Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി…രാഷ്‌ട്രീയഎതിരാളിയുടെ ഹൃദയം തൊടുന്ന നേതാവ്; ഷിബുസോറന്റെ മരണത്തില്‍ മോദിയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് മകന്‍ ഹേമന്ത് സോറന്‍

രാഷ്‌ട്രീയത്തിന്റെ പേരില്‍ എതിരാളികളുമായി കൊമ്പുകോര്‍ത്താലും വ്യക്തിപരമായി അവരുടെ ഹൃദയം തൊടുന്ന നേതാവാണ് പ്രധാനമന്ത്രി മോദി. രാഷ്‌ട്രീയമായി മോദിയെ നഖശിഖാന്തം എതിര്‍ക്കുന്ന നേതാക്കളായിരുന്നു ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ നേതാക്കളായ ഷിബു സോറനും മകന്‍ ഹേമന്ത് സോറനും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2025, 08:00 pm IST
in India
ഷിബു സോറന്‍റെ മരണത്തില്‍ അനുശോചിക്കാന്‍ ജാര്‍ഖണ്ഡിലെ അദ്ദേഹത്തിന്‍റെ വസതിയില്‍ എത്തിയ പ്രധാനമന്ത്രി മോദിയെ കണ്ട് ഷിബു സോറന്‍റെ മകനും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറന്‍ കെട്ടിപ്പിടിച്ച് കര‍ഞ്ഞപ്പോള്‍

ഷിബു സോറന്‍റെ മരണത്തില്‍ അനുശോചിക്കാന്‍ ജാര്‍ഖണ്ഡിലെ അദ്ദേഹത്തിന്‍റെ വസതിയില്‍ എത്തിയ പ്രധാനമന്ത്രി മോദിയെ കണ്ട് ഷിബു സോറന്‍റെ മകനും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറന്‍ കെട്ടിപ്പിടിച്ച് കര‍ഞ്ഞപ്പോള്‍

ന്യൂദല്‍ഹി: രാഷ്‌ട്രീയത്തിന്റെ പേരില്‍ എതിരാളികളുമായി കൊമ്പുകോര്‍ത്താലും വ്യക്തിപരമായി അവരുടെ ഹൃദയം തൊടുന്ന നേതാവാണ് പ്രധാനമന്ത്രി മോദി. രാഷ്‌ട്രീയമായി മോദിയെ നഖശിഖാന്തം എതിര്‍ക്കുന്ന നേതാക്കളായിരുന്നു ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ നേതാക്കളായ ഷിബു സോറനും മകന്‍ ഹേമന്ത് സോറനും. പക്ഷെ 81 വയസ്സായ ഷിബു സോറന്‍ മരണപ്പെട്ട വാര്‍ത്തകേട്ടപ്പോള്‍ ആദ്യം അശുപത്രിയിലേക്ക് എത്തിയ നേതാക്കളില്‍ ഒരാള്‍ പ്രധാനമന്ത്രി മോദിയായിരുന്നു.

ജാര്‍ഖണ്ഡില്‍ ബിജെപിയും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും തമ്മില്‍ വര്‍ഷങ്ങള്‍ നീണ്ട വടം വലിക്കൊടുവില്‍ 2024ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 24 സീറ്റു പിടിച്ചെങ്കിലും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഇന്‍ഡ്യാ മുന്നണി അധികാരത്തില്‍ എത്തി. ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയായി.

കഴിഞ്ഞ ദിവസമാണ് ഹേമന്ത് സോറന്റെ പിതാവായ ഷിബു സോറന്‍ അന്തരിച്ചത്. അദ്ദേഹത്തിന് 81 വയസ്സായിരുന്നു. രാഷ്‌ട്രീയത്തില്‍ കരുത്തനായ നേതാവായിരുന്നു ഷിബു സോറന്‍. അദ്ദേഹത്തിന്റെ വേര്‍പാടില്‍ അനുശോചിക്കാന്‍ പ്രധാനമന്ത്രി മോദി ആശുപത്രിയിൽ എത്തി. . മോദിയെ കണ്ട് ഷിബു സോറന്റെ മകനും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറന്‍ കെട്ടിപ്പിടിച്ച് കര‍ഞ്ഞപ്പോള്‍ മാധ്യമങ്ങള്‍ അന്തം വിട്ട് പോയി. ഇത്രയും കാലം പല്ലും നഖവും ഉപയോഗിച്ച് പടവെട്ടിയ നേതാക്കളായിരുന്നില്ലേ. പക്ഷെ മോദിയെ കണ്ടതും ഹേമന്ത് സോറന്‍ കെട്ടിപ്പിടിച്ച് കരയുന്നതും മോദി അദ്ദേഹത്തെ തടവി ആശ്വസിപ്പിക്കുന്നതും രാഷ്‌ട്രീയത്തില്‍ അപൂര്‍വ്വമായി കാഴ്ചയായിരുന്നു. അതാണ് എതിരാളികളുടെപ്പോലും ഹൃദയം തൊടുന്ന മോദിയുടെ രാഷ്‌ട്രീയം. അത് മോദിക്ക് മാത്രം സാധ്യമാവുന്ന മാജിക്കാണ്. അത് തന്നെയാണ് മോദി എന്ന നേതാവിനെ വ്യത്യസ്തനാക്കുന്നതും. ഷിബു സോറനെ അനുസ്മരിച്ചുകൊണ്ട് സമൂഹമാധ്യമത്തില്‍ ഒരു സന്ദേശം പങ്കുവെയ്‌ക്കാനും മോദി മറന്നില്ല. ആ പോസ്റ്റില്‍ മോദി കുറിച്ചു:”സമൂഹത്തിന്റെ അടിത്തട്ടില്‍ പോയി പ്രവര്‍ത്തിച്ച നേതാവാണ് ഷിബു സോറന്‍. ഗോത്രവര്‍ഗ്ഗക്കാരെയും പാവങ്ങളെയും താഴേക്കിയിലുള്ളവരെയും ഉയര്‍ത്താന്‍ അദ്ദേഹം ഏറെ പ്രവര്‍ത്തിച്ചു.” ഇന്ത്യാ മുന്നണിയുടെ നേതാവായ രാഹുല്‍ ഗാന്ധി പോലും എത്താത്തിടത്ത് മോദി ഓടിയെത്തുകയാണ്. അതും ഇന്ത്യാ മുന്നണിയുടെ നേതാവിന്റെ പിതാവ് വിടപറഞ്ഞപ്പോള്‍.

ഓര്‍മ്മയുണ്ടോ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് രാജ്യസഭയില്‍ നിന്നും വിരമിക്കുന്ന അവസാന ദിവസം? പലരും അന്ന് ഗുലാം നബി അസാദിന് വിടവാങ്ങല്‍ പ്രസംഗം നടത്തി. ഒടുവില്‍ പ്രധാനമന്ത്രി മോദി എഴുന്നേറ്റു. അദ്ദേഹം ഗുലാം നബി ആസാദുമായി ബന്ധപ്പെട്ട ഒരു പഴയ ഓര്‍മ്മയാണ് പങ്കുവെച്ചത്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ജമ്മു കശ്മീരിലെ മുഖ്യമന്ത്രിയായിരുന്നു ഗുലാബ് നബി ആസാദ് . 2006ല്‍ ജമ്മു കശ്മീരില്‍ ഒരു ഭീകരാക്രമണം നടന്നു. അന്ന് നിരവധി ഗുജറാത്തികള്‍ കശ്മീരില്‍ പെട്ടുപോയി. അവരുടെ കാര്യത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രിയായ മോദിക്ക് ആശങ്കയുണ്ടായിരുന്നു. അന്ന് രാത്രി ഗുലാം നബി ആസാദ് മോദിയെ ഫോണില്‍ വിളിച്ചു. കശ്മീരില്‍ കുടുങ്ങിയ ഗുജറാത്തികളെ സ്വന്തം കുടുംബാംഗങ്ങള്‍ പോലെ കണ്ടാണ് ഗുലാം നബി ആസാദ് വിളിച്ചത്. ഇത് പറയുമ്പോള്‍ മോദിയുടെ തൊണ്ട ഇടറി. ഇത് കണ്ട് ഗുലാം നബി ആസാദും രാജ്യസഭയില്‍ വിതുമ്പി. മോദിക്ക് മാത്രം കഴിയുന്ന മാജിക്കാണിത്. രാഷ്‌ട്രീയ എതിരാളികളുടെ ഹൃദയം തൊടുന്ന രാഷ്ടീയം. രാഷ്‌ട്രീയമായി എതിര്‍ക്കുമ്പോഴും മനസ്സില്‍ കറയില്ലാത്ത നേതാവാണെന്നും രാഷ്‌ട്രീയപ്രശ്നങ്ങളിന്മേലുള്ള വിയോജിപ്പ് മാത്രമാണ് മോദിയ്‌ക്കുള്ളതെന്നും എതിരാളികള്‍ക്ക് പോലും അറിയാം എന്നതാണ് വാസ്തവം. അതാണ് മോദിയ്‌ക്ക് മുന്‍പില്‍ അവര്‍ക്ക് പൊട്ടിക്കരയാന്‍ കഴിയുന്നത്.

ബംഗാളില്‍ മമതയെ നഖശിഖാന്തം എതിര്‍ക്കുമ്പോഴും മോദി എല്ലാ വര്‍ഷവും മമത ബാനര്‍ജിക്ക് വര്‍ഷത്തില്‍ ഒരിയ്‌ക്കല്‍ സമ്മാനങ്ങള്‍ അയയ്‌ക്കാന്‍ മറക്കാറില്ല. മമത ബാനര്‍ജി മോദിയ്‌ക്കും ചണത്തില്‍ നെയ്തെടുത്ത ബംഗാളിന്റെ വിശേഷമായ കുര്‍ത്തയും മോദിയ്‌ക്ക് അയയ്‌ക്കാറുണ്ട്. ഇതാണ് മോദിയുടെ രാഷ്‌ട്രീയം വ്യത്യസ്തമായിരിക്കുന്നത്. മമതാ ദീദി എനിക്ക് എല്ലാവര്‍ഷവും മൂന്നോ നാലോ തവണ  കുര്‍ത്തയും മധുരപ്പലഹാരങ്ങളും അയയ്‌ക്കാറുണ്ടെന്ന് മോദി തന്നെ പറയാറുണ്ട്. വീട്ടിലേക്ക് ഒന്നും കൊണ്ടുപോകാനില്ലാത്ത, രാഷ്‌ട്രത്തിന് വേണ്ടി ഓരോ നിമിഷവും ഉഴിഞ്ഞുവെയ്‌ക്കുന്ന ഈ കരുത്തനായ രാഷ്‌ട്രീയക്കാരനെ ആരാണ് സ്നേഹിക്കാതിരിക്കുക.

വെറുപ്പിന്റെ മാത്രം രാഷ്‌ട്രീയം കൊണ്ടുനടക്കുന്ന ഇന്നത്തെ യുവരാഷ്‌ട്രീയക്കാര്‍ക്ക് പഠിച്ചെടുക്കാന്‍ പ്രയാസമാണ് മോദിയുടെ ഈ ഹൃദയത്തിന്റെ രാഷ്ടീയം. രാഷ്‌ട്രത്തിന് സമര്‍പ്പിച്ച ജീവിതത്തിന് മാത്രം സാധ്യമാകുന്നതാണ് ഈ ഹൃദയവിശാലത.

ജാര്‍ഖണ്ഡില്‍ ഷിബു സോറന്റെ വേര്‍പാടില്‍ അനുശോചനവുമായി പ്രധാനമന്ത്രി മോദി എത്തിയതിന്റെ വീഡിയോ കാണാം:

 

Tags: modiHemant SorenPrime Minister Modishibu sorenJharkhand CM Hemand SorenShibu Soren dies
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

India

ഇന്ത്യയുടെ വന്ദേമാതരം പോസ്റ്റ്കാർഡിൽ എഴുതി നരേന്ദ്രമോദി ; ബഹിരാകാശത്തെത്തിക്കുക ഓർബിറ്റൽ റോക്കറ്റായ വിക്രം-1

World

ഇന്ത്യയ്‌ക്കെതിരെ ട്രംപിന്റെ ഇരട്ടത്താപ്പ്, റഷ്യയില്‍ നിന്നും ഇന്ധനം വാങ്ങുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തീരുവ ഇല്ല, ഇന്ത്യയ്‌ക്ക് 100 ശതമാനം തീരുവ?

India

മോദിയെ ഏറ്റവും ശക്തനായ ഹിന്ദുത്വ നേതാവായി കണക്കാക്കി ; 2014 ലെ തിരഞ്ഞെടുപ്പിന് മുമ്പ് മോദിയെയും അമിത് ഷായെയും ജയിലിലടയ്‌ക്കാൻ നീക്കങ്ങളുണ്ടായി

News

വനിതാബിൽ, ഡീ ലിമിറ്റേഷൻ: എൻഡിഎ സർക്കാരിനെ പിന്തുണയ്‌ക്കുമോ ശരദ്പവാർ എൻസിപി വിഭാഗം? മഹാരാഷ്‌ട്ര രാഷ്‌ട്രീയം ന്യൂദൽഹിയിൽ പ്രകടമാകുന്നു

പുതിയ വാര്‍ത്തകള്‍

മെസ്സിക്ക് ഹാട്രിക്കില്ല, ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെയ്‌ക്ക്; ലോകകപ്പുകളില്‍ ഏറ്റവും കുടുതല്‍ ഗോളും എംബാപ്പെയ്‌ക്ക്, ഇനി എംബാപ്പെ യുഗം

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

എന്തിനാണ് പേരിനൊരു മറ? മോദി വിരുദ്ധ നേതാക്കള്‍ എന്തിനാണ് പേരുകള്‍ക്കുള്ളില്‍ ചിലത് മറച്ചുവെയ്‌ക്കുന്നത്?

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

സ്പെയിനിന് ലോകകപ്പ് ഫുട്ബാള്‍ കിരീടം; ഒരു ഗോളിന് അര്‍ജന്‍റീനയെ തോല്‍പിച്ചു; ഹൃദയം തകര്‍ന്ന് മെസ്സി ആരാധകര്‍

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.