Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആയുര്‍വേദത്തിന് ആധികാരിക തെളിവുകളുടെ പിന്‍ബലമുണ്ടെന്ന് വിദഗ്ധര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2024, 08:02 am IST
inIndia

ഡെറാഡൂണ്‍(ഉത്തരാഖണ്ഡ്): ആയുര്‍വേദത്തിന് കൃത്യമായ ആധികാരിക തെളിവുകളുടെ പിന്‍ബലമുണ്ടെന്ന് ലോക ആയുര്‍വേദ കോണ്‍ഗ്രസില്‍ പങ്കെടുത്ത വിദഗ്ധര്‍. ആധികാരികമായ തെളിവില്ലാത്തതിനാല്‍ ആയുര്‍വേദം ശാസ്ത്രീയമല്ലെന്ന മിഥ്യാധാരണ മറികടക്കാനുളള മാര്‍ഗമാണ് തെളിവ് അടിസ്ഥാനപ്പെടുത്തിയുള്ള ചികിത്സാ സംവിധാനമെന്ന് ഡെറാഡൂണില്‍ ആയുര്‍വേദ കോണ്‍ഗ്രസില്‍ പങ്കെടുത്ത് സംസാരിച്ച വിദഗ്ധര്‍ ജന്മഭൂമിയോടു സംസാരിക്കവെ അഭിപ്രായപ്പെട്ടു.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ചികിത്സാ പദ്ധതിയായി ആയുര്‍വേദം മാറുമെന്ന് കേരള ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹന്‍ കുന്നുമ്മേല്‍ പറഞ്ഞു. ആയുര്‍വേദത്തെ ഇന്ന് ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നു. ലോക ആയുര്‍വേദ കോണ്‍ഗ്രസ് അടക്കമുള്ളവ ആയുര്‍വേദത്തെ ആഗോള തലത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആയുര്‍വേദം വര്‍ഷങ്ങളുടെ പരിശീലനത്തിലൂടെ ആര്‍ജ്ജിച്ചെടുത്തതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആയിരക്കണക്കിന് വര്‍ഷങ്ങളായിട്ടും അത് നിലനില്‍ക്കുന്നുവെന്നത് തന്നെ മികച്ച തെളിവാണ്.

പുതിയ മരുന്നുകളിലും ചികിത്സകളിലും ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തി ആയുര്‍വേദം ആധികാരികമെന്ന് തെളിയിക്കാമെന്നും അതിന്റെ ഫലങ്ങള്‍ മേഖലയുമായി ബന്ധപ്പെട്ട ജേണലുകളിലും പോര്‍ട്ടലുകളിലും പ്രസിദ്ധീകരിച്ച് ആയുര്‍വേദ പങ്കാളികളിലേയ്‌ക്ക് എത്തിക്കാനാകുമെന്ന നിര്‍ദേശവും പാനലിസ്റ്റുകള്‍ മുന്നോട്ട് വച്ചു. ആയുര്‍വേദ ഡോക്ടര്‍മാര്‍ തങ്ങളുടെ ഡോക്യുമെന്റേഷന്‍ കഴിവുകള്‍ മെച്ചപ്പെടുത്തണമെന്നും ആയുര്‍വേദ ക്ലിനിക്കല്‍ ഇ-ലേണിങ് (ആയുര്‍സെല്‍) പോലുള്ള വെബ് പ്ലാറ്റ്ഫോമുകളില്‍ വിശദമായ അന്വേഷണ പഠനങ്ങള്‍ രേഖപ്പെടുത്താന്‍ പരിശ്രമിക്കണമെന്നും അഭിപ്രായമുയര്‍ന്നു.

അതേസമയം കഴിഞ്ഞ 40 വര്‍ഷത്തിനിടയില്‍ 300 ആയുര്‍വേദ അന്വേഷണ പഠനങ്ങള്‍ രേഖപ്പെടുത്തിയപ്പോള്‍, കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ മാത്രം നൂറിലധികം പഠനങ്ങള്‍ ആയുര്‍സെല്ലില്‍ പോസ്റ്റ് ചെയ്യപ്പെട്ടു എന്നത് ശുഭസൂചനയാണെന്നും അഭിപ്രായമുയര്‍ന്നു. ആശയങ്ങള്‍ക്ക് തെളിച്ചമുണ്ടാകുന്നതിന് ആധികാരിക തെളിവുകള്‍ ആവശ്യമാണെന്ന് സാവിത്രിഭായ് ഫുലെ പൂനൈ യൂണിവേഴ്സിറ്റിയിലെ ഡോ. ഗിരീഷ് ടില്ലു ചൂണ്ടിക്കാട്ടി. കൃത്യമായ തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ളത് എപ്പോഴും യുക്തിസഹമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തെളിവ് അടിസ്ഥാനപ്പെടുത്തിയുള്ള ഒരു സംവിധാനത്തില്‍ തെളിവ് എന്താണെന്നും അത് ആയുര്‍വേദത്തിന് എങ്ങനെ പ്രസക്തമാകുന്നു എന്നതിലും ആയുര്‍വേദ പങ്കാളികള്‍ യോജിപ്പിലെത്തേണ്ടത് പ്രധാനമാണെന്ന് ലക്നൗ യൂണിവേഴ്സിറ്റിയിലെ ആയുര്‍വേദ ഫാക്കല്‍റ്റിയായ ഡോ. സഞ്ജീവ് റസ്തോഗി അഭിപ്രായപ്പെട്ടു. ആയുര്‍വേദം എപ്പോഴും ആധികാരിക തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള ചികിത്സാ സമ്പ്രദായമാണെന്ന് പറഞ്ഞ അദ്ദേഹം പാരമ്പര്യ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്ന തെളിവുകളും ക്ലിനിക്കല്‍ പരിശീലനത്തിലൂടെ ഡോക്ടര്‍ വ്യക്തിപരമായി ആര്‍ജ്ജിച്ച അനുഭവങ്ങളുമാണ് ആയുര്‍വേദ ചികിത്സയെ മുന്നോട്ട് നയിക്കുന്നതെന്ന് പറഞ്ഞു. അതേസമയം ആധുനിക വൈദ്യശാസ്ത്രം പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അവിടെ പരിശീലനത്തിന് പ്രാധാന്യം കുറവാണെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം ആധുനിക വൈദ്യശാസ്ത്രത്തിനാണ് മാറ്റം വരേണ്ടതെന്നും വാദിച്ചു.

ചികിത്സാ രീതികള്‍ ആധികാരികത അടിസ്ഥാനമാക്കിയുള്ളതായിരിക്കണമെന്ന് ആയുഷ് മന്ത്രാലയത്തിലെ ഡോ. ഭൂഷണ്‍ പട്വര്‍ധന്‍ പറഞ്ഞു. ഏത് ചികിത്സാ രീതികളും തെളിവുകളില്‍ അധിഷ്ഠിതമായിരിക്കണം. എന്തുകൊണ്ടാണ് ഒരു ചികിത്സ വിജയിച്ചതെന്ന് നിങ്ങള്‍ക്ക് വിശദീകരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത് യാദൃച്ഛികമായി സംഭവിച്ചതായി കണക്കാക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

Tags: ayurvedaWorld Ayurveda Congressauthentic evidence
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

‘പഞ്ചകം’; അഞ്ച് വിളകൾ കൊണ്ട് പോഷകസമൃദ്ധമായ ഒരു അടുക്കളത്തോട്ടം

Samskriti

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

Samskriti

വാര്‍ദ്ധക്യത്തിന് രസായന ചികിത്സ

Samskriti

വാര്‍ദ്ധക്യം ആരോഗ്യകരമാക്കാന്‍ ആയുര്‍വേദം

Kerala

2600 വര്‍ഷം മുന്‍പ് ആയുര്‍വേദത്തില്‍ ശസ്ത്രക്രിയയ്‌ക്ക് തുടക്കമിട്ട സുശ്രുതന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് ബ്രിട്ടനിലെ ആധുനിക വൈദ്യശാസ്ത്രസ്ഥാപനം

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.