Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Literature

ഇടത് രാഷ്‌ട്രീയക്കാരന്റെ അപ്രഖ്യാപിത അയിത്ത പ്രഖ്യാപനങ്ങളെ കൂസാതെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2024, 09:58 pm IST
inLiterature

രാഷ്‌ട്രീയത്തിലെ മൂല്യച്യുതി യെപ്പറ്റിയാണ് എം ടി ഒടുവിൽ ഉറക്കെ പറഞ്ഞത്. ഈ വർഷമാദ്യമാണത്. കെ എൽ എഫ് വേദിയിൽ. ഭരണാധികാരി എറിഞ്ഞു കൊടുക്കുന്ന ഔദാര്യത്തുട്ടുകളല്ല സ്വാതന്ത്ര്യം എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. റഷ്യയിലെ രാഷ്‌ട്രീയ, സാമൂഹ്യ അധികാരചരിത്രത്തെ ചൂണ്ടിക്കാട്ടി അധികാരം ആധിപത്യമോ സർവാധിപത്യമോ ആകാമെന്നതാണ് എവിടെയും സ്ഥിതി എന്ന് കേരളത്തെ ഓർമ്മിപ്പിച്ചു. നയിക്കാൻ കുറച്ചു പേരും നയിക്കപ്പെടാൻ അനേകരും എന്ന പഴയ ധാരണ തിരുത്തിയ പൂർവികർ നേതൃപൂജകളിൽ അഭിരമിച്ചിരുന്നില്ലെന്ന് പുതിയ കാലത്തെ ഓർമ്മിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും തിരുത്തലിന്റെ കരുത്തുള്ള ആ വാക്കുകൾ വേദിയിൽ കേട്ടിരുന്നു…..

ഭാഷയുടെ സുകൃതമാണ് വിട പറഞ്ഞത്. ക്രിസ്മസ് അവധി ദിനത്തിന്റെ പകലറുതിയിലാണ് യാത്ര. ഒട്ടും അപ്രതീക്ഷിതമായിരുന്നില്ല. ഐതിഹാസിക സർഗാത്മക ജീവിത കഥകൾ എഴുതി ആ ദിനം കാത്തിരുന്നവരുണ്ട്. ഇനിയും ഇവിടെയുണ്ടാകുമെന്ന് അദ്ദേഹം നല്കിയ പ്രതീക്ഷകളുടെ പ്രാർത്ഥനയിലേക്ക് ആ എഴുത്തത്രയും വഴി മാറി. കാലവുമായി നടത്തിയ പോരിനൊടുവിൽ മരണത്തെ എഴുത്തിലൂടെ മറികടന്ന ആ പെരുന്തച്ചൻ മടങ്ങുന്നു.

അമ്പതാണ്ടിന്റെ ആഘോഷത്തിലേക്ക് നടക്കുന്ന തപസ്യയ്‌ക്ക് ഒപ്പമുണ്ടായിരുന്നതാണ് ആ അനുഗ്രഹങ്ങൾ. ഇടത് രാഷ്‌ട്രീയക്കാരന്റെ അപ്രഖ്യാപിത അയിത്ത പ്രഖ്യാപനങ്ങളെ കൂസാതെ അദ്ദേഹം പല കുറി തപസ്യയുടെ വേദിയിലെത്തി. തൻ്റേടത്തോടെ തൻ്റേതായ ഇടം പ്രഖ്യാപിച്ചു. തപസ്യ സംഘടിപിച്ച മഹാകവി അക്കിത്തം സപ്തതി ആഘോഷങ്ങളിൽ നായകനായി. അക്കിത്തം പുരസ്കാരം ഏറ്റുവാങ്ങി. തപസ്യ കാലത്തിന്റെ ആവശ്യമാണെന്ന് അനുഗ്രഹിച്ചു.

കവിയുടെ കാല്പാടുകൾ മലയാളിക്ക് മുന്നിൽ അവതരിപ്പിച്ചത് എംടിയാണ് …. മലയാണ്മ അതിന് അദ്ദേഹത്തിന് നന്ദി പറയണം . കേരളം കടലിലാണ്ടു പോവുകയും വീണ്ടും കേരളത്തെ സൃഷ്ടിക്കുകയും ചെയ്യേണ്ടി വന്നാൽ പരമ സ്രഷ്ടാവ് , മഹാകവി പി കുഞ്ഞിരാമൻ നായരുടെ കാല്പാടുകൾ തേടും എന്ന് ഒരു നിരീക്ഷണമുണ്ട് ….

ഒപ്പം കൂടിയും കലമ്പിയും കളിചിരി പറഞ്ഞുമൊഴുകിയ നിളയുടെ കരയിൽ മഹാകവിയും കഥയുടെ കവിയും ഒത്തുചേർന്ന ആ ദിവസങ്ങളോളം കല്പനയുടെ കല്പകവാടികൾ പൂത്തു വിടർന്ന നാളേതുണ്ടാവും ….

സ്വന്തം ജീവിത കാമങ്ങൾക്ക് ഭീമനെന്നും ചന്തുവെന്നും സേതുവെന്നും ഗോവിന്ദൻകുട്ടിയെന്നുമൊക്കെ പേരിട്ട് മലയാളിയുടെ വായനാ ജീവിതത്തെയാകെ കൈവെള്ളയിലാക്കിയ മഹാകവി…. എഴുതിയും എഴുതിപ്പിച്ചും പിന്നിട്ട ഒൻപത് പതിറ്റാണ്ട് …. മഞ്ഞായും കാലമായും പെയ്തു മതിയാകാത്ത കഥമഴയായും നിറഞ്ഞ ഒൻപത് പതിറ്റാണ്ട് ……
പാതിയിൽ പൊലിഞ്ഞ പ്രണയം, നിരാശയിലുയിർത്ത വാശി, തോൽവികളിൽ പിറന്ന പക….. ആഴത്തിലൊഴുകിയ സ്നേഹം …..
അനന്തഭാവങ്ങളിൽ ഒരേയൊരാൾ …
നീർച്ചാലിട്ടൊഴുകുന്ന നിളയെയാണിഷ്ടമെന്ന് ഒരു നിത്യകാമുകന്റെ ഭാഷയിൽ കോറിയിട്ട എം ടി ക്ക് …. ഭാഷയുടെ നിളയൊഴുക്കിൽ അറ്റമില്ലാത്ത കല്പനകൾ തീർത്ത അദ്ഭുതങ്ങളുടെ സമുദ്രത്തിന്
പ്രണാമം…
പ്രിയപ്പെട്ടവരേ……
തിരിച്ചുവരാനായ് യാത്ര ആരംഭിക്കുകയാണ്.

എം സതീശന്‍

Tags: MT Vasudevan Nair
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

വാക്കിന്റെ വികിരണങ്ങള്‍12: നഗ്നതയും നാണവും ഏറ്റുമുട്ടുന്നു

Kerala

പ്രമീള നായരെക്കുറിച്ചുളള പുസ്തകം : എം ടിയുടെ മകള്‍ അശ്വതി നായരുടെ മൊഴി കോടതി രേഖപ്പെടുത്തി

Kerala

തുഞ്ചന്‍പറമ്പില്‍ എം.ടി. സ്മാരകം വേണ്ടെന്ന് എഴുത്തച്ഛന്‍ സമാജം; സംസ്ഥാന സമ്മേളനം 28ന് തൃശൂരില്‍

എംടിയുടെ ആദ്യഭാര്യയായ പ്രമീളനായരെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറം ചട്ട (ഇടത്ത് നിന്നും രണ്ടാമത്) ദീദി ദാമോദരനും എംടിയുടെ മകള്‍ അശ്വതിയും (വലത്തേയറ്റം)
Kerala

എംടിയുടെ മരണശേഷം എംടി-പ്രമീളനായര്‍ പോര് വീണ്ടും…പിന്നില്‍ ദീദി ദാമോദരന്‍, എതിര്‍ത്ത് എംടിയുടെ മകള്‍

Entertainment

ഭീമനാകാൻ ഋഷബ് ഷെട്ടി : എംടി യുടെ രണ്ടാമൂഴം നടൻ തന്നെ സംവിധാനം ചെയ്യും .പ്രഖ്യാപനം ഉടൻ

പുതിയ വാര്‍ത്തകള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇന്ന് ബലരാമജയന്തി- ഭാദ്രപദ ഹലഷഷ്ഠി : ദേശീയ കര്‍ഷകദിനം

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.