Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

20 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച വഴിയോര വിശ്രമകേന്ദ്രം പൂട്ടി ഇരിങ്ങാലക്കുട നഗരസഭ; ഇനി തുറക്കാന്‍ താല്‍പര്യമില്ലെന്ന് കരാറുകാരൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2024, 03:24 pm IST
in Thrissur

ഇരിങ്ങാലക്കുട: നഗരസഭ പൂതംകുളം വഴിയോര വിശ്രമകേന്ദ്രം പൂട്ടി. ഷൊര്‍ണ്ണൂര്‍- കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയില്‍ ഇരിങ്ങാലക്കുട ബൈപ്പാസ് റോഡ് ചെന്ന് ചേരുന്ന ജങ്ഷനില്‍ നഗരസഭയുടെ പൂതംക്കുളം ഷോപ്പിങ് കോംപ്ലക്‌സിന് അടുത്തായി 20 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച വഴിയോര വിശ്രമ കേന്ദ്രമാണ് പ്രവര്‍ത്തനം തുടങ്ങി അഞ്ച് മാസത്തിനുള്ളില്‍ പൂട്ടിയത്.

വഴിയോര വിശ്രമകേന്ദ്രത്തിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ പാഴായെന്നുമുള്ള ആക്ഷേപം ഉയര്‍ന്നതും സംസ്ഥാനപാത കോണ്‍ക്രീറ്റിങ്ങ് പ്രവൃത്തിയുടെ ഭാഗമായി പൂതംകുളം മുതല്‍ ക്രൈസ്റ്റ് കോളജ് ജങ്ഷന്‍ വരെ ഗതാഗത നിയന്ത്രണം വന്നതും തിരിച്ചടിയായി. വിശ്രമകേന്ദ്രത്തിലേക്കും ഭക്ഷണശാലയിലേക്കും ആരും കടക്കാതായതോടെ കരാറുകാരന്‍ കേന്ദ്രത്തിന് ഷട്ടറിടുകയായിരുന്നു.

വഴിയോരങ്ങളില്‍ പൊതു ടോയ്‌ലറ്റുകള്‍ അടങ്ങുന്ന വിശ്രമ കേന്ദ്രങ്ങള്‍ നിര്‍മിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായിട്ടാണ് രണ്ട് നിലകളിലായി എഴ് ടോയ്ലറ്റുകളും ബാത്ത്റൂമും വിശ്രമമുറിയുമടങ്ങുന്ന കെട്ടിടം നിര്‍മ്മിച്ചത്. താഴത്തെ നിലയില്‍ സ്ത്രീകള്‍ക്കായി മൂന്ന് ടോയ്‌ലറ്റുകളും ബാത്ത്‌റൂമും ഫീഡിംഗ് മുറിയും കഫറ്റേരിയയും മുകളില്‍ പുരുഷന്‍മാര്‍ക്ക് നാല് ടോയ്‌ലറ്റുകളും വിശ്രമമുറിയുമാണ് ഒരുക്കിയിരിക്കുന്നത്. കോഫി ഷോപ്പും റിഫ്രഷ്മെന്റ് സൗകര്യങ്ങളും പദ്ധതിയുടെ ഭാഗമായി ലക്ഷ്യമിട്ടിരുന്നു. 2022 ഡിസംബര്‍ നാലിന് ഉദ്ഘാടനം ചെയ്ത പദ്ധതിക്ക് നഗരസഭ നിശ്ചയിച്ച വാടകയ്‌ക്ക് ഏറ്റെടുക്കാന്‍ ആളില്ലാതായതിനെ തുടര്‍ന്ന് മാസങ്ങളോളം അടച്ചിട്ടു.

ഒരു വര്‍ഷത്തേക്ക് പത്തരലക്ഷം രൂപയാണ് വാടക നിശ്ചയിച്ചിരുന്നത്. എന്നാല്‍ ലേലത്തിലും പുനര്‍ലേലത്തിനും ഈ തുകയ്‌ക്ക് ഏറ്റെടുക്കാന്‍ ആരും തയ്യാറായില്ല. ഒടുവില്‍ നേരത്തെ നിശ്ചയിച്ചതില്‍ നിന്നും കുറച്ച് അഞ്ച് ലക്ഷം വാടക നിശ്ചയിച്ച് കരാര്‍ നല്‍കിയാണ് കഴിഞ്ഞ ഏപ്രിലില്‍ ഇതിന്റെ പ്രവര്‍ത്തനം തുടങ്ങിയത്. എന്നാല്‍ വഴിയോര വിശ്രമകേന്ദ്രത്തിലെ ടോയ്ലറ്റുകള്‍ ആരും ഉപയോഗിച്ചിരുന്നില്ല. കോഫിയും ലഘുഭക്ഷണങ്ങളുമായി തുടങ്ങിയ കോഫിഷോപ്പിലേക്കും ആളുകള്‍ എത്താതായതോടെയാണ് അത് മാറ്റി വൈകുന്നേരങ്ങളില്‍ തട്ടുകടയാക്കിയതെന്ന് കരാറുകാരന്‍ പറഞ്ഞു.

എന്നാല്‍ കെട്ടിടത്തിന്റെ കാഴ്ച മറച്ച് കൊണ്ടായിരുന്നു ഭക്ഷണശാലയുടെ പ്രവര്‍ത്തനമെന്നും ഇതുമൂലം പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ പാഴായിയെന്നും ആക്ഷേപമുയര്‍ന്നു. ഇതിനിടെ റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി ഗതാഗത നിയന്ത്രണങ്ങളും വന്നതോടെ തട്ടുകടയിലെ കച്ചവടവും നിലച്ചു. റോഡുപണി തുടങ്ങിയിട്ടും ഒന്ന് രണ്ട് ദിവസം തുറന്നെങ്കിലും ആരും വരാതായതോടെ കരാറുകാരന്‍ വിശ്രമകേന്ദ്രം അടച്ച് നഗരസഭയെ സമീപിച്ച് കരാറില്‍ നിന്നും പിന്‍മാറുകയാണെന്ന് അറിയിച്ച് കത്തുനല്‍കി.

2025 മാര്‍ച്ച് 31 വരെ കരാര്‍ കാലാവധി ഉണ്ടെങ്കിലും ഇനി തുറക്കാന്‍ താല്‍പര്യമില്ലെന്നും കരാറുകാരന്‍ പറഞ്ഞു.

Tags: ContractRest CenterIringalakuda Municipal Corporation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം തുറമുഖത്തിന്റെ കരാര്‍ കാട്ടി തട്ടിപ്പ് : മുഖ്യപ്രതി സല്‍മാനുല്‍ ഫാരിസ് പിടിയില്‍, യുവതിയെ ചോദ്യം ചെയ്യുന്നു

Kerala

വ്യാപാര കരാറുകളെ എതിര്‍ക്കുന്നത് ചൈനീസ് താത്പര്യം സംരക്ഷിക്കാന്‍: രാജീവ് ചന്ദ്രശേഖര്‍

Editorial

വാണിജ്യ യുദ്ധത്തില്‍ ഭാരതം നേടിയ വിജയം

Career

നഴ്‌സുമാരടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഡെന്മാര്‍ക്കില്‍ അവസരം, നോര്‍ക്കയുമായുള്ള കരാര്‍ കൈമാറി

Kerala

പാലിയേക്കര ടോള്‍ പിരിവ് തടഞ്ഞതിനെതിരെ അപ്പീല്‍ സുപ്രിം കോടതി തള്ളി

പുതിയ വാര്‍ത്തകള്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

യുഎസിലെ മതപരിവര്‍ത്തനസംഘടനയില്‍ നിന്ന് കോടികള്‍ കേരളത്തിലെ പെന്തക്കോസ്ത് സഭകള്‍ക്കും കിട്ടി, ഇഡി പിടിമുറുക്കുന്നു

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.