Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇ.പി. ജയരാജന് രാഷ്‌ട്രീയ വനവാസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2024, 07:56 am IST
in India

കണ്ണൂര്‍: പാര്‍ട്ടിയും പിണറായി വിജയനും കൈവിട്ട ഒരിക്കല്‍ സിപിഎമ്മിലെ രണ്ടാമത്തെ അധികാര കേന്ദ്രമായിരുന്നു കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജന് ഇനി രാഷ്‌ട്രീയ വനവാസം. സമ്മേളനങ്ങള്‍ ആരംഭിക്കാനിരിക്കെയാണ് ഇ.പി. ജയരാജനെ പാര്‍ട്ടി അധികാര കേന്ദ്രങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തിയത്.

പുറത്താക്കലിന് പരസ്യമായി നല്കുന്ന വിശദീകരണങ്ങള്‍ക്കപ്പുറം പാര്‍ട്ടിക്കകത്തുള്ള പടലപിണക്കങ്ങളാണ് ഇ.പി. ജയരാജന്‍ എന്ന സിപിഎം നേതാവിന്റെ പുറത്ത് പോകലിന് കാരണം. എല്‍ഡിഎഫില്‍ തുടര്‍ ഭരണം ലഭിച്ച് പിണറായി മുഖ്യമന്ത്രിയായെങ്കിലും ജയരാജന്‍ മന്ത്രിസഭയില്‍ രണ്ടാമൂഴമുണ്ടായില്ല. സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ മരണപ്പെട്ട സമയത്ത് ഇ.പി. ജയരാജന്‍ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും എല്ലാ കണക്കുകൂട്ടുകളെയും തെറ്റിച്ചുകൊണ്ട് എം.വി. ഗോവിന്ദനാണ് ആസ്ഥാനത്തേക്ക് വന്നത്. ഇതോടെയാണ് ജയരാജന്‍ പൂര്‍ണ്ണമായും അതൃപ്തനായത്.

ഇപിക്ക് എല്‍ഡിഎഫ് കണ്‍വീനര്‍ എന്ന സ്ഥാനം നല്കിയിരുന്നുവെങ്കിലും കൃത്യമായി സംവിധാനത്തെ മുന്നോട്ടു കൊണ്ടു പോകാനോ യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കാനോ അദ്ദേഹം തയ്യാറായില്ല. ഒരു ഘട്ടത്തില്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കുമെന്ന് വരെ അദ്ദേഹം പരസ്യമായി പറഞ്ഞിരുന്നു. ഈ സമയത്തെല്ലാം പിണറായി വിജയന്‍ ഇടപെട്ടാണ് അദ്ദേഹത്തെ അനുനയിപ്പിച്ച് വീണ്ടും പാര്‍ട്ടി സംവിധാനത്തില്‍ ഇരുത്തിയത്. എന്നാല്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന എം.വി. ഗോവിന്ദനുമായി ഒത്തുപോകുന്നതില്‍ പൂര്‍ണമായും വിമുഖത കാണിച്ച ഇ.പി. ജയരാജന്‍ ഒരു ഘട്ടത്തിലും പാര്‍ട്ടി സംവിധാനങ്ങളിലേക്ക് തിരികെ വന്നില്ല.

ഒരേസമയം പാര്‍ട്ടിക്ക് അതീതനായും പാര്‍ട്ടിക്ക് വിധേയനായും മുന്നോട്ട് പോവുക എന്ന നിലപാടാണ് ഇ.പി. ജയരാജന്‍ സ്വീകരിച്ചത്. വിവാദ വ്യവസായി സാന്റിയാഗോ മാര്‍ട്ടിനും ചാക്ക് രാധാകൃഷ്ണനും ഫാരിസ് അബൂബക്കറുമെല്ലാം തന്നെ ജയരാജന്റെ അടുപ്പക്കാരായപ്പോള്‍ അത് വിവാദമാവുകയും ചെയ്തു. മന്ത്രിയായിരുന്നപ്പോള്‍ ഭാര്യാ സഹോദരിയും സിപിഎം കേന്ദ്രക്കമ്മിറ്റിയംഗവുമായ പി.കെ. ശ്രീമതിയുടെ മകന്‍ പി.കെ. സുധീറിനെ വ്യവസായ വകുപ്പിന്റെ പൊതുമേഖല സ്ഥാനത്തില്‍ എംഡിയായും സഹോദര പുത്രന്റെ ഭാര്യ ദീപ്തി നിഷാദിനെ മറ്റൊരു സ്ഥാപനത്തില്‍ ജനറല്‍ മാനേജരായും നിയമിച്ചത് വിവാദമായിരുന്നു. കണ്ണൂര്‍ ജില്ലയിലെ വൈദേഹം എന്ന ആയുര്‍വേദ റിസോര്‍ട്ടിലെ ഇപിയുടെ ബന്ധുക്കളുടെ പങ്കാളിത്തവും വിവാദമായിരുന്നു. തുടര്‍ച്ചയായി വിവാദങ്ങളുണ്ടായപ്പോഴും ഇപിയുടെ കസേരയ്‌ക്ക് ഇളക്കം തട്ടിയില്ല.

എന്നാല്‍ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായുള്ള പടലപിണക്കം രൂക്ഷമായത് ഇപിയെ പാര്‍ട്ടിക്കും അനഭിമതനാക്കി. തനിക്ക് രാഷ്‌ട്രീയ എതിരാളിയായി വളരാന്‍ സാധ്യതയുള്ള ഇ.പി. ജയരാജനെ പൂര്‍ണമായും ഒതുക്കുകയെന്ന എം.വി. ഗോവിന്ദന്റെ തന്ത്രം കൂടിയാണ് ഒരു പരിധിവരെ ഇവിടെ വിജയിച്ചിരിക്കുന്നത്. ഇനി ഗോവിന്ദനെ സംബന്ധിച്ച് പാര്‍ട്ടിക്കകത്ത് ശക്തരായ എതിരാളികള്‍ ഇല്ല എന്ന് തന്നെ പറയാം. കാരണം ജി. സുധാകരന്‍, തോമസ് ഐസക്ക്, എം.എ. ബേബി തുടങ്ങിയ രാഷ്‌ട്രീയ നേതാക്കളെല്ലാം തന്നെ സജീവ രാഷ്‌ട്രീയത്തില്‍ നിന്ന് പിറകോട്ട് പോയിക്കഴിഞ്ഞു. അവസാനത്തെ കടമ്പയായ ഇപി കൂടി മാറ്റി നിര്‍ത്തപ്പെടുന്നതോടെ പിണറായിക്കുശേഷം എം.വി. ഗോവിന്ദന്റെ ഒറ്റയാള്‍ പോരാട്ടമായിരിക്കും ഇനി കാണാന്‍ സാധിക്കുക.

നിലവിലെ സാഹചര്യത്തില്‍ ഇ.പി. ജയരാജന് ഇനി യൊരു തിരിച്ചുവരവ് അതിവിദൂര സ്വപ്‌നം മാത്രമാണ്. കാരണം 75 വയസ്സോടടുത്ത ഇ.പി. ജയരാജന് ഇനി ഒരു തിരിച്ചുവരവ് സാധ്യമല്ലെന്ന് വ്യക്തമാണ്. തളിപ്പറമ്പിലെ മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയുമായ സി.കെ.പി. പത്മനാഭന്റെ അതേ സാധ്യതകളിലേക്കും സാഹചര്യത്തിലേക്കുമാണ് ഇ.പി. ജയരാജനും വരാന്‍ പോകുന്നതെന്ന് വ്യക്തമാണ്.

Tags: EP JayarajanCPM Keralapolitical exile
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്‌കൃത സര്‍വകലാശാലയിലെ ശ്രീശങ്കര ജയന്തി അട്ടിമറിക്കാന്‍ നീക്കം

Kerala

ഫര്‍മാന്‍ ഖാനും പെണ്‍കുട്ടിക്കും സംരക്ഷണം ഒരുക്കുന്നത് സിപിഎമ്മും ജിഹാദികളും

Article

ഭയപ്പെട്ട കാട്ടില്‍ ഇളകിയതെല്ലാം പുലി

Editorial

സിപിഎം കൂട്ടുനിന്നത് ലൗജിഹാദിനു തന്നെ

Article

ജനമനസ് അട്ടിമറിക്കാന്‍ ശീര്‍ഷാസനം മതിയാവില്ല

പുതിയ വാര്‍ത്തകള്‍

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കും ; പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്ന് ഫാറൂഖ് അബ്ദുള്ള

ക്രിസ്തുമത പ്രചാരണം: മൂന്ന് യുഎസ് പൗരന്മാർക്ക് ഇന്ത്യ വിടാൻ നോട്ടീസ് നൽകി പൂനെ പോലീസ്

വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്; ഡെപ‍്യൂട്ടി മേയർ ആശാനാഥിനും ബിജെപി കൗൺസിലർമാർക്കും നോട്ടീസ്

ഭർത്താവിന്റെ കുടുംബത്തിലെ ശാപം ഒടുവിൽ ആലിയക്കും!പ്രസവ ശേഷം താരറാണിക്ക് സംഭവിക്കുന്നത്!

മംഗളാ ദേവി വിവാദങ്ങളുടെ കാണാപ്പുറങ്ങള്‍; അവകാശവാദത്തില്‍ ഉറച്ച് തമിഴ്നാട്, പുനരുദ്ധാരണം ആവശ്യപ്പെട്ട് കണ്ണകി ട്രസ്റ്റ് രംഗത്ത്

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി; കറൻ്റ് പോകുന്നത് ലോഡ് കൂടുമ്പോളെന്ന് കെ കൃഷ്ണൻകുട്ടി

വിശ്വാസികളാണോ ശബരിമല കയറിയത്; ബിന്ദു അമ്മിണിയും കനക ദുർഗയും വിശ്വാസികളാണോ: ജസ്റ്റിസ് നാഗരത്ന

സ്വര്‍ണ്ണവിലയില്‍ അപ്രതീക്ഷിത മാറ്റം; ഇന്നത്തെ നിരക്ക് അറിയാം

ഭീകരരെ പിന്തുണച്ച, രാജ്യദ്രോഹക്കേസിൽ പ്രതി ഉമർ ഖാലിദിനെ പിന്തുണച്ച് കർണ്ണാടക കോൺഗ്രസ്; കടുത്ത വിമർശനവുമായി ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.