Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഗാസ, പലസ്തീന്‍ പ്രതിഷേധങ്ങളില്‍ പൊറുതി മുട്ടി; പൊട്ടിത്തെറിച്ച് ബ്രിട്ടന്‍ ; ലക്ഷക്കണക്കിന് പേരുടെ പ്രതിഷേധം കണ്ട് ഞെട്ടി ലോകം

അഭയാര്‍ത്ഥികളുടെ രൂപത്തില്‍ ബ്രിട്ടനിലേക്ക് നുഴഞ്ഞുകയറുകയും പിന്നീട് അവിടം ഗാസപ്രതിഷേധങ്ങള്‍ക്കുള്ള വേദിയാക്കുകയും ചെയ്യുന്ന ഇസ്ലാമിസ്റ്റുകളെ പുറന്തള്ളണമെന്ന ആഹ്വാനവുമായി ലക്ഷക്കണക്കിന് വരുന്ന ബ്രിട്ടീഷുകാര്‍ ലണ്ടനില്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2025, 08:15 pm IST
inWorld

ലണ്ടന്‍: അഭയാര്‍ത്ഥികളുടെ രൂപത്തില്‍ ബ്രിട്ടനിലേക്ക് നുഴഞ്ഞുകയറുകയും പിന്നീട് അവിടം ഗാസപ്രതിഷേധങ്ങള്‍ക്കുള്ള വേദിയാക്കുകയും ചെയ്യുന്ന ഇസ്ലാമിസ്റ്റുകളെ പുറന്തള്ളണമെന്ന ആഹ്വാനവുമായി ലക്ഷക്കണക്കിന് വരുന്ന ബ്രിട്ടീഷുകാര്‍ ലണ്ടനില്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. അഭയാര്‍ത്ഥി കുടിയേറ്റത്തെ ശക്തമായി എതിര്‍ക്കുന്ന തീവ്രവലതുപക്ഷ രാഷട്രീയനേതാവായ ടോമി റോബിന്‍സന്റെ നേതൃത്വത്തില്‍ നടന്ന ഈ പ്രതിഷേധത്തില്‍ ഒന്നരലക്ഷത്തിലധികം പേര്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.

ബോട്ടുകള്‍ തടയൂ, രാജ്യത്തെ രക്ഷിയ്‌ക്കൂ, നമ്മുടെ കുഞ്ഞുങ്ങളെ രക്ഷിയ്‌ക്കൂ…തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രതിഷേധക്കാര്‍ മുഴക്കിയത്. ബോട്ടുകള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ബ്രിട്ടനിലേക്ക് ബോട്ടുകളില്‍ കൂട്ടം കൂട്ടുമായി എത്തുന്ന മുസ്ലിം കുടിയേറ്റക്കാരെ തന്നെയാണ്. അതുപോലെ ഈ റാലിയില്‍ പലസ്തീന്‍ പതാക, ഇസ്ലാമിക് സ്റ്റേറ്റിന്റെ പതാക എന്നിവ പ്രകടനക്കാര്‍ കത്തിക്കുന്നത് കാണാമായിരുന്നു. പലസ്തീന്‍ റാലിയും ഗാസ റാലിയും സംഘടിപ്പിക്കുന്ന ഇസ്ലാമിക സംഘടനകള്‍ ഏറ്റവുമൊടുവില്‍ ബ്രിട്ടനില്‍ ശരിയത്ത് നിയമം നടപ്പിലാക്കണമെന്ന് വരെ ആവശ്യപ്പെട്ട് റാലി നടത്തിയിരുന്നു. അഭയാര്‍ത്ഥി കുടിയേറ്റക്കാരായി എത്തിയവര്‍ അവരുടെ മതനിയമം ബ്രിട്ടനില്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടത് അതിരുകടന്നുള്ള നീക്കമാണെന്ന് കണ്ടതോടെയാണ് ബ്രിട്ടീഷുകാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമായത്. ഈ വികാരം ടോമി റോബിന്‍സന്‍ വിളിച്ചുകൂട്ടിയ അനധികൃത കുടിയേറ്റ വിരുദ്ധ റാലിയില്‍ പ്രതിഫലിക്കുകയായിരുന്നു.

ഇസ്ലാമിസ്റ്റുകളായ കുടിയേറ്റക്കാരെ സ്വന്തം വീട്ടിലേക്ക് പറഞ്ഞയയ്‌ക്കൂ എന്നും യുകെ പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മറോടെ പ്രകടനക്കാര്‍ രോഷത്തോടെ മുദ്രാവാക്യത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. കടുത്ത ഇസ്ലാമിക വിരോധിയും കുടിയേറ്റ വിരോധിയും ആണ് പ്രകടനത്തിന് നേതൃത്വം നല്‍കിയ ടോമി റോബിന്‍സണ്‍. ബ്രിട്ടനില്‍ നടക്കുന്ന ബലാത്സംഗങ്ങളില്‍ 90 ശതമാനവും നടത്തുന്നത് ഇസ്ലാമിസ്റ്റുകളാണെന്ന കണ്ടെത്തലും പാശ്ചാത്യ സംസ്കാരത്തെ ഇവര്‍ നശിപ്പിക്കുന്നു എന്ന കണ്ടെത്തലുമാണ് ടോമി റോബിന്‍സനെപ്പോലെയുള്ളവരെ ശക്തമായി പ്രതിഷേധിക്കാന്‍ പ്രേരിപ്പിക്കുന്നത്. യുകെയില്‍ ഉയര്‍ന്നുവന്ന ബലാത്സംഗം പതിവാക്കിയ പാകിസ്ഥാനില്‍ നിന്നുള്ള ഗ്രൂമിങ്ങ് ഗ്യാങ്ങുകളും യുകെയുടെ ഉറക്കം കെടുത്തിയിരുന്നു.

12 വര്‍ഷത്തിലധികമായി ബ്രിട്ടനിലേക്ക് കൂട്ടംകൂട്ടമായി ബോട്ടുകളില്‍ എത്തുന്ന ഇസ്ലാമിക കുടിയേറ്റത്തില്‍ ബ്രിട്ടന്‍ പൊറുതിമുട്ടിയിരിക്കുന്നു എന്നതിന്റെ സൂചനയാണ് റാലിയില്‍ പങ്കെടുത്ത ലക്ഷക്കണക്കിന് വരുന്ന തദ്ദേശീയരായ ബ്രിട്ടീഷുകാരുടെ സാന്നിധ്യം. യുണൈറ്റഡ് കിംഗ്ഡം മാര്‍ച്ച് എന്ന പേരിലാണ് റാലി സംഘടിപ്പിച്ചത്. ടോമി റോബിന്‍സിന്റെ ഈ റാലി ഇസ്ലാമിക തീവ്രവാദവും ഗ്രൂമിങ്ങ് ഗ്യാങ്ങുകളും കൊണ്ട് പൊറുതി മുട്ടിയ ബ്രിട്ടീഷുകാരുടെ രോദനം തന്നെയായിരുന്നു.

ഇസ്ലാമിക കുടിയേറ്റത്തെ എതിര്‍ക്കുന്ന ഇലോണ്‍ മസ്ക്, ഫ്രാന്‍സിലെ ഇസ്ലാമിക് വിരുദ്ധ നേതാവായ എറിക് സെമ്മൂര്‍, ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മ്മനി (എ എഫ് ഡി) എന്ന കുടിയേറ്റത്തിനെതിരെ ശക്തമായ നിലപാടെടുത്തിട്ടുള്ള സംഘടനയുടെ നേതാവ് പീറ്റര്‍ ബിസ്ട്രോണ്‍ എന്നിവരും ഈ സമ്മേളനത്തില്‍ പ്രസംഗിച്ചിരുന്നു. “ബ്രിട്ടീഷുകാരനായിരിക്കുക എന്നതില്‍ ഒരു സൗന്ദര്യം ഉണ്ടായിരുന്നു. പക്ഷെ ഇന്ന് കാണുന്നത് ബ്രിട്ടന്റെ തകര്‍ച്ചയാണ്. ആദ്യം അത് ചെറിയ ഒഴുക്കായിരുന്നു. ഇന്ന് ബ്രിട്ടനെ വിഴുങ്ങുന്ന ശക്തിയായി അനധികൃത കുടിയേറ്റം മാറിയിരിക്കുന്നു.”- വീഡിയോ വഴി പ്രസംഗിച്ച ഇലോണ്‍ മസ്ക് അനധികൃത ഇസ്ലാമിക കുടിയേറ്റത്തെ വിമര്‍ശിച്ചുകൊണ്ട് പറഞ്ഞു. എന്തു കണ്ടിട്ടും നിശ്ശബ്ദരായിരിക്കുന്ന ഭൂരിപക്ഷമാണ് ഈ നാടിന്റെ ശാപം. ഇനിയും പ്രതികരിച്ചില്ലെങ്കില്‍ നാട് നഷ്ടമാകുമെന്ന് ടോമി റോബിന്‍സണ്‍ പ്രസംഗിച്ചു.

നേരത്തെ ഇസ്ലാമിക തീവ്രവാദം കൊണ്ട് പൊറുതി മുട്ടിയ ഫ്രാന്‍സും ഇറ്റലിയും ജര്‍മ്മനിയും നീങ്ങിയ അതേ വഴിയിലേക്ക് ഇപ്പോള്‍ ബ്രിട്ടനും നീങ്ങുകയാണ്. യുഎസില്‍ ഡൊണാള്‍‍ഡ് ട്രംപ് അധികാരത്തില്‍ വന്ന ശേഷം പലസ്തീന്‍ റാലികള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുത്തുതുടങ്ങിയിട്ടുണ്ട്. പലസ്തീന്‍ അനുകൂല കമന്‍റുകള്‍ സമൂഹമാധ്യമങ്ങളില്‍ നടത്തുന്ന വിദ്യാര്‍ത്ഥികളെ വരെ തെരഞ്ഞുപിടിച്ച് യുഎസിലെ യൂണിവേഴ്സിറ്റികളില്‍ നിന്നും പുറത്താക്കാന്‍ തുടങ്ങിയിരിക്കുന്നു. യുഎസിലേക്ക് ഉപരിപഠനത്തിന് വരുന്ന വിദ്യാര്‍ത്ഥികളുടെ സമൂഹമാധ്യമത്തിലെ ഭൂതകാലങ്ങളില്‍ നടത്തിയ പ്രതികരണങ്ങള്‍ വരെ പരിശോധിക്കാന്‍ തുടങ്ങിയിരിക്കുന്നു യുഎസ്. പലസ്തീന്‍ അനുകൂല കമന്‍റുകള്‍ നടത്തുന്നവര്‍ക്ക് വിസ നിഷേധിക്കുകയാണ്.

 

Tags: immigrationPalestine flagTommy RobinsonUnited Kingdom MarchAnti islamic rallyGaza flag
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

കുടിയേറ്റം മലയാളികളില്‍ എച്ച്.ഐ.വി. വ്യാപനത്തിനിടയാക്കിയെന്ന് വിലയിരുത്തല്‍, ഞെട്ടിക്കുന്ന കണക്കുമായി സര്‍ക്കാര്‍

World

മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം നിര്‍ത്തും, രാജ്യസ്‌നേഹികളല്ലാത്തവരെ പുറത്താക്കും: ട്രംപ്

World

വടക്കുകിഴക്കൻ ഇന്ത്യയിൽ താമസിക്കുന്ന 5,800 ജൂതന്മാരെ നെതന്യാഹു സർക്കാർ ഇസ്രായേലിലേക്ക് കൊണ്ടുപോകുന്നു ; അവർ ഇതിനകം പദ്ധതി തയ്യാറാക്കി

India

നുഴഞ്ഞുക്കയറ്റക്കാരെ നിർദാക്ഷിണ്യം പുറത്താക്കും ; അങ്ങനെ കയറ്റി പാർപ്പിക്കാൻ ഇന്ത്യ ധർമ്മശാലയല്ല ; അമിത് ഷാ

നീതി ആയോഗ് മുന്‍ സിഇഒ അമിതാഭ് കാന്ത് (വലത്ത്)
India

ഇന്ത്യക്കാര്‍ക്ക് നേരെ ട്രംപ് വാതില്‍ കൊട്ടിയടച്ചാല്‍, അടുത്ത തലമുറ ലാബുകളും സ്റ്റാര്‍ട്ടപുകളും ഇന്നൊവേഷനും ഇന്ത്യയിലെത്തും: അമിതാഭ് കാന്ത്

പുതിയ വാര്‍ത്തകള്‍

അഗസ്റ്റിൻ സഹോദരങ്ങള്‍ക്ക് തിരിച്ചടി; വിചാരണ തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ന്യൂയോർക്കിൽ ട്രെയിൻ ഇടിച്ച് ഇന്ത്യൻ വംശജയും സുഹൃത്തും മരിച്ചു

ഭാരതത്തിന്റെ പിടികിട്ടാപ്പുള്ളിയും ജയ്ഷെ മുഹമ്മദിന്റെ തലവനുമായ മസൂദ് അസറിന്റെ തലയ്‌ക്ക് 70 ലക്ഷം പ്രഖ്യാപിച്ച് പാകിസ്ഥാന്‍

നവജാത ശിശുവിന്റെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവം; കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവിന് കേസെടുത്തു

കുറഞ്ഞ നിരക്കില്‍ വൈദ്യുതി; പൊതുമേഖലാ സ്ഥാപനത്തിന്റെ വാഗ്ദാനം തള്ളിയത് പിണറായി

പിണറായി സര്‍ക്കാര്‍ കേസ് നടത്താന്‍ ഖജനാവില്‍ നിന്ന് ചെലവിട്ടത് 245 കോടി; ജയദീപ് ഗുപ്തയ്‌ക്ക് 9 കോടി, സിബലിന് 6 കോടി

കേരള കാര്‍ഷിക സര്‍വകലാശാല: ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ താത്കാലിക നിയമനം; ക്രമക്കേടുകള്‍ അന്വേഷിക്കണം

മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വീട്ടില്‍ മോഷണം

താലിബാന്‍ വിട്ടയച്ചു, ടെൻഷനടിച്ച് മരിച്ചില്ല എന്നേയുള്ളൂ.. പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടിവന്നത്: ദുരനുഭവം വെളിപ്പെടുത്തി അരുണിമ

വന്ദേമാതരം വിവാദം: കർണാടക ബിജെപിയുടെ അഞ്ച് ദിവസത്തെ പദയാത്ര ഇന്ന് മുതൽ; 224 മണ്ഡലങ്ങളിൽ പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.