Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബെംഗളൂരുവിൽ കുപ്രസിദ്ധ ക്രിമിനലും കോൺഗ്രസ് നേതാവുമായ ഹൈദർ അലിയെ അജ്ഞാതർ വെട്ടിക്കൊലപ്പെടുത്തി : ഇയാൾക്കെതിരെ കൊലപാതകശ്രമം ഉൾപ്പെടെ 11 കേസുകൾ

അലിയുടെ മരണവാർത്ത പുറത്ത് വന്നതിനെ തുടർന്ന് ആശുപത്രിക്ക് സമീപം വടിവാളുകൾ, ഇരുമ്പ് ദണ്ഡുകൾ തുടങ്ങിയ ആയുധങ്ങളുമായി അദ്ദേഹത്തിന്റെ അനുയായികൾ തടിച്ചുകൂടി. ആശുപത്രി ഗേറ്റ് തകർത്തുകൊണ്ട് അവർ തങ്ങളുടെ രോഷം പ്രകടിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2025, 10:32 am IST
in India

ബെംഗളൂരു: ബെംഗളൂരുവിലെ അശോക് നഗറിലെ ഗരുഡ മാളിനടുത്ത് അജ്ഞാതരായ അക്രമികൾ പ്രമുഖ കോൺഗ്രസ് നേതാവ് ഹൈദർ അലിയെ കൊലപ്പെടുത്തി. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് കൊലപാതകം നടന്നത്. ശനിയാഴ്ച രാത്രി ഒരു ലൈവ് ബാൻഡ് പരിപാടിയിൽ പങ്കെടുത്ത ശേഷം അലി സുഹൃത്തിനൊപ്പം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. മറ്റൊരു ബൈക്കിൽ അവരെ പിന്തുടർന്നെത്തിയ അക്രമികൾ അലിയെ പതിയിരുന്ന് ആക്രമിച്ച് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.

ആക്രമണത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടനെ അശോക് നഗർ പോലീസ് സ്ഥലത്തെത്തി പരിക്കേറ്റ നിലയിൽ ഹൈദർ അലിയെ കണ്ടെത്തി. ഉടൻ തന്നെ അവർ അദ്ദേഹത്തെ ബൗറിംഗ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പക്ഷേ അദ്ദേഹം ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നതായി ടിവി9 കന്നഡ റിപ്പോർട്ട് ചെയ്തു.

അലിയുടെ മരണവാർത്ത പുറത്ത് വന്നതിനെ തുടർന്ന് ആശുപത്രിക്ക് സമീപം വടിവാളുകൾ, ഇരുമ്പ് ദണ്ഡുകൾ തുടങ്ങിയ ആയുധങ്ങളുമായി അദ്ദേഹത്തിന്റെ അനുയായികൾ തടിച്ചുകൂടി. ആശുപത്രി ഗേറ്റ് തകർത്തുകൊണ്ട് അവർ തങ്ങളുടെ രോഷം പ്രകടിപ്പിച്ചു. തുടർന്ന് അശോക് നഗർ പോലീസ് ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.

കൂടാതെ അശോക് നഗർ പോലീസ് സ്റ്റേഷനിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കുറ്റവാളികളെ കണ്ടെത്താൻ തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. ഇതോടൊപ്പം കൊലപാതകം അന്വേഷിക്കാനും പ്രതികളെ പിടികൂടാനും ഒരു പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. ആക്രമണസമയത്ത് അലിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

അനെപാല്യ നിവാസിയായ ഹൈദർ അലി, കോൺഗ്രസ് എംഎൽഎ എൻ. എ. ഹാരിസുമായി അടുത്ത ബന്ധമുള്ളയാളാണെന്നും തിരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹത്തിന് വേണ്ടി പ്രചാരണം നടത്തിയിരുന്നതായും റിപ്പോർട്ടുണ്ട്.

ഹൈദർ അലിയുടെ ക്രിമിനൽ റെക്കോർഡ്

ഹൈദർ അലിക്ക് വിവാദപരമായ ഒരു ഭൂതകാലമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. അശോക് നഗർ പോലീസ് അധികാരപരിധിയിലെ അറിയപ്പെടുന്ന ഒരു റൗഡി ലിസ്റ്റിലും ഇയാളുടെ പേരുണ്ടായിരുന്നു വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ 11 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊലപാതകശ്രമം ഉൾപ്പെടെ ഒന്നിലധികം കുറ്റകൃത്യങ്ങളിൽ പങ്കാളിയാണെന്ന് ഇയാളുടെ ക്രിമിനൽ റെക്കോർഡിൽ വ്യക്തമാക്കുന്നുണ്ട്.

2014 മുതൽ അലി ക്രിമിനൽ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. എന്നാൽ 2022 മുതൽ ഇയാളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. എന്നാൽ പ്രദേശത്ത് തന്റെ സ്വാധീനം അദ്ദേഹം തുടർന്നു വരികയായിരുന്നു.

Tags: murderpoliceCongress leadercaseKarnatakabenguluruHyder Ali
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോഷണം നടത്തുന്നതിനിടെ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

India

ഭിന്നശേഷിക്കാരെ അപമാനിച്ച കേസ് : കോടതി ഉത്തരവ് ലംഘിച്ചതിന് കൊമേഡിയന്‍ സമയ് റെയ്നയ്‌ക്ക് മൂന്ന് ലക്ഷം രൂപ പിഴ

Kerala

രക്ഷിതാക്കള്‍ പണം നല്‍കിയില്ല: സ്വന്തം വീടിന് തീയിട്ട് യുവാവ്, സംഭവം കണ്ണൂരില്‍

Kerala

യുവതി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍, ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍

Kerala

ജനങ്ങളോട് പെരുമാറുന്നത് എങ്ങനെയെന്ന് സിപിഎം നേതാക്കള്‍ പഠിക്കണമെന്ന് ജി സുധാകരന്‍, പൊലീസിനും വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി, സ്വന്തം രാജ്യത്തെ തീയിലിട്ടു , ഇന്ത്യയുടെ നയതന്ത്രത്തിന് മുന്നിൽ വെറും വട്ടപ്പൂജ്യം

‘പതിറ്റാണ്ടുകളായി തുടരുന്ന ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും ഫലം’: പി‌ഒ‌കെയിൽ വർദ്ധിച്ചുവരുന്ന പൊതുജന രോഷത്തിൽ  പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

ആണവ ആക്രമണം നടത്തുന്നതിൽ നിന്ന് പുടിനെ തടഞ്ഞത് നരേന്ദ്രമോദി ; അദ്ദേഹത്തിന് മാത്രമേ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനാകൂ ; ബർട്ടോഷെവ്‌സ്‌കി

ഇറാന്റെ ആണവനിലയങ്ങള്‍ ആക്രമിക്കരുതെന്ന് ഭീഷണി മുഴക്കിയെങ്കിലും ഇറാനില്‍ റഷ്യ നേരിട്ട് യുഎസുമായി യുദ്ധത്തില്‍ ഏര്‍പ്പെടില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.