Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമായണ മാസം ദിവസം 3 – ബാലകാണ്ഡം

ഡോ. സുകുമാര്‍ കാനഡ by ഡോ. സുകുമാര്‍ കാനഡ
Jul 19, 2025, 03:53 am IST
in Samskriti

സീതാസ്വയംവരം
മിഥിലയിൽ, ജനകരാജാവ് വിശ്വാമിത്രനെയും രാജകുമാരന്മാരെയും ഊഷ്മളമായി സ്വാഗതം ചെയ്ത് ആദരിച്ചാനയിച്ചു. കുമാരന്മാരുടെ മുഖത്തെ ചൈതന്യത്തിളക്കം കണ്ട് അവരെ ദേവന്മാരോട് ഉപമിച്ചു സ്വീകരിച്ചു. രാമൻ താടകയെ വധിച്ചതും, സുബാഹുവിനെ പരാജയപ്പെടുത്തിയതും, അഹല്യയെ മോചിപ്പിച്ചതും മഹർഷിയിൽ നിന്നും അറിഞ്ഞ ജനകൻ, രാജസഭയിൽ പരമശിവന്റെ ദിവ്യമായ ത്രയംബകം വില്ല് കൊണ്ടുവന്ന് കുമാരന്മാർക്ക് കാണിച്ചുകൊടുത്തു. ആ വില്ല് കുലച്ച് ഒടിക്കുന്നവൻ ആരായാലും അയാൾക്ക് തന്റെ മകൾ സീതയുടെ കൈ പിടിക്കാമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. പലരും ആ ശ്രമത്തിൽ പരാജയപ്പെട്ടതാണ്. എങ്കിലും വിശ്വാമിത്രന്റെ അനുമതിയോടെ രാമൻ ആദരപൂർവ്വം ഭാരമേറിയ ത്രയംബകം വില്ല് ഉയർത്തിപ്പിടിച്ച് അതിൽ ഞാൺ മുറുക്കി, നിഷ്പ്രയാസം ഒടിച്ചുകളഞ്ഞു. മിഥിലയുടെ രാജസഭ ആനന്ദാതിരേകത്തിൽ മുങ്ങി. ജനകൻ അതീവ സന്തോഷത്തോടെ രാമനെ സീതയുടെ വരനായി ആലിംഗനത്തോടെ സ്വാഗതം ചെയ്തു. പ്രശോഭമായ പട്ടുവസ്ത്രങ്ങളാലും സ്വർണ്ണരത്നാഭരണങ്ങളാലും അലങ്കൃതയായ സീത രാമനെ മാലയിട്ടു സ്വീകരിച്ചു. വിഷ്ണുവിന്റെയും യോഗമായയുടെയും ദിവ്യസംയോഗം അങ്ങിനെ ഭൂമിയിൽ സംജാതമായി.

സീതാസ്വയംവരത്തിന്റെ വാർത്തകൾ രാജദൂതന്മാർ അയോദ്ധ്യയിലെത്തി ദശരഥനെ അറിയിച്ചപ്പോൾ അദ്ദേഹം ഗുരു വസിഷ്ഠൻ, ഗുരുപത്നി അരുന്ധതി, രാജ്ഞിമാർ, ഭരതൻ, ശത്രുഘ്നൻ, എല്ലാവരുമൊരുമിച്ച് അനേകം സമ്മാനങ്ങളുമായി മിഥിലയിലെത്തി. ജനകൻ തന്റെ നാല് പെൺമക്കളെ—സീത, ഊർമിള, മാണ്ഡവി, ശ്രുതകീർത്തി എന്നിവരെ യഥാക്രമം രാമൻ, ലക്ഷ്മണൻ, ശത്രുഘ്നൻ, ഭരതൻ എന്നിവർക്ക് വിവാഹം ചെയ്തു നല്കി.

വേദപരവും രാജകീയവുമായ ആചാരങ്ങളോടെ നടത്തിയ മഹത്തായ നാലു വിവാഹങ്ങൾ, രണ്ടു രാജ്യങ്ങളെയും ആഘോഷങ്ങളോടെ ഒന്നിപ്പിച്ചു. അപ്പോൾ ജനകൻ സീതയുടെ ജന്മം സംബന്ധിച്ചുള്ള ദിവ്യകഥ വെളിപ്പെടുത്തി. ഒരു യാഗത്തിനിടയ്‌ക്ക് മണ്ണിൽ ഉഴുകുന്നതിനിടയിൽ കണ്ടെത്തിയ സീത സമയമാവുമ്പോൾ രാമനെ വിവാഹം കഴിക്കുമെന്ന് നാരദനാൽ പ്രവചിക്കപ്പെട്ട കാര്യവും രാജാവ് വെളിപ്പെടുത്തി. അതിനാലാണ് രാമന്റെയും സീതയുടെയും ദിവ്യസംഗമം ഉറപ്പുവരുത്താനായി ശിവന്റെ വില്ല് കുലച്ച് ഒടിക്കാനുള്ള വെല്ലുവിളി ജനകൻ സീതാസ്വയംവരമത്സരത്തിൽ ഏർപ്പെടുത്തിയത്.

പരശുരാമൻ
വിവാഹം കഴിഞ്ഞ് നവവധുക്കളുമായി സംഘം അയോദ്ധ്യയിലേക്ക് മടങ്ങുമ്പോൾ, കുറേ ദുശ്ശകുനങ്ങൾ കാണായി. വഴിയിൽ എതിരേ വന്ന പരശുരാമൻ തന്റെ ഗുരുവായ പരമശിവന്റെ വില്ല് രാമൻ ഒടിച്ചതിൽ ക്രുദ്ധനായി, തന്റെ കൈവശമുള്ള വിഷ്ണുവിന്റെ വില്ല് കുലയ്‌ക്കാൻ രാമനെ വെല്ലുവിളിച്ചു. വിഷ്ണുവിന്റെ വില്ല് കുലയ്‌ക്കാനാവില്ലെങ്കിൽ തന്നോട് യുദ്ധം ചെയ്യാൻ ആവശ്യപ്പെടുന്ന പരശുരാമനെ, രാമന്റെ വിനയം പ്രശാന്തനാക്കി. രാമൻ അനായാസം വിഷ്ണുചാപം കുലച്ച് പരശുരാമനെ ശാന്തമാക്കവേ രാമനിലെ ദിവ്യത്വം തിരിച്ചറിഞ്ഞ പരശുരാമൻ തന്നിലെ ചൈതന്യം മുഴുവൻ രാമനിൽ അർപ്പിച്ച്, വിഷ്ണുവിനെ സ്തുതിച്ച് രാമനെ അനുഗ്രഹിച്ചശേഷം യാത്രയായി.

രൂപഭാവങ്ങളിൽ രോഷമുള്ള ഋഷിവര്യനായ പരശുരാമൻ, ഭയഭക്തിയോടെ നിൽക്കുന്ന രാമനോട് തന്റെ ജീവിതകഥ പറഞ്ഞു. “അല്ലയോ രാമ, ഞാൻ ചെറുപ്പത്തിൽ തന്നെ ചക്രായുധപാണിയായ മഹാവിഷ്ണുവിനെ ധ്യാനിച്ചുവന്നു. എന്റെ തപസ്സിൽ സംപ്രീതനായ ഭഗവാൻ എന്റെ മുന്നിൽ പ്രത്യക്ഷനായി അതീവ കൃപയോടെ എന്നോട് ആ രഹസ്യം വെളിപ്പെടുത്തി. ഞാൻ ഭഗവാന്റെ അംശം തന്നെയാണ്. രാമാ അങ്ങും ആ ഭഗവാന്റെ അംശം തന്നെ. അധികാരമത്തനായി, എന്റെ പിതാവിനെ വധിക്കുകയും മറ്റ് അതിഹീനമായ പാപകർമ്മങ്ങളും ചെയ്ത കാർത്തവീര്യാർജുനനെ ഇല്ലാതാക്കാൻ ഭഗവാൻ എന്നെ ചുമതലപ്പെടുത്തി. അതിനിപുണനായ വില്ലാളിയായ അർജുനനെയും അവന്റെ തലമുറകളെയും ഇരുപത്തിയൊന്ന് യുദ്ധങ്ങളിലൂടെ ഇല്ലാതാക്കാനാണ് ഭഗവാൻ എന്നോട് ആവശ്യപ്പെട്ടത്. ഭൂമിയിലെ രാജാക്കന്മാരായ ക്ഷത്രിയരെ മുഴുവൻ നശിപ്പിച്ച് അവർ കീഴടക്കി വച്ചിരിക്കുന്ന സമ്പത്തുകൾ കശ്യപമഹർഷിക്ക് സമർപ്പിക്കാനാണ് ഭഗവാൻ കൽപ്പിച്ചത്. ത്രേതായുഗത്തിൽ ഭഗവാൻ വിഷ്ണു സ്വയം ഭൂമിയിൽ ദശരഥപുത്രനായി അവതരിക്കുമെന്ന് ഭഗവാൻ എന്നെ അറിയിച്ചു. അങ്ങിനെ, വിധിവശാൽ രാമാ, അങ്ങയെ കാണുവാൻ എനിക്കു സാധിച്ചു. നിന്റെ അചഞ്ചലവും പരിശുദ്ധവും സുദൃഢവുമായ ഭാവം എന്തെന്നു കാണാൻ എനിക്ക് അനുഗ്രഹവും ലഭിച്ചു. അങ്ങയുടെ പത്മപാദങ്ങളിൽ എനിക്ക് ശാശ്വതമായ ഭക്തിപ്രഹർഷം ഉണ്ടാകട്ടെ. എന്നിലുള്ള ചൈതന്യസിദ്ധികളെല്ലാം ഞാൻ അങ്ങിൽ സമർപ്പിക്കുന്നു. തുടർന്നുള്ള ധർമ്മസംരക്ഷണം അങ്ങയുടെ ചുമതലയാണ്.

ശുദ്ധഹൃദയമുള്ള സത്യസന്ധരായ സാധകർക്ക് സമയമാവുമ്പോൾ മോക്ഷമാർഗം കാണിക്കാനായി ഉത്തമനായ ഒരു ഗുരുവരനെ കണ്ടെത്തും. പക്ഷേ നിന്നിൽ ഭക്തിയില്ലാതെ സാധകരിൽ യാതൊരു പുരോഗതിയും ഉണ്ടാകില്ല. ഗുരു സാധകന്റെ അജ്ഞാനത്തെ നീക്കി ആത്മാവിനെ പൂർണ്ണമായും മോചിപ്പിക്കുന്ന നിത്യസത്യം, പരബ്രഹ്മത്തെക്കുറിച്ചുള്ള ബോധം, അതിവിശിഷ്ടജ്ഞാനം വെളിപ്പെടുത്തിക്കൊടുന്നു. അനന്തബോധത്തിന്റെ മൂർത്തിമദ് ഭാവമായ നിന്റെ മുമ്പിൽ, ഞാൻ നമസ്കരിക്കുന്നു. ഇപ്പോൾ തപസ്സിനായി ഞാൻ മഹേന്ദ്രപർവ്വതത്തിലേക്ക് മടങ്ങുന്നു.” ഇത്രയും പറഞ്ഞ് പരശുരാമൻ മറഞ്ഞു.

Tags: King JanakaRishi VishwamitraAyodhyaramayanaLord RamaSitaBalakandaRamayanam JeevamruthamKing DasharathaPrince Rama's birth
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

രണ്ട് രാമായണ സിനിമകള്‍, ഒന്നില്‍ റഹ്മാന്റെ സംഗീതം, മറ്റൊന്നില്‍ ഇളയരാജ ; സംഗീത ലെജന്‍റുകള്‍ ഏറ്റുമുട്ടുമ്പോള്‍ ആര് ജയിക്കും?

India

അയോദ്ധ്യ മഹാദേവ ക്ഷേത്രത്തില്‍ ധര്‍മ്മധ്വജമുയര്‍ന്നു; മഹാന്മാരെ ജാതിയുടെ പേരില്‍ വിഭജിക്കുന്നവര്‍ മഹാപാപികള്‍: യോഗി ആദിത്യനാഥ്

India

രാമക്ഷേത്രം അധിനിവേശങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ തുടര്‍ച്ച: ഭയ്യാജി ജോഷി

India

ഭാരതം വളരും, ലോകത്തെ രക്ഷിക്കും: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

പുതിയ വാര്‍ത്തകള്‍

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

മുഖ്യമന്ത്രി ആരായാലും ആ ദേഹത്തിന്റെ ആദ്യ ദര്‍ശനം പാണക്കാട്ടേക്ക്: കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.