Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വധിക്കപ്പെടാനായി ഹെസ്ബുള്ളയ്‌ക്ക് മറ്റൊരു നേതാവ്- നെയിം കാസെം; ഈ ഭീകരസംഘടനയുടെ ഏറ്റവും ആയുസ്സ് കുറഞ്ഞ നേതാവായിരിക്കും നെയിം കാസെമെന്ന് ഇസ്രയേല്‍

ഹെസ്ബുള്ള എന്ന ഭീകരസംഘടനയുടെ നേതാവായ ഹസ്സന്‍ നസ്റുള്ള വധിക്കപ്പെട്ട ശേഷം പുതിയ നേതാവായി നെയിം കാസെമിനെ തെരഞ്ഞെടുത്തു. ഹെസ്ബുള്ള എന്ന ഭീകരസംഘടനയില്‍ ഏറ്റവും ആയുസ്സുകുറഞ്ഞ നേതാവായിരിക്കും നെയിം കാസെമെന്ന് ഇസ്രയേല്‍ സര്‍ക്കാര്‍ അവരുടെ സമൂഹമാധ്യമപേജില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2024, 09:46 pm IST
in World
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു (ഇടത്ത്) ഹെസ്ബുള്ള എന്ന ഭീകരസംഘടനയുടെ പുതിയ നേതാവ് 71 വയസ്സായ നെയിം കാസെം (വലത്ത്)

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു (ഇടത്ത്) ഹെസ്ബുള്ള എന്ന ഭീകരസംഘടനയുടെ പുതിയ നേതാവ് 71 വയസ്സായ നെയിം കാസെം (വലത്ത്)

ജെറുസലെം:  ഹെസ്ബുള്ള എന്ന ഭീകരസംഘടനയുടെ നേതാവായ ഹസ്സന്‍ നസ്റുള്ള വധിക്കപ്പെട്ട ശേഷം പുതിയ നേതാവായി നെയിം കാസെമിനെ തെരഞ്ഞെടുത്തു. ഹെസ്ബുള്ള എന്ന ഭീകരസംഘടനയില്‍ ഏറ്റവും ആയുസ്സുകുറഞ്ഞ നേതാവായിരിക്കും നെയിം കാസെമെന്ന് ഇസ്രയേല്‍ സര്‍ക്കാര്‍ അവരുടെ സമൂഹമാധ്യമപേജില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തുടര്‍ച്ചയായി ഭീകരസംഘടനയായ ഹമാസ്, ഹെസ്ബുള്ള എന്നിവയുടെ നേതാക്കള്‍ വധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഒരാള്‍ക്ക് നേതൃസ്ഥാനം നല്‍കാന്‍ പോലും ഇവര്‍ ഭയപ്പെട്ടിരുന്നു. അത്രയ്‌ക്ക് കൃത്യതയോടെ ഈ നേതാക്കളെ കണ്ടെത്തി വധിക്കുക വഴി ഭീകരസംഘടനകളുടെ മനോവീര്യം കെടുത്തുക എന്ന യുദ്ധതന്ത്രമായിരുന്നു ഇസ്രയേല്‍ അവരുടെ ചാരസംഘടനയായ മൊസ്സാദ് വഴി നടത്തിയിരുന്നത്. എന്നാല്‍ സംഘടനയ്‌ക്ക് മനോവീര്യം നഷ്ടപ്പെട്ടിട്ടില്ലെന്ന് കാണിക്കാനാണ് പുതിയൊരു നേതാവിനെ തെരഞ്ഞെടുത്തതായി ഹെസ്ബുള്ള പ്രഖ്യാപിച്ചിരിക്കുന്നത്. പക്ഷെ 71 വയസ്സായ നെയിം കാസെം എന്ന നേതാവ് പേരിനു മാത്രമുള്ള ഒരു നേതാവാണെന്ന് കരുതുന്നു. ഇത്രയും പ്രായമായ ഒരാള്‍ക്ക് എങ്ങിനെയാണ് സംഘടനയെ നയിക്കാന്‍ കഴിയുക എന്ന ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.

ലെബനനിലെ തെക്കന്‍ ബെയ്റൂട്ടില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലാണ് ഹസ്സന്‍ നസ്റുള്ള വധിക്കപ്പെട്ടത്. ഒരു ബലപ്പെടുത്തിയ സിമന്‍റ് ചുമരുകളുള്ള തുരങ്കത്തില്‍ ഒളിച്ചുകഴിയുകയായിരുന്ന ഹസ്സന്‍ നസ്റുള്ളയെ തുരങ്കങ്ങളെ തുളച്ച് ഉള്ളില്‍ കടന്ന് സ്ഫോടനം നടത്താന്‍ ശേഷിയുള്ള ബ്ലു-109 എന്ന യുഎസ് നിര്‍മ്മിതമായ ബോംബാണ് ഇസ്രയേല്‍ ഉപയോഗിച്ചത്. ഹസ്സന്‍ നസ്റുള്ള ഒളിച്ചിരിക്കുന്ന രഹസ്യസങ്കേതം ഇസ്രയേലിന്റെ ചാരസംഘടനയായ മൊസ്സാദ് കൃത്യമായി മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ ആക്രമണം. ബ്ലു-109 എന്ന യുഎസ് നിര്‍മ്മിതമായ ബോംബിനൊപ്പം ജെഡിഎഎം എന്ന ലക്ഷ്യസ്ഥാനത്തേക്ക് ബോംബിനെ എത്തിക്കാനായി വഴികാട്ടുന്ന ഉപകരണം കൂടി ഘടിപ്പിച്ചതിനാല്‍ തുരങ്കത്തിനുള്ളില്‍ ചലിക്കുന്ന രൂപത്തെ തിരിച്ചറിഞ്ഞ ശേഷം ബോംബ് പൊട്ടിത്തെറിച്ചു. ബോംബ് സ്ഫോടനം നിറച്ച പൊടിപടലങ്ങളും അന്തരീക്ഷത്തിലെ വിഷാംശവും ശ്വസിച്ചാണ് ഹസ്സന്‍ നസ്റുള്ള കൊല്ലപ്പെട്ടത്. അധികം കേടുപാടുകള്‍ പറ്റാത്ത ശരീരം പിന്നീട് രഹസ്യസങ്കേതത്തില്‍ നിന്നും പുറത്തെടുത്തിരുന്നു. ഹസ്സന്‍ നസ്റുള്ളയാണ് വധിക്കപ്പെട്ടതെന്ന് ലോകത്തെ മനസ്സിലാക്കിക്കൊടുക്കാനായിരുന്നു ഇങ്ങിനെയുടെ വധിക്കല്‍ രീതി ഇസ്രയേല്‍ നടപ്പാക്കിയത്. മുഖം തിരിച്ചറിഞ്ഞില്ലെങ്കില്‍ ഈ ഭീകരവാദി വധിക്കപ്പെട്ടിട്ടില്ലെന്ന് ഹെസ്ബുള്ളയ്‌ക്ക് അവസരം ലഭിക്കും. അത് ഒഴിവാക്കാനാണ് ഭീകരവാദിയുടെ മുഖമോ ശരീരമോ ചിതറാത്ത രീതിയിലുള്ള വധരീതി നടപ്പാക്കിയത്. പണ്ട് അമേരിക്ക ഒസാമ ബിന്‍ ലാദനെ വധിച്ചതും മുഖം തിരിച്ചറിയാന്‍ പാകത്തില്‍ ബാക്കിവെച്ചാണ്.

ഹെസ്ബുള്ളയ്‌ക്ക് പുതിയ നേതാവെത്തി എന്ന വാര്‍ത്ത പുറത്തുവന്നതോടെ ഇസ്രയേല്‍ സര്‍ക്കാരിന്റെ സമൂഹമാധ്യമപേജില്‍ ഒരു സന്ദേശം പങ്കുവെച്ചിരുന്നു. “ഹെസ്ബുള്ളയുടെ നേതാവ് എന്ന നിലയില്‍ ഒരു പക്ഷെ ഏറ്റവും കുറഞ്ഞ ആയുസ്സുള്ള നേതാവായിരിക്കും ഇദ്ദേഹം. ഹസ്സന്‍ നസ്രുള്ള, ഹാഷിം സഫിയെദ്ദീന്‍ എന്നീ നേതാക്കളുടെ പ്രവര്‍ത്തനരീതിയാണ് പിന്തുടരുന്നതെങ്കില്‍ അതേ ഗതിയായിരിക്കും നെയിം കാസെമിനും ഉണ്ടാവുക. ഒരു സായുധസംഘടന എന്ന രീതി പിന്തുടരുകയാണെങ്കില്‍ ലെബനനിലെ ഹെസ്ബുള്ള എന്ന ഭീകരസംഘടനയെ തകര്‍ക്കുക മാത്രമേ പോംവഴിയുള്ളൂ.”. ഈ സന്ദേശത്തിലൂടെ ഭീകരവാദപ്രവര്‍ത്തനമാണ് തൊഴിലായി തുടരുന്നതെങ്കില്‍ പുതിയ ഹെസ്ബുള്ള നേതാവ് നെയിം കാസെമിനെയും അതിവേഗം വധിക്കുമെന്നാണ് ഇസ്രയേലിന്റെ ഭീഷണി. അതായത് ഇറാന്‍, ഇറാന്‍ പോറ്റിവളര്‍ത്തുന്ന ഹമാസ്, ഹെസ്ബുള്ള, ഹൂതി എന്നിവയെ തകര്‍ത്തു തരിപ്പണമാക്കി അടിവേരറുക്കുക എന്നതുതന്നെയാണ് ഇസ്രയേലിന്റെ ലക്ഷ്യമെന്ന സൂചനയാണ് നല്‍കുന്നത്. അതല്ലാതെ സമാധാനത്തോടെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് തന്നെയാണ് ഇസ്രയേലിന്റെ നിലപാട്.

 

 

 

Tags: IsraelLebanonIsraelattackNaimQassemHezbollahleaderBenjaminNatenyahu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാൻ, ഹമാസ്, ഹിസ്ബുള്ള എന്നിവയ്‌ക്കെതിരായ പോരാട്ടം ഒരിക്കലും അവസാനിക്കില്ല ; ജുത രക്തത്തിന് പ്രതികാരം ചെയ്യാനുറപ്പിച്ച് ബെഞ്ചമിൻ നെതന്യാഹു

World

ഗാസയിൽ ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ അൽ ജസീറ ക്യാമറാമാൻ കൊല്ലപ്പെട്ടു: ഇയാൾ ഹമാസ് ഭീകരനായിരുന്നു എന്ന് ഇസ്രായേൽ

US

യുഎസ്-ഇറാൻ കരാർ തീരുമാനം ട്രംപിന്റേത്, ഇസ്രായേലിന് സ്വന്തം താല്പര്യങ്ങളുണ്ട്, യുഎസിന്റെ നിർദ്ദേശങ്ങൾ തള്ളി നെതന്യാഹു, ലെബനനിൽ നിന്ന് പിന്മാറില്ല

World

തീവ്രവാദികളെ തിരഞ്ഞ് പിടിച്ച് വധിക്കുമെന്ന് നെതന്യാഹു ;  ഇസ്രായേൽ-ഹിസ്ബുള്ള സംഘർഷത്തിൽ തെക്കൻ ലെബനനിൽ 18 പേർ കൊല്ലപ്പെട്ടു

World

വെടിനിര്‍ത്തല്‍ കരാറിനിടെ ലെബനനില്‍ വീണ്ടും ഇസ്രായേല്‍ ഡ്രോണ്‍ ആക്രമണം, നിരവധി പേര്‍ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.