Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വ്യാജ ഡോക്ടറുടെ ചികിത്സയിലെ മരണം; പോലീസ് സമഗ്രാന്വേഷണത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2024, 08:47 am IST
in Kerala

കോഴിക്കോട്: വ്യാജ ഡോക്ടര്‍ ചികിത്സിച്ച രോഗി മരിക്കാനിടയായ സംഭവം പോലീസ് സമഗ്രമായി അന്വേഷിക്കും. ഇതിന്റെ ഭാഗമായി പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും. മരണത്തിന് കാരണം ചികിത്സാപ്പിഴവാണെങ്കില്‍ ഗൗരവമായ മറ്റു വകുപ്പുകള്‍ കൂടി ചേര്‍ത്ത് കേസെടുക്കും. വ്യാജ ഡോക്ടര്‍ പത്തനംതിട്ട തിരുവല്ല സ്വദേശി അബു അബ്രഹാം ലൂക്കിനെതിരെ (36) നിലവില്‍ വഞ്ചന, ആള്‍മാറാട്ട വകുപ്പുകളും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ആക്ട് പ്രകാരവുമാണ് ഫറോക്ക് പോലീസ് കേസെടുത്തത്. വ്യാജ ഡോക്ടറെ നിയമിച്ച ആശുപത്രിക്കെതിരെയും കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

കടലുണ്ടി കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രിയില്‍ അബു ഏബ്രഹാം ലൂക്ക് ചികിത്സിച്ച പൂച്ചേരിക്കുന്ന് പച്ചാട്ട് വിനോദ്കുമാര്‍ (60) ആണ് കഴിഞ്ഞദിവസം മരിച്ചത്. നെഞ്ചുവേദനയും ചുമയും ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ 23നാണ് വിനോദ്കുമാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. അബു അബ്രഹാം ചികില്‍സിച്ച രോഗി അര മണിക്കുറിനകം മരിച്ചെന്നാണ് പറയുന്നത്. കുടുംബം നല്കിയ പരാതിയില്‍ അന്വേഷിച്ച പോലീസ് ലൂക്കിനെ തിരുവല്ലയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. വിനോദിന്റെ മകന്‍ ഡോ. അശ്വിനും ഭാര്യയും നടത്തിയ അന്വേഷണത്തില്‍ അബു അബ്രഹാം ലൂക്ക് എംബിബിഎസ് പാസായിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നായിരുന്നു പോലീസ് നടപടി.

സംഭവത്തില്‍ വീഴ്ചയുണ്ടായതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. എംബിബിഎസ് പാസാകാത്തയാളെ ഡോക്ടറായി നിയമിച്ചതില്‍ വീഴ്ചയുണ്ടായി. വര്‍ഷങ്ങളോളം പ്രവൃത്തി പരിചയമുള്ള ഡോക്ടറെന്ന് പറഞ്ഞാണ് അബു അബ്രഹാം സമീപിച്ചത്. സര്‍ട്ടിഫിക്കറ്റ് നല്കിയിരുന്നില്ല. തന്ന രജിസ്‌ട്രേഷന്‍ നമ്പര്‍ അബു പി.സേവ്യര്‍ എന്ന പേരിലുള്ളതായിരുന്നു. ഇക്കാര്യം ചോദിച്ചപ്പോള്‍ തനിക്ക് രണ്ട് പേര് ഉണ്ടെന്നാണ് മറുപടി നല്കിയത്.

പരാതി വന്നതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്. നാലു വര്‍ഷമായിട്ടും ഇയാള്‍ക്കെതിരെ ഒരു പരാതിയുമില്ല. നല്ല ഡോക്ടറെന്ന പേര് സമ്പാദിച്ചിരുന്നു. എംബിബിഎസ് കഴിഞ്ഞ് നീറ്റ് പരീക്ഷയ്‌ക്ക് തയ്യാറെടുക്കുകയാണെന്നാണ് പറഞ്ഞിരുന്നതെന്നും ആശുപത്രി മാനേജര്‍ വ്യക്തമാക്കി.

2011 ല്‍ മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ എംബിബിഎസിനു പഠിച്ച അബു അബ്രഹാം പരീക്ഷയില്‍ വിജയിച്ചിരുന്നില്ല. കോഴിക്കോട് സ്വദേശിയായ ഡോക്ടറെ വിവാഹം കഴിച്ച ഇയാള്‍ പിന്നീട് കോഴിക്കോട് തന്നെ തുടരുകയായിരുന്നു.

മലപ്പുറം ജില്ലയില്‍ വിവിധ ഭാഗങ്ങളിലായി ഒന്‍പത് ആശുപത്രികളില്‍ ജോലി ചെയ്തതായും പോലീസ് പറഞ്ഞു. വ്യാജ ഡോക്ടര്‍ ചികിത്സിച്ച രോഗി മരിച്ച സംഭവത്തില്‍ വിവിധ രാഷ്‌ട്രീയ പാര്‍ട്ടി സംഘടനകള്‍ ഇന്നലെ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചു.

Tags: kozhikodePolice investigationfake doctor's treatment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട്ട് അംഗനവാടിയിലെത്തി ജീവനക്കാരിയെ കയറിപ്പിടിച്ച സിപിഎം നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala

കോഴിക്കോടിന് മന്ത്രിസ്ഥാനം നൽകാത്തതിനാൽ പ്രതിഷേധം, മുസ്‍ലിം ലീഗ് ഹൗസിന് മുമ്പിൽ കരിങ്കൊടിയും പോസ്റ്ററും

Kerala

കോഴിക്കോട്ട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; 19കാരൻ ചികിത്സയിൽ

Kerala

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

Kerala

കോഴിക്കോട് നഗരത്തിൽ വൻ ലഹരിവേട്ട; ഒരു കിലോഗ്രാം എംഡിഎംഎ പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

എല്ലാവരുടേയും മുരളിയേട്ടന്‍

അരവിന്ദ് ചിതംബരത്തെ കൂട്ടുകാരനായ പ്രജ്ഞാനന്ദ പൊക്കുന്നു.

ഇസ്പോര്‍ട്സ് വേള്‍ഡ് കപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ചെസ്സ് താരമായി അരവിന്ദ് ചിദംബരം

ദേശീയഗീതത്തിലെ ഏത് ഭാഗമാണ് താങ്കളെ ആശങ്കപ്പെടുത്തുന്നത്’? മുഹമ്മദ് റിയാസിനെതിരെ വി മുരളീധരൻ

സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്തുകൊണ്ട് എത്തിയില്ല?

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

മിഥില എക്സ്പ്രസിലും തീ പിടുത്തം : അട്ടിമറി ശ്രമം മൂന്നാം തവണ ;  ആസൂത്രിതമെന്ന് അധികൃതർ ; മിഥിലയിൽ നിന്ന് കണ്ടെത്തിയത് പെട്രോളിൽ മുക്കിയ തുണികഷ്ണം

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമല്ലെന്ന് സതീശന്‍ , ഇതെല്ലാം കേന്ദ്രത്തിന്റെ നിയമമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അഖില്‍ മാരാര്‍

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിന് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.