Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

അച്ഛന്റെ നെഞ്ചിലും കയ്യിലും വെടിയുണ്ടകൾ തറച്ചു; നിലവിളി കേട്ടാണ് ഞാൻ ഉണർന്നത്‌; ധീരമായ മുഖത്തിന് പിന്നിലെ ഭയം അന്നാണ് മനസിലായത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2025, 07:20 pm IST
in Entertainment

മുംബൈ: ദിവസങ്ങൾക്ക് മുമ്പാണ് ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ അദ്ദേഹത്തിന്റെ വീട്ടിൽ വച്ച് ആക്രമിക്കപ്പെട്ടത്. സംഭവം നടന്ന് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് പ്രതിയെ ഇന്ന് പിടികൂടിയത്. ഇതിന് പിന്നാലെ മുംബൈയിലെ അതിസുരക്ഷാ മേഖലകളിൽ പോലുമുള്ള സുരക്ഷാ വീഴ്‌ച്ചയെ കുറിച്ചുള്ള ആശങ്കകളും വിമർശനങ്ങളും ശക്തമാണ്

ഇതിനിടെ രാകേഷ് റോഷൻ വധശ്രമം അടക്കം പറയുന്ന ‘ദി റോഷൻസ്’ സീരീസ് വീണ്ടും ചർച്ചയാവുകയാണ്. 25 വർഷങ്ങൾക്ക് മുമ്പ് അതായത് 2000ലാണ് ബോളിവുഡ് നടനും നിർമ്മാതാവുമായ രാകേഷ് റോഷന് വെടിയേൽക്കുന്നത്. സീരിസിൽ ഹൃത്വിക് റോഷൻ സംസാരിക്കുന്ന ഭാഗമാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്.

തന്റെ പിതാവ് സൂപ്പർമാനേ പോലെ ശക്തനാണെന്ന് കുട്ടിക്കാലം മുതൽ തന്നെ താൻ ഉറച്ച് വിശ്വസിച്ചിരുന്നു. വെടിയുണ്ടകളെ അതിജീവിച്ച അദ്ദേഹം എത്രയും പെട്ടെന്ന് ജീവിതത്തിലേക്ക് തിരികെ വരുമെന്നാണ് താൻ വിശ്വസിച്ചിരുന്നത്. എന്നാൽ, കാര്യങ്ങൾ താൻ വിചാരിച്ചത് പോലെയായിരുന്നില്ലെന്നും ഹൃത്വിക് റോഷൻ പറയുന്നു.

അന്ന് അച്ഛന് വെടിയേറ്റ സംഭവം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോൾ അർദ്ധരാത്രി അദ്ദേഹത്തിന്റെ നിലവിളി കേട്ടാണ് താൻ ഞെട്ടിയുണർന്നത്. വീണ്ടും ആക്രമിക്കപ്പെട്ടുവെന്ന് വിചാരിച്ച് അദ്ദേഹം സഹായത്തിനായി അലറി വിളിച്ചതായിരുന്നു അത്. സത്യത്തിൽ അന്നത്തെ സംഭവത്തിന് ശേഷം അദ്ദേഹം എത്രത്തോളം ദുർബലനായിരിക്കുന്നുവെന്ന് അന്നാണ് താൻ മനസിലാക്കിയത്. ധീരമായ മുഖത്തിന് പിന്നിൽ അച്ഛൻ ഭയം മറച്ചുവയ്‌ക്കുകയായിരുന്നുവെന്ന് താൻ തിരിച്ചറിഞ്ഞു. ആ സമയങ്ങളെല്ലാം താനും കുടുംബവും ഒരുപാട് അനുഭവിച്ചിട്ടുണ്ടെന്ന് ഹൃത്വിക് കൂട്ടിച്ചേർത്തു.

എന്നും മികച്ച രീതിയിൽ ജോലി ചെയ്യുന്നതിൽ വിശ്വസിച്ചിരുന്ന ആളാണ് പിതാവ്. എന്നാൽ, അദ്ദേഹം ആക്രമിക്കപ്പെട്ടപ്പോൾ ആളുകളിലും ലോകത്തിലുമുള്ള വിശ്വാസം തനിക്ക് നഷ്ടപ്പെട്ടു. സിനിമ ഉപേക്ഷിക്കാൻ തോന്നിയിരുന്നെങ്കിലും എന്ത് തന്നെയായാലും മുന്നോട്ടു പോകണമെന്ന് താമസിയാതെ മനസിലാക്കുകയായിരുന്നുവെന്നും താരം സീരീസിൽ പറയുന്നു. ‘കഹോ നാ പ്യാർ ഹേ’യുടെ വിജയം ആഘോഷിക്കാൻ പോയ സമയത്താണ് അച്ഛന് വെടിയേൽക്കുന്നത്. അച്ഛന്റെ നെഞ്ചിലും കയ്യിലും വെടിയുണ്ടകൾ തറച്ചിരുന്നു. എന്നിട്ടും, എനിക്ക് കുഴപ്പമൊന്നും ഇല്ലല്ലോ എന്നാണ് അദ്ദേഹം എന്നെ വിളിച്ചു ചോദിച്ചത്. കുടുംബം ആക്രമിക്കപ്പെടുമോ എന്ന് അദ്ദേഹം ആശങ്കാകുലനായിരുന്നു’- എന്നും ഹൃത്വിക് സീരിസിൽ വ്യക്തമാക്കി.

Tags: rakesh roshansaif ali khanHrithik RoshanLatest news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാവരുടേയും മുരളിയേട്ടന്‍

Kerala

ദേശീയഗീതത്തിലെ ഏത് ഭാഗമാണ് താങ്കളെ ആശങ്കപ്പെടുത്തുന്നത്’? മുഹമ്മദ് റിയാസിനെതിരെ വി മുരളീധരൻ

Kerala

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

Kerala

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമല്ലെന്ന് സതീശന്‍ , ഇതെല്ലാം കേന്ദ്രത്തിന്റെ നിയമമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അഖില്‍ മാരാര്‍

Kerala

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

പുതിയ വാര്‍ത്തകള്‍

അരവിന്ദ് ചിതംബരത്തെ കൂട്ടുകാരനായ പ്രജ്ഞാനന്ദ പൊക്കുന്നു.

ഇസ്പോര്‍ട്സ് വേള്‍ഡ് കപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ചെസ്സ് താരമായി അരവിന്ദ് ചിദംബരം

സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്തുകൊണ്ട് എത്തിയില്ല?

മിഥില എക്സ്പ്രസിലും തീ പിടുത്തം : അട്ടിമറി ശ്രമം മൂന്നാം തവണ ;  ആസൂത്രിതമെന്ന് അധികൃതർ ; മിഥിലയിൽ നിന്ന് കണ്ടെത്തിയത് പെട്രോളിൽ മുക്കിയ തുണികഷ്ണം

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിന് ജാമ്യം

പാർക്ക് സ്ട്രീറ്റ് കേസ് കെട്ടിച്ചമച്ചതെന്ന് പറഞ്ഞ മമതയെ പൊളിച്ച ഐപിഎസ് ഉദ്യോഗസ്ഥ ; മമത മാറ്റി നിർത്തിയ ദമയന്തി സെന്നിനെ വീണ്ടും നിയമിച്ച് സുവേന്ദു

കുടുംബകോടതിയില്‍ ഭാര്യയുടെ അഭിഭാഷകയെ ആക്രമിച്ച് സ്വകാര്യ കോളേജ് അധ്യാപകന്‍

വോട്ടര്‍പട്ടികയില്‍ നിന്നും പേര് വെട്ടിയവര്‍ക്ക് പണികൊടുക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍; പേരില്ലെങ്കില്‍ സര്‍ക്കാര്‍ ആനുകൂല്യം നല്‍കില്ല: അഗ്നിമിത്ര പോള്‍

വയോജന വകുപ്പ് രൂപീകരിച്ച് ഉത്തരവ് പുറത്തിറങ്ങി

മന്ത്രി കെ എം ഷാജി വര്‍ഗീയവാദിയെന്ന് വാട്സ്ആപ്പ് ഗ്രൂപ്പില്‍ സന്ദേശം- പൊലീസുകാരനെതിരെ നടപടിക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.