Wednesday, June 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രണ്ടു വര്‍ഷമായി യൂണിഫോമിന് പണമില്ല; നെട്ടോട്ടമോടി സര്‍ക്കാര്‍ ഹൈസ്‌കൂളിലെ ‘യഥാര്‍ത്ഥ അവകാശികള്‍’

അനീഷ് അയിലം by അനീഷ് അയിലം
May 16, 2025, 08:55 am IST
in Kerala

തിരുവനന്തപുരം: സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ പ്രത്യേക പരിഗണനാ വിഭാഗത്തിലെ കുട്ടികളെ മാത്രം സൗജന്യ യൂണിഫോം പദ്ധതിയില്‍ നിന്ന് അവഗണിച്ച് വിദ്യാഭ്യാസ വകുപ്പ്. സര്‍ക്കാര്‍ ഹൈസ്‌കൂളുകളിലെ പട്ടികജാതി, പട്ടികവര്‍ഗ, ബിപിഎല്‍ വിഭാഗത്തിലെ ആണ്‍കുട്ടികള്‍ക്കും എല്ലാ വിഭാഗങ്ങളിലെ പെണ്‍കുട്ടികള്‍ക്കുമാണ് സൗജന്യ യൂണിഫോം പദ്ധതിയില്‍ നിന്നും അവഗണന നേരിടുന്നത്. സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ ഹൈസ്‌കൂള്‍ വിഭാഗത്തിലെ എപിഎല്‍ വിഭാഗത്തിലെ ആണ്‍കുട്ടികള്‍ക്കും എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും യൂണിഫോം അലവന്‍സ് ലഭിക്കുമ്പോഴാണ് സൗജന്യ യൂണിഫോം പദ്ധതിയുടെ യഥാര്‍ത്ഥ അവകാശികള്‍ പദ്ധതിക്ക് പുറത്തായിരിക്കുന്നത്.

സര്‍ക്കാര്‍ ഹൈസ്‌കൂളുകളുടെ ഭാഗമായ എല്‍പി, യുപി ക്ലാസിലേയും എട്ടാം ക്ലാസിലേയും പട്ടികജാതി, പട്ടികവര്‍ഗ, ബിപിഎല്‍ വിഭാഗങ്ങളുടെയും മുഴുവന്‍ പെണ്‍കുട്ടികളുടെയും യൂണിഫോം അലവന്‍സാണ് രണ്ട് വര്‍ഷമായി വിദ്യാഭ്യാസവകുപ്പ് തടഞ്ഞിരിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഹൈസ്‌കൂളുകളിലെ തന്നെ എപിഎല്‍ വിഭാഗം ആണ്‍കുട്ടികള്‍ക്കും എയ്ഡഡ് സ്‌കൂളുകളിലെ മുഴുവന്‍ കുട്ടികള്‍ക്കും സ്വതന്ത്രമായി നില്‍ക്കുന്ന എല്‍പി സ്‌കൂളുകളിലെ കുട്ടികള്‍ക്കും അലവന്‍സ് നല്‍കുകയും ചെയ്തു. എയിഡഡ് സ്‌കൂളില്‍ പഠിക്കുന്ന ഇതേ വിഭാഗത്തിലെ കുട്ടികള്‍ക്ക് പണം ലഭിച്ചല്ലോ എന്ന ചോദ്യവുമായി രക്ഷിതാക്കള്‍ സ്‌കൂളുകളില്‍ എത്തിത്തുടങ്ങിയതോടെ അധ്യാപകര്‍ വെട്ടിലായി. കടം വാങ്ങിയും സ്വന്തം കൈയില്‍നിന്ന് പണം ചെലവാക്കിയുമൊക്കെയാണ് പല സ്‌കൂളുകളും ഈ വിഭാഗങ്ങള്‍ക്ക് സൗജന്യ യൂണിഫോം ഉറപ്പുവരുത്തുന്നത്.

സ്വതന്ത്രമായി നില്‍ക്കുന്ന സര്‍ക്കാര്‍ എല്‍പി, യുപി സ്‌കൂളുകളിലെ മുഴുവന്‍ കുട്ടികള്‍ക്കും എയ്ഡഡ് എല്‍പിയിലെ കുട്ടികള്‍ക്കും സംസ്ഥാന സര്‍ക്കാരാണ് നേരിട്ട് കൈത്തറി യൂണിഫോം നല്‍കുന്നത്. എന്നാല്‍ ബിപിഎല്‍, എസ്‌സി എസ്ടി വിഭാഗങ്ങള്‍ക്കും പെണ്‍കുട്ടികള്‍ക്കും യൂണിഫോം തുക അനുവദിക്കുന്നത് സമഗ്ര ശിക്ഷ കേരള (എസ്എസ്‌കെ) ഫണ്ടില്‍ നിന്നാണ്. 60 ശതമാനം കേന്ദ്രസര്‍ക്കാരും 40 ശതമാനം സംസ്ഥാന സര്‍ക്കാരുമാണ് എസ്എസ്‌കെ ഫണ്ട് വിഹിതം. പിഎംശ്രീ പദ്ധതിയില്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനമെടുക്കാത്തതിനാല്‍ എസ്എസ്‌കെ ഫണ്ട് ലഭിക്കുന്നില്ലെന്ന കാരണം പറഞ്ഞാണ് കുട്ടികള്‍ക്ക് യൂണിഫോം നിഷേധിച്ചത്. പിഎം ശ്രീയില്‍ ധാരണയിലെത്താത്തതിന് കാരണം സിപിഐയുടെ രാഷ്‌ട്രീയ എതിര്‍പ്പും.

20 കോടി രൂപയാണ് യൂണിഫോം പദ്ധതിക്ക് വേണ്ടിവരുന്നത്. സംസ്ഥാനസര്‍ക്കാരിന്റെ രണ്ട് വര്‍ഷത്തെ വിഹിതം നല്‍കിയാല്‍ കേന്ദ്ര ഫണ്ടിനെ ആശ്രയിക്കാതെ തന്നെ പ്രത്യേക പരിഗണന വേണ്ട വിദ്യാര്‍ത്ഥികള്‍ക്കും യൂണിഫോം ലഭിക്കും. എന്നാല്‍ ആ തുക വിദ്യാഭ്യാസ വകുപ്പ് അനുവദിക്കാന്‍ തയ്യാറുമല്ല. സ്‌കൂള്‍ തുറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. രാഷ്‌ട്രീയലാഭത്തിനായി പദ്ധതികളോട് സംസ്ഥാനം മുഖം തിരിക്കുമ്പോള്‍ ഈ വര്‍ഷവും യൂണിഫോമിന് പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് വിദ്യാര്‍ത്ഥികള്‍.

 

Tags: Kerala Education Departmentgovernment high schoolsfree uniform scheme
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്‌ക്ക്… അവധി ദിനം റെഡിയായിട്ടുണ്ട്; അറിയാം ഓണാവധി അടക്കം വിശദവിവരങ്ങള്‍

Kerala

തൊഴിലധിഷ്ഠിത കോഴ്‌സുകള്‍: വൊക്കേഷണല്‍ ഹയര്‍സെക്കന്ററി പ്രവേശനം; അപേക്ഷ ജൂണ്‍ 3 വരെ

Kerala

ഏകജാലകം വഴി ഹയര്‍സെക്കണ്ടറി പ്ലസ് വണ്‍ പ്രവേശനം

Kerala

ലൈബ്രേറിയന്‍ തസ്തികകളില്‍ നിയമനമില്ലാതെ സംസ്ഥാനത്തെ സര്‍ക്കാര്‍ പൊതു വിദ്യാലയങ്ങള്‍; സാമ്പത്തിക പ്രതിസന്ധിയെന്ന് ന്യായം

Kerala

വര്‍ക്ക് ബുക്ക് അച്ചടിപോലും തുടങ്ങിയിട്ടില്ല; സ്‌കൂള്‍ തുറന്നാലും പുസ്തകമെത്തില്ല, ബൈന്‍ഡ് ചെയ്യാനുള്ളത് 1.8 കോടി പാഠപുസ്തകം

പുതിയ വാര്‍ത്തകള്‍

വ്യോമയാന, ഹൈവേ നവീകരണത്തിനായി 39,290 കോടിയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന്റെ ജാമ്യാപേക്ഷ തള്ളി

വിപുല്‍ സൗദി അറേബ്യയിലെ ഇന്ത്യയുടെ പുതിയ അംബാസിഡര്‍, പശ്ചിമേഷ്യന്‍ പ്രതിസന്ധിയില്‍ നിര്‍ണായക നിയമനം

സിപിഎം കഴക്കൂട്ടം മുൻ ഏരിയ സെക്രട്ടറി ബിജെപിയിൽ ചേർന്നു; താൻ സിപിഎമ്മിലെ വിഭാഗീയതയുടെ ഇരയെന്ന് എസ്.എസ് ബിജു

അതു തെറ്റായ വാര്‍ത്ത, സ്‌കൂള്‍ വാഹനങ്ങളുമായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ദേഹമാസകലം പൊള്ളലേറ്റ് പത്തുവയസ്സുകാരന്‍; പൊള്ളിച്ചത് അച്ഛനെന്ന് കുട്ടി, ചൂടുവെള്ളം വീണതെന്ന് ബന്ധുക്കള്‍

എയിംസ് വിഷയത്തിൽ കേരളത്തിന്റെ പുതിയ നിലപാട് സ്വാഗതാർഹം; അനുകൂലമായ ചുവടുവെപ്പെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

രാജ്യത്തിന്റെ പരമാധികാരം വ്യക്തിസ്വാതന്ത്ര്യത്തേക്കാള്‍ പ്രധാനം: ഇക്കാര്യത്തില്‍ അര്‍ത്ഥശങ്കയില്ലെന്ന് പരമോന്നത നീതിപീഠം

ഓണ്‍ലൈന്‍, ഗെയിം വാതുവെപ്പുകള്‍ നിരോധിച്ച നിയമഭേദഗതി ശരിവച്ച് സുപ്രിം കോടതി

ഹരിത സമ്മേളനം നടത്തി പരിസ്ഥിതി ദിനാഘോഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.