Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

‘സ്വപ്നവും യാഥാര്‍ത്ഥ്യവും വേര്‍തിരിക്കുന്ന രേഖകള്‍ മായണം…’-രാമചന്ദ്രബാബു ‘വടക്കന്‍ വീരഗാഥ’യിലെ ഈ ഗാനരംഗം ക്യാമറയിലാക്കിയതെങ്ങിനെ?

' ഒരു വടക്കന്‍ വീരഗാഥ'യിലെ പ്രധാനഗാനരംഗം ചിത്രീകരിക്കുമ്പോള്‍ സംവിധായകന്‍ ഹരിഹരന്‍ ഛായാഗ്രാഹകന്‍ രാമചന്ദ്രബാബുവിനോട് നിര്‍ദേശിച്ചത് ഒരൊറ്റക്കാര്യമാണ്:"സ്വപ്നവും യാഥാര്‍ത്ഥ്യവും വേര്‍തിരിക്കുന്ന രേഖകള്‍ മായണം...". വടക്കന്‍ വീരഗാഥയിലെ 'ഇന്ദുലേഖ കണ്‍തുറന്നൂ ഇന്നു രാവും സാന്ദ്രമായ്...' എന്ന പ്രധാനഗാനത്തിന്റെ ചിത്രീകരണത്തിലാണ് ഹരിഹരന് ഈ നിര്‍ബന്ധം. ചന്തുവിനെക്കുറിച്ചുള്ള ഉണ്ണിയാര്‍ച്ചയുടെ പ്രതീക്ഷകളാണ് ഈ ഗാനത്തില്‍.

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
Feb 10, 2025, 02:02 pm IST
inEntertainment

തിരുവനന്തപുരം: ‘ ഒരു വടക്കന്‍ വീരഗാഥ’യിലെ പ്രധാനഗാനരംഗം ചിത്രീകരിക്കുമ്പോള്‍ സംവിധായകന്‍ ഹരിഹരന്‍ ഛായാഗ്രാഹകന്‍ രാമചന്ദ്രബാബുവിനോട് നിര്‍ദേശിച്ചത് ഒരൊറ്റക്കാര്യമാണ്:”സ്വപ്നവും യാഥാര്‍ത്ഥ്യവും വേര്‍തിരിക്കുന്ന രേഖകള്‍ മായണം…”. വടക്കന്‍ വീരഗാഥയിലെ ‘ഇന്ദുലേഖ കണ്‍തുറന്നൂ ഇന്നു രാവും സാന്ദ്രമായ്…’ എന്ന പ്രധാനഗാനത്തിന്റെ ചിത്രീകരണത്തിലാണ് ഹരിഹരന് ഈ നിര്‍ബന്ധം. ചന്തുവിനെക്കുറിച്ചുള്ള ഉണ്ണിയാര്‍ച്ചയുടെ പ്രതീക്ഷകളാണ് ഈ ഗാനത്തില്‍.

ഇന്ദ്രജാലം മെല്ലെയുണര്‍ത്തീ
മന്മഥന്റെ തേരിലേറി….

ചന്തുവായി മമ്മൂട്ടി വരുന്നത് കുതിരപ്പുറത്താണ്. നിലാവില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്ന പുഴയോരത്തിലൂടെയാണ് ചന്തുവിന്റെ വരവ്. തരളിതരാവില്‍, നിലാവിന്റെ ശോഭയില്‍ ചന്തുവിന്റെ നെഞ്ചില്‍ തലചായ്‌ക്കുന്ന ഉണ്ണിയാര്‍ച്ച.
‘ആരുടെ മായാമോഹമായ്
ആരുടെ രാഗഭാവമായ്
ആയിരം വര്‍ണ്ണരാജികളില്‍
ആതിരരജനി അണിഞ്ഞൊരുങ്ങി’…

എങ്ങിനെയാണ് ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു ഈ പാട്ടിന്റെ ഫീല്‍ സംവിധായകന്‍ ഹരിഹരന്‍ നിര്‍ദേശിച്ചതുപോലെ ‘സ്വപ്നവും യാഥാര്‍ത്ഥ്യവും വേര്‍തിരിക്കുന്ന രേഖകള്‍ മായ്‌ക്കുന്ന’ തലത്തിലേക്ക് ഉയര്‍ത്തിയത്?
നിലമ്പൂരില്‍ ഒരു നട്ടുച്ചയ്‌ക്ക് ഷൂട്ട് ചെയ്ത ഗാനരംഗത്തില്‍ എങ്ങിനെയാണ് കുളിരുന്ന രാത്രിയും അതിലൂടെ അരിച്ചിറങ്ങുന്ന നിലാവും കൊണ്ടുവന്നത്? ഇവിടെയാണ് ആ മികച്ച ഛായാഗ്രാഹകന്‍ ചില ടെക്നിക്കുകള്‍ പ്രയോഗിച്ചത്. ഡേ ഫോര്‍ നൈറ്റ് രീതിയിലായിരുന്നു ചിത്രീകരണം. അതുകൊണ്ടാണ് രാത്രിയുടെ ഭംഗിയും നിലാവിന്റെ അഭൗമസൗന്ദര്യവും ഒപ്പിയെടുക്കാന്‍ കഴിഞ്ഞതെന്ന് രാമചന്ദ്രബാബു പറയുന്നു.

കുതിരപ്പുറത്ത് നിലാവലകള്‍ മുറിച്ചുകടന്ന് പായുന്ന ചന്തുവിന്റെ ജ്വലിക്കുന്ന പൗരുഷം. പുഴയും നിലാവലയും രാത്രിയും കൂടിക്കലര്‍ന്ന് ഒരു നീലനിറത്തിലേക്ക് ആ ഗാനരംഗത്തെ എടുത്തുയര്‍ത്തിയാലേ സ്വപ്നവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള അതിര്‍വരമ്പ് മായ്‌ക്കുന്ന ആ ഭാവം ലഭിയ്‌ക്കൂ. നീലനിറം കിട്ടാന്‍ 85 എന്ന ഡേലൈറ്റ് കണ്‍വെര്‍ഷന്‍ ഫില്‍റ്റര്‍ മാറ്റി. ഇരുട്ട് തോന്നിക്കാന്‍ കുറച്ച് അണ്ടര്‍ എക്സോപസ് ചെയ്ത് ബാക് ലൈറ്റില്‍ ഷൂട്ട് ചെയ്തു. അളവുകള്‍ കൃത്യമായ തോതില്‍ അല്ലെങ്കില്‍ കാര്യങ്ങള്‍ തകിടം മറിയും. അങ്ങിനെ രാമചന്ദ്രബാബു എന്ന ഛായാഗ്രാഹകന്‍ സാങ്കേതികവിദ്യയുടെ മികവും സ്വാഭാവികമായ നൈപുണ്യവും ശരിയായ അളവില്‍ കലര്‍ത്തി ആ അത്ഭുതം സൃഷ്ടിക്കുകയായിരുന്നു. വെറുതെയല്ല, ഗാനങ്ങളെ ഇത്രമേല്‍ ആരാധിക്കുന്ന ഹഹിഹരന് തന്റെ സിനിമകളില്‍ ഏറ്റവും ഇഷ്ടപ്പെട്ട ഗാനമായ് കൈതപ്രം എഴുതി ബോംബെ രവി സിന്ധുഭൈരവി രാഗത്തില്‍ സംഗീതം ചെയ്ത ‘ഇന്ദുലേഖ കണ്‍തുറന്നൂ’ മാറിയത്. വടക്കന്‍ വീരഗാഥയില്‍ പാട്ടുകള്‍ വേണ്ടെന്ന് ശഠിച്ച ചന്തുവായ് തിളങ്ങിയ മമ്മൂട്ടിയും തിരക്കഥയെഴുതിയ എം.ടി. വാസുദേവന്‍നായരും പിന്നീട് ഈ ഗാനത്തെ ഏറെ പ്രശംസിച്ചു. ഈ ഗാനം ഉള്‍പ്പെടെയുള്ള വടക്കന്‍ വീരഗാഥയില്‍ അദ്ദേഹം പുലര‍്ത്തിയ മികച്ച ഛായാഗ്രഹണം പാടവം രാമചന്ദ്രബാബുവിന് മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാനം പുരസ്കാരം നേടിക്കൊടുത്തു.

ഇപ്പോള്‍ 4കെയില്‍ ഇറങ്ങിയ വടക്കന്‍ വീരഗാഥയുടെ പുതിയ പുതിപ്പില്‍ ഈ ഗാനരംഗം കൂടുതല്‍ തിളങ്ങുന്നു. ഇതിന്റെ

ഛായാഗ്രാഹകന്‍ രാമചന്ദ്രബാബുവിന്റെ ജീവിതരേഖ

ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു

ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു ഇന്നില്ല. 2019ല്‍ ഹൃദയാഘാതം മൂലമാണ് അദ്ദേഹം വിടപറഞ്ഞത്. ഛായാഗ്രഹണത്തിലെ സാങ്കേതിക പുരോഗതികൾ മലയാളസിനിമയിലേക്കു കൊണ്ടുവരുന്നതിൽ രാമചന്ദ്രബാബു ഒരു മുഖ്യപങ്കു വഹിച്ചു.

പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും 1971-ൽ ഛായാഗ്രഹണത്തിൽ ഡിപ്ലോമ നേടിയ വ്യക്തിയാണ് രാമചന്ദ്രബാബു. പിൽക്കാലത്ത് സംവിധായകരായി മാറിയ ബാലു മഹേന്ദ്ര, ജോൺ എബ്രഹാം, കെ.ജി. ജോർജ്ജ് എന്നിവരുമായി പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ച് അടുത്ത ബന്ധത്തിലായി. കോഴ്സ് പൂർത്തിയാക്കുന്നതിനു മുൻപു തന്നെ 1972-ൽ പുറത്തിറങ്ങിയ ‘വിദ്യാർത്ഥികളേ ഇതിലേ ഇതിലേ’ എന്ന ജോണ്‍ എബ്രഹാം സംവിധാനം ചെയ്ത ആദ്യചിത്രത്തിലൂടെ അദ്ദേഹം സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചു. എംടിയുടെ നിർമ്മാല്യം (1973), കെ.ജി.ജോര്‍ജ്ജിന്റെ സ്വപ്നാടനം (1976) എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചതോടെ അദ്ദേഹം ചലച്ചിത്രരംഗത്ത് ഛായാഗ്രാഹകനായി ശ്രദ്ധിക്കപ്പെട്ടു.

രാമു കാര്യാട്ട് സംവിധാനം ചെയ്ത് 1976-ൽ പുറത്തിറങ്ങിയ ദ്വീപ് ആണ് രാമചന്ദ്രബാബുവിന്റെ ആദ്യ ബഹുവർണ്ണചിത്രം (ഈസ്റ്റ്മാൻ കളർ). ഈ സിനിമയിലൂടെ മികച്ച ഛായാഗ്രാഹനകനുള്ള ആദ്യ സംസ്ഥാന ചലച്ചിത്രപുരസ്കാരം അദ്ദേഹം നേടി. ഭരതൻ സംവിധാനം ചെയ്ത രതിനിർവേദം (1978), ചാമരം (1980), ഹരിഹരൻ സംവിധാനം ചെയ്ത ഒരു വടക്കൻ വീരഗാഥ എന്നീ ചിത്രങ്ങളിലൂടെ മൂന്നു തവണ കൂടി സംസ്ഥാന പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.

ദക്ഷിണേന്ത്യയിൽ ചിത്രീകരിച്ച ആദ്യ സിനിമാസ്കോപ് ചലച്ചിത്രമായ അലാവുദീനും അത്ഭുതവിളക്കും (1979) എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത് രാമചന്ദ്രബാബുവാണ്. ഐ.വി. ശശി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ റിലീസ് വൈകി. മറ്റൊരു സിനിമാസ്കോപ് ചിത്രമായ തച്ചോളി അമ്പു (1978) അതിനേക്കാൾ മുൻപ് പുറത്തിറങ്ങുകയും ദക്ഷിണേന്ത്യയിലെ ആദ്യ സിനിമാസ്കോപ് ചിത്രമെന്ന ഖ്യാതി പ്രസ്തുത ചിത്രം സ്വന്തമാക്കുകയും ചെയ്തു. മലയാളത്തിലെ ആദ്യ 70എംഎം ചലച്ചിത്രമായ പടയോട്ടത്തിന്റെ (1982) ഛായാഗ്രാഹകനും രാമചന്ദ്രബാബുവാണ്.

ഛായാഗ്രാഹകന്‍ രാമചന്ദ്രബാബുവിന്റെ മാജിക് കാണാം:

Tags: OruVadakkanVeeragadha4K@MammookkacinemaMammoottycinematographerMTOruVadakkanVeeragadhaRamachandrababuIndulekhaKarthurannu
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

Entertainment

‘രാമായണ’ സിനിമയുടെ ട്രെയിലറിന് വാഴ്‌ത്തലും വിമര്‍ശനവും

Bollywood

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

Kerala

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

Mollywood

മഹാനടന്‍ ജയന്റെ ജീവിതരേഖയുമായി ബിനോയി തങ്കച്ചന്റെ ‘അജയ്യം’

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം മുഴുവന്‍ ആലപിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി, ഉത്തരവിനെക്കുറിച്ച് അറിയില്ല, ചീഫ് സെക്രട്ടറിക്കെതിരെ നടപടി വരുമോ?

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

സെക്രട്ടേറിയറ്റ് നടയില്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് യുവമോര്‍ച്ച തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പിഎസ്‌സി ഭരണത്തിലിരിക്കുന്നവരുടെ കറവപ്പശു; പാര്‍ട്ടി സര്‍വീസ് കമ്മിഷനായിട്ടാണ് പിഎസ്‌സി പ്രവര്‍ത്തിക്കുന്നത്: വി. മുരളീധരന്‍

മ്യൂള്‍ അക്കൗണ്ട് ഉടമകളാകാതെ ശ്രദ്ധിക്കുക; സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ്

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ രോഷം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അലയടിക്കുന്നു, രഞ്ജിനി ഹരിദാസിന് ഇതൊന്നും പ്രശ്നമല്ലേ?

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

ഡിഎംകെ അടക്കം ബഹിഷ്‌കരിച്ചു, വിജയ് വിളിച്ച ഡിലിമിറ്റേഷന്‍ വിരുദ്ധ യോഗത്തില്‍ പങ്കെടുത്തത് 20 എംപിമാര്‍ മാത്രം

കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (വലത്ത്)

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ കള്ളത്തരം പൊളിച്ചുകാട്ടി കേന്ദ്രമന്ത്രി ജയശങ്കര്‍

തൃശൂരില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ സുരക്ഷാ ജീവനക്കാരന് അര്‍ദ്ധരാത്രി മദ്യപരുടെ ക്രൂരമര്‍ദനം

കോഴിക്കോട് അമ്മത്തൊട്ടിലില്‍ ‘സഹസ്രിക’ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.