Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

സുരേഷ്‌ഗോപിയെ വിമര്‍ശിക്കാം, പക്ഷേ…

ബിജു പുളിക്കകണ്ടം, പാലാbyബിജു പുളിക്കകണ്ടം, പാലാ
Feb 7, 2025, 09:09 am IST
inVicharam, Article

സുരേഷ്‌ഗോപിയെ വിമര്‍ശിക്കുന്നതിനെ കുറ്റപ്പെടുത്തുന്നില്ല. ഞാനും വിമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍, മൂന്നു പതിറ്റാണ്ടായി അദ്ദേഹത്തോട് അടുത്ത ബന്ധമുള്ളയാളെന്ന നിലയിലും സന്തത സഹചാരി എന്ന നിലയിലും പറയട്ടെ, ഇപ്പോള്‍ ഉയരുന്ന വിമര്‍ശനങ്ങളും പരിഹാസങ്ങളും സുരേഷ്‌ഗോപി എന്ന മനുഷ്യനെ അറിയാത്ത ദോഷൈകദൃക്കുകളുടെ ജല്‍പ്പനങ്ങള്‍ മാത്രമാണ്. തുറന്ന മനസ്സോടെ അദ്ദേഹത്തിന്റെ വ്യക്തിജീവിതം പരിശോധിച്ചാല്‍ അതു മനസ്സിലാകും. എക്കാലവും വനവാസി സമൂഹത്തോടൊപ്പം നിന്നിട്ടുള്ളയാളാണ് അദ്ദേഹം. അത്, എംപി ആയ ശേഷമല്ല, എന്നും അദ്ദേഹം അധസ്ഥിതരായവര്‍ക്കും പാവപ്പെട്ടവര്‍ക്കും നിരാലംബര്‍ക്കുമൊപ്പമായിരുന്നു. അവരുടെ ഉന്നമനത്തിനുവേണ്ടി സദാ ശബ്ദമുയര്‍ത്തിയിട്ടുമുണ്ട്. ആവശ്യങ്ങളില്‍ കൈത്താങ്ങായി എത്തിയിട്ടുമുണ്ട്. സ്വന്തം കൈയ്യിലെ ലക്ഷക്കണക്കിനു രൂപ മുടക്കി ഇടമലക്കുടിയിലും അട്ടപ്പാടിയിലും അതിരപ്പള്ളിയിലുമടക്കം വനവാസി മേഖലകളില്‍ ചെയ്ത സേവനങ്ങള്‍ ഒട്ടേറെയാണ്. രാജ്യസഭാംഗമെന്ന നിലയില്‍ വനവാസികളുടെ ഉന്നമനത്തിനുവേണ്ടി പാര്‍ലമെന്റില്‍ 2022 മാര്‍ച്ച് 16ന് നടത്തിയ ഉജ്വല പ്രസംഗം സഭാ രേഖകളില്‍ ഇപ്പോഴും കാണാം. കാലാകാലങ്ങളായി ഭരിച്ച സര്‍ക്കാരുകള്‍ ആദിവാസി ക്ഷേമത്തിനായി ചെലവഴിച്ചതുകയെത്രയെന്നും അതിന്റെ ഗുണഫലം തുലോം തുച്ഛമായേ ആ ജനവിഭാഗത്തിനു ലഭിച്ചുള്ളുവെന്നും അദ്ദേഹം അതില്‍ ചൂണ്ടിക്കാട്ടി. വനവാസി ജീവിതവുമായി ബന്ധപ്പെട്ട് സഭയുടെ ചരിത്രത്തിലെ മികച്ച പ്രസംഗങ്ങളില്‍ സുരേഷ് ഗോപിയുടെ ഈ പ്രസംഗവുമുണ്ട്.

ഇടമലക്കുടിയിലെ ഊരുകളില്‍ കുടിവെള്ളമെത്തിക്കാനായി അദ്ദേഹം ചെലവഴിച്ചത് ഏതാണ്ട് 15 ലക്ഷത്തിലധികം രൂപയാണ്. ഞാന്‍ വഴിയാണ് അതിലേക്കുവേണ്ട പൈപ്പുകളും അനുബന്ധ സാമഗ്രികളും പാലായില്‍ നിന്നു കൊണ്ടുപോയത് എന്ന് പറയാന്‍ അഭിമാനമുണ്ട്. 4.5 കിലോമീറ്റര്‍ കൊടും വനത്തിലൂടെ വനവാസികളുടെ സഹായത്തോടെ പൈപ്പുകള്‍ വലിച്ചു. ആന ചവിട്ടി കളയാതിരിക്കാനായി കുത്തനെയുള്ള ചരിവുകളിലൂടെയാണ് പൈപ്പുകള്‍ വലിച്ചത്. യാത്രാസൗകര്യമില്ലാത്തയിടങ്ങളില്‍ രോഗികളായ ആദിവാസികളെ ആശുപത്രികളില്‍ എത്തിക്കാന്‍ പല്ലക്കടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കിക്കൊടുത്തു. ആദിവാസി ഊരുകള്‍ ദത്തെടുത്ത് അവിടെ ജീവിത സൗകര്യങ്ങളും വിദ്യാഭ്യാസത്തിനുള്ള കാര്യങ്ങളും ഏര്‍പ്പാടാക്കിയതും ഈ മനുഷ്യന്‍ തന്നെ. ഇതില്‍ ഭൂരിപക്ഷം ക്ഷേമ പ്രവര്‍ത്തനങ്ങളും സ്വന്തം പണമെടുത്താണ് ചെയ്തത്. ഇതൊന്നും പുറം ലോകത്തെ അറിയിക്കാന്‍ വേണ്ടിയായിരുന്നില്ല. അതിന് അദ്ദേഹത്തിനു താത്പര്യവുമില്ല. ഇടംകൈ ചെയ്യുന്നത് വലംകൈ അറിയരുതെന്നതാണ് സുരേഷ്‌ഗോപിയുടെ നിലപാട്.

ഇടമലക്കുടിയിലും അട്ടപ്പാടിയിലും അതിരപ്പള്ളിയിലുമടക്കം കിലോമീറ്ററുകള്‍ കൊടും വനത്തിലൂടെ ആനത്താരയിലൂടെ യാത്ര ചെയ്ത് ഊരുകള്‍ സന്ദര്‍ശിച്ച് അവര്‍ക്കൊപ്പം ഭക്ഷണം കഴിച്ച് അവരുടെ ആചാരങ്ങളിലും ആഘോഷങ്ങളിലും പങ്കുകൊണ്ട പല അവസരങ്ങളുണ്ട്. അതിലൊക്കെ എനിക്കും പങ്കുകൊള്ളാന്‍ ഭാഗ്യമുണ്ടായി. അതിരപ്പള്ളിയില്‍ വനവാസികള്‍ക്കു ചാലക്കുടി പുഴ കടന്ന് വനത്തിലൂടെ ഊരുകളിലേക്ക് പോവാനായി ഫൈബര്‍ വള്ളങ്ങള്‍ വാങ്ങി നല്‍കി. പ്രശസ്ത നടന്‍ ടിനി ടോം ഇതിനു സാക്ഷിയാണ്. 2013ല്‍ അട്ടപ്പാടിയില്‍ ലക്ഷ്മി സുരേഷ് ഗോപി ട്രസ്റ്റ് വഴി എട്ട് ടോയിലറ്റുകള്‍ പണിതു നല്‍കി. സ്വച്ഛ്ഭാരത് വരുന്നതിനു മുമ്പായിരുന്നു അത്. ഇടമലയാര്‍ പദ്ധതി പ്രദേശത്ത് പോങ്ങിന്‍ചുവട് ആദിവാസി ഊരില്‍ 35 ടോയിലറ്റുകളാണ് സ്വന്തം ചെലവില്‍ പണിതത്.(അതില്‍ ഏതാനും എണ്ണം പിന്നീട് ആനകള്‍ തകര്‍ത്തു). അവിടുത്തെ ആദിവാസികള്‍ അന്നാദ്യമായിട്ടായിരുന്നു ടോയിലറ്റുകള്‍ കാണുന്നതു പോലുമെന്നറിയുമ്പോള്‍ ഈ പ്രവര്‍ത്തിയുടെ പ്രാധാന്യം മനസ്സിലാകും. വയനാട്ടില്‍ പില്‍ക്കാലത്ത് ഗവണ്‍മെന്റ് ആശുപത്രികളില്‍ സ്ഥാപിക്കുന്നതിനു മുമ്പേ, അരിവാള്‍ രോഗം കണ്ടുപിടിക്കുന്നതിനുള്ള സ്‌കാനറുകള്‍ക്കായി 10 ലക്ഷം രൂപ സുരേഷ് ഗോപി നല്‍കിയിച്ചുണ്ട്.

2023 സെപ്റ്റംബറില്‍ ഇടുക്കി ഇടമലക്കുടി ഊര് സന്ദര്‍ശനവേളയില്‍, ഒരു ദിവസം മൂന്നാറില്‍ ഞങ്ങള്‍ തങ്ങി. പിറ്റേദിവസം വെളുപ്പിന് ജീപ്പില്‍ കയറി കൊടുംവനത്തിലൂടെ മലയിടുക്കുകളും അരുവികളും താണ്ടി ആനത്താരയിലൂടെയാണ് ആദിവാസി ഊരുകളിലെത്തിയത്. ഇടുക്കി ബിജെപി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി , ജില്ലാ സെക്രട്ടറി വി.എന്‍. സുരേഷ്, മേഖലാ പ്രസിഡന്റ് എന്‍. ഹരി എന്നിവര്‍ക്കൊപ്പം തൃശ്ശൂരിലെ അഡ്വ. കെ.കെ. അനീഷ് കുമാറും രഘുനാഥ് സി. മേനോനും ഉണ്ടായിരുന്നു.

വര്‍ഷങ്ങള്‍ക്കുമുമ്പേ സുരേഷ് ഗോപി വനവാസി ജനസമൂഹത്തിനായി ചെയ്ത കാര്യങ്ങളാണിതൊക്കെ. അദ്ദേഹം പറഞ്ഞതിനെ വളച്ചൊടിച്ച് , അദ്ദേഹത്തെ വനവാസി-പിന്നോക്ക സമുദായ വിരുദ്ധനാക്കാനുള്ള രാഷ്‌ട്രീയ എതിരാളികളുടെയും ചില മാധ്യമങ്ങളുടെയും കുതന്ത്രങ്ങള്‍ നല്ലവരായ ജനങ്ങള്‍ തിരിച്ചറിയുമെന്നുറപ്പാണ്. വനവാസി സമൂഹം ഈ ആരോപണങ്ങള്‍ ചവറ്റുകുട്ടയിലെറിയും.

വനവാസി സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യുന്നതിനായി ആ വകുപ്പു കിട്ടണമെന്ന ആഗ്രഹം, വളരെക്കാലം മുമ്പേ അടുപ്പക്കാരോട് പങ്കുവച്ചിട്ടുള്ളതാണ്. മറ്റൊരു വലിയ ആഗ്രഹമാണ്, വനവാസി ഗോത്രവിഭാഗത്തില്‍ നിന്ന് ഉയര്‍ന്നുവന്ന് ഭാരതത്തിന്റെ പ്രഥമ വനിതയും രാഷ്‌ട്രപതിയുമായ ആദരണീയയായ ദ്രൗപതി മുര്‍മുവിനെ കേരളത്തിലെ ഏക ട്രൈബല്‍ പഞ്ചായത്തായ ഇടമലക്കുടിയില്‍ എത്തിക്കണമെന്നത്. അതിനായുള്ള പരിശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. സുരേഷ്‌ഗോപിയുടെ വനവാസി സ്‌നേഹത്തില്‍ മാലിന്യം കലക്കാന്‍ ആര് എത്ര ശ്രമിച്ചാലും, വ്യക്തവും ശുദ്ധവുമായ നിലപാടുള്ള പൊതുപ്രവര്‍ത്തകനായി അദ്ദേഹം നമുക്കിടയിലുണ്ടാകും.

Tags: sureshgopiidamalakkudyDrinking Watercriticizedvanavasi welfare
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൈക്രോഫിനാന്‍സ് കേസ് അന്വേഷണത്തിലെ മെല്ലെപ്പോക്കില്‍ രൂക്ഷ വിമര്‍ശനം, അഡീ, ചീഫ് സെക്രട്ടറി ഹാജരാകണമെന്ന് ഹൈക്കോടതി

Thiruvananthapuram

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

Thiruvananthapuram

മഴയെത്തിയാലും മാറാതെ ദാഹം; വിതുരയിലെ വനവാസി ഊരുകളില്‍ കുടിവെള്ളക്ഷാമം രൂക്ഷം; നോക്കുകുത്തിയായി ജലവിതരണ പദ്ധതികള്‍

Health

പല്ലുതേയ്‌ക്കാതെ വെറും വയറ്റിൽ വെള്ളം കുടിച്ചാൽ ഗുണമോ ദോഷമോ? അറിയാം ഇക്കാര്യങ്ങൾ

Kerala

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.