Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വോട്ട് ചോരി യാത്ര തീര്‍ന്നു, മലേഷ്യയ്‌ക്ക് വിട്ട് രാഹുല്‍ ഗാന്ധി; മലേഷ്യയില്‍ ഹൈഡ്രജന്‍ ബോംബുകളെ തേടി അലയുകയാണോയെന്ന് പരിഹാസം

തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടുകള്‍ ചോര്‍ത്തുന്നു എന്ന വ്യാജ ആരോപണം ഉയര്‍ത്തി ബീഹാറില്‍ വോട്ട് ചോരി യാത്ര സംഘടിപ്പിച്ച രാഹുല്‍ ഗാന്ധി ഇപ്പോള്‍ മലേഷ്യയില്‍. ഏതാനും ദിവസം റോഡിലൂടെ ബുള്ളറ്റില്‍ അലഞ്ഞതിന്റെ ക്ഷീണം തീര്‍ക്കാനാണ് മലേഷ്യയിലേക്ക് വിട്ടിരിക്കുന്നതെന്ന് പറയപ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2025, 11:24 pm IST
in India, World
ബുള്ളറ്റില്‍ കയറി ബീഹാറില്‍ പ്രചാരണം നടത്തിയതിന്‍റെ ക്ഷീണം തീര്‍ക്കാന്‍ മലേഷ്യയില്‍ എത്തിയ രാഹുല്‍ ഗാന്ധി ഒരു മുസ്ലിം സ്ത്രീയുമായി സംസാരിക്കുന്നു (പപ്പരാസികള്‍ പുറത്തുവിട്ട ചിത്രം)

ബുള്ളറ്റില്‍ കയറി ബീഹാറില്‍ പ്രചാരണം നടത്തിയതിന്‍റെ ക്ഷീണം തീര്‍ക്കാന്‍ മലേഷ്യയില്‍ എത്തിയ രാഹുല്‍ ഗാന്ധി ഒരു മുസ്ലിം സ്ത്രീയുമായി സംസാരിക്കുന്നു (പപ്പരാസികള്‍ പുറത്തുവിട്ട ചിത്രം)

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടുകള്‍ ചോര്‍ത്തുന്നു എന്ന വ്യാജ ആരോപണം ഉയര്‍ത്തി ബീഹാറില്‍ വോട്ട് ചോരി യാത്ര സംഘടിപ്പിച്ച രാഹുല്‍ ഗാന്ധി ഇപ്പോള്‍ മലേഷ്യയില്‍. ഏതാനും ദിവസം റോഡിലൂടെ ബുള്ളറ്റില്‍ അലഞ്ഞതിന്റെ ക്ഷീണം തീര്‍ക്കാനാണ് മലേഷ്യയിലേക്ക് വിട്ടിരിക്കുന്നതെന്ന് പറയപ്പെടുന്നു. രാഷ്‌ട്രീയം പാര്‍ട് ടൈമായി എടുത്തവര്‍ ഇത് ചെയ്തില്ലെങ്കിലേ അല്‍ഭുതമുള്ളൂ എന്നും പരിഹാസം ഉയരുന്നുണ്ട്.

ചില പപ്പരാസികള്‍ എടുത്ത രാഹുല്‍ ഗാന്ധിയുടെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മുസ്ലിം വേഷമണിഞ്ഞ സ്ത്രീയ്‌ക്കൊപ്പം എന്തോ സംസാരിക്കുന്ന ഒരു ചിത്രമാണ് ഇതില്‍ ഒരെണ്ണം. എന്താണ് രാഹുല്‍ ഗാന്ധിയുടെ മലേഷ്യന്‍ ദൗത്യം എന്ന് അറിയുന്നില്ല. അതീവരഹസ്യമായാണ് രാഹുല്‍ ഗാന്ധി മലേഷ്യയില്‍ എത്തിയിരിക്കുന്നത്.

“ബീഹാറില്‍ നിന്നും ദേഹത്ത് കുറച്ചധികം ചെളി പുരണ്ടോ?”- എന്നാണ് ബിജെപി പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. “ബീഹാര്‍ രാഷ്‌ട്രീയത്തിലെ ചൂടും പൊടിയും കുറച്ചധികം കോണ്‍ഗ്രസ് യുവരാജിന്റെ ദേഹത്ത് പുരണ്ടിട്ടുണ്ട്. അതുകൊണ്ടാകാം വിശ്രമത്തിന് ഇടവേള എടുത്തുപോകുന്നത്. അതോ ആരും അറിയാത്ത മറ്റൊരു രഹസ്യ മീറ്റിംഗിന് പോകുന്നതോ?” – ബിജെപി ഐടി സെല്‍ മേധാവി അമിത് മാള്‍വിയ ചോദിക്കുന്നു. വിദേശയാത്രകളില്‍ ആണ് രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റുമാരുമായി കൂടിക്കാഴ്ചകള്‍ നടത്താറ്. യുഎസിലെ സമാന്തര അധികാരകേന്ദ്രമാണ് ഡീപ് സ്റ്റേറ്റ് എന്ന പേരില്‍ അറിയപ്പെടുന്നത്. യുഎസിലെ വന്‍ബിസിനസ് കുടുംബങ്ങള്‍, രഹസ്യ അന്വേഷണ ഏജന്‍സി മേധാവികള്‍, ആയുധഏജന്‍റുമാര്‍, രാഷ്‌ട്രീയക്കാര്‍ തുടങ്ങിയവര്‍ ചേര്‍ന്നുള്ള സംഘമാണ് ഡീപ് സ്റ്റേറ്റ്. മറ്റ് രാജ്യങ്ങളിലെ‍ സര്‍ക്കാരുകളെ അട്ടിമറിച്ച് പാവ സര്‍ക്കാരുകളെ അധികാരത്തില്‍ കയറ്റുന്നത് ഡീപ് സ്റ്റേറ്റിന്റെ പല അജണ്ടകളില്‍ ഒന്നാണ്. ബംഗ്ലാദേശില്‍ ഈയിടെ തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന ഷേഖ് ഹസീനയുടെ സര്‍ക്കാരിനെ അട്ടിമറിച്ച് മുഹമ്മദ് യൂനസിന്റെ നേതൃത്വത്തില്‍ ഇടക്കാലസര്‍ക്കാര്‍ രൂപീകരിച്ചതിന് പിന്നില്‍ ഡീപ് സ്റ്റേറ്റാണെന്ന് പറയപ്പെടുന്നു. ഈയിടെ സിറിയയിലെ അല്‍ ബാഷര്‍ ഭരണത്തെ അട്ടിമറിച്ച് ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ ഉള്‍പ്പെടെയുള്ള സംഘങ്ങളെ സിറിയയില്‍ അധികാരത്തില്‍ കയറ്റിയത് ഡീപ് സ്റ്റേറ്റാണ്. ശ്രീലങ്കയിലും ഭരണം അട്ടിമറിക്കപ്പെട്ടിരുന്നു. ഇന്ത്യയില്‍ നരേന്ദ്രമോദി സര്‍ക്കാരിനെ അട്ടിമറിക്കും എന്ന് പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ഡീപ് സ്റ്റേറ്റ്. ഡീപ് സ്റ്റേറ്റിന്റെ ഭാഗമായ ജോര്‍ജ്ജ് സോറോസ് എന്ന അമേരിക്കന്‍ ശതകോടീശ്വരന്റെ ഫണ്ടിലാണ് ഇന്ത്യയില്‍ പതിനായിരക്കണക്കിന് എൻജിഒ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത്. ഈയിടെ യുഎസില്‍ നടന്ന ഒരു യോഗത്തില്‍ ജോര്‍ജ്ജ് സോറോസ് നരേന്ദ്രമോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പലപ്പോഴും രാഹുല്‍ ഗാന്ധി ഇത്തരം ഡീപ് സ്റ്റേറ്റ് ഏജന്‍റുമാരെ വിദേശയാത്രകളില്‍ രഹസ്യമായി കാണാറുള്ളതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യയില്‍ നടപ്പാക്കേണ്ട ടൂള്‍ കിറ്റുകള്‍ ഡീപ് സ്റ്റേറ്റ് ഏജന്‍റുമാര്‍ രാഹുല്‍ ഗാന്ധിക്ക് കൈമാറുന്നത് ഇത്തരം വിദേശയാത്രകളില്‍ നടക്കുന്ന രഹസ്യകൂടിക്കാഴ്ചകളിലാണത്രെ. വെറുതെ റിഫ്രഷ് ചെയ്യാന്‍ പോകുന്നതാണെങ്കിലും ഇതിനകം രാഹുല്‍ ഗാന്ധിയുടെ മലേഷ്യ യാത്ര വലിയ വിവാദമായിക്കഴിഞ്ഞിരിക്കുന്നു.

ഈയിടെ രാഹുല്‍ ഗാന്ധി ഹൈഡ്രജന്‍ ബോംബ് എന്ന വാക്ക് ഉപയോഗിച്ചിരുന്നു. വരാന്‍ പോകുന്നത് ഹൈഡ്രജന്‍ ബോംബാണെന്നും മോദിക്ക് മുഖം പുറത്തുകാണിക്കാന്‍ പറ്റില്ലെന്നും ആയിരുന്നു രാഹുല്‍ ഗാന്ധിയുടെ ഭീഷണി. ഇപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ മലേഷ്യന്‍ യാത്രയെ ഹൈഡ്രജന്‍ ബോംബ് പ്രയോഗവുമായി ബന്ധപ്പെടുത്തുകയാണിപ്പോള്‍ ബിജെപി. രാഹുല്‍ ഗാന്ധി മലേഷ്യയില്‍ ഹൈഡ്രജന്‍ ബോംബുകളെ തേടി അലയുകയാണെന്ന പരിഹാസവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ പല രീതിയില്‍ വോട്ടുകള്‍ മോഷ്ടിച്ച് ബിജെപിക്ക് കൊടുക്കുകയാണെന്ന രാഹുല്‍ ഗാന്ധി ബീഹാറില്‍ നടത്തിയ ആരോപണത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ വാര്‍ത്താസമ്മേളനവുമായി രംഗത്തെത്തിയതോടെ രാഹുല്‍ പ്രതിസന്ധിയിലായിരുന്നു വോട്ടര്‍ പട്ടിക സമഗ്രമായി പരിഷ്കരിക്കാന്‍ വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബീഹാറില്‍ നടത്തിയ തീവ്ര പരിഷ്കരണ പ്രക്രിയയില്‍ ഇരട്ടവോട്ടുള്ളവര്‍, മേല്‍വിലാസം ഉള്ളവര്‍, വിദേശപൗരന്മാര്‍ തുടങ്ങി 65 ലക്ഷത്തോളം വോട്ടര്‍മാരെ നീക്കം ചെയ്തിരുന്നു. ഇതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടുകള്‍ മോഷ്ടിക്കുകയാണെന്ന ആരോപണവുമായി രാഹുല്‍ ഗാന്ധി വോട്ട് ചോരി യാത്ര നടത്തിയത്. ഈ യാത്ര വന്‍പരാജയമായിരുന്നു. പര്യടനത്തിന്റെ ഭാഗമായി ബുള്ളറ്റില്‍ ആണ് രാഹുല്‍ ഗാന്ധിയുടെയും തേജസ്വി യാദവിന്റെയും നേതൃത്വത്തിലുള്ള സംഘം പര്യടനം നടത്തിയത്. ഇവരെ കേള്‍ക്കാനോ സ്വീകരിക്കാനോ അധികം ആളുകള്‍ ഇല്ലായിരുന്നു. ഒടുവിലൊടുവില്‍ ഗുണ്ടകള്‍ സ്റ്റേജുകള്‍ പിടിച്ചെടുക്കുന്ന ഘട്ടം വരെയെത്തി. അങ്ങിനെയുള്ള ഒരു സ്റ്റേജിലാണ് മോദിയെ നീ എന്ന് അഭിസംബോധന ചെയ്തും മോദിയുടെ അമ്മയെ തെറിയഭിഷേകം ചെയ്തും കുറെ യുവാക്കള്‍ മുദ്രാവാക്യം മുഴക്കിയത്. ഇതിനെതിരെ മോദി നടത്തിയ പ്രസംഗത്തിന് ബീഹാറില്‍ വലിയ സ്വീകരണം ലഭിച്ചിരുന്നു. മാത്രമല്ല, ഒടുവില്‍ ഒരു സ്റ്റേജില്‍ ഇതിനെതിരെ പ്രതിഷേധിച്ച ബിജെപി പ്രവര്‍ത്തകരും കോണ്‍ഗ്രസുകാരും തമ്മില്‍ ഏറ്റുമുട്ടി. അതോടെ തെറിവിളിയും മറ്റും നിന്നു. പക്ഷെ തൊട്ടടുത്ത ദിവസം രാഹുല്‍ ഗാന്ധിയുടെ വോട്ട് ചോരി യാത്ര അവസാനിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനും രാഹുല്‍ ഗാന്ധിയുമായുള്ള ആരോപണപ്രത്യാരോപണങ്ങളെക്കുറിച്ച് സുപ്രീംകോടതി വാദം കേട്ടുകൊണ്ടിരിക്കുകയാണ്. ഇതിലും രാഹുല്‍ ഗാന്ധി തോല്‍ക്കാന്‍ സാധ്യതയുണ്ട്. മറ്റൊന്ന് രാഹുലിന്റെ ബ്രിട്ടീഷ് പൗരത്വത്തിനെതിരെ അലഹബാദ് ഹൈക്കോടതിയില്‍ നടക്കുന്ന കേസാണ്. ഇതില്‍ ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് തെളിഞ്ഞാല്‍ രാഹുല്‍ ഗാന്ധിക്ക് എംപി സ്ഥാനം വരെ നഷ്ടപ്പെടും. ഇങ്ങിനെ പല വിധ തിരിച്ചടികള്‍ക്ക് നടുവില്‍ കുടുങ്ങിനില്‍ക്കുന്ന രാഹുല്‍ ഗാന്ധി എന്തിനാണ് പൊടുന്നനെ മലേഷ്യയിലേക്ക് മുങ്ങിയത് എന്നതില്‍ പലര്‍ക്കും ആശങ്കയുണ്ട്.

Tags: Deep statesecret meetingRahul in MalaysiaMalaysian trippart time politicianNGOrelaxation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇതിന് വഴിവെച്ചത് ഭാരത മാധ്യമ പ്രവർത്തകരിൽ ചിലരും ചില എൻജിഒകളും; മറുപടി കേൾക്കാതെ വനിതാ മാധ്യമപ്രവർത്തക ഇറങ്ങിയോടി

മുന്‍ കരസേനാമേധാവി എം.എം. നരവനെയുടെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ആത്മകഥ ഉയര്‍ത്തിക്കാട്ടി, ഇത് പ്രസിദ്ധീകരിച്ച പുസ്തകമാണെന്ന് പറഞ്ഞ് മാധ്യമങ്ങളെ കാണുന്ന രാഹുല്‍ ഗാന്ധി. ഒരു മാസം മുന്‍പായിരുന്നു ഈ സംഭവം (ഇടത്ത്)
India

മുന്‍ കരസേനാമേധാവിയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം കാട്ടി രാഹുലും പ്രിയങ്കയും; സൈന്യത്തെ ഭിന്നിപ്പിക്കാനുള്ള രാഹുലിന്റെ പദ്ധതി പൊളിഞ്ഞു

എന്‍ഐഎ കൊല്‍ക്കൊത്ത വിമാനത്താവളത്തില്‍ നിന്നും മാത്യു വാന്‍ഡൈക് എന്ന അമേരിക്കന്‍ ഏജന്‍റ് (വലത്ത്) നോയിഡയില്‍ നടന്ന ആസൂത്രിത കലാപം (നടുവില്‍)
India

ഒരു വര്‍ഷത്തിനകം ഡീപ് സ്റ്റേറ്റ് മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്നും ‘ഓപ്പറേഷന്‍ 37’ കരുതിയിരിക്കണെന്നും വാട്സാപില്‍ പോസ്റ്റ്

യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)
India

നോയിഡയിലെ തൊഴിലാളികള്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം; വിറച്ചത് ജയിലിലായ സിഐടിയു നേതാക്കളെന്ന് മറുപടി

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍
India

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

പുതിയ വാര്‍ത്തകള്‍

സർക്കാർ അധികാരം ഒഴിയും മുമ്പ് എൽഡിഎഫ് തിരക്കിട്ട് നീക്കം; പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് കൂട്ടപ്പരോൾ

വന്ദേമാതരം ആലപിച്ചത് ലോക് ഭവന്റെ നിർദേശപ്രകാരം; മുഴുവൻ പാടുമെന്ന് അറിയില്ലായിരുന്നു: വി.ഡി സതീശൻ

ജി സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു, പ്രോ ടേം സ്പീക്കർ ചുമതല ആയതിനാൽ ചടങ്ങ് ഗവർണർക്ക് മുന്നിൽ

കെ-റെയിലിന് അന്ത്യം; സിൽവർ ലൈൻ റദ്ദാക്കി, 3000 ഏക്കർ ഭൂമിയുടെ കുരുക്കഴിഞ്ഞു, മഞ്ഞക്കുറ്റികൾ നീക്കാൻ നിർദേശം

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് അത്താഴ വിരുന്നൊരുക്കി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജിയ മെലോണി

ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി ഗോവിന്ദൻ; ജില്ലാ കമ്മിറ്റികളിൽ പിണറായി വിരുദ്ധ സ്വരം, ധാർഷ്ട്യം പരാജയകാരണമായി

സ്വർണവില വീണ്ടും കൂടി: ഇന്ന് സ്വർണം വാങ്ങുമ്പോൾ നൽകേണ്ടത്…

കേന്ദ്രത്തിലെ ഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കുമെന്ന് വെല്ലുവിളിയുമായി മമത ബാനർജി, ബംഗാളിൽ രാഷ്‌ട്രപതി ഭരണം വേണമെന്നും ആവശ്യം

ഈ അവതാരത്തെ കരുതിയിരിക്കുക; റിനി ആൻ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി വിജിൽ മോഹനൻ

സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനാലപിച്ചത് സംഘപരിവാര വിധേയത്വം പ്രകടിപ്പിക്കാൻ, മതേതര മൂല്യം തകരുമെന്ന് പരാതി പറഞ്ഞ് എസ്ഡിപിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.