Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

സദാനന്ദന്‍ മാസ്റ്റര്‍ രാജ്യസഭയിലെത്തുമ്പോള്‍

'സി. സദാനന്ദന്‍ മാസ്റ്ററുടെ ജീവിതം അനീതിക്ക് മുന്നില്‍ തലകുനിക്കാതിരിക്കാനുള്ള ധൈര്യത്തിന്റെ പ്രതിരൂപമാണ്. അക്രമത്തിനും ഭീഷണിക്കും, ദേശീയ വികസനത്തിനായുള്ള അദ്ദേഹത്തിന്റെ ആവേശത്തെ തടയാന്‍ കഴിഞ്ഞില്ല. അധ്യാപകന്‍, സാമൂഹിക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ നടത്തിയ ശ്രമങ്ങളും പ്രശംസനീയമാണ്. യുവജന ശാക്തീകരണത്തില്‍ അതിയായി അഭിനിവേശമുള്ളയാളാണ്.'കമ്മ്യൂണിസ്റ്റ് അക്രമ രാഷ്ടീയത്തെ ചെറുത്ത് തോല്‍പ്പിക്കാനുള്ള ജനാധിപത്യ മനോഭാവത്തെയാണ് സദാനന്ദന്‍ മാസ്റ്റര്‍ പ്രതിനിധീകരിക്കുന്നത്. ഇതാണദ്ദേഹത്തിന്റെ അര്‍ഹതയും സവിശേഷതയും.ജനാധിപത്യത്തിന്റെ ഉന്നത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ട സഭകളെ അക്രമപ്പേക്കൂത്തിന്റെ രംഗവേദികളാക്കുന്നവര്‍ക്ക് അത് തിരിച്ചറിയാനാവില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2025, 10:50 am IST
inEditorial, Vicharam

രാജ്യസഭയിലേക്കുള്ള സി.സദാനന്ദന്‍ മാസ്റ്ററുടെ നിയോഗത്തിലൂടെ ഒരു പുതിയ ചരിത്രം രചിക്കപ്പെടുകയാണ്. തന്റെ ഐതിഹാസികമായ സാഹസ ജീവിതത്തിലൂടെ ചരിത്രം കുറിച്ച സാമൂഹ്യ പ്രവര്‍ത്തകനാണ് അദ്ദേഹം. ജന്മഭൂമി സഹ പത്രാധിപര്‍, അധ്യാപക വാര്‍ത്ത പത്രാധിപര്‍ തുടങ്ങിയ ചുമതലകള്‍ വഹിച്ച അദ്ദേഹം മികച്ച അധ്യാപകനായും സേവനമനുഷ്ഠിച്ചു. ജനാധിപത്യത്തിന്റെ ശ്രീകോവിലിലേക്ക് കാലെടുത്തുവെക്കുമ്പോള്‍ ആ പാദമുദ്രകള്‍ക്ക് അപൂര്‍വ്വതയുമുണ്ട്. അപരന്റെ വാക്കുകളെ സംഗീതമായി സ്വീകരിക്കണമെന്ന മഹദ് വചനത്തെ നെറ്റിയിലൊട്ടിച്ച് അപരന്റെ കഴുത്തറുക്കുന്ന കമ്മ്യൂണിസ്റ്റ് അക്രമത്തെ അപാരമായ ആത്മവിശ്വാസം കൊണ്ട് അതിജീവിച്ച ധീരജീവിതമാണദ്ദേഹത്തിന്റേത്. ഇരുകാലുകളും വെട്ടി നുറുക്കി, തങ്ങളുടെ ദൗത്യം വിജയിച്ചുവെന്ന് അഹങ്കരിച്ച് അലറി വിളിച്ചവരുടെ ദുരാഗ്രഹങ്ങള്‍ തകര്‍ത്തുകൊണ്ട് ജീവിതത്തിലേക്ക് ധീരമായി തിരിച്ചു വന്ന സദാനന്ദന്‍ മാസ്റ്റര്‍ വീണ്ടും കണക്കുകൂട്ടലുകള്‍ തെറ്റിക്കുകയാണ്. വിയോജിക്കാനുള്ള അവകാശത്തെ അംഗീകരിക്കുന്നതാണ് ജനാധിപത്യമെങ്കില്‍ അതിനെ അട്ടിമറിക്കുന്നവരുടെ മുമ്പില്‍ നിവര്‍ന്നു നില്‍ക്കുകയാണ് അദ്ദേഹം.

മനുഷ്യത്വരഹിതമായ കമ്മ്യൂണിസ്റ്റ് ആശയസംഹിതയുടെ പൊള്ളത്തരം തുറന്നു കാണിക്കാന്‍ സദാനന്ദന്‍ മാസ്റ്റര്‍ ഇനി രാജ്യസഭയില്‍ പ്രസംഗിക്കണമെന്നില്ല; എഴുന്നേറ്റുനിന്നാല്‍ മതി. ചുവപ്പ് ഭീകരതയുടെ പൊയ്‌മുഖങ്ങള്‍ പൊളിച്ചു നീക്കാന്‍ പുസ്തകങ്ങളിലെ ഉദ്ധരണികള്‍ മന:പാഠമാക്കേണ്ടതില്ല; അസാമാന്യമായ ഉള്‍ക്കരുത്തിന്റെ ബലത്തില്‍ ജീവിതം തിരിച്ചുപിടിച്ച ചരിത്രത്തിന്റെ പേരാണല്ലോ സദാനന്ദന്‍ മാസ്റ്റര്‍ എന്നത്. രാജ്യസഭാംഗമായി രാഷ്‌ട്രപതി നിയോഗിച്ചതിനു ശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനവാക്കുകളിലുണ്ട് എല്ലാം.

‘സി. സദാനന്ദന്‍ മാസ്റ്ററുടെ ജീവിതം അനീതിക്ക് മുന്നില്‍ തലകുനിക്കാതിരിക്കാനുള്ള ധൈര്യത്തിന്റെ പ്രതിരൂപമാണ്. അക്രമത്തിനും ഭീഷണിക്കും, ദേശീയ വികസനത്തിനായുള്ള അദ്ദേഹത്തിന്റെ ആവേശത്തെ തടയാന്‍ കഴിഞ്ഞില്ല. അധ്യാപകന്‍, സാമൂഹിക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ നടത്തിയ ശ്രമങ്ങളും പ്രശംസനീയമാണ്. യുവജന ശാക്തീകരണത്തില്‍ അതിയായി അഭിനിവേശമുള്ളയാളാണ്.’കമ്മ്യൂണിസ്റ്റ് അക്രമ രാഷ്ടീയത്തെ ചെറുത്ത് തോല്‍പ്പിക്കാനുള്ള ജനാധിപത്യ മനോഭാവത്തെയാണ് സദാനന്ദന്‍ മാസ്റ്റര്‍ പ്രതിനിധീകരിക്കുന്നത്. ഇതാണദ്ദേഹത്തിന്റെ അര്‍ഹതയും സവിശേഷതയും. ജനാധിപത്യത്തിന്റെ ഉന്നത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ട സഭകളെ അക്രമപ്പേക്കൂത്തിന്റെ രംഗവേദികളാക്കുന്നവര്‍ക്ക് അത് തിരിച്ചറിയാനാവില്ല. ഒറ്റച്ചാട്ടത്തിന് സ്പീക്കറുടെ മേശയില്‍ കയറി നിന്ന് പോര് വിളിക്കുന്നതിലുള്ള മിടുക്കല്ല ജനാധിപത്യ വേദികളിലെത്താനുള്ള യോഗ്യത. പേശീബലത്തിന്റെ മാറ്റുരച്ച് പ്രതിയോഗിയെ നിലംപരിശാക്കാനുള്ള പോര്‍ത്തട്ടുകളുമല്ല അത്തരം വേദികള്‍. പരീക്ഷിക്കപ്പെട്ടതില്‍ വെച്ച്ഏറ്റവും യോഗ്യമെന്ന് അംഗീകരിക്കപ്പെട്ട ജനാധിപത്യ വ്യവസ്ഥയുടെ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നവരാണ് അത്തരം സഭകളിലെത്തേണ്ടത്. അതില്ലാത്തവര്‍ക്ക് സദാനന്ദന്‍ മാസ്റ്റര്‍മാരെ തിരിച്ചറിയാനാവില്ല. അവരുടെ ഔന്നത്യമുള്‍ക്കൊള്ളാനുമാവില്ല. രാഷ്‌ട്രപതിയുടെ വിജ്ഞാപനത്തെ ചോദ്യം ചെയ്യുന്നവരെക്കുറിച്ച് ഇതല്ലാതെ മറ്റെന്ത് പറയാന്‍.

വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചവര്‍ക്കും ജീവിതം കൊണ്ട് സ്വര്‍ണ്ണക്കരണ്ടി സമ്പാദിച്ചവര്‍ക്കും രാഷ്‌ട്രത്തിന്റെ പരമോന്നത അംഗീകാരം വീതം വെച്ചു കൊടുക്കുന്ന പതിവുകള്‍ റദ്ദ് ചെയ്യപ്പെട്ട ജനാധിപത്യത്തിന്റെ സുന്ദര കാലത്താണ് നാം ജീവിക്കുന്നത്.ആ തെരഞ്ഞെടുപ്പിന്റെ സുതാര്യതയും സത്യസന്ധതയുമാണ് സദാനന്ദന്‍ മാസ്റ്ററുടെ നിയോഗത്തിലും എത്തി നില്‍ക്കുന്നത്. മഹാത്മജിയും അംബേദ്കറും ദീനദയാല്‍ജിയും വിഭാവനം ചെയ്ത ജനാധിപത്യ വ്യവസ്ഥയുടെ മൂല്യവത്തായ പ്രയോഗം രാജ്യത്തിന്റെ സവിശേഷതയായി മാറിയിരിക്കുന്നു. ആ മാറ്റത്തിന്റെ പാതയിലാണ് പുതിയ നിയോഗവും സ്ഥാനം പിടിക്കുന്നത്. വ്യാപരിച്ച മേഖലകളിലെല്ലാം നിസ്വാര്‍ത്ഥ മനോഭാവത്തോടെ പ്രവര്‍ത്തിച്ച് വിജയിച്ച സദാനന്ദന്‍ മാസ്റ്റര്‍ക്ക് രാജ്യസഭാംഗമെന്ന നിലയിലും വിജയിക്കാന്‍ കഴിയട്ടെയെന്നാശംസിക്കുന്നു. കേരളത്തിന്റെ സമഗ്ര മാറ്റത്തിന് ഗുണപരമായ പങ്ക് വഹിക്കാന്‍ ഈ പുതിയ നിയോഗം ഉപകാരപ്പെടട്ടെ.

Tags: Democratic mindsetC.Sadanandan Masterinjusticecourageyouth empowermentNational developmentViolence and threatsTeacher and social activist
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം 46-ാം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട് ചിന്മയ വിദ്യാലയത്തില്‍ സി.സദാനന്ദന്‍ മാസ്റ്റര്‍
എംപി. ഉദ്ഘാടനം ചെയ്യുന്നു
Kerala

വികസിത ഭാരതത്തിന് സംസ്‌കൃത ഭാഷ അനിവാര്യമാണെന്ന് സി. സദാനന്ദന്‍ മാസ്റ്റര്‍

Kerala

കേരളത്തില്‍ നെഹ്‌റൂവിയന്‍, മാര്‍ക്‌സിയന്‍, മൗദൂദിയന്‍ അന്തര്‍ധാര; ഇവർ പൊളിറ്റക്കല്‍ ഇസ്ലാമിനെ പിന്തുണയ്‌ക്കുന്നു: സി. സദാനന്ദന്‍ മാസ്റ്റര്‍

Vicharam

രാജ്യസഭയില്‍ നട്ടും ബോള്‍ട്ടുമില്ലാതെ ബ്രിട്ടാസ്

Kerala

സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി സ്പൈസസ് ബോര്‍ഡ് അംഗം

India

കേന്ദ്രമുണര്‍ത്തിയ ജീവിതങ്ങള്‍; സാധാരണക്കാരുടെ കരുത്തും കരുതലും

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.