Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെട്ടിട നിര്‍മാണ പെര്‍മിറ്റ് : അധിക തുക തിരികെ ലഭിക്കാതെ ഒട്ടേറെപ്പേര്‍

രവീന്ദ്രവര്‍മ്മ അംബാനിലയംbyരവീന്ദ്രവര്‍മ്മ അംബാനിലയം
Oct 14, 2024, 06:07 am IST
inKerala

പത്തനംതിട്ട : കൂട്ടിയ കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസില്‍ 60 ശതമാനം ഇളവു നല്‍കി സര്‍ക്കാര്‍ 2024 ജൂലൈയില്‍ ഉത്തരവിറക്കിയെങ്കിലും അധിക തുക തിരിച്ചുകിട്ടാതെ വലയുന്നത് ലക്ഷക്കണക്കിന് അപേക്ഷകര്‍.

സാധാരണക്കാര്‍ നിര്‍മ്മിക്കുന്ന 1200 ചതുരശ്രഅടി വീടിന് സര്‍വീസ് ചാര്‍ജും ടാക്‌സും ഉള്‍പ്പെടെ പെര്‍മിറ്റ് ഫീസായി മുന്‍പ് വാങ്ങിയിരുന്നത് 712 രൂപയായിരുന്നു. എന്നാല്‍ 2023 ഏപ്രില്‍ 10ന് പുതിയ ഫീസ് നിരക്ക് നിലവില്‍ വന്നതിനു ശേഷം അടയ്‌ക്കേണ്ടി വന്നത് 13,530രൂപയാണ്. 19 മടങ്ങ് വര്‍ദ്ധനവ്. കെട്ടിട നിര്‍മാണ ഫീസ്, ലേ ഔട്ട് അപ്രൂവല്‍ ഫീസ്, അനുബന്ധ നിര്‍മാണ ജോലികള്‍ക്കുള്ള ഫീസ് എന്നിവയിലാണ് സംസ്ഥാന സര്‍ക്കാര്‍ വന്‍ വര്‍ദ്ധന നടപ്പിലാക്കിയത്.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വന്‍ പരാജയം നേരിട്ടതിനു പിന്നാലെയാണ് പെര്‍മിറ്റ് ഫീസ് വര്‍ദ്ധന ഭാഗികമായി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്.

എന്നാല്‍ ഇതിനോടകം നാല് ലക്ഷത്തിലധികം പേര്‍ ഉയര്‍ന്ന പെര്‍മിറ്റിനായി കൂടിയ തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ചിരുന്നു. ഇവര്‍ക്ക് 2023 ഏപ്രില്‍ 10 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ അധിക തുക തിരിച്ച് നല്‍കുമെന്നായിരുന്നു തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞത്.

കെ -സ്മാര്‍ട്ട് ആപ്പ്, ഐഎല്‍ജിഎംഎസ് എന്നിവ വഴി ഓണ്‍ലൈന്‍ സംവിധാനം ഒരുക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. അധിക തുക തിരിച്ച് കിട്ടാന്‍ അപേക്ഷിച്ചവരില്‍ ബഹുഭൂരിപക്ഷത്തിനും മന്ത്രിയുടെ നിര്‍ദേശം വന്ന് നാലു മാസം പിന്നിട്ടിട്ടും തുക ലഭിച്ചിട്ടില്ല. അധിക തുക ബാങ്ക് മുഖേനെ തിരിച്ചു നല്‍കാനാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള നിര്‍ദ്ദേശമെന്നും 2025 മാര്‍ച്ച് 31 വരെ ഇതിനു സാവകാശം നല്‍കിയിട്ടുണ്ടെന്നുമാണ് ഇക്കാര്യത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം പിരിച്ചെടുത്ത തുക ഈ വര്‍ഷം തിരിച്ചു നല്‍കാന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ബജറ്റിനെയും സാമ്പത്തിക സ്ഥിതിയെയും താളം തെറ്റിക്കുമെന്നതിനാലാണ് ഉടന്‍ മടക്കി നല്‍കാത്തതെന്നാണ് ആക്ഷേപം.

ചുരുക്കത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ധൂര്‍ത്തിനും കെടുകാര്യസ്ഥതക്കും വീണ്ടും സാധരണക്കാര്‍ ബലിയാടാകുകയാണ്. അധികതുക എന്നു ലഭിക്കുമെന്നതില്‍ അപേക്ഷകരും എന്നു നല്‍കാനാവുമെന്നതില്‍ ഉദ്യോഗസ്ഥരും ഒരു പോലെ അനിശ്ചിതത്വത്തിലാണ്.

കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് ഫീസുകള്‍ പരിഷ്‌കരിക്കുമ്പോള്‍ ചട്ടം ഭേദഗതി ചെയ്യണമെന്നാണ് നിബന്ധന. എന്നാല്‍ സര്‍ക്കാര്‍ എക്‌സിക്യൂട്ടീവ് ഉത്തരവ് മാത്രം ഇറക്കി ഫീസ് വര്‍ദ്ധനവ് നടപ്പിലാക്കുകയായിരുന്നു. ഇതോടെ പഞ്ചായത്തുകളും നഗരസഭകളും കോര്‍പ്പറേഷനുകളും കൂടിയ ഫീസ് ഈടാക്കിയത് നിയമവിരുദ്ധമായാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

 

 

Tags: Kerala Governmentbuilding permitMinister MB Rajesh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചി കപ്പല്‍ശാലയ്‌ക്ക് 18.16 ഏക്കര്‍ ലീസിന് നല്‍കും

Kerala

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ കാര്യക്ഷമമല്ല: കേന്ദ്ര അതോറിറ്റി

Kerala

ലോക്‌സഭ പാസാക്കിയ ഖനനനിയമ ഭേദഗതിക്കെതിരെ സര്‍ക്കാര്‍; ജനങ്ങളെ തെറ്റിധരിപ്പിക്കാന്‍ ശ്രമം

Kerala

‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതുന്നു: കെ-ഡിസ്കിൽ നിന്ന് കുടുംബശ്രീയെ ഒഴിവാക്കി സർക്കാർ ഉത്തരവ്

Kerala

കേരളത്തിലെ സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് ഒത്താശ ചെയ്യുന്നു: വി. മുരളീധരന്‍ എംഎല്‍എ

പുതിയ വാര്‍ത്തകള്‍

‘ പെട്ടുപോയതാണ് , റിയാലിറ്റി ഞാൻ പറയാം ‘ ; വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപിക

പിണറായിയുടെ തുടര്‍ഭരണം സംഘടന പ്രവര്‍ത്തനത്തെ ബാധിച്ചുവെന്ന് ഡിവൈഎഫ്‌ഐ ; ഇനി പാറ്റാ പാർട്ടിയെ മാതൃകയാക്കാൻ തീരുമാനം

നവ്യ ഹരിദാസിന് അഭിവാദ്യങ്ങള്‍ ; ‘ ഈ കാംപയിന്‍ തുടങ്ങിയപ്പോൾ വന്ന് ചൊറിഞ്ഞ ഒരുപാട് പേരുണ്ട്. എല്ലാവര്‍ക്കും സന്തോഷമായല്ലോ ‘ ; യുവരാജ് ഗോകുൽ

മലമ്പുഴ ഉദ്യാന നവീകരണം; അലംഭാവം അനുവദിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി, നവീകരണം നിരീക്ഷിക്കാന്‍ ജനകീയ കമ്മിറ്റി

1984 സിഖ് വിരുദ്ധ കലാപക്കേസിലെ പ്രതി സജ്ജൻ കുമാർ അന്തരിച്ചു; മരണം തിഹാർ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരുമ്പോൾ

പ്രധാനമന്ത്രിയെ അവഹേളിച്ച് പരാമർശം; ജാൻമണി അറസ്റ്റിൽ, നടപടി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.