ന്യൂദൽഹി : എഎപി രാജ്യസഭാ എംപിമാർ ബിജെപിയിൽ ചേരുന്നതിനെക്കുറിച്ച് വിവാദ പ്രസ്താവനയിറക്കി കോൺഗ്രസ് ദേശീയ വക്താവ് ഷമ മുഹമ്മദ്.
തനിക്ക് ഞെട്ടലൊന്നുമില്ലെന്നും അതിശയവുമില്ലെന്നും ഇത്തരം വാക്കുകൾ നിരവധി തവണ കേട്ടിട്ടുണ്ട് എന്നിങ്ങനെ തുടങ്ങുന്നതായിരുന്നു ഷമയുടെ വാക്കുകൾ.
ബിജെപിയിൽ നിന്നും ആർഎസ്എസിൽ നിന്നുമാണ് എഎപി ജനിച്ചത്. അതിനാൽ ഈ എംപിമാരെല്ലാം അവരുടെ മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങുകയാണ് അത്രമാത്രം. അതിൽ പുതിയതായി ഒന്നുമില്ലെന്നാണ് ഷമ പറഞ്ഞത്.
കൂടാതെ അരവിന്ദ് കെജ്‌രിവാൾ കോൺഗ്രസിനെതിരെ അഴിമതി ആരോപിച്ച് ‘ഇന്ത്യ എഗൈൻസ്റ്റ് കറപ്ഷൻ’ എന്ന പ്രസ്ഥാനവുമായി വന്നു. എന്നാൽ കോൺഗ്രസ് അഴിമതിക്കാരല്ലെന്ന് നമുക്കെല്ലാവർക്കും മനസ്സിലായി. കൽക്കരി കേസിലും അതുപോലെ തന്നെ ഒരു അഴിമതിയും നടന്നിട്ടില്ലെന്ന് സുപ്രീം കോടതി ജഡ്ജിമാർ 2G യിൽ പറഞ്ഞു. അതിനാൽ അദ്ദേഹത്തിന്റെ തെറ്റായ ആരോപണങ്ങൾ ഉണ്ടായിരുന്നുവെന്ന് നമുക്ക് മനസ്സിലാക്കാം. എല്ലാവരും ബഹുമാനിക്കുന്ന സോണിയ ഗാന്ധിയെപ്പോലുള്ള ഒരാൾക്കെതിരെ അഴിമതിയും മറ്റ് പല കാര്യങ്ങളും പറഞ്ഞ് അദ്ദേഹം കുറ്റപ്പെടുത്തി. അതിനാൽ, ഇന്ന് കർമ്മം തിരിച്ചുവന്ന് അരവിന്ദ് കെജ്‌രിവാളിനെ കടിച്ചുകീറുമെന്ന് ഞാൻ പറയുമെന്നാണ് ഷമ പറഞ്ഞത്.
കൂടാതെ അദ്ദേഹത്തിന് ഇപ്പോൾ ഒരു വാഗൺ-ആർ കാറിൽ ഇരിക്കാം. അദ്ദേഹത്തിന് ഉണ്ടായിരിക്കുന്ന എംപിമാരുടെ എണ്ണം അത്രയും വരും. അദ്ദേഹത്തിന് തന്റെ വാഗൺ-ആറിൽ ഇരുന്ന് വന്നിടത്തേക്ക് മടങ്ങാമെന്നും ഷമ പരിഹസിച്ചു.















