ന്യൂദൽഹി : പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകാൻ താല്പര്യത്തോടെ നടക്കുന്ന നേതാവാണെന്ന് ഇന്ത്യയിൽ പലർക്കും അറിയാം . എന്നാൽ അത് സാധിക്കുമോ എന്നാണ് ആർക്കും അറിയാത്തത് . ഇതേ ചോദ്യമാണ് ഇപ്പോൾ ബോംബെ ഹൈക്കോടതിയും ചോദിച്ചിരിക്കുന്നത് .
വീർ സവർക്കറിനെക്കുറിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി വായിക്കണമെന്നും അദ്ദേഹം സ്വയം അത് തിരിച്ചറിയാൻ നിർദ്ദേശിക്കണമെന്നുമുള്ള ഹർജി ബോംബെ ഹൈക്കോടതി ഇന്ന് നിരസിച്ചിരുന്നു. സവർക്കറിനെക്കുറിച്ച് രാഹുൽ നടത്തിയ “പക്വതയില്ലാത്തതും നിരുത്തരവാദപരവുമായ” പ്രസ്താവനകൾ വളരെയധികം ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ടെന്ന് അഭിനവ് ഭാരത് കോൺഗ്രസ് എന്ന സംഘടനയുടെ സ്ഥാപക പ്രസിഡന്റായ പങ്കജ് കുമുദ്ചന്ദ്ര ഫഡ്‌നിസ് ഹർജിയിൽ ചൂണ്ടിക്കാട്ടി.
എന്നാൽ ‘ ഈ ഹർജി വ്യക്തിപരമായി പഠിക്കാനും വായിക്കാനും അദ്ദേഹത്തെ നിർദ്ദേശിക്കണമെന്നാണ് ആവശ്യപ്പെടുന്നതാണ് . അത് വായിക്കാൻ കോടതിക്ക് എങ്ങനെ അദ്ദേഹത്തെ നിർബന്ധിക്കാൻ കഴിയും? എന്നാണ് ചീഫ് ജസ്റ്റിസ് അലോക് ആരാധെ, ജസ്റ്റിസ് സന്ദീപ് മാർനെ എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചത്.
ഇതിന് ഹർജിക്കാരൻ മറുപടി നൽകി, “രാഹുൽ പ്രതിപക്ഷ നേതാവ് ആണ്, അദ്ദേഹം ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ്. അദ്ദേഹം പ്രധാനമന്ത്രിയായാൽ, അദ്ദേഹം കുഴപ്പങ്ങൾ സൃഷ്ടിക്കും.”എന്ന് മറുപടി നൽകി. എന്നാൽ അത് ഞങ്ങൾക്കറിയില്ല , അദ്ദേഹം പ്രധാനമന്ത്രിയാകുമെന്ന് നിങ്ങൾക്കറിയാമോ?”എന്നാണ് കോടതി തിരിച്ച് ചോദിച്ചത് .
മാത്രമല്ല രാഹുലിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ ഹർജിക്കാരന് നിയമപരമായ മാർഗമുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
















