Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

‘സ്വപ്നവും യാഥാര്‍ത്ഥ്യവും വേര്‍തിരിക്കുന്ന രേഖകള്‍ മായണം…’-രാമചന്ദ്രബാബു ‘വടക്കന്‍ വീരഗാഥ’യിലെ ഈ ഗാനരംഗം ക്യാമറയിലാക്കിയതെങ്ങിനെ?

' ഒരു വടക്കന്‍ വീരഗാഥ'യിലെ പ്രധാനഗാനരംഗം ചിത്രീകരിക്കുമ്പോള്‍ സംവിധായകന്‍ ഹരിഹരന്‍ ഛായാഗ്രാഹകന്‍ രാമചന്ദ്രബാബുവിനോട് നിര്‍ദേശിച്ചത് ഒരൊറ്റക്കാര്യമാണ്:"സ്വപ്നവും യാഥാര്‍ത്ഥ്യവും വേര്‍തിരിക്കുന്ന രേഖകള്‍ മായണം...". വടക്കന്‍ വീരഗാഥയിലെ 'ഇന്ദുലേഖ കണ്‍തുറന്നൂ ഇന്നു രാവും സാന്ദ്രമായ്...' എന്ന പ്രധാനഗാനത്തിന്റെ ചിത്രീകരണത്തിലാണ് ഹരിഹരന് ഈ നിര്‍ബന്ധം. ചന്തുവിനെക്കുറിച്ചുള്ള ഉണ്ണിയാര്‍ച്ചയുടെ പ്രതീക്ഷകളാണ് ഈ ഗാനത്തില്‍.

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
Feb 10, 2025, 02:02 pm IST
in Entertainment

തിരുവനന്തപുരം: ‘ ഒരു വടക്കന്‍ വീരഗാഥ’യിലെ പ്രധാനഗാനരംഗം ചിത്രീകരിക്കുമ്പോള്‍ സംവിധായകന്‍ ഹരിഹരന്‍ ഛായാഗ്രാഹകന്‍ രാമചന്ദ്രബാബുവിനോട് നിര്‍ദേശിച്ചത് ഒരൊറ്റക്കാര്യമാണ്:”സ്വപ്നവും യാഥാര്‍ത്ഥ്യവും വേര്‍തിരിക്കുന്ന രേഖകള്‍ മായണം…”. വടക്കന്‍ വീരഗാഥയിലെ ‘ഇന്ദുലേഖ കണ്‍തുറന്നൂ ഇന്നു രാവും സാന്ദ്രമായ്…’ എന്ന പ്രധാനഗാനത്തിന്റെ ചിത്രീകരണത്തിലാണ് ഹരിഹരന് ഈ നിര്‍ബന്ധം. ചന്തുവിനെക്കുറിച്ചുള്ള ഉണ്ണിയാര്‍ച്ചയുടെ പ്രതീക്ഷകളാണ് ഈ ഗാനത്തില്‍.

ഇന്ദ്രജാലം മെല്ലെയുണര്‍ത്തീ
മന്മഥന്റെ തേരിലേറി….

ചന്തുവായി മമ്മൂട്ടി വരുന്നത് കുതിരപ്പുറത്താണ്. നിലാവില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്ന പുഴയോരത്തിലൂടെയാണ് ചന്തുവിന്റെ വരവ്. തരളിതരാവില്‍, നിലാവിന്റെ ശോഭയില്‍ ചന്തുവിന്റെ നെഞ്ചില്‍ തലചായ്‌ക്കുന്ന ഉണ്ണിയാര്‍ച്ച.
‘ആരുടെ മായാമോഹമായ്
ആരുടെ രാഗഭാവമായ്
ആയിരം വര്‍ണ്ണരാജികളില്‍
ആതിരരജനി അണിഞ്ഞൊരുങ്ങി’…

എങ്ങിനെയാണ് ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു ഈ പാട്ടിന്റെ ഫീല്‍ സംവിധായകന്‍ ഹരിഹരന്‍ നിര്‍ദേശിച്ചതുപോലെ ‘സ്വപ്നവും യാഥാര്‍ത്ഥ്യവും വേര്‍തിരിക്കുന്ന രേഖകള്‍ മായ്‌ക്കുന്ന’ തലത്തിലേക്ക് ഉയര്‍ത്തിയത്?
നിലമ്പൂരില്‍ ഒരു നട്ടുച്ചയ്‌ക്ക് ഷൂട്ട് ചെയ്ത ഗാനരംഗത്തില്‍ എങ്ങിനെയാണ് കുളിരുന്ന രാത്രിയും അതിലൂടെ അരിച്ചിറങ്ങുന്ന നിലാവും കൊണ്ടുവന്നത്? ഇവിടെയാണ് ആ മികച്ച ഛായാഗ്രാഹകന്‍ ചില ടെക്നിക്കുകള്‍ പ്രയോഗിച്ചത്. ഡേ ഫോര്‍ നൈറ്റ് രീതിയിലായിരുന്നു ചിത്രീകരണം. അതുകൊണ്ടാണ് രാത്രിയുടെ ഭംഗിയും നിലാവിന്റെ അഭൗമസൗന്ദര്യവും ഒപ്പിയെടുക്കാന്‍ കഴിഞ്ഞതെന്ന് രാമചന്ദ്രബാബു പറയുന്നു.

കുതിരപ്പുറത്ത് നിലാവലകള്‍ മുറിച്ചുകടന്ന് പായുന്ന ചന്തുവിന്റെ ജ്വലിക്കുന്ന പൗരുഷം. പുഴയും നിലാവലയും രാത്രിയും കൂടിക്കലര്‍ന്ന് ഒരു നീലനിറത്തിലേക്ക് ആ ഗാനരംഗത്തെ എടുത്തുയര്‍ത്തിയാലേ സ്വപ്നവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള അതിര്‍വരമ്പ് മായ്‌ക്കുന്ന ആ ഭാവം ലഭിയ്‌ക്കൂ. നീലനിറം കിട്ടാന്‍ 85 എന്ന ഡേലൈറ്റ് കണ്‍വെര്‍ഷന്‍ ഫില്‍റ്റര്‍ മാറ്റി. ഇരുട്ട് തോന്നിക്കാന്‍ കുറച്ച് അണ്ടര്‍ എക്സോപസ് ചെയ്ത് ബാക് ലൈറ്റില്‍ ഷൂട്ട് ചെയ്തു. അളവുകള്‍ കൃത്യമായ തോതില്‍ അല്ലെങ്കില്‍ കാര്യങ്ങള്‍ തകിടം മറിയും. അങ്ങിനെ രാമചന്ദ്രബാബു എന്ന ഛായാഗ്രാഹകന്‍ സാങ്കേതികവിദ്യയുടെ മികവും സ്വാഭാവികമായ നൈപുണ്യവും ശരിയായ അളവില്‍ കലര്‍ത്തി ആ അത്ഭുതം സൃഷ്ടിക്കുകയായിരുന്നു. വെറുതെയല്ല, ഗാനങ്ങളെ ഇത്രമേല്‍ ആരാധിക്കുന്ന ഹഹിഹരന് തന്റെ സിനിമകളില്‍ ഏറ്റവും ഇഷ്ടപ്പെട്ട ഗാനമായ് കൈതപ്രം എഴുതി ബോംബെ രവി സിന്ധുഭൈരവി രാഗത്തില്‍ സംഗീതം ചെയ്ത ‘ഇന്ദുലേഖ കണ്‍തുറന്നൂ’ മാറിയത്. വടക്കന്‍ വീരഗാഥയില്‍ പാട്ടുകള്‍ വേണ്ടെന്ന് ശഠിച്ച ചന്തുവായ് തിളങ്ങിയ മമ്മൂട്ടിയും തിരക്കഥയെഴുതിയ എം.ടി. വാസുദേവന്‍നായരും പിന്നീട് ഈ ഗാനത്തെ ഏറെ പ്രശംസിച്ചു. ഈ ഗാനം ഉള്‍പ്പെടെയുള്ള വടക്കന്‍ വീരഗാഥയില്‍ അദ്ദേഹം പുലര‍്ത്തിയ മികച്ച ഛായാഗ്രഹണം പാടവം രാമചന്ദ്രബാബുവിന് മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാനം പുരസ്കാരം നേടിക്കൊടുത്തു.

ഇപ്പോള്‍ 4കെയില്‍ ഇറങ്ങിയ വടക്കന്‍ വീരഗാഥയുടെ പുതിയ പുതിപ്പില്‍ ഈ ഗാനരംഗം കൂടുതല്‍ തിളങ്ങുന്നു. ഇതിന്റെ

ഛായാഗ്രാഹകന്‍ രാമചന്ദ്രബാബുവിന്റെ ജീവിതരേഖ

ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു

ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു ഇന്നില്ല. 2019ല്‍ ഹൃദയാഘാതം മൂലമാണ് അദ്ദേഹം വിടപറഞ്ഞത്. ഛായാഗ്രഹണത്തിലെ സാങ്കേതിക പുരോഗതികൾ മലയാളസിനിമയിലേക്കു കൊണ്ടുവരുന്നതിൽ രാമചന്ദ്രബാബു ഒരു മുഖ്യപങ്കു വഹിച്ചു.

പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും 1971-ൽ ഛായാഗ്രഹണത്തിൽ ഡിപ്ലോമ നേടിയ വ്യക്തിയാണ് രാമചന്ദ്രബാബു. പിൽക്കാലത്ത് സംവിധായകരായി മാറിയ ബാലു മഹേന്ദ്ര, ജോൺ എബ്രഹാം, കെ.ജി. ജോർജ്ജ് എന്നിവരുമായി പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ച് അടുത്ത ബന്ധത്തിലായി. കോഴ്സ് പൂർത്തിയാക്കുന്നതിനു മുൻപു തന്നെ 1972-ൽ പുറത്തിറങ്ങിയ ‘വിദ്യാർത്ഥികളേ ഇതിലേ ഇതിലേ’ എന്ന ജോണ്‍ എബ്രഹാം സംവിധാനം ചെയ്ത ആദ്യചിത്രത്തിലൂടെ അദ്ദേഹം സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചു. എംടിയുടെ നിർമ്മാല്യം (1973), കെ.ജി.ജോര്‍ജ്ജിന്റെ സ്വപ്നാടനം (1976) എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചതോടെ അദ്ദേഹം ചലച്ചിത്രരംഗത്ത് ഛായാഗ്രാഹകനായി ശ്രദ്ധിക്കപ്പെട്ടു.

രാമു കാര്യാട്ട് സംവിധാനം ചെയ്ത് 1976-ൽ പുറത്തിറങ്ങിയ ദ്വീപ് ആണ് രാമചന്ദ്രബാബുവിന്റെ ആദ്യ ബഹുവർണ്ണചിത്രം (ഈസ്റ്റ്മാൻ കളർ). ഈ സിനിമയിലൂടെ മികച്ച ഛായാഗ്രാഹനകനുള്ള ആദ്യ സംസ്ഥാന ചലച്ചിത്രപുരസ്കാരം അദ്ദേഹം നേടി. ഭരതൻ സംവിധാനം ചെയ്ത രതിനിർവേദം (1978), ചാമരം (1980), ഹരിഹരൻ സംവിധാനം ചെയ്ത ഒരു വടക്കൻ വീരഗാഥ എന്നീ ചിത്രങ്ങളിലൂടെ മൂന്നു തവണ കൂടി സംസ്ഥാന പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.

ദക്ഷിണേന്ത്യയിൽ ചിത്രീകരിച്ച ആദ്യ സിനിമാസ്കോപ് ചലച്ചിത്രമായ അലാവുദീനും അത്ഭുതവിളക്കും (1979) എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത് രാമചന്ദ്രബാബുവാണ്. ഐ.വി. ശശി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ റിലീസ് വൈകി. മറ്റൊരു സിനിമാസ്കോപ് ചിത്രമായ തച്ചോളി അമ്പു (1978) അതിനേക്കാൾ മുൻപ് പുറത്തിറങ്ങുകയും ദക്ഷിണേന്ത്യയിലെ ആദ്യ സിനിമാസ്കോപ് ചിത്രമെന്ന ഖ്യാതി പ്രസ്തുത ചിത്രം സ്വന്തമാക്കുകയും ചെയ്തു. മലയാളത്തിലെ ആദ്യ 70എംഎം ചലച്ചിത്രമായ പടയോട്ടത്തിന്റെ (1982) ഛായാഗ്രാഹകനും രാമചന്ദ്രബാബുവാണ്.

ഛായാഗ്രാഹകന്‍ രാമചന്ദ്രബാബുവിന്റെ മാജിക് കാണാം:

Tags: @MammookkacinemaMammoottycinematographerMTOruVadakkanVeeragadhaRamachandrababuIndulekhaKarthurannuOruVadakkanVeeragadha4K
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഭിനന്ദനങ്ങള്‍ മമ്മൂക്ക….:: രാജീവ് ചന്ദ്രശേഖര്‍

Entertainment

പോറ്റി തൂക്കി;നാലാംതവണയും മികച്ച നടനായി മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി;ദേശീയ പുരസ്കാരം നേടുന്ന റെക്കോർഡിന് ഒപ്പം

മികച്ച നടന്‍ മമ്മൂട്ടി, മികച്ച ഗായിക വൈക്കം വിജയലക്ഷ്മി, മികച്ച മലയാളചിത്രം ഫെമിനിച്ചി ഫാത്തിമയിലെ നായിക ഷംല ഹംസ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

72ാം ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു ഭ്രമയുഗത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടന്‍; മികച്ച ഗായിക വൈക്കം വിജയലക്ഷ്മി

Mollywood

നാലു സഹോദരങ്ങളുടെ ജീവിത കഥ; ജിസ് ജോയിയുടെ കോട്ടയം ബൽറ്റിന് തുടക്കമായി, ആസിഫലി നായകൻ

Mollywood

മോഹിച്ചു പിടിച്ച വള്ളിക്കെട്ടുമായി പ്രേമദാസന്റെ കഥ, മോഹനവള്ളി ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

Ships and boats in the Strait of Hormuz, Musandam, Oman, April 22, 2026. REUTERS/Stringer

ഹോർമുസ് കടലിടുക്ക് തുറക്കാൻ സാധ്യതയില്ല , സൗദിയും യുഎഇയും എണ്ണ-വാതക കയറ്റുമതിക്കായി ബദൽ പാതകൾ നിർമ്മിക്കുന്നു , ഇറാന് ഒരു പ്രഹരമോ ?

ഒരു സ്വപ്‌നത്തിന് പിന്നാലെ… ഭൂഖണ്ഡ യുദ്ധത്തിന് മെറ്റ് ലൈഫ് സ്റ്റേഡിയം ഒരുങ്ങി

നാളത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം, നിർണ്ണായക ബില്ലുകളുമായി കേന്ദ്ര സർക്കാർ

നാഷണല്‍ സ്റ്റുഡന്‍സ് പര്യാവരണ്‍ കോമ്പറ്റീഷന്റെ സംസ്ഥാനതല ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ലോക്ഭവനില്‍ നിര്‍വഹിക്കുന്നു

സ്റ്റുഡന്‍സ് പര്യാവരണ്‍ കോമ്പറ്റീഷന്‍ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു

ശിവഗിരിയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന സച്ചിദാനന്ദ സ്വാമിയെ ശ്രീനാരായണ ഗുരുരത്‌നം അവാര്‍ഡ് നല്‍കി ആദരിച്ച ചടങ്ങില്‍ വി. മുരളീധരന്‍ എംഎല്‍എ സംസാരിക്കുന്നു

സ്വാമി സച്ചിദാനന്ദ ഗുരുദേവ ദര്‍ശനങ്ങള്‍ കാലികപ്രസക്തിയോടെ അവതരിപ്പിച്ചു: വി. മുരളീധരന്‍

6 വർഷം ഒറ്റയ്‌ക്ക് വളർത്തിയ മകനെ അമ്മയ്‌ക്കൊപ്പം വിട്ട് കോടതി; ഇടുക്കിയിൽ ബസ് കണ്ടക്ടറുടെ ആത്മഹത്യയിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം

10,000 കോടി കപ്പല്‍ നിര്‍മാണ പ്രഖ്യാപനം വെറും കടലാസ് പദ്ധതി മാത്രം; കൊച്ചിയിലേത് ബോട്ട് നിര്‍മാണം മാത്രം, പദ്ധതി ഇന്നും കടലാസില്‍

ക്രീഡാഭാരതി അഖിലഭാരതീയ കാര്യകര്‍ത്താക്കളുടെ യോഗം (നിയമക് മണ്ഡല്‍) പൊതുമരാമത്ത് വകുപ്പ് റിട്ട. ചീഫ് എന്‍ജിനീയര്‍ പെണ്ണമ്മ എം. ഉദ്ഘാടനം ചെയ്യുന്നു

ക്രീഡാഭാരതി അഖില ഭാരതീയ കാര്യകര്‍തൃ യോഗം തുടങ്ങി

കണ്ടത് സിനിമ മാത്രം; രാഷ്‌ട്രീയം നോക്കിയല്ല പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത് : ജയരാജ്

വ്യാഴത്തിന്റെ സംക്രമണം 4 രാശിക്കാർക്ക് ഇന്ന് മുതൽ ഭാഗ്യം കൊടുമുടി കേറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.