Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വഖഫ് ഭേദഗതി ബില്ലിന് പിന്തുണയുമായി മുസ്ലിം വനിതാ സംഘം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2024, 09:35 am IST
in India

ന്യൂദല്‍ഹി: സാമൂഹിക ക്ഷേമത്തില്‍ നിലവിലുള്ള വഖഫ് നിയമങ്ങള്‍ പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടി മുസ്ലിം വനിതാ സംഘം. 2024ലെ വഖഫ് (ഭേദഗതി) ബില്ലില്‍ രൂപീകരിച്ച സംയുക്ത പാര്‍ലമെന്ററി സമിതിയുടെ യോഗത്തിലാണ് നിയമം പരിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകത ശാലിനി അലിയുടെ നേതൃത്വത്തിലുള്ള സംഘം ചൂണ്ടിക്കാട്ടിയത്. പാര്‍ലമെന്റ് അനക്‌സിലാണ് ചെയര്‍മാന്‍ ജഗദംബികാ പാലിന്റെ നേതൃത്വത്തില്‍ ജെപിസി യോഗം ചേര്‍ന്നത്. ഇതാദ്യമായാണ് സംയുക്ത പാര്‍ലമെന്ററി സമിതി വനിതാ കൂട്ടായ്‌മയെ വിളിച്ചത്.

വഖഫ് മാനേജ്മെന്റ് കാര്യക്ഷമമാക്കാന്‍ ലക്ഷ്യമിട്ടുള്ള ഭേദഗതി നിയമമാകേണ്ടത് അനിവാര്യമാണെന്ന് ശാലിനി അലി അഭിപ്രായപ്പെട്ടു. സാമൂഹികക്ഷേമത്തില്‍ വഖഫ് ബോര്‍ഡിന് പങ്കില്ല. വഖഫ് കാര്യങ്ങളില്‍ സ്ത്രീകള്‍ക്കും സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യമോ വിഹിതമോ നല്‍കുന്നതിനെ അനുകൂലിക്കാത്ത, വ്യക്തികളാണ് ബോര്‍ഡിനെ നിയന്ത്രിക്കുന്നത്. അതുകൊണ്ടുതന്നെ നിലവില്‍ വഖഫ് ബോര്‍ഡിന്റെ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അനാഥര്‍, വിധവകള്‍, വിവാഹമോചിതരായ സ്ത്രീകള്‍, പുനര്‍വിവാഹം ആഗ്രഹിക്കുന്ന വിധവകള്‍ എന്നിവര്‍ക്ക് നല്‍കുന്ന സഹായത്തെക്കുറിച്ച് വഖഫ് ബോര്‍ഡിനോട് വിശദമായ വിശദീകരണം തേടിയിട്ടുണ്ടെന്ന് ജഗദംബികാ പാല്‍ പറഞ്ഞു.

മുസ്ലിം വനിതാ കൂട്ടായ്‌മയ്‌ക്ക് പുറമെ മറ്റ് സംഘടനകളും ജെപിസിക്ക് മുമ്പാകെ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചു. ഖാരി അബ്റാര്‍ ജമാലിന്റെ നേതൃത്വത്തില്‍ ജംഇയ്യത്ത് ഹിമായത്തുല്‍ ഇസ്ലാമും കമ്മിറ്റിക്ക് മുന്നില്‍ ഹാജരായി. സാമൂഹ്യക്ഷേമത്തില്‍ വഖഫ് ബോര്‍ഡിന്റെ പങ്ക്, ഉദ്യോഗസ്ഥര്‍ക്കിടയിലെ അഴിമതി എന്നിവ ജമാല്‍ ഉന്നയിച്ചു. മസ്ജിദുകളും ദര്‍ഗകളും ശ്മശാനങ്ങളും ഒഴികെയുള്ള വഖഫ് ഭൂമിയില്‍ തൊഴിലധിഷ്ഠിത പദ്ധതികള്‍ ആരംഭിക്കണം. വഖഫ് ബോര്‍ഡിലെ മാഫിയ ഭരണം അവസാനിപ്പിക്കേണ്ട സമയമായെന്നും വഖഫ് സ്വത്തുക്കള്‍ കമ്പോള നിരക്കില്‍ പാട്ടത്തിനോ വാടകയ്‌ക്കോ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

ഫായിസ് അഹമ്മദ് ഫായിസിന്റെ നേതൃത്വത്തില്‍ വേള്‍ഡ് പീസ് കൗണ്‍സില്‍ എന്ന സംഘടനയും സമിതിക്ക് മുമ്പാകെ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു. നിലവിലെ നിയമത്തില്‍ വനിതാ അംഗങ്ങളെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തുന്നതിന് നിയന്ത്രണമില്ലെന്ന് ഫായിസ് പറഞ്ഞു. പിന്നെ എന്തിനാണ് നിര്‍ദിഷ്ട ബില്ലിലെ വനിതാ അംഗങ്ങള്‍ക്കുള്ള വ്യവസ്ഥയെ പ്രതിപക്ഷ അംഗങ്ങളും ചില സംഘടനകളും എതിര്‍ക്കുന്നത്. നൂറുകണക്കിന് അമുസ്ലിം കെയര്‍ടേക്കര്‍മാര്‍ ഇതിനകം തന്നെ വഖഫ് ബോര്‍ഡിന്റെ ഭാഗമാണെന്നും ഭേദഗതി ബില്ലിനെ എതിര്‍ക്കുന്നത് അനാവശ്യമായാണെന്നും ഫായിസ് അഹമ്മദ് ഫായിസ് ചൂണ്ടിക്കാട്ടി.

Tags: Narendra ModiWaqf Amendment BillMuslim women's group
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശൻജിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ; എല്ലാവിധ പിന്തുണയും ഉറപ്പ്, ആശംസകൾ നേർന്ന് പ്രധാനമന്ത്രി മോദി

India

ഭാരതവും നെതര്‍ലന്‍ഡ്സും17 കരാറുകളില്‍ ഒപ്പിട്ടു; ലക്ഷ്യം സാമ്പത്തികവ്യാപാര രംഗങ്ങളിലെ വന്‍ കുതിച്ചുചാട്ടം

India

പ്രധാനമന്ത്രിയെക്കുറിച്ചുള്ള പുസ്തകവുമായി കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍

വൈദേശിക ആക്രമണത്തില്‍ നിന്നുള്ള പുനരുദ്ധാരണത്തിന്റെ 75-ാം വാര്‍ഷികത്തില്‍ സോമനാഥ് ക്ഷേത്രം സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദിയെ വന്ദിക്കുന്നു
India

സ്വാഭിമാനം സോമനാഥം; പ്രീണനരാഷ്‌ട്രീയത്തിന് മേല്‍ രാഷ്‌ട്രാഭിമാനത്തിന്റെ വിജയം: പ്രധാനമന്ത്രി

India

വിജ്ഞാപനം പുറപ്പെടുവിച്ചു; വികസിതഭാരതം- ജി റാം ജി ആക്ട് ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

പുതിയ വാര്‍ത്തകള്‍

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.