Monday, July 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇ.പി. ജയരാജന് രാഷ്‌ട്രീയ വനവാസം

Janmabhumi Online by Janmabhumi Online
Sep 1, 2024, 07:56 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

കണ്ണൂര്‍: പാര്‍ട്ടിയും പിണറായി വിജയനും കൈവിട്ട ഒരിക്കല്‍ സിപിഎമ്മിലെ രണ്ടാമത്തെ അധികാര കേന്ദ്രമായിരുന്നു കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജന് ഇനി രാഷ്‌ട്രീയ വനവാസം. സമ്മേളനങ്ങള്‍ ആരംഭിക്കാനിരിക്കെയാണ് ഇ.പി. ജയരാജനെ പാര്‍ട്ടി അധികാര കേന്ദ്രങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തിയത്.

പുറത്താക്കലിന് പരസ്യമായി നല്കുന്ന വിശദീകരണങ്ങള്‍ക്കപ്പുറം പാര്‍ട്ടിക്കകത്തുള്ള പടലപിണക്കങ്ങളാണ് ഇ.പി. ജയരാജന്‍ എന്ന സിപിഎം നേതാവിന്റെ പുറത്ത് പോകലിന് കാരണം. എല്‍ഡിഎഫില്‍ തുടര്‍ ഭരണം ലഭിച്ച് പിണറായി മുഖ്യമന്ത്രിയായെങ്കിലും ജയരാജന്‍ മന്ത്രിസഭയില്‍ രണ്ടാമൂഴമുണ്ടായില്ല. സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ മരണപ്പെട്ട സമയത്ത് ഇ.പി. ജയരാജന്‍ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും എല്ലാ കണക്കുകൂട്ടുകളെയും തെറ്റിച്ചുകൊണ്ട് എം.വി. ഗോവിന്ദനാണ് ആസ്ഥാനത്തേക്ക് വന്നത്. ഇതോടെയാണ് ജയരാജന്‍ പൂര്‍ണ്ണമായും അതൃപ്തനായത്.

ഇപിക്ക് എല്‍ഡിഎഫ് കണ്‍വീനര്‍ എന്ന സ്ഥാനം നല്കിയിരുന്നുവെങ്കിലും കൃത്യമായി സംവിധാനത്തെ മുന്നോട്ടു കൊണ്ടു പോകാനോ യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കാനോ അദ്ദേഹം തയ്യാറായില്ല. ഒരു ഘട്ടത്തില്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കുമെന്ന് വരെ അദ്ദേഹം പരസ്യമായി പറഞ്ഞിരുന്നു. ഈ സമയത്തെല്ലാം പിണറായി വിജയന്‍ ഇടപെട്ടാണ് അദ്ദേഹത്തെ അനുനയിപ്പിച്ച് വീണ്ടും പാര്‍ട്ടി സംവിധാനത്തില്‍ ഇരുത്തിയത്. എന്നാല്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന എം.വി. ഗോവിന്ദനുമായി ഒത്തുപോകുന്നതില്‍ പൂര്‍ണമായും വിമുഖത കാണിച്ച ഇ.പി. ജയരാജന്‍ ഒരു ഘട്ടത്തിലും പാര്‍ട്ടി സംവിധാനങ്ങളിലേക്ക് തിരികെ വന്നില്ല.

ഒരേസമയം പാര്‍ട്ടിക്ക് അതീതനായും പാര്‍ട്ടിക്ക് വിധേയനായും മുന്നോട്ട് പോവുക എന്ന നിലപാടാണ് ഇ.പി. ജയരാജന്‍ സ്വീകരിച്ചത്. വിവാദ വ്യവസായി സാന്റിയാഗോ മാര്‍ട്ടിനും ചാക്ക് രാധാകൃഷ്ണനും ഫാരിസ് അബൂബക്കറുമെല്ലാം തന്നെ ജയരാജന്റെ അടുപ്പക്കാരായപ്പോള്‍ അത് വിവാദമാവുകയും ചെയ്തു. മന്ത്രിയായിരുന്നപ്പോള്‍ ഭാര്യാ സഹോദരിയും സിപിഎം കേന്ദ്രക്കമ്മിറ്റിയംഗവുമായ പി.കെ. ശ്രീമതിയുടെ മകന്‍ പി.കെ. സുധീറിനെ വ്യവസായ വകുപ്പിന്റെ പൊതുമേഖല സ്ഥാനത്തില്‍ എംഡിയായും സഹോദര പുത്രന്റെ ഭാര്യ ദീപ്തി നിഷാദിനെ മറ്റൊരു സ്ഥാപനത്തില്‍ ജനറല്‍ മാനേജരായും നിയമിച്ചത് വിവാദമായിരുന്നു. കണ്ണൂര്‍ ജില്ലയിലെ വൈദേഹം എന്ന ആയുര്‍വേദ റിസോര്‍ട്ടിലെ ഇപിയുടെ ബന്ധുക്കളുടെ പങ്കാളിത്തവും വിവാദമായിരുന്നു. തുടര്‍ച്ചയായി വിവാദങ്ങളുണ്ടായപ്പോഴും ഇപിയുടെ കസേരയ്‌ക്ക് ഇളക്കം തട്ടിയില്ല.

എന്നാല്‍ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായുള്ള പടലപിണക്കം രൂക്ഷമായത് ഇപിയെ പാര്‍ട്ടിക്കും അനഭിമതനാക്കി. തനിക്ക് രാഷ്‌ട്രീയ എതിരാളിയായി വളരാന്‍ സാധ്യതയുള്ള ഇ.പി. ജയരാജനെ പൂര്‍ണമായും ഒതുക്കുകയെന്ന എം.വി. ഗോവിന്ദന്റെ തന്ത്രം കൂടിയാണ് ഒരു പരിധിവരെ ഇവിടെ വിജയിച്ചിരിക്കുന്നത്. ഇനി ഗോവിന്ദനെ സംബന്ധിച്ച് പാര്‍ട്ടിക്കകത്ത് ശക്തരായ എതിരാളികള്‍ ഇല്ല എന്ന് തന്നെ പറയാം. കാരണം ജി. സുധാകരന്‍, തോമസ് ഐസക്ക്, എം.എ. ബേബി തുടങ്ങിയ രാഷ്‌ട്രീയ നേതാക്കളെല്ലാം തന്നെ സജീവ രാഷ്‌ട്രീയത്തില്‍ നിന്ന് പിറകോട്ട് പോയിക്കഴിഞ്ഞു. അവസാനത്തെ കടമ്പയായ ഇപി കൂടി മാറ്റി നിര്‍ത്തപ്പെടുന്നതോടെ പിണറായിക്കുശേഷം എം.വി. ഗോവിന്ദന്റെ ഒറ്റയാള്‍ പോരാട്ടമായിരിക്കും ഇനി കാണാന്‍ സാധിക്കുക.

നിലവിലെ സാഹചര്യത്തില്‍ ഇ.പി. ജയരാജന് ഇനി യൊരു തിരിച്ചുവരവ് അതിവിദൂര സ്വപ്‌നം മാത്രമാണ്. കാരണം 75 വയസ്സോടടുത്ത ഇ.പി. ജയരാജന് ഇനി ഒരു തിരിച്ചുവരവ് സാധ്യമല്ലെന്ന് വ്യക്തമാണ്. തളിപ്പറമ്പിലെ മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയുമായ സി.കെ.പി. പത്മനാഭന്റെ അതേ സാധ്യതകളിലേക്കും സാഹചര്യത്തിലേക്കുമാണ് ഇ.പി. ജയരാജനും വരാന്‍ പോകുന്നതെന്ന് വ്യക്തമാണ്.

Tags: CPM Keralapolitical exileEP Jayarajan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

നാലര വയസുകാരന്‍ നാവുയര്‍ത്തുന്ന കാലം വരുന്നുണ്ട്

Kerala

വന്യമൃഗ ശല്യത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ കര്‍ഷകരോട് ആയുധം എടുക്കാന്‍ പറയും : ഇ.പി. ജയരാജന്‍

Kerala

സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഇഎംഎസ് സ്മൃതി വിഭാഗത്തിന് 45 ലക്ഷം

Kerala

പ്രായമല്ല, ശേഷിയാണ് മാനദണ്ഡം; എസ്എഫ്‌ഐയില്‍ മാലിന്യങ്ങള്‍ അടിയുന്നു: ജി. സുധാകരന്‍

Editorial

നീതിപീഠങ്ങളോടും നിഷേധാത്മക നയം

പുതിയ വാര്‍ത്തകള്‍

ബിഗ് ബോസിൽ പ്രണയപരാജയത്തെ തുടർന്ന് നടി ജീവനൊടുക്കാൻ ശ്രമിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ബീഹാറിലെ വോട്ടര്‍പട്ടികയില്‍ നേപ്പാളികളും ബംഗ്ലാദേശികളുമെന്ന് ഇലക്ഷന്‍ കമ്മീഷന് റിപ്പോര്‍ട്ട്; ആരോപണം വ്യാജമെന്ന് തേജസ്വി യാദവ്

വരുണ്‍ മോഹനെ ഗൂഗിളില്‍ നിന്നും 20605 കോടി രൂപ നേടിയ ബിസിനസുകാരനാക്കിയതിന് പിന്നില്‍ വിദ്യാഭ്യാസം, ദീര്‍ഘവീക്ഷണം, ടെക്നോളജി കോമ്പോ

ഇന്ത്യയിലെ 87ാം ഗ്രാന്‍റ് മാസ്റ്ററായി തമിഴ്നാട്ടില്‍ നിന്നും മറ്റൊരു പ്രതിഭകൂടി-ഹരികൃഷ്ണന്‍

സാധാരണഭക്തര്‍ക്കൊപ്പം അലിഞ്ഞുചേര്‍ന്ന്  അദാനിയും ഭാര്യ പ്രീതി അദാനിയും മകന്‍ കരണ്‍ അദാനിയും സാധാരണഭക്തര്‍ക്കൊപ്പം അലിഞ്ഞുചേര്‍ന്ന് പങ്കെടുത്തപുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവച്ചടങ്ങില്‍(വലത്ത്)

ജഗന്നാഥയാത്രയില്‍ രഥം അദാനിക്ക് വേണ്ടി നിര്‍ത്തിയെന്ന് രാഹുല്‍ ഗാന്ധി; ഭാര്യയ്‌ക്കൊപ്പം ഭക്തര്‍ക്കുള്ള പ്രസാദം പാകം ചെയ്ത അദാനിയെ അപമാനിച്ച് രാഹുല്‍

സർക്കാർ ഭൂമിയിൽ അനധികൃതമായി വീട് വച്ച് താമസിച്ചത് 1,400 ഓളം ബംഗാളി മുസ്ലീങ്ങൾ : വീടുകൾ പൊളിച്ചു നീക്കി അസം സർക്കാർ

ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ തലപ്പത്തേക്ക് തേജസ്സാര്‍ന്ന മലയാളിയുവതി പ്രിയാനായര്‍; ഈ പദവി കയ്യാളുന്ന ആദ്യ വനിത

മുസ്ലീം രാജ്യങ്ങളിൽ നിന്ന് ലഭിച്ചത് 500 കോടി ; ലൗ ജിഹാദിനായി ആയിരത്തിലധികം മുസ്‌ലിം യുവാക്കൾക്കു ചങ്കൂർ ബാബ പണം നൽകി

ഗുരുപൂജ അനുവദിക്കില്ല ; സനാതന ധർമം നടപ്പാക്കാനുള്ള ആർ എസ് എസിന്റെ ശ്രമം ചെറുത്ത് തോൽപ്പിക്കുമെന്ന് എം വി ​ഗോവിന്ദൻ

46 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പെരുമ്പാവൂരിൽ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies