Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി…രാഷ്‌ട്രീയഎതിരാളിയുടെ ഹൃദയം തൊടുന്ന നേതാവ്; ഷിബുസോറന്റെ മരണത്തില്‍ മോദിയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് മകന്‍ ഹേമന്ത് സോറന്‍

രാഷ്‌ട്രീയത്തിന്റെ പേരില്‍ എതിരാളികളുമായി കൊമ്പുകോര്‍ത്താലും വ്യക്തിപരമായി അവരുടെ ഹൃദയം തൊടുന്ന നേതാവാണ് പ്രധാനമന്ത്രി മോദി. രാഷ്‌ട്രീയമായി മോദിയെ നഖശിഖാന്തം എതിര്‍ക്കുന്ന നേതാക്കളായിരുന്നു ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ നേതാക്കളായ ഷിബു സോറനും മകന്‍ ഹേമന്ത് സോറനും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2025, 08:00 pm IST
in India
ഷിബു സോറന്‍റെ മരണത്തില്‍ അനുശോചിക്കാന്‍ ജാര്‍ഖണ്ഡിലെ അദ്ദേഹത്തിന്‍റെ വസതിയില്‍ എത്തിയ പ്രധാനമന്ത്രി മോദിയെ കണ്ട് ഷിബു സോറന്‍റെ മകനും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറന്‍ കെട്ടിപ്പിടിച്ച് കര‍ഞ്ഞപ്പോള്‍

ഷിബു സോറന്‍റെ മരണത്തില്‍ അനുശോചിക്കാന്‍ ജാര്‍ഖണ്ഡിലെ അദ്ദേഹത്തിന്‍റെ വസതിയില്‍ എത്തിയ പ്രധാനമന്ത്രി മോദിയെ കണ്ട് ഷിബു സോറന്‍റെ മകനും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറന്‍ കെട്ടിപ്പിടിച്ച് കര‍ഞ്ഞപ്പോള്‍

ന്യൂദല്‍ഹി: രാഷ്‌ട്രീയത്തിന്റെ പേരില്‍ എതിരാളികളുമായി കൊമ്പുകോര്‍ത്താലും വ്യക്തിപരമായി അവരുടെ ഹൃദയം തൊടുന്ന നേതാവാണ് പ്രധാനമന്ത്രി മോദി. രാഷ്‌ട്രീയമായി മോദിയെ നഖശിഖാന്തം എതിര്‍ക്കുന്ന നേതാക്കളായിരുന്നു ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ നേതാക്കളായ ഷിബു സോറനും മകന്‍ ഹേമന്ത് സോറനും. പക്ഷെ 81 വയസ്സായ ഷിബു സോറന്‍ മരണപ്പെട്ട വാര്‍ത്തകേട്ടപ്പോള്‍ ആദ്യം അശുപത്രിയിലേക്ക് എത്തിയ നേതാക്കളില്‍ ഒരാള്‍ പ്രധാനമന്ത്രി മോദിയായിരുന്നു.

ജാര്‍ഖണ്ഡില്‍ ബിജെപിയും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും തമ്മില്‍ വര്‍ഷങ്ങള്‍ നീണ്ട വടം വലിക്കൊടുവില്‍ 2024ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 24 സീറ്റു പിടിച്ചെങ്കിലും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഇന്‍ഡ്യാ മുന്നണി അധികാരത്തില്‍ എത്തി. ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയായി.

കഴിഞ്ഞ ദിവസമാണ് ഹേമന്ത് സോറന്റെ പിതാവായ ഷിബു സോറന്‍ അന്തരിച്ചത്. അദ്ദേഹത്തിന് 81 വയസ്സായിരുന്നു. രാഷ്‌ട്രീയത്തില്‍ കരുത്തനായ നേതാവായിരുന്നു ഷിബു സോറന്‍. അദ്ദേഹത്തിന്റെ വേര്‍പാടില്‍ അനുശോചിക്കാന്‍ പ്രധാനമന്ത്രി മോദി ആശുപത്രിയിൽ എത്തി. . മോദിയെ കണ്ട് ഷിബു സോറന്റെ മകനും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറന്‍ കെട്ടിപ്പിടിച്ച് കര‍ഞ്ഞപ്പോള്‍ മാധ്യമങ്ങള്‍ അന്തം വിട്ട് പോയി. ഇത്രയും കാലം പല്ലും നഖവും ഉപയോഗിച്ച് പടവെട്ടിയ നേതാക്കളായിരുന്നില്ലേ. പക്ഷെ മോദിയെ കണ്ടതും ഹേമന്ത് സോറന്‍ കെട്ടിപ്പിടിച്ച് കരയുന്നതും മോദി അദ്ദേഹത്തെ തടവി ആശ്വസിപ്പിക്കുന്നതും രാഷ്‌ട്രീയത്തില്‍ അപൂര്‍വ്വമായി കാഴ്ചയായിരുന്നു. അതാണ് എതിരാളികളുടെപ്പോലും ഹൃദയം തൊടുന്ന മോദിയുടെ രാഷ്‌ട്രീയം. അത് മോദിക്ക് മാത്രം സാധ്യമാവുന്ന മാജിക്കാണ്. അത് തന്നെയാണ് മോദി എന്ന നേതാവിനെ വ്യത്യസ്തനാക്കുന്നതും. ഷിബു സോറനെ അനുസ്മരിച്ചുകൊണ്ട് സമൂഹമാധ്യമത്തില്‍ ഒരു സന്ദേശം പങ്കുവെയ്‌ക്കാനും മോദി മറന്നില്ല. ആ പോസ്റ്റില്‍ മോദി കുറിച്ചു:”സമൂഹത്തിന്റെ അടിത്തട്ടില്‍ പോയി പ്രവര്‍ത്തിച്ച നേതാവാണ് ഷിബു സോറന്‍. ഗോത്രവര്‍ഗ്ഗക്കാരെയും പാവങ്ങളെയും താഴേക്കിയിലുള്ളവരെയും ഉയര്‍ത്താന്‍ അദ്ദേഹം ഏറെ പ്രവര്‍ത്തിച്ചു.” ഇന്ത്യാ മുന്നണിയുടെ നേതാവായ രാഹുല്‍ ഗാന്ധി പോലും എത്താത്തിടത്ത് മോദി ഓടിയെത്തുകയാണ്. അതും ഇന്ത്യാ മുന്നണിയുടെ നേതാവിന്റെ പിതാവ് വിടപറഞ്ഞപ്പോള്‍.

ഓര്‍മ്മയുണ്ടോ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് രാജ്യസഭയില്‍ നിന്നും വിരമിക്കുന്ന അവസാന ദിവസം? പലരും അന്ന് ഗുലാം നബി അസാദിന് വിടവാങ്ങല്‍ പ്രസംഗം നടത്തി. ഒടുവില്‍ പ്രധാനമന്ത്രി മോദി എഴുന്നേറ്റു. അദ്ദേഹം ഗുലാം നബി ആസാദുമായി ബന്ധപ്പെട്ട ഒരു പഴയ ഓര്‍മ്മയാണ് പങ്കുവെച്ചത്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ജമ്മു കശ്മീരിലെ മുഖ്യമന്ത്രിയായിരുന്നു ഗുലാബ് നബി ആസാദ് . 2006ല്‍ ജമ്മു കശ്മീരില്‍ ഒരു ഭീകരാക്രമണം നടന്നു. അന്ന് നിരവധി ഗുജറാത്തികള്‍ കശ്മീരില്‍ പെട്ടുപോയി. അവരുടെ കാര്യത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രിയായ മോദിക്ക് ആശങ്കയുണ്ടായിരുന്നു. അന്ന് രാത്രി ഗുലാം നബി ആസാദ് മോദിയെ ഫോണില്‍ വിളിച്ചു. കശ്മീരില്‍ കുടുങ്ങിയ ഗുജറാത്തികളെ സ്വന്തം കുടുംബാംഗങ്ങള്‍ പോലെ കണ്ടാണ് ഗുലാം നബി ആസാദ് വിളിച്ചത്. ഇത് പറയുമ്പോള്‍ മോദിയുടെ തൊണ്ട ഇടറി. ഇത് കണ്ട് ഗുലാം നബി ആസാദും രാജ്യസഭയില്‍ വിതുമ്പി. മോദിക്ക് മാത്രം കഴിയുന്ന മാജിക്കാണിത്. രാഷ്‌ട്രീയ എതിരാളികളുടെ ഹൃദയം തൊടുന്ന രാഷ്ടീയം. രാഷ്‌ട്രീയമായി എതിര്‍ക്കുമ്പോഴും മനസ്സില്‍ കറയില്ലാത്ത നേതാവാണെന്നും രാഷ്‌ട്രീയപ്രശ്നങ്ങളിന്മേലുള്ള വിയോജിപ്പ് മാത്രമാണ് മോദിയ്‌ക്കുള്ളതെന്നും എതിരാളികള്‍ക്ക് പോലും അറിയാം എന്നതാണ് വാസ്തവം. അതാണ് മോദിയ്‌ക്ക് മുന്‍പില്‍ അവര്‍ക്ക് പൊട്ടിക്കരയാന്‍ കഴിയുന്നത്.

ബംഗാളില്‍ മമതയെ നഖശിഖാന്തം എതിര്‍ക്കുമ്പോഴും മോദി എല്ലാ വര്‍ഷവും മമത ബാനര്‍ജിക്ക് വര്‍ഷത്തില്‍ ഒരിയ്‌ക്കല്‍ സമ്മാനങ്ങള്‍ അയയ്‌ക്കാന്‍ മറക്കാറില്ല. മമത ബാനര്‍ജി മോദിയ്‌ക്കും ചണത്തില്‍ നെയ്തെടുത്ത ബംഗാളിന്റെ വിശേഷമായ കുര്‍ത്തയും മോദിയ്‌ക്ക് അയയ്‌ക്കാറുണ്ട്. ഇതാണ് മോദിയുടെ രാഷ്‌ട്രീയം വ്യത്യസ്തമായിരിക്കുന്നത്. മമതാ ദീദി എനിക്ക് എല്ലാവര്‍ഷവും മൂന്നോ നാലോ തവണ  കുര്‍ത്തയും മധുരപ്പലഹാരങ്ങളും അയയ്‌ക്കാറുണ്ടെന്ന് മോദി തന്നെ പറയാറുണ്ട്. വീട്ടിലേക്ക് ഒന്നും കൊണ്ടുപോകാനില്ലാത്ത, രാഷ്‌ട്രത്തിന് വേണ്ടി ഓരോ നിമിഷവും ഉഴിഞ്ഞുവെയ്‌ക്കുന്ന ഈ കരുത്തനായ രാഷ്‌ട്രീയക്കാരനെ ആരാണ് സ്നേഹിക്കാതിരിക്കുക.

വെറുപ്പിന്റെ മാത്രം രാഷ്‌ട്രീയം കൊണ്ടുനടക്കുന്ന ഇന്നത്തെ യുവരാഷ്‌ട്രീയക്കാര്‍ക്ക് പഠിച്ചെടുക്കാന്‍ പ്രയാസമാണ് മോദിയുടെ ഈ ഹൃദയത്തിന്റെ രാഷ്ടീയം. രാഷ്‌ട്രത്തിന് സമര്‍പ്പിച്ച ജീവിതത്തിന് മാത്രം സാധ്യമാകുന്നതാണ് ഈ ഹൃദയവിശാലത.

ജാര്‍ഖണ്ഡില്‍ ഷിബു സോറന്റെ വേര്‍പാടില്‍ അനുശോചനവുമായി പ്രധാനമന്ത്രി മോദി എത്തിയതിന്റെ വീഡിയോ കാണാം:

 

Tags: modiHemant SorenPrime Minister Modishibu sorenJharkhand CM Hemand SorenShibu Soren dies
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പുടിൻ വീണ്ടും ഭാരതത്തിലേക്ക്; ബ്രിക്‌സ് ഉച്ചകോടി സെപ്തംബറിൽ, ദൽഹിയിൽ

World

നോർവേയുടെ പരമോന്നത സിവിലിയൻ ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു 

World

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടം തുടരും , പരോക്ഷമായി പാകിസ്ഥാന് വിമർശനം : സ്വീഡനിൽ തീവ്രവാദത്തിനെതിരെ ശബ്‌ദമുയർത്തി പ്രധാനമന്ത്രി

World

സ്വീഡന്റെ പരമോന്നത ബഹുമതിയായ റോയൽ ഓർഡർ ഓഫ് ദി പോളാർ സ്റ്റാർ കമാൻഡർ ഗ്രാൻഡ് ക്രോസ് പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു

India

നയതന്ത്രചർച്ചകൾ ഫലം കണ്ടു : ചോള രാജവംശത്തിലെ ചെമ്പുതകിടുകൾ മോദിയ്‌ക്ക് തിരിച്ചുനൽകി നെതർലാൻഡ്‌സ് ; ഇനി ലക്ഷ്യം ഭോജ്ശാലയുടെ വാഗ്ദേവതാ വിഗ്രഹം

പുതിയ വാര്‍ത്തകള്‍

ആലുവയിൽ വൻ കഞ്ചാവ് വേട്ട : മലയാളിയടക്കം ആറ് ബംഗാൾ സ്വദേശികൾ പിടിയിൽ

മന്ത്രിമാരുടെ വകുപ്പുകളില്‍ തര്‍ക്കം തുടരുന്നു,ഫിഷറീസിന് പുറമെ സാമൂഹ്യനീതി വകുപ്പും വേണമെന്ന് മുസ്ലീം ലീഗ്

എൽടിടിഇ: മുഖ്യമന്ത്രി വിജയ് വിവാദത്തിൽ, പിന്തുണക്കുന്ന രാഹുലിനും വിമർശനം

അനവസരത്തില്‍ ജാതിവാലുകള്‍ മുളയ്‌ക്കുന്നത് കോണ്‍ഗ്രസിന് നല്ലതല്ല, വി ഡി സതീശനെ പരോക്ഷമായി വിമര്‍ശിച്ച് ജിന്റോ ജോണ്‍

ബിജെപി മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടി ബംഗാളില്‍ അധികാരത്തില്‍ വന്ന ശേഷം സുവേന്ദു അധികാരി ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയില്‍ മാല ചാര്‍ത്തുന്നു (ഇടത്ത്) ശ്യാമപ്രസാദ് മുഖര്‍ജി (വലത്ത്)

സമ്പന്നജീവിതം ഉപേക്ഷിച്ച് നെഹ്രുവിന്റെ മുസ്ലിംപ്രീണനത്തിനെതിരെ മരിയ്‌ക്കും വരെ പൊരുതി;സുവേന്ദു അധികാരി മാലയിട്ട് ആദരിച്ച ശ്യാമപ്രസാദ് മുഖര്‍ജി ആരാണ്?

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി, കൊച്ചിന്‍ ,തിരുവമ്പാടി പാറമേക്കാവ് ദേവസ്വം ബോര്‍ഡുകള്‍ക്കും സര്‍ക്കാരിനും നോട്ടീസ്

എപ്പോഴും ജാമ്യം നൽകാനാവില്ല, കുടുംബാംഗങ്ങൾ നോക്കിക്കോളും ; രോഗിയായ അമ്മയെ പരിചരിക്കുന്നതിനായി ഉമർ ഖാലിദിന് കോടതി ഇടക്കാല ജാമ്യം നിഷേധിച്ചു

മന്ത്രിമാർക്ക് ഇരിപ്പിടം ഇനിയുമായലില്ല, കിടപ്പാടമായി!! നവീകരിക്കാൻ നാലുകോടി മുടിക്കുന്നു

മന്ത്രിമാര്‍ക്ക് ഔദ്യോഗിക വസതികളായി, ചെന്നിത്തലയ്‌ക്ക് പമ്പ,കെ മുരളീധരന് സാനഡു

വീട്ടിൽ നിന്ന് പാറ്റകളെ തുരത്താൻ ഏത് ചെടി നടണം?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.