Monday, July 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വധിക്കപ്പെടാനായി ഹെസ്ബുള്ളയ്‌ക്ക് മറ്റൊരു നേതാവ്- നെയിം കാസെം; ഈ ഭീകരസംഘടനയുടെ ഏറ്റവും ആയുസ്സ് കുറഞ്ഞ നേതാവായിരിക്കും നെയിം കാസെമെന്ന് ഇസ്രയേല്‍

ഹെസ്ബുള്ള എന്ന ഭീകരസംഘടനയുടെ നേതാവായ ഹസ്സന്‍ നസ്റുള്ള വധിക്കപ്പെട്ട ശേഷം പുതിയ നേതാവായി നെയിം കാസെമിനെ തെരഞ്ഞെടുത്തു. ഹെസ്ബുള്ള എന്ന ഭീകരസംഘടനയില്‍ ഏറ്റവും ആയുസ്സുകുറഞ്ഞ നേതാവായിരിക്കും നെയിം കാസെമെന്ന് ഇസ്രയേല്‍ സര്‍ക്കാര്‍ അവരുടെ സമൂഹമാധ്യമപേജില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Janmabhumi Online by Janmabhumi Online
Oct 29, 2024, 09:46 pm IST
in World
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു (ഇടത്ത്) ഹെസ്ബുള്ള എന്ന ഭീകരസംഘടനയുടെ പുതിയ നേതാവ് 71 വയസ്സായ നെയിം കാസെം (വലത്ത്)

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു (ഇടത്ത്) ഹെസ്ബുള്ള എന്ന ഭീകരസംഘടനയുടെ പുതിയ നേതാവ് 71 വയസ്സായ നെയിം കാസെം (വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

ജെറുസലെം:  ഹെസ്ബുള്ള എന്ന ഭീകരസംഘടനയുടെ നേതാവായ ഹസ്സന്‍ നസ്റുള്ള വധിക്കപ്പെട്ട ശേഷം പുതിയ നേതാവായി നെയിം കാസെമിനെ തെരഞ്ഞെടുത്തു. ഹെസ്ബുള്ള എന്ന ഭീകരസംഘടനയില്‍ ഏറ്റവും ആയുസ്സുകുറഞ്ഞ നേതാവായിരിക്കും നെയിം കാസെമെന്ന് ഇസ്രയേല്‍ സര്‍ക്കാര്‍ അവരുടെ സമൂഹമാധ്യമപേജില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തുടര്‍ച്ചയായി ഭീകരസംഘടനയായ ഹമാസ്, ഹെസ്ബുള്ള എന്നിവയുടെ നേതാക്കള്‍ വധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഒരാള്‍ക്ക് നേതൃസ്ഥാനം നല്‍കാന്‍ പോലും ഇവര്‍ ഭയപ്പെട്ടിരുന്നു. അത്രയ്‌ക്ക് കൃത്യതയോടെ ഈ നേതാക്കളെ കണ്ടെത്തി വധിക്കുക വഴി ഭീകരസംഘടനകളുടെ മനോവീര്യം കെടുത്തുക എന്ന യുദ്ധതന്ത്രമായിരുന്നു ഇസ്രയേല്‍ അവരുടെ ചാരസംഘടനയായ മൊസ്സാദ് വഴി നടത്തിയിരുന്നത്. എന്നാല്‍ സംഘടനയ്‌ക്ക് മനോവീര്യം നഷ്ടപ്പെട്ടിട്ടില്ലെന്ന് കാണിക്കാനാണ് പുതിയൊരു നേതാവിനെ തെരഞ്ഞെടുത്തതായി ഹെസ്ബുള്ള പ്രഖ്യാപിച്ചിരിക്കുന്നത്. പക്ഷെ 71 വയസ്സായ നെയിം കാസെം എന്ന നേതാവ് പേരിനു മാത്രമുള്ള ഒരു നേതാവാണെന്ന് കരുതുന്നു. ഇത്രയും പ്രായമായ ഒരാള്‍ക്ക് എങ്ങിനെയാണ് സംഘടനയെ നയിക്കാന്‍ കഴിയുക എന്ന ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.

ലെബനനിലെ തെക്കന്‍ ബെയ്റൂട്ടില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലാണ് ഹസ്സന്‍ നസ്റുള്ള വധിക്കപ്പെട്ടത്. ഒരു ബലപ്പെടുത്തിയ സിമന്‍റ് ചുമരുകളുള്ള തുരങ്കത്തില്‍ ഒളിച്ചുകഴിയുകയായിരുന്ന ഹസ്സന്‍ നസ്റുള്ളയെ തുരങ്കങ്ങളെ തുളച്ച് ഉള്ളില്‍ കടന്ന് സ്ഫോടനം നടത്താന്‍ ശേഷിയുള്ള ബ്ലു-109 എന്ന യുഎസ് നിര്‍മ്മിതമായ ബോംബാണ് ഇസ്രയേല്‍ ഉപയോഗിച്ചത്. ഹസ്സന്‍ നസ്റുള്ള ഒളിച്ചിരിക്കുന്ന രഹസ്യസങ്കേതം ഇസ്രയേലിന്റെ ചാരസംഘടനയായ മൊസ്സാദ് കൃത്യമായി മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ ആക്രമണം. ബ്ലു-109 എന്ന യുഎസ് നിര്‍മ്മിതമായ ബോംബിനൊപ്പം ജെഡിഎഎം എന്ന ലക്ഷ്യസ്ഥാനത്തേക്ക് ബോംബിനെ എത്തിക്കാനായി വഴികാട്ടുന്ന ഉപകരണം കൂടി ഘടിപ്പിച്ചതിനാല്‍ തുരങ്കത്തിനുള്ളില്‍ ചലിക്കുന്ന രൂപത്തെ തിരിച്ചറിഞ്ഞ ശേഷം ബോംബ് പൊട്ടിത്തെറിച്ചു. ബോംബ് സ്ഫോടനം നിറച്ച പൊടിപടലങ്ങളും അന്തരീക്ഷത്തിലെ വിഷാംശവും ശ്വസിച്ചാണ് ഹസ്സന്‍ നസ്റുള്ള കൊല്ലപ്പെട്ടത്. അധികം കേടുപാടുകള്‍ പറ്റാത്ത ശരീരം പിന്നീട് രഹസ്യസങ്കേതത്തില്‍ നിന്നും പുറത്തെടുത്തിരുന്നു. ഹസ്സന്‍ നസ്റുള്ളയാണ് വധിക്കപ്പെട്ടതെന്ന് ലോകത്തെ മനസ്സിലാക്കിക്കൊടുക്കാനായിരുന്നു ഇങ്ങിനെയുടെ വധിക്കല്‍ രീതി ഇസ്രയേല്‍ നടപ്പാക്കിയത്. മുഖം തിരിച്ചറിഞ്ഞില്ലെങ്കില്‍ ഈ ഭീകരവാദി വധിക്കപ്പെട്ടിട്ടില്ലെന്ന് ഹെസ്ബുള്ളയ്‌ക്ക് അവസരം ലഭിക്കും. അത് ഒഴിവാക്കാനാണ് ഭീകരവാദിയുടെ മുഖമോ ശരീരമോ ചിതറാത്ത രീതിയിലുള്ള വധരീതി നടപ്പാക്കിയത്. പണ്ട് അമേരിക്ക ഒസാമ ബിന്‍ ലാദനെ വധിച്ചതും മുഖം തിരിച്ചറിയാന്‍ പാകത്തില്‍ ബാക്കിവെച്ചാണ്.

ഹെസ്ബുള്ളയ്‌ക്ക് പുതിയ നേതാവെത്തി എന്ന വാര്‍ത്ത പുറത്തുവന്നതോടെ ഇസ്രയേല്‍ സര്‍ക്കാരിന്റെ സമൂഹമാധ്യമപേജില്‍ ഒരു സന്ദേശം പങ്കുവെച്ചിരുന്നു. “ഹെസ്ബുള്ളയുടെ നേതാവ് എന്ന നിലയില്‍ ഒരു പക്ഷെ ഏറ്റവും കുറഞ്ഞ ആയുസ്സുള്ള നേതാവായിരിക്കും ഇദ്ദേഹം. ഹസ്സന്‍ നസ്രുള്ള, ഹാഷിം സഫിയെദ്ദീന്‍ എന്നീ നേതാക്കളുടെ പ്രവര്‍ത്തനരീതിയാണ് പിന്തുടരുന്നതെങ്കില്‍ അതേ ഗതിയായിരിക്കും നെയിം കാസെമിനും ഉണ്ടാവുക. ഒരു സായുധസംഘടന എന്ന രീതി പിന്തുടരുകയാണെങ്കില്‍ ലെബനനിലെ ഹെസ്ബുള്ള എന്ന ഭീകരസംഘടനയെ തകര്‍ക്കുക മാത്രമേ പോംവഴിയുള്ളൂ.”. ഈ സന്ദേശത്തിലൂടെ ഭീകരവാദപ്രവര്‍ത്തനമാണ് തൊഴിലായി തുടരുന്നതെങ്കില്‍ പുതിയ ഹെസ്ബുള്ള നേതാവ് നെയിം കാസെമിനെയും അതിവേഗം വധിക്കുമെന്നാണ് ഇസ്രയേലിന്റെ ഭീഷണി. അതായത് ഇറാന്‍, ഇറാന്‍ പോറ്റിവളര്‍ത്തുന്ന ഹമാസ്, ഹെസ്ബുള്ള, ഹൂതി എന്നിവയെ തകര്‍ത്തു തരിപ്പണമാക്കി അടിവേരറുക്കുക എന്നതുതന്നെയാണ് ഇസ്രയേലിന്റെ ലക്ഷ്യമെന്ന സൂചനയാണ് നല്‍കുന്നത്. അതല്ലാതെ സമാധാനത്തോടെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് തന്നെയാണ് ഇസ്രയേലിന്റെ നിലപാട്.

 

 

 

Tags: #BenjaminNatenyahuIsraelLebanon#Israelattack#NaimQassem#Hezbollahleader
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആരിഫ് ഹുസൈന്‍ തെരുവത്ത് (ഇടത്ത്) മൈത്രേയന്‍ (വലത്ത്)
Kerala

ഇസ്രയേലിനെ പിന്തുണയ്‌ക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടി എസ്സെന്‍സ് ഗ്ലോബലുമായി ഉടക്കി മൈത്രേയന്‍; മൈത്രേയനെതിരെ ആരിഫ് ഹുസൈന്‍ തെരുവത്ത്

World

ഇസ്രയേൽ സന്ദർശിച്ച് വിവിധ രാജ്യങ്ങളിലെ ഇസ്‍ലാമിക പണ്ഡിതർ: ‘ഇസ്രയേൽ മനുഷ്യത്വത്തിന്റെയും ജനാധിപത്യത്തിന്റെയും പ്രതിനിധി’

World

ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിനു പിന്നാലെ ഇസ്രയേൽ ഉന്നതതല സംഘം ഖത്തറിലേക്ക്

World

വെടിനിർത്തലിന് തയ്യാറായി ഹമാസ്, ഇസ്രയേലുമായി ഉടൻ ചർച്ചകൾ ആരംഭിക്കും

World

ഗാസയിലെ വെടിനിർത്തലിന് ഇസ്രയേൽ സമ്മതിച്ചെന്ന് ട്രംപ്

പുതിയ വാര്‍ത്തകള്‍

ചങ്കൂർ ബാബയുടെ പാക് ഐഎസ്ഐ ബന്ധം പുറത്തുവന്നു ; രാജ്യത്ത് മതപരിവർത്തനത്തിന്റെ വല വിരിച്ചത് മൂവായിരം അനുയായികൾക്കൊപ്പം 

കൈയ്യും വെട്ടും കാലും വെട്ടും ‘ ; 30 വർഷങ്ങൾക്കുശേഷമുള്ള ഈ AI കാലത്തും കമ്യൂണിസ്റ്റുകാരുടെ സ്വപ്നം മനുഷ്യ കുരുതിയാണ് : ഹരീഷ് പേരടി

ശബരിമലയിലേക്ക് പോലീസ് ഉന്നതന്റെ ട്രാക്ടർ യാത്ര; പ്രാഥമിക അന്വേഷണം തുടങ്ങി, യാത്ര ഹൈക്കോടതി ഉത്തരവ് ലംഘിച്ച്

വഞ്ചിപ്പാട്ടിന്‍ വരികളൊഴുകി ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ള സദ്യക്ക് തുടക്കമായി 

ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇന്ത്യയുടെ ബ്രഹ്മാസ്ത്രം ആവശ്യപ്പെട്ടത് 15 ലോകരാജ്യങ്ങൾ : സൗദിയും, ഖത്തറും, യുഎഇയും അടക്കമുള്ള മുസ്ലീം രാജ്യങ്ങൾ മുന്നിൽ

ഗുരുനാഥന്മാരെ ആദരിക്കുന്നതും ബഹുമാനിക്കുന്നതും ഭാരത പാരമ്പര്യത്തിന്റെ ഭാഗം: വത്സന്‍ തില്ലങ്കേരി

ബാലസംഘം പരിപാടിയിൽ കൊലക്കേസ് പ്രതിയും; പങ്കെടുത്തത് നിഖില്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ശ്രീജിത്ത്

അഭിനയ സരസ്വതി ബി.സരോജ ദേവി അന്തരിച്ചു; വിട പറഞ്ഞത് കന്നഡ സിനിമയിലെ ആദ്യ വനിതാ സൂപ്പർസ്റ്റാർ

സംഘ മന്ത്രം അഗ്നിയായി ജ്വലിപ്പിച്ച…

ദൽഹിയിലെ നാവിക, സിആർപിഎഫ് സ്കൂളുകൾക്ക് ബോംബ് ഭീഷണി ; തിരച്ചിൽ ഊർജിതമാക്കി പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies