Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്മാര്‍ട്ട്‌സിറ്റി: സിഎജി റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2024, 10:05 am IST
inKerala

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്തു വേണം കൊച്ചി സ്മാര്‍ട്ട്‌സിറ്റി പോലുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാനെന്ന് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) നിര്‍ദേശിച്ചിരുന്നതായി കണ്ടെത്തല്‍. 2014ലെ സിഎജിയുടെ റിപ്പോര്‍ട്ടിലാണിതുള്ളത്.

വികസനത്തിനു വേണ്ടി നല്‍കിയ സ്ഥലം അതിനു വേണ്ടി മാത്രമാണ് വിനിയോഗിക്കുന്നതെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. റിയല്‍ എസ്‌റ്റേറ്റ് ആവശ്യങ്ങള്‍ക്കായി സ്ഥലം ഉപയോഗിക്കരുതെന്നും ഇതുസംബന്ധിച്ചുള്ള നിബന്ധനകള്‍ കരാറില്‍ ഉള്‍പ്പെടുത്തണമെന്നും ഉന്നതതല സമിതി രൂപീകരിച്ച് കൃത്യമായ നിരീക്ഷണവും അവലോകനവും നടത്തണമെന്നും സര്‍ക്കാരിനോടു സിഎജി നിര്‍ദേശിച്ചിരുന്നു.

പദ്ധതി നടപ്പാക്കുന്നതില്‍ ടീകോം ഏതു തരത്തിലാണ് കാലതാമസം വരുത്തിയിരുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ സെസ് അനുമതി ലഭിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും ഫ്രെയിംവര്‍ക്ക് കരാര്‍ ഒപ്പിട്ട് ഏഴു വര്‍ഷം കഴിഞ്ഞിട്ടും കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ടീകോം യാതൊരു നീക്കവും നടത്തിയിട്ടില്ല.

അതേസമയം ക്ലോസിങ് ഡേറ്റ് നിര്‍ണയിക്കുന്നതിലുണ്ടായ വീഴ്ചയും സിഎജി ചൂണ്ടിക്കാട്ടുന്നു. ഫ്രെയിംവര്‍ക്ക് കരാറിലെ ആറു മാനദണ്ഡങ്ങളില്‍ മൂന്നെണ്ണം മാത്രമാണ് 2013 സപ്തംബര്‍ വരെ പൂര്‍ത്തിയാക്കിയത്. വൈദ്യുതി, വെള്ളം എന്നിവയുടെ വിതരണം സംബന്ധിച്ച് ടീകോം കമ്പനി ആവശ്യങ്ങള്‍ അറിയിക്കാതിരുന്നതിനാല്‍ കാലതാമസം ഉണ്ടായി. അടിസ്ഥാനസൗകര്യ വികസനം നടപ്പാക്കാന്‍ സര്‍ക്കാര്‍ 2008 ല്‍ തന്നെ നടപടികള്‍ സ്വീകരിച്ചെങ്കിലും ടീകോമിന്റെ നിസ്സഹകരണം മൂലം അതു കഴിഞ്ഞില്ലെന്നും സിഎജി വ്യക്തമാക്കുന്നു.

ഫ്രെയിംവര്‍ക്ക് കരാര്‍ പ്രകാരം 10 വര്‍ഷത്തിനുള്ളില്‍ 8.8 ദശലക്ഷം ചതുരശ്ര അടി നിര്‍മാണം നടത്തുകയും 90,000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും വേണമായിരുന്നു. എന്നാല്‍ ക്ലോസിങ് ഡേറ്റ് എത്തിയതിനു ശേഷമാണ് 10 വര്‍ഷ കാലാവധി ആരംഭിക്കുന്നത് എന്നതിനാല്‍ പദ്ധതി വീണ്ടും നീളുമെന്നും സിഎജി പറഞ്ഞിരുന്നു. 2014 മാര്‍ച്ച് വരെ ക്ലോസിങ് ഡേറ്റ് നിശ്ചയിച്ചിരുന്നില്ല. ആ സാഹചര്യത്തില്‍ വീണ്ടും 10 വര്‍ഷം കഴിഞ്ഞ് 2025ല്‍ മാത്രമേ പദ്ധതി പൂര്‍ത്തിയാകാന്‍ സാധ്യത ഉള്ളൂവെന്നും സംസ്ഥാന സര്‍ക്കാരിന് കൂടുതല്‍ ഇടപെടല്‍ നടത്താന്‍ കഴിയില്ലെന്നും സിഎജി വ്യക്തമാക്കിയിരുന്നു. പദ്ധതി വഴി തൊഴില്‍ അവസരം സൃഷ്ടിക്കുക എന്നതായിരുന്നു സംസ്ഥാനത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം. 2005ലെ സെസ് നിയമത്തിന്റെ 5 വകുപ്പ് പ്രകാരം ഏതെങ്കിലും മേഖല സെസ് ആക്കുമ്പോള്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടണം എന്ന നിബന്ധന ഉണ്ടായിരിക്കണം. എന്നാല്‍ ഫ്രെയിംവര്‍ക്ക് കരാറിലെ വ്യവസ്ഥകളില്‍ വെള്ളം ചേര്‍ത്തതു മൂലം അതു സംഭവിച്ചില്ലെന്ന് സിഎജി കണ്ടെത്തി.

ഭൂമി റജിസ്‌ട്രേഷനിലും കാലതാമസമുണ്ടായതായി സിഎജി വ്യക്തമാക്കിയിട്ടുണ്ട്. സ്മാര്‍ട്ട്‌സിറ്റി പദ്ധതിക്കു പങ്കാളിയായി സ്മാര്‍ട് ടീകോം ഇന്‍വെസ്റ്റ്‌മെന്റിനെ കണ്ടെത്തിയതു തന്നെ സുതാര്യത ഇല്ലാതെയാണെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്. സാധാരണയായി ഇത്തരം വലിയ പദ്ധതികള്‍ക്കു പങ്കാളികളെ കണ്ടെത്തുമ്പോള്‍ കൃത്യമായ ആസൂത്രണം, സുതാര്യത, പൂര്‍ത്തിയാക്കല്‍ ശേഷി എന്നിവ വിലയിരുത്താന്‍ നിരവധി നടപടിക്രമങ്ങള്‍ ഉണ്ട്. എന്നാല്‍ ഇത്തരത്തില്‍ അപേക്ഷകളൊന്നും തേടാതെ ദുബായില്‍ നടന്ന ഒരു എക്‌സിബിഷനില്‍ വച്ച് ദുബായ് ഇന്റര്‍നെറ്റ് സിറ്റിയുമായി ചര്‍ച്ച നടത്തി സ്മാര്‍ട് സിറ്റി പദ്ധതി ടീകോം ഇന്‍വെസ്റ്റ്‌മെന്റിനു നല്‍കുകയായിരുന്നുവെന്നും സിഎജി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. സാധ്യതാ പഠനമോ മറ്റ് വിലയരുത്തലുകളോ ഒന്നും ഇക്കാര്യത്തില്‍ നടന്നിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

 

Tags: Kerala GovernmentCAG REPORTSmartCity
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

Editorial

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

Kerala

കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ പ്രവര്‍ത്തനം നിലച്ചു; കര്‍ഷകര്‍ക്ക് കണ്ണീരോണം

Kerala

ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകളും ഇല്ല… സര്‍ക്കാര്‍ ആശുപത്രികള്‍ പ്രതിസന്ധിയില്‍

Kerala

കൊച്ചി കപ്പല്‍ശാലയ്‌ക്ക് 18.16 ഏക്കര്‍ ലീസിന് നല്‍കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.