Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ശിവന്‍കുട്ടീ.. നോക്കുകൂലിയുള്ളിടത്ത് ഇത് സംഭവിക്കില്ല; രത്തന്‍ ധില്ലന്റെ അച്ഛന്‍ നിസ്സാരതുകയ്‌ക്ക് വാങ്ങിയ റിലയന്‍സ് ഓഹരി വില 18 ലക്ഷമായി

മന്ത്രി ശിവന്‍കുട്ടി കേരളത്തിലെ തൊഴിലാളികളുടെ അന്തസ്സിനെക്കുറിച്ചും അവരുടെ ജീവിതനിലവാരത്തിന്റെ ഉയര്‍ച്ചയെക്കുറിച്ചും വാഴ്‌ത്തുമ്പോള്‍ ട്രേഡ് യൂണിയന്‍ മസില്‍ പവര്‍ എങ്ങിനെയാണ് കേരളത്തിന്റെ വ്യവസായവികസനം അട്ടിറിച്ചതിനെക്കുറിച്ച് നിശ്ശബ്ദനാകുന്നു

Janmabhumi Online by Janmabhumi Online
Mar 21, 2025, 09:50 pm IST
in India, Business
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: മന്ത്രി ശിവന്‍കുട്ടി കേരളത്തിലെ തൊഴിലാളികളുടെ അന്തസ്സിനെക്കുറിച്ചും അവരുടെ ജീവിതനിലവാരത്തിന്റെ ഉയര്‍ച്ചയെക്കുറിച്ചും വാഴ്‌ത്തുമ്പോള്‍ ട്രേഡ് യൂണിയന്‍ മസില്‍ പവര്‍ എങ്ങിനെയാണ് കേരളത്തിന്റെ വ്യവസായവികസനം അട്ടിറിച്ചതിനെക്കുറിച്ച് നിശ്ശബ്ദനാകുന്നു. കഴിഞ്ഞ ദിവസം പാര്‍ലമെന്‍റില്‍ നോക്കൂകൂലിയാണ് കേരളത്തിന്റെ വികസനം തകര്‍ത്തതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നടത്തിയ പ്രസ്താവന കേരളത്തിന്റെ കണ്ണുതുറപ്പിക്കുന്ന ഒന്നാണ്.  എന്നാല്‍ കേന്ദ്രമന്ത്രിയെ വെല്ലുവിളിക്കാനാണ് ശിവന്‍കുട്ടി ശ്രമിക്കുന്നത്. കേരളത്തില്‍ നിന്നും ട്രേഡ് യൂണിയനെ പേടിച്ച് ഓടിപ്പോയ വ്യവസായികളുടെ നിര നീണ്ടതാണ് അതിലെ ഏറ്റവും ഒടുവിലത്തെ ഇരയാണ് കിറ്റെക്സ് സാബു. ഇതിനുമുമ്പേ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഉള്‍പ്പെടെ നിരവധി വ്യവസായികള്‍ കേരളത്തിന്റെ നോക്കുകൂലിയുടെ രസം അറിഞ്ഞവരാണ്. തൊഴിലാളി വെള്ളക്കോളര്‍ മനോഭാവക്കാരനായി മാറുകയും മുതലാളിയെ വര്‍ഗ്ഗശത്രുവായി കാണുകയും ചെയ്യുന്ന ഒരു മനോഭാവത്തിനകത്ത് വ്യവസായം വളരില്ലെന്ന് ശിവന്‍കുട്ടിക്ക് അറിയാമെങ്കിലും സമ്മതിക്കില്ല

ഇപ്പോള്‍ എന്തിനും ഏതിനും കടമെടുക്കേണ്ടിവരികയാണ് കേരളത്തിന്. അതിന് കാരണം വ്യവസായിക വളര്‍ച്ച ഇല്ലാത്തതാണ്. വ്യവസായങ്ങള്‍ വികസിച്ചാല്‍ അവര്‍ നല്‍കുന്ന വന്‍നികുതിത്തുക സര്‍ക്കാര്‍ ഖജനാവിന് ഊര്‍ജ്ജം പകരും. അതിന് ഉദാഹരണമാണ് വിഴിഞ്ഞത്തെ അദാനിയുടെ തുറമുഖ പദ്ധതി. ഭാവിയില്‍ കോടികളുടെ വരുമാനമാണ് വിഴിഞ്ഞം തുറമുഖത്തില്‍ നിന്നും കേരള സര്‍ക്കാരിന് ലഭിക്കുക. പകരം കേരളം ഉദ്യോഗസ്ഥര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കി മുടിയുകയാണ്. മദ്യത്തെയും ലോട്ടറിയെയും ആശ്രയിച്ച് ചുറ്റിത്തിരിയുകയാണ് കേരളത്തിന്റെ സമ്പദ് വ്യവസ്ഥ. പിന്നെയുള്ളത് കേന്ദ്രത്തില്‍ നിന്നുള്ള ധനസഹായമാണ്.

കഴിഞ്ഞ ദിവസം ചണ്ഡീഗഡ് ആസ്ഥാനമായുള്ള ഒരു സോഷ്യൽ മീഡിയ യൂസറായ രത്തന്‍ ധില്ലന്‍ പങ്കുവെച്ച ഒരു പോസ്റ്റ് 4.2 കോടി പേരാണ് മണിക്കൂറുകള്‍ക്കകം കണ്ടത്. അച്ഛന്റെ പഴയ അലമാര വൃത്തിയാക്കുമ്പോള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ രണ്ട് ഓഹരികള്‍ കിട്ടി. ഒന്ന് 20 രൂപയുടെയും മറ്റൊന്ന് പത്ത് രൂപയുടെയും ഓഹരികള്‍ ആയിരുന്നു. 30 ഓഹരികൾ ആണ് ഇദ്ദേഹം വാങ്ങിയത്. ഇപ്പോൾ അത് 960 ഓഹരികൾ ആയി മാറി. ഇവയുടെ ഇപ്പോഴത്തെ വില 18 ലക്ഷം രൂപയാണ്. 37 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വെറും ചില്ലറ വില മാത്രമായിരുന്നു. അതായത് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരിയുടമയെ ആ കമ്പനി 37 വര്‍ഷങ്ങള്‍ കൊണ്ട് ലക്ഷപ്രഭുവാക്കി. മഹാരാഷ്‌ട്രയില്‍ പല കുടുംബങ്ങളും വാങ്ങിവെയ്‌ക്കുന്ന റിലയന്‍സ് ഇന്‍സ്സ്ട്രീസിന്റെ ഏതാനും ഓഹരികളാണ് പിന്നീട് അവരുടെ മക്കളുടെ വിവാഹം നടത്തുന്നതിനുള്ള ചെലവിനുള്ള പണമായി മാറുന്നത്. പത്തോ ഇരുപതോ വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ ഈ ഓഹരിയുടെ വില എത്രയോ മടങ്ങ് വര്‍ധിക്കുക പതിവാണ്. ഇതാണ് വ്യവസായ വളര്‍ച്ചയുടെ മറ്റൊരു നേട്ടം. ഇതൊന്നും നോക്കൂകൂലിയുള്ള കേരളത്തില്‍ സംഭവിക്കില്ല.

Tags: SivankuttyKitexsabu#Kochousephchittilappillynokkukooli#Relianceshare
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളം ആരുടെയും പിതൃസ്വത്തല്ലെന്ന് കിറ്റക്‌സ് എംഡി സാബു ജേക്കബ്, ഇടതുപക്ഷമോ സര്‍ക്കാരോ ആനുകൂല്യം നല്‍കിയിട്ടില്ല

India

സാബു ജേക്കബ്ബിനെയും കിറ്റെക്സിനെയും തേടി ആന്ധ്ര മുഖ്യമന്ത്രിയും….കേരളത്തിലെ ഇടത് സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയത് ഈ നിധികുംഭം

Kerala

ഇന്ന് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഹൈക്കോടതിക്കും അവധി

Kerala

കിറ്റെക്സ് ഓഹരികള്‍ കുതിയ്‌ക്കുന്നു; ബംഗ്ലാദേശിനെയും ചൈനയെയും വെട്ടി കേരളത്തിലെ ഈ കമ്പനി യുഎസിന് പ്രിയങ്കരമാവുന്നതെന്തുകൊണ്ട്?

Kerala

നോക്കുകൂലിയുടെ കേരളമല്ല വികസിത കേരളമാണ് ബിജെപി ലക്ഷ്യം: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

പ്രശസ്ത തെലുങ്ക് നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

സംസ്ഥാനത്ത് ഇന്നും കനത്ത മഴ: ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രധാന കാര്യങ്ങൾക്കെല്ലാം അഗ്നിയെ സാക്ഷിയാക്കുന്നു: സൂര്യന്റെ പ്രതിനിധിയായ അഗ്നിയുടെ വിശേഷങ്ങൾ അറിയാം

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു. രാജീവ് ചന്ദ്രശേഖര്‍ സമീപം

അമിത് ഷാ രാജരാജേശ്വര ക്ഷേത്രദര്‍ശനം  (ചിത്രങ്ങളിലൂടെ)

ആവേശക്കടലായി അനന്തപുരി… ചിത്രങ്ങളിലൂടെ

കേരളാ സര്‍വകലാശാല: ഡോ കെ.എസ്.അനില്‍കുമാര്‍ ഒപ്പിടുന്ന ഫയലുകളില്‍ തുടര്‍ നടപടി വിലക്കി വിസി

വികസിത ഭാരതത്തോടൊപ്പം പുതിയ കേരളവും സൃഷ്ടിക്കുക ലക്ഷ്യം: എം.ടി. രമേശ്

എല്‍ഡിഎഫും യുഡിഎഫും കേരളത്തിലും ഒരു മുന്നണിയാകും: പി.സി.ജോര്‍ജ്

പോക്സോ കേസ് പ്രതിയായ നഗരസഭ കൗണ്‍സിലറെ പുറത്താക്കി സിപിഎം

കേരളത്തിന്റെ ഭാവി തുലാസില്‍: ശോഭ സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies