Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭാരത സംസ്‌കൃതി കാട്ടി പാശ്ചാത്യ ആശയ രൂപാന്തരങ്ങളെ ചെറുക്കണം: ജെ. നന്ദകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2025, 07:38 am IST
in Kerala
തിരൂരില്‍ നടക്കുന്ന ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടനം പ്രജ്ഞാ പ്രവാഹ് ദേശീയ
സംയോജകന്‍ ജെ. നന്ദകുമാര്‍ നിര്‍വഹിക്കുന്നു

തിരൂരില്‍ നടക്കുന്ന ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടനം പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ നിര്‍വഹിക്കുന്നു

തിരൂര്‍: ഭാരതം ലോകത്തിന് സമ്മാനിച്ച സന്ദേശങ്ങള്‍ ഉയര്‍ത്തിക്കാട്ടി പാശ്ചാത്യ ആശയങ്ങളില്‍ നിന്നും പ്രേരണ ഉള്‍ക്കൊണ്ട് നമുക്ക് ചുറ്റും വ്യാപിച്ച അപകടകരമായ രൂപാന്തരങ്ങളെ ചെറുക്കണമെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍.

മലപ്പുറം തിരൂരില്‍ നടക്കുന്ന ഭാരതീയ വിചാരകേന്ദ്രം 42-ാം സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടനവും ‘കള്‍ച്ചറല്‍ മാര്‍ക്‌സിസം അരാജകത്വത്തിന്റെ പ്രത്യയശാസ്ത്രം’ എന്ന വിഷയാവതരണം നടത്തിയും സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ കാലത്തെ മാര്‍ക്‌സിസ്റ്റ് നേതാക്കള്‍ വിവേകാന്ദനേയും ശ്രീനാരായണ ഗുരുവിനെയും മന്നത്തു പദ്മനാഭനെയും പാര്‍ട്ടിക്കൊടി ഉടുപ്പിക്കാനുള്ള ശ്രമമാണ് നടത്തികൊണ്ടിരിക്കുന്നത്.

ഇത്തരം വ്യാജപ്രചാരണങ്ങള്‍ പുതിയ കാലഘട്ടത്തില്‍ സത്യമാണെന്ന് ധരിച്ചുപോകുന്ന സ്ഥിതിവിശേഷമാണ് ഇന്നുള്ളത്. ഇത് കൃത്യമായി മനസിലാക്കാനും അത് തിരുത്താനും നമുക്ക് സാധിക്കണം. ഇത്തരം പാശ്ചാത്യ ആശയത്തില്‍ നിന്നും പ്രേരണ ഉള്‍ക്കൊണ്ട് വന്നുചേര്‍ന്നിട്ടുള്ള ഒട്ടനവധി രൂപാന്തരങ്ങള്‍ മുന്നിലുണ്ട്. കള്‍ച്ചറല്‍ മാര്‍ക്‌സിസം, യഥാര്‍ത്ഥ സംസ്‌കാരത്തെ റദ്ദ് ചെയ്യല്‍, പാശ്ചാത്യ നാടുകളില്‍ നിന്നും കേരളത്തിന്റെ കലാലയങ്ങളില്‍ പടര്‍ന്നുകഴിഞ്ഞ ഓക്കിസം തുടങ്ങി നിരവധി ആശയങ്ങള്‍ നമുക്ക് ചുറ്റും പ്രചരിക്കുകയാണ്. ഇത് തിരിച്ചറിയുന്നതിനും പ്രതിരോധിക്കുന്നതിനും ഒപ്പം ഭാരതത്തിന്റെ സംസ്‌കൃതി മുന്നോട്ട് വയ്‌ക്കാനും നമുക്ക് സാധിക്കണം. ഉണര്‍വിന്റെ സന്ദേശങ്ങളായ ‘തസ്മാത് ജാഗ്രതാ’, ‘ഉത്തിഷ്ഠതാ ജാഗ്രതാ’ തുടങ്ങിയവ ലോകമെമ്പാടും പ്രധാനമായും ചെയ്തത് ഭാരതമാണ്. സനാതന ധര്‍മ്മം നമ്മളിലൂടെയാണ് നിലനില്‍ക്കുന്നത് എന്ന ബോധ്യം എപ്പോഴും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

മഹര്‍ഷി അരവിന്ദ വിചാരത്തിന്റെയും വിവേകാന്ദ വിചാരത്തിന്റെയും പിന്‍ഗാമി എന്ന നിലയിലാണ് പരമേശ്വര്‍ജി വിചാരകേന്ദ്രത്തിന് തുടക്കം കുറിച്ചത്. കേരളത്തിന്റെയും ഭാരതത്തിന്റെയും ചിന്താമണ്ഡലത്തെ ശരിയായ ദിശയിലേക്ക് മാറ്റി തെളിച്ച ആചാര്യനായിരുന്നു പരമേശ്വര്‍ജിയെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

പുതിയ ഭരണഘടനാ സമിതിയിലൂടെ ഭാരത ഭരണഘടന തിരുത്തി എഴുതപ്പെടേണ്ടതാണെന്നും ഭരണഘടന അങ്ങനെ തന്നെ നിലനിര്‍ത്തണമെന്നും രണ്ട് വാദമുണ്ട്. രണ്ട് വീക്ഷണവും ശരിയാണെന്ന് സംഘത്തിനോ വിചാരകേന്ദ്രത്തിനോ പക്ഷമില്ല. സുന്ദരവും ശക്തവുമായ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും വരുന്ന കാലങ്ങളിലെ വെല്ലുവിളികളെ നേരിടാന്‍ പൗരന്‍മാരെ പ്രാപ്തരാക്കുകയും ചെയ്യുന്ന കാലഘട്ടത്തിന്റെ സ്മൃതിയാണ് ഭരണഘടന. സവിശേഷമായ കാലഘട്ടത്തിലൂടെ കടന്ന് നാം പുതിയ കര്‍ത്തവ്യബോധത്തിന്റെ കാലഘട്ടത്തിലേക്ക് പ്രവേശിക്കാന്‍ പോവുകയാണ്. ഉറച്ച തലത്തില്‍ നിന്നുകൊണ്ടുവേണം 2047നെ കുറിച്ച് സ്വപ്‌നം കാണാനും തയാറെടുപ്പ് നടത്താനുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ അധ്യക്ഷത വഹിച്ചു. കുസാറ്റ് പ്രൊഫ. ഡോ. ഡി. മാവോത്ത്, ഭാരതീയ വിചാരകേന്ദ്രം അധ്യക്ഷന്‍ പ്രൊഫ. സി.വി. ജയമണി, ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ബാബു, സ്വാഗതസംഘം കാര്യാധ്യക്ഷന്‍ അഡ്വ. എന്‍. അരവിന്ദന്‍ എന്നിവര്‍ സംസാരിച്ചു.

സമ്മേളനത്തില്‍ ഇന്ന്

രാവിലെ 8.30ന് വിവേകാനന്ദ ജയന്തി ദിനത്തില്‍ പുഷ്പാര്‍ച്ചന നടക്കും. തുടര്‍ന്ന് രാവിലെ 9ന് ‘1924 ലെ ആലുവ സര്‍വമത സമ്മേളനം-ആനുകാലിക പ്രസക്തി’ എന്ന വിഷയം കാലടി സംസ്‌കൃത സര്‍വകലാശാല മുന്‍ വിസി ഡോ. കെ.എസ്. രാധാകൃഷ്ണന്‍, ‘വഖഫ് രാഷ്‌ട്രീയവും ഭാരതത്തിന്റെ പരമാധികാരവും’ എന്ന വിഷയം മുന്‍ രാജ്യസഭാംഗം പ്രൊഫ. രാകേഷ് സിന്‍ഹ എന്നിവര്‍ അവതരിപ്പിക്കും.

ഉച്ചയ്‌ക്കുശേഷം ‘ഹിന്ദു ജനത-ആഗോള വെല്ലുവിളികള്‍’ എന്ന വിഷയം ഇന്ത്യ ഫൗണ്ടേഷന്‍ പ്രസിഡന്റ് രാംമാധവ് അവതരിപ്പിക്കും. വൈകീട്ട് 3.30ന് നടക്കുന്ന സമാപനസഭ കല്‍ക്കട്ട വിശ്വഭാരതി സര്‍വകലാശാല റിട്ട. പ്രൊഫ. കലാമണ്ഡലം പോരൂര്‍ ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്യും. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പ്രസിഡന്റ് ഡോ. സി.വി. ജയമണി സമാപന സന്ദേശം നല്കും. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ഡോ. എസ്. ഉമാദേവി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഡയറക്ടര്‍ ആര്‍. സഞ്ജയന്‍, ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ബാബു, ജില്ലാ പ്രസിഡന്റ് ഡോ. എം.പി. രവിശങ്കര്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ രാമചന്ദ്രന്‍ പാണ്ടിക്കാട് എന്നിവര്‍ സംസാരിക്കും.

Tags: RSSJ.NandakumarBharata Sanskritiwestern ideological transformations
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാരായണന് ചിതയൊരുക്കിയത് സേവാഭാരതി ; വിറക് വച്ചോട്ടെയെന്ന് ഇർഫാന ചോദിച്ചപ്പോൾ അനുവാദം നൽകി ; പടം എടുത്ത് പ്രചരിപ്പിക്കുമെന്ന് കരുതിയില്ല

India

ഇന്ത്യൻ മുസ്‌ലിംകള്‍ മാതൃകയാക്കേണ്ടത് പാകിസ്താനെയല്ല, ഇന്തോനേഷ്യയെ ആണെന്ന് ആര്‍എസ്‌എസ് നേതാവ് സുനില്‍ അംബേയ്‌കര്‍ പറഞ്ഞത് ഇക്കാരണത്താല്‍…

India

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

Kerala

മുസ്ലിം രാഷ്‌ട്രത്തിലെ ഒരു നേതാവിനെ ഇങ്ങനെ കാണാനോ ചോദ്യങ്ങൾ ചോദിക്കാനോ കഴിയില്ല ; അങ്ങനെ ചോദിച്ചാൽ 10 നിമിഷത്തിനകം തല കാണില്ല ; റെസ്മി ആയിഷ

India

ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.