തിരുവനന്തപുരം: നെട്ടയത്ത് പൊലിസ് നടത്തിയ നരനായാട്ടും സിപിഎം ഗുണ്ടകള്‍ നടത്തിയ കല്ലേറും ബിജെപിയുടെ തലയിലിട്ട് സിപിഎം നേതാവ് തോമസ് ഐസക്ക്. നെട്ടയത്ത് അതിക്രമം കാണിച്ച ബിജെപി ഗുണ്ടകളെ അറസ്റ്റ് ചെയ്യുമെന്നും അവിടെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുകയാണ് തോമസ് ഐസക്ക്.
വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥ കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്ന ക്രൂരതയാണെന്ന് ബിജെപി സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ പ്രസ്താവിച്ചിരുന്നു. നെട്ടയം സംഘർഷത്തിന്റെ പേരിൽ പോലീസിന്റെ അതി ക്രൂരമായ ഇടി വണ്ടി മർദ്ദനത്തിൽ മാരകമായി പരുക്കേറ്റ ബിനുവിന്റെ ചിത്രം കരമന ജയന്‍ വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്തിരുന്നു. പൊലീസ് നരനായാട്ടിനെതിരെ വനിത കൗണ്‍സിലര്‍മാര്‍ നടത്തിയ സമരത്തില്‍ പൊലീസ് പുല്ലാണേ എന്ന മുദ്രാവാക്യം വിളിച്ച മുന്‍ഡിജിപി ആര്‍ ശ്രീലേഖയും ശക്തമായി രംഗത്ത് വന്നത് ഇടത് കോട്ടകളെ വിറപ്പിക്കുകയാണ്.
ഈ സമരം ചെയ്ത വനിതാപ്രവര്‍ത്തകരില്‍ ഒരാളുടെ കയ്യില്‍ പുരുഷപൊലീസ് കടിച്ച കാര്യമുള്‍പ്പെടെ മേയര്‍ വിവി രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചിരുന്നു.ഇതോടെ പിണറായിയുടെ പൊലീസ് പ്രതിരോധത്തിലായിരിക്കുകയാണ്.
















