Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഐഎഎസ് തലപ്പത്തെ പോരില്‍ നട്ടംതിരിഞ്ഞ് പിണറായി സര്‍ക്കാര്‍; ചീഫ്‌സെക്രട്ടറിയെ കോടതിയലക്ഷ്യത്തിന് ശിക്ഷിക്കണമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി

അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2025, 09:31 am IST
inKerala

തിരുവനന്തപുരം: ചീഫ്‌സെക്രട്ടറി ശാരദാമുരളീധരനെ കോടതിയലക്ഷ്യത്തിന് ശിക്ഷിക്കണമെന്ന ആവശ്യവുമായി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ച് കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി. അശോക്. കൃഷി വകുപ്പില്‍ നിന്നും തദ്ദേശ സ്വയംഭരണ പരിഷ്‌കരണ കമ്മിഷണറായുള്ള നിയമനത്തിനെതിരെയാണ് ഹര്‍ജി. ചീഫ് സെക്രട്ടറിയെ കോടതിയലക്ഷ്യത്തിന് ശിക്ഷിക്കണമെന്ന ആവശ്യവുമായി പ്രിന്‍സിപ്പല്‍ സെക്രട്ടറി കോടതിയെ സമീപിക്കുന്നത് അത്യപൂര്‍വം.

കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി. അശോകിനെ തദ്ദേശ സ്വയംഭരണവകുപ്പ് കമ്മിഷണറായി നിയമിച്ചതാണ് പുതിയ പോര്‍മുഖം തുറന്നത്. സിവില്‍ സര്‍വീസ് ചട്ടം അനുസരിച്ച് രണ്ട് വര്‍ഷം പൂര്‍ത്തിയാകാതെ ഐഎഎസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം പാടില്ല. സിവില്‍ സര്‍വീസ് ബോര്‍ഡ് കൂടി സ്ഥലംമാറ്റം ശിപാര്‍ശ ചെയ്യണം. വകുപ്പുമാറ്റത്തില്‍ സിവില്‍ സര്‍വീസ് ചട്ടങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് 2023ല്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ നിന്നും ഐഎഎസ് അസോസിയേഷന്‍ നേടിയ ഉത്തരവ് നിലവിലുണ്ട്. ഐഎഎസ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ ബി. അശോകിന്റെ നേതൃത്വത്തിലായിരുന്നു അന്ന് ട്രിബ്യൂണലിനെ സമീപിച്ചത്. ഈ ഉത്തരവ് ലംഘിച്ചു എന്ന് കാട്ടിയാണ് കോടതിയലക്ഷ്യത്തിന് കേസ് ഫയല്‍ ചെയ്തത്.

കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കെയാണ് ബി. അശോകിനെ 2023 ഫെബ്രു. 7ന് അഗ്രികള്‍ച്ചറല്‍ പ്രൊഡക്ഷന്‍ കമ്മിഷണറായി മാറ്റി നിയമിക്കുന്നത്. രണ്ട് വര്‍ഷം പൂര്‍ത്തിയാകും മുമ്പേ 2025 ജനവുരി 9ന് തദ്ദേശ സ്വയംഭരണ വകുപ്പ് കമ്മിഷണറായി നിയമിച്ചു. നിയമന ശിപാര്‍ശ നല്‌കേണ്ട സിവില്‍ സര്‍വീസ് ബോര്‍ഡിന്റെ അംഗീകാരം ഈ സ്ഥലം മാറ്റത്തിലുണ്ടായില്ല. കൂടാതെ തദ്ദേശ സ്വയംഭരണ പരിഷ്‌കരണ കമ്മിഷണര്‍ പദവി എക്‌സ് കേഡറാണോ നോണ്‍ എക്‌സ് കേഡറാണോ എന്ന് നിയമന ഉത്തരവില്‍ വ്യക്തമാക്കിയതുമില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടി ട്രിബ്യൂണലിന്റെ മുന്‍ ഉത്തരവ് ലംഘിച്ചുവെന്നും ചീഫ്‌സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് ട്രിബ്യൂണലിനെ വീണ്ടും സമീപിച്ചത്. ചീഫ് സെക്രട്ടറിക്ക് ട്രിബ്യൂണല്‍ നോട്ടിസ് അയച്ചു. കാര്‍ഷിക സര്‍വകലാശാല വിസി കൂടിയാണ് ബി. അശോക്. തദ്ദേശസ്വയംഭരണ വകുപ്പിലേക്കുള്ള സ്ഥലംമാറ്റം ജനുവരി 24ന് ട്രിബ്യൂണല്‍ സ്റ്റേ ചെയ്തിരുന്നു. പിന്നാലെയാണ് കോടതിയലക്ഷ്യത്തിന് കോടതിയെ സമീപിച്ചത്. എന്നാല്‍ ബി. അശോക് കൃഷിവകുപ്പില്‍ എത്തിയിട്ട് അഞ്ചു വര്‍ഷമായെന്നും ഉദ്യോഗസ്ഥന്‍ എവിടെ ജോലിചെയ്യണമെന്ന് തീരുമാനിക്കുന്നത് സര്‍ക്കാര്‍ ആണെന്നുമാണ് ചീഫ്‌സെക്രട്ടറിയുടെ വാദം.

 

Tags: Pinarayi VijayanSarada MuraleedharanIAS officers
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

Editorial

ഇടത് മുന്നണിയിലെ അടിമ-ഉടമ തര്‍ക്കം

Kerala

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

Kerala

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

Kerala

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ലൈഫ് ഭവന പദ്ധതിയില്‍ വ്യാജരേഖ ചമച്ച് ലക്ഷങ്ങളുടെ ക്രമക്കേട് : സീതത്തോട് വിഇഒ കസ്റ്റഡിയില്‍

നടി നിലീന്‍ സാന്ദ്രയും സംവിധായകന്‍ ശ്യാമിന്‍ ഗിരീഷും

യുവസംവിധായകന്‍ ശ്യാമിന്‍ ഗിരീഷും കരിക്ക് വെബ് സീരീസ് നടി നിലീന്‍ സാന്ദ്രയും വിവാഹിതരായി

ഓപ്പറേഷൻ സിന്ദൂറിന്റെ നായകൻ, മികച്ച ടെസ്റ്റ് പൈലറ്റ് ; രാമക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ സിഇഒ ജിതേന്ദ്ര മിശ്ര

സ്വന്തം നഗ്‌നചിത്രം സ്റ്റാറ്റസാക്കിയ വികൃതി: പോലീസ് അസോസിയേഷന്‍ നേതാവിന് സസ്‌പെന്‍ഷന്‍

200 കോടി ക്ലബ്ബില്‍ ഇടം പിടിച്ച് ബെത്ലഹേം കുടുംബ യൂണിറ്റ്; നിവിന്‍ പോളിയുടെ ആദ്യ 200 കോടി സിനിമ, മമിതയ്‌ക്ക് മൂന്നാമത്തെ 200 കോടി പടം

ഇഷ്ടപ്പെട്ട കറി ഉണ്ടാക്കിയില്ലെന്നതിന്‌റെ പേരില്‍ മദ്യപിച്ചെത്തിയയാള്‍ ഭാര്യയെ കുത്തിക്കൊന്നു

അഞ്ച് വർഷത്തിനിടെ ബ്രിട്ടനിൽ 100-ലധികം കുട്ടികൾ വിവാഹിതരായി ; 27 പേരും അഞ്ച് വയസ്സിന് താഴെയുള്ളവർ

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ അക്രമം: എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കേരളത്തില്‍ കുറേ പെണ്‍പുലികളുണ്ട്, ഇവരാരും കാന്തപുരം എന്ന പേര് കേട്ടിട്ടുമില്ല അതിയാന്‍ പറഞ്ഞതൊട്ട് അറിഞ്ഞിട്ടുമില്ല, ജീവനോടെ ഉണ്ടല്ലോ അല്ലേ ?

പിണറായി വിജയന്റേത് ഏത് പാര്‍ട്ടി രീതിയാണെന്ന് ടി കെ ഗോവിന്ദന്‍,കെ കെ രാഗേഷ് പാര്‍ട്ടിയില്‍ വന്നത് വയറിംഗ് തൊഴിലാളിയായി,സ്വത്ത് വിവരം അന്വേഷിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.