ന്യൂദൽഹി: പാകിസ്ഥാനെ പഴയ യുദ്ധത്തോൽവിയും അതിന്റെ ചരിത്രവും ഓർമ്മിപ്പിച്ച ഭാരത സൈന്യം. ഭാരതത്തിനെതിരെ, അമേരിക്കൻ സഹായത്തോടെ തുറന്ന യുദ്ധത്തിന് പാകിസ്ഥാൻ ഒരുക്കം കൂട്ടുന്നുവെന്ന വാർത്തകൾക്ക് പിന്നാലെയാണ് ഇത്.
കരസേനയുടെ ഈസ്‌റ്റേൺ കമാൻ്ഡ്, ‘ആ കാലത്ത് ഈ ദിവസം’ എന്ന പേരിൽ 1971ലെ പത്രവാർത്താ ഭാഗങ്ങൾ സാമൂഹ്യ മാധ്യമമായ എക്സിൽ പങ്കിട്ടാണ് ഈ ഓർമ്മപ്പെടുത്തൽ നടത്തുന്നത്. 1971 ലെ ഭാരത- പാകിസ്ഥാൻ യുദ്ധത്തിലാണ് പാകിസ്ഥാൻ തോറ്റ് തുന്നം പാടിയതും ഒരു ലക്ഷത്തിനടുത്ത് പാകിസ്ഥാൻ സൈനികർ ഭാരത സേനയുടെ തടവിലായതും പാകിസ്ഥാൻ വിഭജനത്തിലൂടെ ബംഗ്ലാദേശ് രൂപപ്പെട്ടതും. ഇക്കാര്യങ്ങൾ ഓർമ്മിപ്പിച്ചാണ് കുറിപ്പ്.
പാകിസ്ഥാന്റെ സൈനിക പ്രമുഖരിൽ ഒരാൾ രാജിവെച്ചൊഴിഞ്ഞ വാർത്തയും പങ്കുവെച്ചതിലുണ്ട്. കൂട്ടത്തിൽ ഇതും ചൂണ്ടിക്കാണിക്കുന്നു, അന്നും (1971 ൽ ) അമേരിക്ക പാകിസ്ഥാന്റെ പക്ഷത്തായിരുന്നു എന്ന കാര്യം.
പാകിസ്ഥാനോട് അമേരിക്കൻ പ്രസിഡൻ്റ് റൊണാൾഡ് ട്രംപ് ചാർച്ച കാണിക്കുന്നതും ഭാരതത്തിനെതിരെ തീരുവകൾ കൂട്ടിയതുമെല്ലാം അടിസ്ഥാനമാക്കി, പാക് സൈനിക മേധാവിയുടെ ആവർത്തിച്ചുള്ള അമേരിക്കൻ സന്ദർശനം പരിഗണിച്ചാണ് പാകിസ്ഥാൻ ഭാരതവുമായി യുദ്ധത്തിനൊരുങ്ങുന്നു എന്ന വ്യാഖ്യാനങ്ങൾ. ഇതിനെല്ലാം ചേർത്താണ് ഭാരത സൈന്യത്തിന്റെ പരോക്ഷമായ മറുപടി.











