തിരുവനന്തപുരം: വിജ്ഞാനത്തിന്റെ ഗുരുത്വമുള്ള വെളിച്ചമാണ് പി പരമേശ്വര്‍ജി എന്ന് സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ. ശിവപ്രസാദ്.ഇനിയും കണ്ടെത്താന്‍ അഴിയാത്ത അര്‍ത്ഥപൂര്‍ണ്ണവും ഗഹനവുമായ വെളിച്ചമാണ്. പരമേശ്വര്‍ജിയെ പൂര്‍ണമായി മനസ്സിലാക്കാന്‍ കേരളത്തിനോ ഭാരതത്തിനോ കഴിഞ്ഞിട്ടില്ല. കൂടൂതല്‍ അറിയാന്‍ ശ്രമിക്കുക എന്നതാണ് ഇന്നത്തെ പ്രസക്തി. ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ ഡോ. കെ. ശിവപ്രസാദ് പറഞ്ഞു.
പരമേശ്വര്‍ജി ആരെയും അടുത്തുചേര്ത്തുപിടിക്കുന്ന വ്യക്തിത്വമായിരുന്നു.ഞാന്‍ നിന്നോടൊപ്പമുണ്ടാകുമെന്ന ഒരു വ്യക്തമായ സന്ദേശം നല്ക്കുന്ന വൈകാരികവും സ്നേഹപൂര്‍ണ്ണവുമായ ചേര്ത്ത്് പിടിക്കലായിരുന്നു . വൈചാരികമായ സ്നേഹപൂര്‍വമായ ചേര്‍ത്തുപിടിക്കലായിരുന്നു അത്. സംഘടനയോടൊപ്പം പ്രവര്‍ത്തകന്റെ കുടുംബത്തേയും ചേര്‍ത്തുപിടിക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. വിദ്യാഭ്യാസം ഉള്‍പ്പെടെ ദിശാപരമായ മേഖലയില്‍ സംഘടനയുമായി ബന്ധപ്പെട്ടവര്‍ ഉന്നത സ്ഥാനത്തുവരണമെന്ന ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയും അതിന് വേണ്ടി പരിശ്രമിക്കുകയും ചെയ്തിരുന്നു.
ഭാരതത്തിന്റെ സനാധന ധര്‍മ്മത്തിന്റെ ധൈക്ഷണികമായ പുനര്‍ പഠനത്തിന് വേണ്ടിയാണ് പരമേശ്വര്‍ജി പ്രവര്‍ത്തിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിചാരകേന്ദ്രം ആസ്ഥാനം ഉദ്ഘാടനം ചെയ്യുന്ന സമയത്ത് പരമേശ്വര്‍ജി മാധ്യമ സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. നമ്മുടെ ചിന്തകള്‍ മാധ്യമങ്ങളിലൂടെ പുറത്തുകൊണ്ടുവരണം എന്ന ചിന്തയായിരുന്നു അതിനു പിന്നില്‍. ഭഗവദ് ഗീതയുടെ കാലിക പ്രസക്തിയെക്കുറിച്ച് മാധ്യമ പ്രവര്ത്തകന് വിമര്‍ശിച്ച് ചോദിച്ചപ്പോള്‍, കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ നായനാര്‍ കത്തോലിക്ക സഭാധിപന് മാര്‍പാപ്പയ്ക്ക് കൊടുത്ത പുസ്തകമാണ് ഭഗവദ് ഗീത. ‘അത് നമ്മുക്കും പഠിക്കേണ്ടേ?’ എന്ന പരമേശ്വര്‍ജിയുടെ മറുപടിയില്‍ പത്രലേഖകനും മറുചോദ്യം ഇല്ലായിരുന്നു. ഗീതാ പ്രചാരണത്തിനായി പരമേശ്വര്‍ജി വ്യത്യസ്തമായി നിരവധി പരിപാടികള്‍ മുന്നോട്ടു കൊണ്ടുവന്നു.
വിഷയങ്ങളെക്കുറിച്ച് പലതലത്തിലുള്ള ആഖ്യാനങ്ങള്‍ ഇന്ന് ചര്‍ച്ച ചെയ്യപ്പെടുന്നു. ദേശീയ താല്പര്യവും ജനപക്ഷവുമായ വിഷയങ്ങളില്‍ സൂക്ഷ്മതയോടെ ഗഹനമായ ആഖ്യാനങ്ങള്‍ കൊണ്ടുവന്ന ആളാണ് പരമേശ്വര്‍ജി. രാമായണ മാസാചരണം അത്തരത്തിലൊന്നായിരുന്നു. ‘സംയോഗി’ എന്ന പേരില്‍ സംസ്കൃതത്തേയും യോഗയേയും ഗീതയേയും കോര്‍ത്തിണക്കി ആഖ്യാനം ഒരുക്കിയതും പരമേശ്വര്‍ജിയാണ്. നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സഹസ്രാബ്ദത്തിന്റെ മാനേജ്മെന്റ് വഴികാട്ടി ഗീതയാണെന്ന് പറഞ്ഞ് അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിച്ച് കാലത്തിനു മുന്‍പേ ചിന്തിക്കാന്‍ പരമേശ്വര്ജിക്കായി. രാഷ്ട്രീയത്തിലും വ്യക്തി ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും ഇത്രത്തോളം നയപരമായ സമീപനങ്ങള്‍ സ്വീകരിച്ചിട്ടുള്ള ഒരു വ്യക്തി വേറെ ഉണ്ടായിട്ടില്ല, അതായിരുന്നു അദ്ദേഹത്തിന്റെ ദൗത്യത്തിന്റെ വിജയം എന്നും .ശിവപ്രസാദ് പറഞ്ഞു.
അദ്ദേഹം ആഗ്രഹിച്ചതുപോലെ കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സംഘടനകള്‍ക്ക് കഴിഞ്ഞോ എന്നത് ചിന്തിക്കേണ്ട കാര്യമാണ്. പരമേശ്വര്‍ജിയെക്കുറിച്ചുള്ള സമ്പൂര്‍ണ്ണ വിവരങ്ങള്‍ അടങ്ങുന്ന പുസ്തകം പുറത്തു വരേണ്ടതും ആവശ്യമാണ്. ഡോ. കെ. ശിവപ്രസാദ് പറഞ്ഞു.
ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ ആര്.സഞ്ജയന് അധ്യക്ഷത വഹിച്ചു. . ധൈക്ഷണിക വൈകാരിക പശ്ചാതലത്തില്‍ നിന്ന്കൊണ്ട് കേരളത്തിന്റെ സാഹചര്യത്തില്‍ ദേശീയ നവോത്ഥാന പ്രവര്‍ത്തനത്തെ ഇന്ന് കാണുന്ന തരത്തിലുള്ള മഹാപ്രസ്ഥാനമായി മാറ്റുന്നതില്‍ ഏറ്റവും നിര്‍ണ്ണായകമായ പങ്കുവഹിച്ച വ്യക്തിയാണ് പി.പരമേശ്വരന് എന്നും ആര്.സഞ്ജയന് അനുസ്മരിച്ചു. ജില്ലാ അധ്യക്ഷന്‍ ഡോ.വിജയകുമാരന്‍ നായര്‍, ഡോ.വി.ടി.ലക്ഷ്മി വിജയന്, പ്രവീണ്‍.ബി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: