ന്യൂഡൽഹി : ഗണിതശാസ്ത്രം ലോകത്തിന് പരിചയപ്പെടുത്തിയത് ഇസ്ലാം ആണെന്ന് അവകാശപ്പെട്ട് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ് . “ഇസ്ലാമിലൂടെയാണ് ഗണിതം വന്നത്,” എന്നാണ് ഷമയുടെ പ്രസ്താവന . മാത്രമല്ല ഇസ്ലാം ഭാവിയെക്കുറിച്ച് ചിന്തിക്കുന്ന പുരോഗമനപരവും ശാസ്ത്രീയവുമായ മതമാണെന്നും ഷമ പറഞ്ഞു.
നിരവധി പേരാണ് ഷമയുടെ പ്രസ്താവനയെ പരിഹസിച്ച് രംഗത്തെത്തിയത് . ഏറ്റവും ഉറച്ച ഇസ്ലാമിക പണ്ഡിതന്മാർ പോലും ഇത്തരത്തിൽ അവകാശപ്പെട്ടിട്ടില്ല. ഇസ്ലാമിന് ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഗണിതശാസ്ത്രം നിലനിന്നിരുന്നു എന്ന വസ്തുത പരക്കെ അറിയപ്പെടുന്നതായിട്ടും ഇതാ ഒരു വനിതാനേതാവ് ഇത്തരം അഭിപ്രായങ്ങൾ പറയുന്നു .
ഷമയുടെ അഭിപ്രായങ്ങൾ അസംബന്ധമാണെന്ന് ബിജെപി പറഞ്ഞു . “കോൺഗ്രസിലെ എല്ലാ അസംബന്ധ പ്രസ്താവനകളും രാഹുൽ ഗാന്ധി ഒറ്റയ്‌ക്ക് നടത്തേണ്ടതില്ലെന്നാണ് പാർട്ടിയിലെ മറ്റ് ചിലർ തീരുമാനിച്ചിരിക്കുകയാണെന്ന് തോന്നുന്നു“ എന്നാണ് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ പരിഹസിച്ചത്.
കോൺഗ്രസ് പാർട്ടിയിലെ നിരവധി ആളുകൾക്ക് രാഹുൽ ഗാന്ധിയുമായി മത്സരിക്കാൻ കഴിയുമെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവല്ല പറഞ്ഞു.
നേരത്തെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ അധിക്ഷേപിച്ചതിന്റെ പേരിലും ഷമയ്‌ക്കെതിരെ വിവാദങ്ങൾ ഉയർന്നിരുന്നു. തടികൂടിയ കായികതാരമാണ് രോഹിത് എന്നു കുറിച്ച ഷമ, അദ്ദേഹം ഭാരം കുറയ്‌ക്കണമെന്നും ഇന്ത്യ കണ്ട ഏറ്റവും മോശം ക്യാപ്റ്റൻമാരിൽ ഒരാളാണ് എന്നും അതേ കുറിപ്പിൽ എഴുതി. സൗരവ് ഗാംഗുലി, സച്ചിൻ തെൻുഡൽക്കർ, രാഹുൽ ദ്രാവിഡ്, എം.എസ്. ധോണി, വിരാട് കോലി, കപിൽ ദേവ്, രവി ശാസ്ത്രി തുടങ്ങിയവരുമായി താരതമ്യം ചെയ്താൽ രോഹിത്തിന് എവിടെയാണ് സ്ഥാനമെന്നും ഷമ ചോദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: