Saturday, June 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വോട്ട് ചോരി യാത്ര തീര്‍ന്നു, മലേഷ്യയ്‌ക്ക് വിട്ട് രാഹുല്‍ ഗാന്ധി; മലേഷ്യയില്‍ ഹൈഡ്രജന്‍ ബോംബുകളെ തേടി അലയുകയാണോയെന്ന് പരിഹാസം

തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടുകള്‍ ചോര്‍ത്തുന്നു എന്ന വ്യാജ ആരോപണം ഉയര്‍ത്തി ബീഹാറില്‍ വോട്ട് ചോരി യാത്ര സംഘടിപ്പിച്ച രാഹുല്‍ ഗാന്ധി ഇപ്പോള്‍ മലേഷ്യയില്‍. ഏതാനും ദിവസം റോഡിലൂടെ ബുള്ളറ്റില്‍ അലഞ്ഞതിന്റെ ക്ഷീണം തീര്‍ക്കാനാണ് മലേഷ്യയിലേക്ക് വിട്ടിരിക്കുന്നതെന്ന് പറയപ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2025, 11:24 pm IST
in India, World
ബുള്ളറ്റില്‍ കയറി ബീഹാറില്‍ പ്രചാരണം നടത്തിയതിന്‍റെ ക്ഷീണം തീര്‍ക്കാന്‍ മലേഷ്യയില്‍ എത്തിയ രാഹുല്‍ ഗാന്ധി ഒരു മുസ്ലിം സ്ത്രീയുമായി സംസാരിക്കുന്നു (പപ്പരാസികള്‍ പുറത്തുവിട്ട ചിത്രം)

ബുള്ളറ്റില്‍ കയറി ബീഹാറില്‍ പ്രചാരണം നടത്തിയതിന്‍റെ ക്ഷീണം തീര്‍ക്കാന്‍ മലേഷ്യയില്‍ എത്തിയ രാഹുല്‍ ഗാന്ധി ഒരു മുസ്ലിം സ്ത്രീയുമായി സംസാരിക്കുന്നു (പപ്പരാസികള്‍ പുറത്തുവിട്ട ചിത്രം)

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടുകള്‍ ചോര്‍ത്തുന്നു എന്ന വ്യാജ ആരോപണം ഉയര്‍ത്തി ബീഹാറില്‍ വോട്ട് ചോരി യാത്ര സംഘടിപ്പിച്ച രാഹുല്‍ ഗാന്ധി ഇപ്പോള്‍ മലേഷ്യയില്‍. ഏതാനും ദിവസം റോഡിലൂടെ ബുള്ളറ്റില്‍ അലഞ്ഞതിന്റെ ക്ഷീണം തീര്‍ക്കാനാണ് മലേഷ്യയിലേക്ക് വിട്ടിരിക്കുന്നതെന്ന് പറയപ്പെടുന്നു. രാഷ്‌ട്രീയം പാര്‍ട് ടൈമായി എടുത്തവര്‍ ഇത് ചെയ്തില്ലെങ്കിലേ അല്‍ഭുതമുള്ളൂ എന്നും പരിഹാസം ഉയരുന്നുണ്ട്.

ചില പപ്പരാസികള്‍ എടുത്ത രാഹുല്‍ ഗാന്ധിയുടെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മുസ്ലിം വേഷമണിഞ്ഞ സ്ത്രീയ്‌ക്കൊപ്പം എന്തോ സംസാരിക്കുന്ന ഒരു ചിത്രമാണ് ഇതില്‍ ഒരെണ്ണം. എന്താണ് രാഹുല്‍ ഗാന്ധിയുടെ മലേഷ്യന്‍ ദൗത്യം എന്ന് അറിയുന്നില്ല. അതീവരഹസ്യമായാണ് രാഹുല്‍ ഗാന്ധി മലേഷ്യയില്‍ എത്തിയിരിക്കുന്നത്.

“ബീഹാറില്‍ നിന്നും ദേഹത്ത് കുറച്ചധികം ചെളി പുരണ്ടോ?”- എന്നാണ് ബിജെപി പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. “ബീഹാര്‍ രാഷ്‌ട്രീയത്തിലെ ചൂടും പൊടിയും കുറച്ചധികം കോണ്‍ഗ്രസ് യുവരാജിന്റെ ദേഹത്ത് പുരണ്ടിട്ടുണ്ട്. അതുകൊണ്ടാകാം വിശ്രമത്തിന് ഇടവേള എടുത്തുപോകുന്നത്. അതോ ആരും അറിയാത്ത മറ്റൊരു രഹസ്യ മീറ്റിംഗിന് പോകുന്നതോ?” – ബിജെപി ഐടി സെല്‍ മേധാവി അമിത് മാള്‍വിയ ചോദിക്കുന്നു. വിദേശയാത്രകളില്‍ ആണ് രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റുമാരുമായി കൂടിക്കാഴ്ചകള്‍ നടത്താറ്. യുഎസിലെ സമാന്തര അധികാരകേന്ദ്രമാണ് ഡീപ് സ്റ്റേറ്റ് എന്ന പേരില്‍ അറിയപ്പെടുന്നത്. യുഎസിലെ വന്‍ബിസിനസ് കുടുംബങ്ങള്‍, രഹസ്യ അന്വേഷണ ഏജന്‍സി മേധാവികള്‍, ആയുധഏജന്‍റുമാര്‍, രാഷ്‌ട്രീയക്കാര്‍ തുടങ്ങിയവര്‍ ചേര്‍ന്നുള്ള സംഘമാണ് ഡീപ് സ്റ്റേറ്റ്. മറ്റ് രാജ്യങ്ങളിലെ‍ സര്‍ക്കാരുകളെ അട്ടിമറിച്ച് പാവ സര്‍ക്കാരുകളെ അധികാരത്തില്‍ കയറ്റുന്നത് ഡീപ് സ്റ്റേറ്റിന്റെ പല അജണ്ടകളില്‍ ഒന്നാണ്. ബംഗ്ലാദേശില്‍ ഈയിടെ തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന ഷേഖ് ഹസീനയുടെ സര്‍ക്കാരിനെ അട്ടിമറിച്ച് മുഹമ്മദ് യൂനസിന്റെ നേതൃത്വത്തില്‍ ഇടക്കാലസര്‍ക്കാര്‍ രൂപീകരിച്ചതിന് പിന്നില്‍ ഡീപ് സ്റ്റേറ്റാണെന്ന് പറയപ്പെടുന്നു. ഈയിടെ സിറിയയിലെ അല്‍ ബാഷര്‍ ഭരണത്തെ അട്ടിമറിച്ച് ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ ഉള്‍പ്പെടെയുള്ള സംഘങ്ങളെ സിറിയയില്‍ അധികാരത്തില്‍ കയറ്റിയത് ഡീപ് സ്റ്റേറ്റാണ്. ശ്രീലങ്കയിലും ഭരണം അട്ടിമറിക്കപ്പെട്ടിരുന്നു. ഇന്ത്യയില്‍ നരേന്ദ്രമോദി സര്‍ക്കാരിനെ അട്ടിമറിക്കും എന്ന് പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ഡീപ് സ്റ്റേറ്റ്. ഡീപ് സ്റ്റേറ്റിന്റെ ഭാഗമായ ജോര്‍ജ്ജ് സോറോസ് എന്ന അമേരിക്കന്‍ ശതകോടീശ്വരന്റെ ഫണ്ടിലാണ് ഇന്ത്യയില്‍ പതിനായിരക്കണക്കിന് എൻജിഒ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത്. ഈയിടെ യുഎസില്‍ നടന്ന ഒരു യോഗത്തില്‍ ജോര്‍ജ്ജ് സോറോസ് നരേന്ദ്രമോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പലപ്പോഴും രാഹുല്‍ ഗാന്ധി ഇത്തരം ഡീപ് സ്റ്റേറ്റ് ഏജന്‍റുമാരെ വിദേശയാത്രകളില്‍ രഹസ്യമായി കാണാറുള്ളതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യയില്‍ നടപ്പാക്കേണ്ട ടൂള്‍ കിറ്റുകള്‍ ഡീപ് സ്റ്റേറ്റ് ഏജന്‍റുമാര്‍ രാഹുല്‍ ഗാന്ധിക്ക് കൈമാറുന്നത് ഇത്തരം വിദേശയാത്രകളില്‍ നടക്കുന്ന രഹസ്യകൂടിക്കാഴ്ചകളിലാണത്രെ. വെറുതെ റിഫ്രഷ് ചെയ്യാന്‍ പോകുന്നതാണെങ്കിലും ഇതിനകം രാഹുല്‍ ഗാന്ധിയുടെ മലേഷ്യ യാത്ര വലിയ വിവാദമായിക്കഴിഞ്ഞിരിക്കുന്നു.

ഈയിടെ രാഹുല്‍ ഗാന്ധി ഹൈഡ്രജന്‍ ബോംബ് എന്ന വാക്ക് ഉപയോഗിച്ചിരുന്നു. വരാന്‍ പോകുന്നത് ഹൈഡ്രജന്‍ ബോംബാണെന്നും മോദിക്ക് മുഖം പുറത്തുകാണിക്കാന്‍ പറ്റില്ലെന്നും ആയിരുന്നു രാഹുല്‍ ഗാന്ധിയുടെ ഭീഷണി. ഇപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ മലേഷ്യന്‍ യാത്രയെ ഹൈഡ്രജന്‍ ബോംബ് പ്രയോഗവുമായി ബന്ധപ്പെടുത്തുകയാണിപ്പോള്‍ ബിജെപി. രാഹുല്‍ ഗാന്ധി മലേഷ്യയില്‍ ഹൈഡ്രജന്‍ ബോംബുകളെ തേടി അലയുകയാണെന്ന പരിഹാസവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ പല രീതിയില്‍ വോട്ടുകള്‍ മോഷ്ടിച്ച് ബിജെപിക്ക് കൊടുക്കുകയാണെന്ന രാഹുല്‍ ഗാന്ധി ബീഹാറില്‍ നടത്തിയ ആരോപണത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ വാര്‍ത്താസമ്മേളനവുമായി രംഗത്തെത്തിയതോടെ രാഹുല്‍ പ്രതിസന്ധിയിലായിരുന്നു വോട്ടര്‍ പട്ടിക സമഗ്രമായി പരിഷ്കരിക്കാന്‍ വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബീഹാറില്‍ നടത്തിയ തീവ്ര പരിഷ്കരണ പ്രക്രിയയില്‍ ഇരട്ടവോട്ടുള്ളവര്‍, മേല്‍വിലാസം ഉള്ളവര്‍, വിദേശപൗരന്മാര്‍ തുടങ്ങി 65 ലക്ഷത്തോളം വോട്ടര്‍മാരെ നീക്കം ചെയ്തിരുന്നു. ഇതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടുകള്‍ മോഷ്ടിക്കുകയാണെന്ന ആരോപണവുമായി രാഹുല്‍ ഗാന്ധി വോട്ട് ചോരി യാത്ര നടത്തിയത്. ഈ യാത്ര വന്‍പരാജയമായിരുന്നു. പര്യടനത്തിന്റെ ഭാഗമായി ബുള്ളറ്റില്‍ ആണ് രാഹുല്‍ ഗാന്ധിയുടെയും തേജസ്വി യാദവിന്റെയും നേതൃത്വത്തിലുള്ള സംഘം പര്യടനം നടത്തിയത്. ഇവരെ കേള്‍ക്കാനോ സ്വീകരിക്കാനോ അധികം ആളുകള്‍ ഇല്ലായിരുന്നു. ഒടുവിലൊടുവില്‍ ഗുണ്ടകള്‍ സ്റ്റേജുകള്‍ പിടിച്ചെടുക്കുന്ന ഘട്ടം വരെയെത്തി. അങ്ങിനെയുള്ള ഒരു സ്റ്റേജിലാണ് മോദിയെ നീ എന്ന് അഭിസംബോധന ചെയ്തും മോദിയുടെ അമ്മയെ തെറിയഭിഷേകം ചെയ്തും കുറെ യുവാക്കള്‍ മുദ്രാവാക്യം മുഴക്കിയത്. ഇതിനെതിരെ മോദി നടത്തിയ പ്രസംഗത്തിന് ബീഹാറില്‍ വലിയ സ്വീകരണം ലഭിച്ചിരുന്നു. മാത്രമല്ല, ഒടുവില്‍ ഒരു സ്റ്റേജില്‍ ഇതിനെതിരെ പ്രതിഷേധിച്ച ബിജെപി പ്രവര്‍ത്തകരും കോണ്‍ഗ്രസുകാരും തമ്മില്‍ ഏറ്റുമുട്ടി. അതോടെ തെറിവിളിയും മറ്റും നിന്നു. പക്ഷെ തൊട്ടടുത്ത ദിവസം രാഹുല്‍ ഗാന്ധിയുടെ വോട്ട് ചോരി യാത്ര അവസാനിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനും രാഹുല്‍ ഗാന്ധിയുമായുള്ള ആരോപണപ്രത്യാരോപണങ്ങളെക്കുറിച്ച് സുപ്രീംകോടതി വാദം കേട്ടുകൊണ്ടിരിക്കുകയാണ്. ഇതിലും രാഹുല്‍ ഗാന്ധി തോല്‍ക്കാന്‍ സാധ്യതയുണ്ട്. മറ്റൊന്ന് രാഹുലിന്റെ ബ്രിട്ടീഷ് പൗരത്വത്തിനെതിരെ അലഹബാദ് ഹൈക്കോടതിയില്‍ നടക്കുന്ന കേസാണ്. ഇതില്‍ ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് തെളിഞ്ഞാല്‍ രാഹുല്‍ ഗാന്ധിക്ക് എംപി സ്ഥാനം വരെ നഷ്ടപ്പെടും. ഇങ്ങിനെ പല വിധ തിരിച്ചടികള്‍ക്ക് നടുവില്‍ കുടുങ്ങിനില്‍ക്കുന്ന രാഹുല്‍ ഗാന്ധി എന്തിനാണ് പൊടുന്നനെ മലേഷ്യയിലേക്ക് മുങ്ങിയത് എന്നതില്‍ പലര്‍ക്കും ആശങ്കയുണ്ട്.

Tags: part time politicianNGOrelaxationDeep statesecret meetingRahul in MalaysiaMalaysian trip
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വനംവകുപ്പില്‍ എന്‍ജിഒ സ്വാധീനം: സ്ഥലമാറ്റങ്ങളിലും നിയമനങ്ങളിലും ഇടപെടല്‍; കാട്ടാന സെന്‍സസിലും ക്രമക്കേട് സംശയം

India

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ലണ്ടനില്‍ അപമാനിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി?, ഇത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് അജണ്ട

രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയും ഉടമസ്ഥരായ യംഗ് ഇന്ത്യ പ്രവൈറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഭാഗമായ യംഗ് ഇന്ത്യാ ഫൗണ്ടേഷന്‍ 2024ല്‍ സൗരവ് ദാസിന് പുരസ്കാരം നല്‍കി (ഇടത്ത്) 53 പേരുടെ മരണത്തില്‍ കലാശിച്ച ദല്‍ഹി കലാപത്തിന്‍റെ ആസൂത്രകന്‍ ഉമര്‍ ഖാലിദിനൊപ്പം സൗരവ് ദാസ് (നടുവില്‍) നോര്‍വ്വെയിലെ ആവിഷ്കാരസ്വാതന്ത്ര്യത്തിന് വാദിക്കുന്ന വേള്‍ഡ് എക്സ്പ്രഷന്‍ ഫോറം വേദിയില്‍ സൗരവ് ദാസ് (വലത്ത്)
India

കോക്രോച്ച് പാര്‍ട്ടി വക്താവ് സൗരവ് ദാസ് ബിജെപി വിരുദ്ധന്‍, രാഹുല്‍ ഗാന്ധിയുടെ യംഗ് ഇന്ത്യ പുരസ്കരിച്ച യുവാവ്, ഉമര്‍ഖാലിദിന്റെ ചങ്ങാതി

ഇഷ മറിയം ഹാരിസ് (ഇടത്ത്)
News

കോക് റോച്ച് ജനതാ പാര്‍ട്ടിക്ക് വേണ്ടി കേന്ദ്രസര്‍ക്കാരിനെ വെല്ലുവിളിച്ച് വീഡിയോ ചെയ്ത മലയാളി പെണ്‍കുട്ടി ഇഷ മറിയം ഹാരിസിനെ തിരഞ്ഞ് ഐബി

News

ഇതിന് വഴിവെച്ചത് ഭാരത മാധ്യമ പ്രവർത്തകരിൽ ചിലരും ചില എൻജിഒകളും; മറുപടി കേൾക്കാതെ വനിതാ മാധ്യമപ്രവർത്തക ഇറങ്ങിയോടി

പുതിയ വാര്‍ത്തകള്‍

നീറ്റ്-യുജി പുനഃപരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നതായി വ്യാജ പ്രചാരണം, പിന്നില്‍ പാറ്റ പാര്‍ട്ടിയെന്ന് സംശയം

ഞാന്‍ പാകിസ്ഥാനിലല്ല നില്‍ക്കുന്നത്, എന്റെ മണ്ണിലാ…എന്നിട്ടും കലിമ ചൊല്ലാത്തതിന് എന്റെ അച്ഛന്‍….പഹല്‍ഗാമില്‍ അച്ഛന്‍ നഷ്ടപ്പെട്ട ആരതി പറയുന്നു

ഖമേനിയുടെ മരണത്തിൽ കരഞ്ഞവർ ഇന്ത്യൻ നാവികന്റെ മരണം ആഘോഷമാക്കുന്നു ; അച്ഛൻ ഇസ്രായേലിനെ പിന്തുണച്ചതിന് അള്ളാഹു ശിക്ഷിച്ചതാണെന്ന് ഇസ്ലാമിസ്റ്റുകൾ

ഒരു ലാബില്‍ നിന്നും എടുത്ത തലയോട്ടിയുമായി വന്ന് ഇത് ധര്‍മ്മസ്ഥലയില്‍ നിന്നുള്ളതാണെന്നും ആയിരക്കണക്കിന് സ്ത്രീകളുടെ തലയോട്ടികള്‍ അവിടെ ഉണ്ടെന്നും നുണ പറഞ്ഞ് ധര്‍മ്മസ്ഥലയെ വിവാദഭൂമിയാക്കിയ ചിന്നയ്യ (ഇടത്ത്) ഏതോ ഗവേഷണലാബില്‍ നിന്നും ചിന്നയ്യ കൊണ്ടുവന്ന തലയോട്ടി (നടുവില്‍) ധര്‍മ്മസ്ഥലയില്‍ ആയിരക്കണക്കിന് സ്ത്രീകളെ കൊന്ന് കുഴിച്ചുമൂടിയെന്ന വിവാദം തുടക്കം മുതലേ ആളിക്കത്തിച്ച, കഴിഞ്ഞ ദിവസം വീണ്ടും ഇതേ ആരോപണം ആവര്‍ത്തിച്ച ലോറി ഉടമ മനാഫ് (വലത്ത്)

ലോറി ഉടമ മനാഫിന് മാത്രം കിട്ടിയ എക്സ്ക്ലൂസീവ്;ധര്‍മ്മസ്ഥലയില്‍ നിന്നും ആയിരം അസ്ഥിക്കൂടം കണ്ടെത്തിയത്രെ, നുണപറയിച്ച പ്രകാശ് രാജ് കണ്ടം വഴി ഓടുന്നു

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയിൽ; തീയതികൾ പ്രഖ്യാപിച്ച് ഇറാൻ

മമതയ്‌ക്ക് കനത്ത തിരിച്ചടി നൽകി മുതിർന്ന നേതാവ് സുദിപ് ബന്ദോപാധ്യായയും വിമതപക്ഷത്തേക്ക്; ഇതോടെ മമ്‌തയ്‌ക്കെതിരെ 20 എംപിമാർ

ഷിഗെല്ല വ്യാപിക്കുന്നു? തൃശൂരിൽ രണ്ട് കുട്ടികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

ആപ്പിള്‍ ഐ ഫോണ്‍ മോഷ്ടിച്ചവര്‍ വിയര്‍ക്കുന്നു; പുതിയ ഫീച്ചര്‍ അടിപൊളി; മോഷ്ടിച്ച ഐ ഫോണുകള്‍ റീസെറ്റ് ചെയ്യാനാവില്ല

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേനാ മേധാവി; സ്ഥാനമേൽക്കുന്നത് ജൂൺ 30-ന്

ധർമ്മസ്ഥലയിലെ വെളിപ്പെടുത്തൽ: താൻ സ്ഥലത്തില്ല, രണ്ട് ദിവസത്തിന് ശേഷം മാധ്യമങ്ങളെ നേരിട്ട് കണ്ട് സംസാരിക്കുമെന്ന് പ്രകാശ് രാജിന്റെ പ്രതികരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.