Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇ.പി. ജയരാജന് രാഷ്‌ട്രീയ വനവാസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2024, 07:56 am IST
in India

കണ്ണൂര്‍: പാര്‍ട്ടിയും പിണറായി വിജയനും കൈവിട്ട ഒരിക്കല്‍ സിപിഎമ്മിലെ രണ്ടാമത്തെ അധികാര കേന്ദ്രമായിരുന്നു കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജന് ഇനി രാഷ്‌ട്രീയ വനവാസം. സമ്മേളനങ്ങള്‍ ആരംഭിക്കാനിരിക്കെയാണ് ഇ.പി. ജയരാജനെ പാര്‍ട്ടി അധികാര കേന്ദ്രങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തിയത്.

പുറത്താക്കലിന് പരസ്യമായി നല്കുന്ന വിശദീകരണങ്ങള്‍ക്കപ്പുറം പാര്‍ട്ടിക്കകത്തുള്ള പടലപിണക്കങ്ങളാണ് ഇ.പി. ജയരാജന്‍ എന്ന സിപിഎം നേതാവിന്റെ പുറത്ത് പോകലിന് കാരണം. എല്‍ഡിഎഫില്‍ തുടര്‍ ഭരണം ലഭിച്ച് പിണറായി മുഖ്യമന്ത്രിയായെങ്കിലും ജയരാജന്‍ മന്ത്രിസഭയില്‍ രണ്ടാമൂഴമുണ്ടായില്ല. സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ മരണപ്പെട്ട സമയത്ത് ഇ.പി. ജയരാജന്‍ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും എല്ലാ കണക്കുകൂട്ടുകളെയും തെറ്റിച്ചുകൊണ്ട് എം.വി. ഗോവിന്ദനാണ് ആസ്ഥാനത്തേക്ക് വന്നത്. ഇതോടെയാണ് ജയരാജന്‍ പൂര്‍ണ്ണമായും അതൃപ്തനായത്.

ഇപിക്ക് എല്‍ഡിഎഫ് കണ്‍വീനര്‍ എന്ന സ്ഥാനം നല്കിയിരുന്നുവെങ്കിലും കൃത്യമായി സംവിധാനത്തെ മുന്നോട്ടു കൊണ്ടു പോകാനോ യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കാനോ അദ്ദേഹം തയ്യാറായില്ല. ഒരു ഘട്ടത്തില്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കുമെന്ന് വരെ അദ്ദേഹം പരസ്യമായി പറഞ്ഞിരുന്നു. ഈ സമയത്തെല്ലാം പിണറായി വിജയന്‍ ഇടപെട്ടാണ് അദ്ദേഹത്തെ അനുനയിപ്പിച്ച് വീണ്ടും പാര്‍ട്ടി സംവിധാനത്തില്‍ ഇരുത്തിയത്. എന്നാല്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന എം.വി. ഗോവിന്ദനുമായി ഒത്തുപോകുന്നതില്‍ പൂര്‍ണമായും വിമുഖത കാണിച്ച ഇ.പി. ജയരാജന്‍ ഒരു ഘട്ടത്തിലും പാര്‍ട്ടി സംവിധാനങ്ങളിലേക്ക് തിരികെ വന്നില്ല.

ഒരേസമയം പാര്‍ട്ടിക്ക് അതീതനായും പാര്‍ട്ടിക്ക് വിധേയനായും മുന്നോട്ട് പോവുക എന്ന നിലപാടാണ് ഇ.പി. ജയരാജന്‍ സ്വീകരിച്ചത്. വിവാദ വ്യവസായി സാന്റിയാഗോ മാര്‍ട്ടിനും ചാക്ക് രാധാകൃഷ്ണനും ഫാരിസ് അബൂബക്കറുമെല്ലാം തന്നെ ജയരാജന്റെ അടുപ്പക്കാരായപ്പോള്‍ അത് വിവാദമാവുകയും ചെയ്തു. മന്ത്രിയായിരുന്നപ്പോള്‍ ഭാര്യാ സഹോദരിയും സിപിഎം കേന്ദ്രക്കമ്മിറ്റിയംഗവുമായ പി.കെ. ശ്രീമതിയുടെ മകന്‍ പി.കെ. സുധീറിനെ വ്യവസായ വകുപ്പിന്റെ പൊതുമേഖല സ്ഥാനത്തില്‍ എംഡിയായും സഹോദര പുത്രന്റെ ഭാര്യ ദീപ്തി നിഷാദിനെ മറ്റൊരു സ്ഥാപനത്തില്‍ ജനറല്‍ മാനേജരായും നിയമിച്ചത് വിവാദമായിരുന്നു. കണ്ണൂര്‍ ജില്ലയിലെ വൈദേഹം എന്ന ആയുര്‍വേദ റിസോര്‍ട്ടിലെ ഇപിയുടെ ബന്ധുക്കളുടെ പങ്കാളിത്തവും വിവാദമായിരുന്നു. തുടര്‍ച്ചയായി വിവാദങ്ങളുണ്ടായപ്പോഴും ഇപിയുടെ കസേരയ്‌ക്ക് ഇളക്കം തട്ടിയില്ല.

എന്നാല്‍ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായുള്ള പടലപിണക്കം രൂക്ഷമായത് ഇപിയെ പാര്‍ട്ടിക്കും അനഭിമതനാക്കി. തനിക്ക് രാഷ്‌ട്രീയ എതിരാളിയായി വളരാന്‍ സാധ്യതയുള്ള ഇ.പി. ജയരാജനെ പൂര്‍ണമായും ഒതുക്കുകയെന്ന എം.വി. ഗോവിന്ദന്റെ തന്ത്രം കൂടിയാണ് ഒരു പരിധിവരെ ഇവിടെ വിജയിച്ചിരിക്കുന്നത്. ഇനി ഗോവിന്ദനെ സംബന്ധിച്ച് പാര്‍ട്ടിക്കകത്ത് ശക്തരായ എതിരാളികള്‍ ഇല്ല എന്ന് തന്നെ പറയാം. കാരണം ജി. സുധാകരന്‍, തോമസ് ഐസക്ക്, എം.എ. ബേബി തുടങ്ങിയ രാഷ്‌ട്രീയ നേതാക്കളെല്ലാം തന്നെ സജീവ രാഷ്‌ട്രീയത്തില്‍ നിന്ന് പിറകോട്ട് പോയിക്കഴിഞ്ഞു. അവസാനത്തെ കടമ്പയായ ഇപി കൂടി മാറ്റി നിര്‍ത്തപ്പെടുന്നതോടെ പിണറായിക്കുശേഷം എം.വി. ഗോവിന്ദന്റെ ഒറ്റയാള്‍ പോരാട്ടമായിരിക്കും ഇനി കാണാന്‍ സാധിക്കുക.

നിലവിലെ സാഹചര്യത്തില്‍ ഇ.പി. ജയരാജന് ഇനി യൊരു തിരിച്ചുവരവ് അതിവിദൂര സ്വപ്‌നം മാത്രമാണ്. കാരണം 75 വയസ്സോടടുത്ത ഇ.പി. ജയരാജന് ഇനി ഒരു തിരിച്ചുവരവ് സാധ്യമല്ലെന്ന് വ്യക്തമാണ്. തളിപ്പറമ്പിലെ മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയുമായ സി.കെ.പി. പത്മനാഭന്റെ അതേ സാധ്യതകളിലേക്കും സാഹചര്യത്തിലേക്കുമാണ് ഇ.പി. ജയരാജനും വരാന്‍ പോകുന്നതെന്ന് വ്യക്തമാണ്.

Tags: CPM Keralapolitical exileEP Jayarajan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

Kerala

പിണറായി പക്ഷത്തിന് കാലിടറുന്നു; സിപിഎമ്മില്‍ വിഭാഗീയത ശക്തം

Kerala

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

Kerala

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

Article

അവിടുത്തെപ്പോലെ ഇവിടെയും

പുതിയ വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.