മട്ടാഞ്ചേരി: ഫോര്‍ട്ടുകൊച്ചി കടപ്പുറത്ത് പാലസ്തീന് ഭീകരസംഘടനയായ ഹമാസിനെ അനുകൂലിച്ച് തെരുവ് നാടകം അരങ്ങേറിയതും ഇസ്രയേല്‍ പതാക കത്തിച്ചതുമായി ബന്ധപ്പെട്ടും കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു. വളരെ ഗൗരവത്തോടെയാണ് സംഭവത്തെ കേന്ദ്രം വീക്ഷിക്കുന്നത്. സംഭവത്തെത്തുടര്‍ന്ന് പിടിയിലായവരെ വിട്ടയച്ചത് ഉന്നതരുടെ ഇടപെടലിനെത്തുടര്‍ന്നാണെന്നാണ് സൂചന.
ഇത്ര ഗുരുതര സംഭവം ഉണ്ടായിട്ടും പോലീസ് വളരെ നിസംഗമായിട്ടാണ് ഇടപെട്ടത്. ഇവരുടെ വിശദാംശങ്ങള്‍ ശേഖരിച്ചുവെന്നാണ് പോലീസിന്റെ വിശദീകരണം. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന് അന്വേഷണം കൈമാറിയെങ്കിലും തുടര്‍നടപടികള്‍ സ്തംഭനത്തിലാണ്. ഇസ്രയേല്‍ പതാകയില്‍ ചവിട്ടി നൃത്തമാടിയതും പതാക കത്തിച്ചതും നയതന്ത്ര വിഷയമാണെന്നാണ് കേന്ദ്ര ഏജന്‍സികള്‍ വിലയിരുത്തുന്നത്. നാല് യുവതികളടക്കം വിവിധ ജില്ലകളില്‍ നിന്നുള്ള പത്തംഗ സംഘമാണ് ആസാദി നാടകം നടത്തിയത്. പ്രതിരോധനിരയായി കുട്ടികളെയും ഇവര്‍ മുന്‍നിരയില്‍ നിര്‍ത്തിയിരുന്നു.
ഫ്രണ്ട്സ് ഓഫ് പാലസ്തീനാണ് ആസാദി പ്രകടനം നടത്തിയത്. ഇത് ആസൂത്രിതമാണെന്നാണ് വിലയിരുത്തല്‍. നവമാധ്യമങ്ങളില്‍ നടന്ന പ്രചരണത്തെ തുടര്‍ന്ന് പതാക കത്തിക്കലടക്കമുള്ളവ ഒഴിവാക്കണമെന്നും അതിരുകടക്കരുതെന്നും സംഘാടകര്‍ക്ക് പോലീസ് മുന്നറിയിപ്പ് നല്‍കിയതാണ്. ഇത് വകവയ്ക്കാതെയാണ് സംഘം ഇസ്രയേല്‍ പതാകയ്ക്കുമേല്‍ നൃത്തം ചവിട്ടിയതും കത്തിച്ചതുമെന്നാണ് ചുണ്ടിക്കാട്ടുന്നത്. എന്നിട്ടും പോലീസ് കേസെടുക്കാത്തത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: