Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രണ്ടു വര്‍ഷമായി യൂണിഫോമിന് പണമില്ല; നെട്ടോട്ടമോടി സര്‍ക്കാര്‍ ഹൈസ്‌കൂളിലെ ‘യഥാര്‍ത്ഥ അവകാശികള്‍’

അനീഷ് അയിലം by അനീഷ് അയിലം
May 16, 2025, 08:55 am IST
in Kerala

തിരുവനന്തപുരം: സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ പ്രത്യേക പരിഗണനാ വിഭാഗത്തിലെ കുട്ടികളെ മാത്രം സൗജന്യ യൂണിഫോം പദ്ധതിയില്‍ നിന്ന് അവഗണിച്ച് വിദ്യാഭ്യാസ വകുപ്പ്. സര്‍ക്കാര്‍ ഹൈസ്‌കൂളുകളിലെ പട്ടികജാതി, പട്ടികവര്‍ഗ, ബിപിഎല്‍ വിഭാഗത്തിലെ ആണ്‍കുട്ടികള്‍ക്കും എല്ലാ വിഭാഗങ്ങളിലെ പെണ്‍കുട്ടികള്‍ക്കുമാണ് സൗജന്യ യൂണിഫോം പദ്ധതിയില്‍ നിന്നും അവഗണന നേരിടുന്നത്. സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ ഹൈസ്‌കൂള്‍ വിഭാഗത്തിലെ എപിഎല്‍ വിഭാഗത്തിലെ ആണ്‍കുട്ടികള്‍ക്കും എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും യൂണിഫോം അലവന്‍സ് ലഭിക്കുമ്പോഴാണ് സൗജന്യ യൂണിഫോം പദ്ധതിയുടെ യഥാര്‍ത്ഥ അവകാശികള്‍ പദ്ധതിക്ക് പുറത്തായിരിക്കുന്നത്.

സര്‍ക്കാര്‍ ഹൈസ്‌കൂളുകളുടെ ഭാഗമായ എല്‍പി, യുപി ക്ലാസിലേയും എട്ടാം ക്ലാസിലേയും പട്ടികജാതി, പട്ടികവര്‍ഗ, ബിപിഎല്‍ വിഭാഗങ്ങളുടെയും മുഴുവന്‍ പെണ്‍കുട്ടികളുടെയും യൂണിഫോം അലവന്‍സാണ് രണ്ട് വര്‍ഷമായി വിദ്യാഭ്യാസവകുപ്പ് തടഞ്ഞിരിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഹൈസ്‌കൂളുകളിലെ തന്നെ എപിഎല്‍ വിഭാഗം ആണ്‍കുട്ടികള്‍ക്കും എയ്ഡഡ് സ്‌കൂളുകളിലെ മുഴുവന്‍ കുട്ടികള്‍ക്കും സ്വതന്ത്രമായി നില്‍ക്കുന്ന എല്‍പി സ്‌കൂളുകളിലെ കുട്ടികള്‍ക്കും അലവന്‍സ് നല്‍കുകയും ചെയ്തു. എയിഡഡ് സ്‌കൂളില്‍ പഠിക്കുന്ന ഇതേ വിഭാഗത്തിലെ കുട്ടികള്‍ക്ക് പണം ലഭിച്ചല്ലോ എന്ന ചോദ്യവുമായി രക്ഷിതാക്കള്‍ സ്‌കൂളുകളില്‍ എത്തിത്തുടങ്ങിയതോടെ അധ്യാപകര്‍ വെട്ടിലായി. കടം വാങ്ങിയും സ്വന്തം കൈയില്‍നിന്ന് പണം ചെലവാക്കിയുമൊക്കെയാണ് പല സ്‌കൂളുകളും ഈ വിഭാഗങ്ങള്‍ക്ക് സൗജന്യ യൂണിഫോം ഉറപ്പുവരുത്തുന്നത്.

സ്വതന്ത്രമായി നില്‍ക്കുന്ന സര്‍ക്കാര്‍ എല്‍പി, യുപി സ്‌കൂളുകളിലെ മുഴുവന്‍ കുട്ടികള്‍ക്കും എയ്ഡഡ് എല്‍പിയിലെ കുട്ടികള്‍ക്കും സംസ്ഥാന സര്‍ക്കാരാണ് നേരിട്ട് കൈത്തറി യൂണിഫോം നല്‍കുന്നത്. എന്നാല്‍ ബിപിഎല്‍, എസ്‌സി എസ്ടി വിഭാഗങ്ങള്‍ക്കും പെണ്‍കുട്ടികള്‍ക്കും യൂണിഫോം തുക അനുവദിക്കുന്നത് സമഗ്ര ശിക്ഷ കേരള (എസ്എസ്‌കെ) ഫണ്ടില്‍ നിന്നാണ്. 60 ശതമാനം കേന്ദ്രസര്‍ക്കാരും 40 ശതമാനം സംസ്ഥാന സര്‍ക്കാരുമാണ് എസ്എസ്‌കെ ഫണ്ട് വിഹിതം. പിഎംശ്രീ പദ്ധതിയില്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനമെടുക്കാത്തതിനാല്‍ എസ്എസ്‌കെ ഫണ്ട് ലഭിക്കുന്നില്ലെന്ന കാരണം പറഞ്ഞാണ് കുട്ടികള്‍ക്ക് യൂണിഫോം നിഷേധിച്ചത്. പിഎം ശ്രീയില്‍ ധാരണയിലെത്താത്തതിന് കാരണം സിപിഐയുടെ രാഷ്‌ട്രീയ എതിര്‍പ്പും.

20 കോടി രൂപയാണ് യൂണിഫോം പദ്ധതിക്ക് വേണ്ടിവരുന്നത്. സംസ്ഥാനസര്‍ക്കാരിന്റെ രണ്ട് വര്‍ഷത്തെ വിഹിതം നല്‍കിയാല്‍ കേന്ദ്ര ഫണ്ടിനെ ആശ്രയിക്കാതെ തന്നെ പ്രത്യേക പരിഗണന വേണ്ട വിദ്യാര്‍ത്ഥികള്‍ക്കും യൂണിഫോം ലഭിക്കും. എന്നാല്‍ ആ തുക വിദ്യാഭ്യാസ വകുപ്പ് അനുവദിക്കാന്‍ തയ്യാറുമല്ല. സ്‌കൂള്‍ തുറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. രാഷ്‌ട്രീയലാഭത്തിനായി പദ്ധതികളോട് സംസ്ഥാനം മുഖം തിരിക്കുമ്പോള്‍ ഈ വര്‍ഷവും യൂണിഫോമിന് പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് വിദ്യാര്‍ത്ഥികള്‍.

 

Tags: Kerala Education Departmentgovernment high schoolsfree uniform scheme
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പഠനപിന്തുണയുടെ പുനര്‍ മൂല്യനിര്‍ണയം 28മുതല്‍

Kerala

എസ്എസ്എൽസി പരീക്ഷ ഇന്ന് തീരും; ഏപ്രിൽ 16 മുതൽ മൂല്യനിർണ്ണയ ക്യാമ്പുകൾ

Kerala

ശിവന്‍കുട്ടി കേരളത്തിലെ അദ്ധ്യാപകരെ വഞ്ചിച്ചു: എന്‍ടിയു

Kerala

മുഖ്യമന്ത്രിയുടെ സന്ദേശം വിദ്യാര്‍ത്ഥികളില്‍ എത്തിക്കാന്‍; വിജയദശമി ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ എത്തണം; ഉത്തരവിറക്കി വിദ്യാഭ്യാസ ഡയറക്ടര്‍

Kerala

സ്കൂളുകളില്‍ ഓണപ്പരീക്ഷ ഇന്നുമുതല്‍; ചോദ്യക്കടലാസ് ചോര്‍ച്ച തടയാന്‍ മാര്‍ഗരേഖ

പുതിയ വാര്‍ത്തകള്‍

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.