Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഹനുമാനെ ഓർക്കാനോ, ആ പേരുച്ചരിക്കാനോ കഴിയാത്ത ഒരു ഗ്രാമം: ആ പേരിലുള്ള ആളുകൾ പോലും ഇവിടെ ജീവിക്കില്ല : കാരണവും ഐതീഹ്യവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2025, 07:05 am IST
inSamskriti

മഹാരാഷ്‌ട്രയിലെ അഹമ്മദ് നഗർ ജില്ലയിലെ ഒരു ഗ്രാമമാണ് “നന്ദൂർ നിംബാ ദൈത്യ ഗാവ്‌” വളരെ ഏറെ പ്രത്യേകത ഉള്ള ഒരു നാട് ആണ് ഇത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു ദൈത്യരാജാവാണ് ഗ്രാമവാസികളുടെ കുലദേവത. ഈ നാട്ടിലേക്ക് പോകുന്നവർ പ്രത്യേകം ഓർമിച്ചിരിക്കേണ്ട ഒരു വസ്തുതയെന്തെന്നാൽ, ഗ്രാമാതിർത്തിക്കുള്ളിൽ കടന്നാൽ പിന്നെ സാക്ഷാൽ ശ്രീ ഹനുമാനെ ഓർക്കാനോ ഭജിക്കാനോ പാടില്ല, അദ്ദേഹത്തിന്റെ പേര് ഒരു കാരണവശാലും ആ പേര് ഉച്ചരിക്കാൻ പാടില്ല, എന്തിനധികം ആ പേര് ഉള്ള ഒരു വസ്തു പോലും കൈവശം വയ്‌ക്കാനും പാടില്ല. അതു തെറ്റിച്ചാൽ അപകടം ഉറപ്പ്. ഇതാണ് നിംബാ ദൈത്യ ഗ്രാമവാസികളുടെ വിശ്വാസം.

ഐതിഹ്യപ്രകാരം ഗ്രാമീണരുടെ കുലദൈവമായ നിംബാ ദൈത്യൻ ജനിച്ചത് ഈ ഗ്രാമത്തിലാണ്. ജന്മം കൊണ്ട് അസുരനെങ്കിലും പ്രഹ്ളാദനെയും, മഹാബലിയെയും പോലെ മഹാ ശ്രീരാമഭക്തനായിരുന്നു നിംബാ ദൈത്യൻ. ഒരിക്കൽ സീതാ സമേതനായി ആ ഗ്രാമത്തിൽ എത്തിയ ശ്രീരാമൻ നിമ്പയുടെ ഭക്തിയിൽ പ്രസന്നൻ ആയി ഭാവിയിൽ ആ ഗ്രാമത്തിൽ ഉള്ളവർ അയാളെ പൂജിക്കും എന്നു അനുഗ്രഹിച്ചു . എന്നാൽ പിന്നീട് ഇത് അറിയാൻ ഇടയായ സാക്ഷാൽ ഹനുമാൻ ശ്രീരാമ ഭക്തനായി ഒരു അസുരൻ വേണ്ട എന്നു തീരുമാനിച്ചു യുദ്ധം ആരംഭിച്ചു. എന്നാൽ നിമ്പയെ തോൽപ്പിക്കാൻ സാക്ഷാൽ ഹനുമാന് കഴിഞ്ഞില്ല. അവസാനം ശ്രീരാമൻ ഇടപെട്ട് യുദ്ധം അവസാനിപ്പിക്കുകയും ചെയ്തു. പക്ഷെ തന്റെ ഗ്രാമത്തിൽ ഹനുമാന് യാതൊരുവിധ സ്ഥാനവും ഉണ്ടാകരുതെന്ന് ദൈത്യൻ ശ്രീരാമനിൽ നിന്നും വരം വാങ്ങി

ഗ്രാമത്തിലെ പ്രധാന ക്ഷേത്രം അസുര രാജാവ് നിമ്പാ ദൈത്യന്റേത് ആണ് എങ്കിലും ഹനുമാൻ ഒഴികെയുള്ള മറ്റു പല ദേവതകളുടെയും ക്ഷേത്രങ്ങൾ ഗ്രാമത്തിലുണ്ട്. ഗ്രാമത്തിലെ ഒരു വീടും ആ ക്ഷേത്രത്തിലും ഉയരത്തിൽ ഉണ്ടാക്കില്ല. എല്ലാ വീടിന്റെ മുന്നിലും നന്ദൂർ നിമ്പാ കൃപ എന്നു എഴുതിയിട്ടുണ്ടാകും . അതേ പോലെ എല്ലാ വാഹനങ്ങളിലും. ഗ്രാമത്തിലെ കടകൾ പോലും ദൈത്യന്റെ പേരിൽ ആണ് .ഗ്രാമത്തിൽ പല വിധ വാഹനങ്ങൾ ഉണ്ടെങ്കിലും മാരുതി കമ്പനിയുടെ വാഹനങ്ങൾ ആരും വാങ്ങില്ല. ഗ്രാമത്തിലെ ഡോക്ടർ അത് ലംഘിച്ച് പുതിയ മാരുതി കാർ വാങ്ങി വരുന്ന വഴി അത് അപകടത്തിൽ നശിക്കുകയും ചെയ്തു.

മറ്റൊരു ഗ്രാമീണൻ തന്റെ മോട്ടോർ സൈക്കിളിന്റെ ടയർ കേടായപ്പോ മാരുതി എന്നൊരു കമ്പനിയുടെ പുതിയ ടയർ ആണ് വാങ്ങി ഇട്ടത് . വരുന്ന വഴി ആ വണ്ടി കത്തി നശിക്കുകയും ചെയ്തു. ഒരിക്കൽ ഗ്രാമത്തിൽ കൂലിപ്പണിക്ക് വന്ന ലാത്തൂരിൽ നിന്നുള്ള തൊഴിലാളികളില് ഒരാൾ ഭ്രാന്ത് വന്നത് പോലെ പിച്ചും പേയും പറയാൻ തുടങ്ങി . അയാളുട പേരു മാരുതി എന്നാണെന്ന് സഹ തൊഴിലാളികളിൽ നിന്നും മനസിലാക്കിയ ഗ്രാമീണർ അയാളെ ക്ഷേത്രത്തിൽ കൊണ്ടുപോയി ലക്ഷ്മണൻ എന്നു പേരു മാറ്റി. അതോടെ അയാളുടെ അസുഖവും മാറി.കേൾക്കുമ്പോൾ വിചിത്രമെന്നു തോന്നാമെങ്കിലും ഗ്രാമീണരുടെ വിശ്വാസങ്ങൾക്ക് സാക്ഷ്യം ഇവയെല്ലാമാണ്.

തങ്ങളുടെ ജീവിതത്തിലെ എല്ലാ ഐശ്വര്യങ്ങൾക്കും കാരണം കുലദേവതയായ നിംബാ ദൈത്യൻ ആണെന്ന് കരുതുന്നവരാണ് ഗ്രാമവാസികൾ. അഞ്ഞൂറിൽ താഴെ വീടുകളും മൂവായിരത്തിൽ താഴെ മാത്രം ജനസംഖ്യയുമുള്ള ഗ്രാമത്തിലെ ബഹുഭൂരിപക്ഷം വീടുകളിലെയും രണ്ടോ മൂന്നോ അംഗങ്ങൾ വീതം സർക്കാർ ജോലി നേടിയവരാണ്. പ്രതിഷ്ഠ അസുരനായതിനാൽ മദ്യവും, മാംസവും ഉപയോഗിച്ചാണ് പൂജ എന്ന് കരുതിയെങ്കിൽ തെറ്റി, പരമ സാത്വികനായ നിംബാ ദൈത്യനിഷ്ടം പൂരം ബോളിയും, മധുര പലഹാരങ്ങളുമെല്ലാമാണ്.

പ്രകൃതിയിൽ മോശമായി ഒന്നുമില്ല എന്ന തത്വത്തിൽ അധിഷ്ഠിതമാണ് ഭാരതീയ സംസ്കാരത്തിലെ ഓരോ വിശ്വാസക്രമങ്ങളും. സർവ്വ ഐശ്വര്യങ്ങളും പ്രദാനം ചെയ്യുന്ന ലക്ഷ്മിയെ ആരാധിക്കുന്ന സമൂഹം തന്നെ, സകല ദുരിതങ്ങളും നൽകുന്ന ജ്യേഷ്ഠാ ഭഗവതിയെയും മാനിക്കുന്നു. പഞ്ച പാണ്ഡവർക്ക് ഒപ്പം തന്നെ കൗരവാദികളെയും ബഹുമാനിക്കുന്നു. ദോഷങ്ങൾ നൽകാതിരിക്കാൻ കലിയോട് തന്നെ അപേക്ഷിക്കുന്നു. ഉയർച്ചയും, താഴ്ചയും പ്രകൃതി നിയമങ്ങൾ എന്ന ആശയം തന്നെയാണ് ഇത്തരം വൈവിധ്യപൂർണ്ണമായ ആചാരങ്ങൾ വഴി പ്രകടമാകുന്നതും. പ്രധാന നഗരമായ അഹമ്മദ് നഗറിൽ നിന്നും അറുപത് കിലോമീറ്ററോളം ദൂരമുള്ള നിംബാ ദൈത്യഗ്രാമം ഭാരതത്തിന്റെ വൈവിധ്യങ്ങൾ തേടി യാത്ര ചെയ്യുന്നവർക്ക് വ്യത്യസ്തമായ ഒരനുഭവം നൽകുന്നതുമാണ്.

പ്രസാദ് പ്രഭാവതി

Tags: Lord Hanuman
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാവണ വധത്തിനു ശേഷം മടങ്ങുമ്പോള്‍ രാമന്‍ പ്രതിഷ്ഠിച്ച ശിവക്ഷേത്രം : ഹനുമാന് ഇവിടെ ഉള്ള സ്ഥാനത്തെ കുറിച്ചറിയാം

Kerala

ആനിക്കാട് ശങ്കരനാരായണ മൂര്‍ത്തിക്കും ഹനുമാന്‍ സ്വാമിക്കും വഴിപാടുകളര്‍പ്പിച്ച് കേന്ദ്രമന്ത്രി സുരേഷ്ഗോപി

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.