Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാങ്കേതികസർവ്വകലാശാല- സിൻഡിക്കേറ്റ് യോഗം വിളിക്കാനും അവസാനിപ്പിക്കാനും അധികാരം വിസിക്കെന്ന് ഹൈക്കോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2025, 04:37 pm IST
in Kerala

കൊച്ചി: എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയിലെ സിൻഡിക്കേറ്റ് യോഗവുമായി ബന്ധപ്പെട്ട അധികാര തർക്കത്തിൽ വൈസ് ചാൻസലറുടെ (വി.സി) അധികാരം ശരിവെച്ച് കേരള ഹൈക്കോടതിയുടെ സുപ്രധാന വിധി. സിൻഡിക്കേറ്റ് യോഗങ്ങൾ വിളിക്കാനും, ആവശ്യമെങ്കിൽ അവസാനിപ്പിക്കാനും വി.സിക്ക് പൂർണ്ണ അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ടി.ആർ. രവിയുടേതാണ് ഉത്തരവ്.

ഡോ:കെ. ശിവപ്രസാദ് സാങ്കേതിക സർവ്വകലാശാല വിസി യായി ചുമതലയെടുത്ത ശേഷം​ ചേർന്ന ആദ്യ സിൻഡിക്കേറ്റ് യോഗത്തിലുണ്ടായ തർക്കമാണ് ഹർജിക്ക് ആധാരം .

യോഗം വിളിച്ചുചേർത്ത വി.സി, ചില അംഗങ്ങൾ ആവശ്യപ്പെട്ട ഒരു വിഷയം അജണ്ടയിൽ ഉൾപ്പെടുത്താൻ വിസമ്മതിച്ചതിനെ തുടർന്നുണ്ടായ വാഗ്വാദത്തിൽ യോഗം തുടർന്നു കൊണ്ടുപോ കാനാകാതെ നിർത്തിവെച്ചതായി പ്രഖ്യാപിച്ചു. എന്നാൽ, വി.സി യോഗം അവസാനിപ്പിച്ച ശേഷവും ചില അംഗങ്ങൾ ചേർന്ന് യോഗം തുടരുകയും അജണ്ടകളിൽ തീരുമാനങ്ങൾ പാസാക്കുകയും ചെയ്തു. ഈ തീരുമാനങ്ങൾ വി.സി റദ്ദാക്കിയതോടെ സിൻഡിക്കേറ്റ് അംഗങ്ങൾ വിസി യുടെ നടപടിയെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കുകയായിരുന്നു.
​ഹൈക്കോടതിയുടെ പ്രധാന നിരീക്ഷണങ്ങൾ

  • ​വി.സി യോഗം അവസാനിപ്പിച്ച ശേഷം അംഗങ്ങൾ ചേർന്ന് നടത്തിയ യോഗം നിയമപരമായി നിലനിൽക്കില്ല.
  • ​യോഗത്തിൽ ആവശ്യത്തിന് അംഗങ്ങൾ ഉണ്ടായിരുന്നു എന്നത് കൊണ്ട് മാത്രം അത് നിയമപരമാവില്ല.
  • ​യോഗം വിളിക്കുന്ന വി.സിക്ക് അത് മാറ്റിവയ്‌ക്കാനും അവസാനിപ്പിക്കാനും അധികാരമുണ്ട്. ഈ അധികാരം സർവകലാശാലയുടെ സുഗമമായ പ്രവർത്തനത്തിന് അനിവാര്യമാണ്.

​കൂടാതെ, സർവകലാശാലാ നിയമങ്ങളുടെ ഔദ്യോഗിക ഭാഷ ഇംഗ്ലീഷായിരിക്കണമെന്നും കോടതി വ്യക്തമാക്കി. മലയാളത്തിലുള്ള നിയമങ്ങൾ ഗസറ്റിൽ ഔദ്യോഗിക ഇംഗ്ലീഷ് പരിഭാഷ പ്രസിദ്ധീകരിക്കുന്നത് വരെ കോടതി നടപടികൾക്ക് പൂർണ്ണമായി സ്വീകാര്യമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

​സർവകലാശാലകൾ അധികാര തർക്കങ്ങൾക്കുള്ള വേദിയാകരുതെന്നും, അവ വിജ്ഞാനത്തിന്റെയും വികസനത്തിന്റെയും കേന്ദ്രങ്ങളായി നിലകൊള്ളണമെന്നും കോടതി ഓർമ്മിപ്പിച്ചു. ഹർജികൾ തള്ളിയ കോടതി, ചർച്ച ചെയ്യപ്പെടാതെ പോയ വിഷയങ്ങൾ പരിഗണിക്കാൻ പുതിയൊരു സിൻഡിക്കേറ്റ് യോഗം ഉടൻ വിളിച്ചുചേർക്കാൻ വി.സിക്ക് നിർദേശം നൽകി.

​പ്രധാന വിവരങ്ങൾ ഒറ്റനോട്ടത്തിൽ:

  • ​വൈസ് ചാൻസലർക്ക് സിൻഡിക്കേറ്റ് യോഗങ്ങൾ നിയന്ത്രിക്കുന്നതിൽ പരമാധികാരം.
  • ​വി.സി ഇല്ലാത്തപ്പോൾ അംഗങ്ങൾക്കുമാത്രം ചേർന്ന് യോഗം നടത്താൻ കഴിയില്ല.
  • സർവകലാശാലാ നിയമങ്ങളുടെ ഔദ്യോഗിക ഭാഷ ഇംഗ്ലീഷായിരിക്കണം.
  • സർവകലാശാലകൾ അധികാര തർക്കങ്ങൾക്കുള്ള വേദിയാകരുത്.

ഹര്‍ജിയുടെ ചരിത്രം

കെടിയു വിസി ഡോ: സജി ഗോപിനാഥ് വിരമിച്ചതിനെത്തുടർന്ന്  നിയമിതനായ  കുസാറ്റ് പ്രൊഫസർ  ഡോ: കെ.ശിവപ്രസാദിന്റെ അധ്യക്ഷതയിൽ കൂടിയ ആദ്യ സിൻഡിക്കേറ്റ് യോഗത്തിൽ  തന്നെ സിൻഡിക്കേറ്റ് അംഗങ്ങളും വിസി യും തമ്മിൽ ശക്തമായ  വാഗ്വാദങ്ങൾ വേദിയായി.

രാഷ്‌ട്രീയ വിദ്വേഷത്തിന്റെ പേരിൽ  സസ്പെൻഡ് ചെയ്തിരുന്ന കോൺഗ്രസ് അനുകൂല ജീവനക്കാരുടെ സംഘടന പ്രസിഡന്റ് ആർ. പ്രവീണി നെതിരായ അന്വേഷണ കമ്മിറ്റി റിപ്പോർട്ട്  വിസി യുടെ പരിശോധനയോ അംഗീകാരമോ കൂടാതെ നേരിട്ട് സിൻഡിക്കേറ്റ് യോഗ അജണ്ടയിൽ ഉൾപ്പെടുത്തി ചർച്ചചെയ്യാൻ ശ്രമിച്ചത് വിസി അനുവദിക്കാത്തതാണ് വിസിയും സിൻഡിക്കേറ്റ് അംഗങ്ങളുമായുള്ള വാഗ്വാദത്തിൽ കലാശിച്ചത്.

സുപ്രധാനമായ അജണ്ടകൾ ഒന്നും തന്നെ ചർച്ച ചെയ്യുവാൻ  സിപിഎം പ്രതിനിധികളായ പി. കെ. ബിജു എക്സ്. എം പി യും, സച്ചിൻദേവ് MLA യും വിസി യെ അനുവദിച്ചില്ല.

തുടർന്ന് യോഗം വിസി പിരിച്ചുവിട്ടു.  യോഗം പിരിച്ചുവിട്ട ശേഷം  എക്സ് എം പി  പി. കെ. ബിജുവിന്റെ നേതൃത്വത്തിൽ  ഹാജരായ സിൻഡിക്കേറ്റ് അംഗങ്ങൾ കൂട്ടായി സിൻഡിക്കേറ്റ് യോഗം ചേരുകയായിരുന്നു. എംഎൽഎമാരായ  സച്ചിൻ ദേവും  ഐ.ബി സതീശനും യോഗത്തിൽ പങ്കെടുത്തു.

സിൻഡിക്കേറ്റിന്റെ സെക്രട്ടറി കൂടിയായ രജിസ്ട്രാർ, യോഗം പിരിച്ചുവിട്ടശേഷം ചേർന്ന അനധികൃത യോഗത്തിൽ  പങ്കെടുത്തതിനെ തുടർന്ന് വൈസ് ചാൻസലർ രജിസ്ട്രാർക്ക്‌ കാരണം കാണിക്കൽ നോട്ടീസ് നൽകി.

യോഗം പിരിച്ചുവിട്ട ശേഷം വിസിയുടെ അസാന്നിധ്യത്തിൽ ചട്ടവിരുദ്ധമായി സിൻഡിക്കേറ്റ് യോഗം  ചേർന്നതും, രജിസ്ട്രാർ യോഗത്തിൽ പങ്കെടുത്തതും സംബന്ധിച്ച വിശദമായ റിപ്പോർട്ട്‌  വിസി ഗവർണർക്ക്  നൽകിയിരുന്നു.

വിസി ഡോ:കെ. ശിവപ്രസാദ് തന്നെ അനധികൃത സിൻഡിക്കേറ്റ് യോഗം റദ്ദാക്കിക്കൊണ്ട് നേരിട്ട് ഉത്തരവിറക്കി.

രജിസ്ട്രാർ ഒപ്പിട്ട അനധികൃത സിൻഡിക്കേറ്റ് യോഗ തീരുമാനങ്ങൾ   നടപ്പാക്കരുതെന്ന് എല്ലാ ബ്രാഞ്ച് ഉദ്യോഗസ്ഥന്മാർക്കും വിസി മെയിൽ വഴി നിർദ്ദേശവും നൽകി.

വിസി യുടെ അഭാവത്തിൽ സിൻഡിക്കേറ്റിലെ അംഗമായ ഡോ: വിനോദ് കുമാർ ജേക്കബ് ന്റെ അധ്യക്ഷത യിൽ യോഗം ചേർന്ന് കൈക്കൊണ്ട് തീരുമാനങ്ങൾ റദ്ദാക്കിയ വിസി യുടെ നടപടി ചോദ്യം ചെയ്താണ് സിൻഡിക്കേറ്റ് അംഗം വിനോദ്കുമാർ ജേക്കബ് ഹൈക്കോടതിയെ സമീപിച്ചത്.

Tags: university of technologysyndicate meetingKerala High courtvice chancellor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലിവ്-ഇൻ പങ്കാളിയിലൂടെ ജനിച്ച കുട്ടിയുടെ സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് ചേർക്കാമെന്ന് ഹൈക്കോടതി

Kerala

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ; സർക്കാരിന് ജൂൺ 16 വരെ സമയം അനുവദിച്ച് ഹൈക്കോടതി

Kerala

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; ഭര്‍ത്താവ് ഫര്‍മാൻ ഖാന്റെ അറസ്റ്റ് ഒരു മാസത്തേക്ക് തടഞ്ഞു

Kerala

ഫര്‍മാൻ കുടുങ്ങുമോ? കുംഭമേള വൈറല്‍ പെണ്‍കുട്ടിയുമായുള്ള വിവാഹത്തില്‍ ഹൈക്കോടതി വിധി നാളെ ജൂണ്‍ 3ന്

Kerala

കാടുപിടിച്ച് കിടക്കുന്ന പറമ്പുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വെട്ടിത്തെളിക്കണം; ചെലവ് സ്ഥലമുടമകളില്‍ നിന്ന് ഈടാക്കണം: ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

വാരണാസിയിലെ മാംസം, മത്സ്യക്കടകൾ നഗരത്തിന് പുറത്തേക്ക്; പദ്ധതിയുടെ രൂപരേഖ തയാർ, ആദ്യ ഘട്ടത്തിൽ അഞ്ച് സ്ഥലങ്ങൾ

അനാഥത്വത്തില്‍ നിന്നും കൈപിടിച്ചുകയറ്റി; മാതൃകയായി ഒരു നാട്, ശിഖയെ ചേർത്ത് പിടിച്ച് ആകാശ്

മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്ക; വറുതിയുടെ തീരത്തേക്ക് ട്രോളിംഗ് നിരോധനവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.