Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

പോഷകാഹാര യജ്ഞത്തിന് സപ്തംബര്‍ ഒന്നിന് തുടക്കം; അഭിമാനമായി പോഷണ്‍ അഭിയാന്‍

സന്ദീപ്‌ എസ്. by സന്ദീപ്‌ എസ്.
Aug 30, 2024, 01:38 am IST
in Article

കുട്ടികള്‍ക്ക് പോഷകാഹാരം നല്‍കുക എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും സുപ്രധാന മുന്‍ഗണനാ വിഷയം എന്ന് കഴിഞ്ഞ ദിവസം നടത്തിയ 113-ാമത് പ്രതിമാസ റേഡിയോ പ്രഭാഷണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു. രാജ്യത്തെ കോടിക്കണക്കിന് വരുന്ന കുട്ടികള്‍ക്ക് പോഷകാഹാരം ഉറപ്പുവരുത്താനായി 2014 മുതല്‍ മോദി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ലോകശ്രദ്ധ നേടിയതാണ്. കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വേണ്ടി ആരംഭിച്ച പോഷണ്‍ അഭിയാന്‍ ലോകാരോഗ്യ സംഘടനയുടെ ഉള്‍പ്പടെ അഭിനന്ദനത്തിന് അര്‍ഹമായിരുന്നു. സപ്തംബര്‍ ഒന്ന് മുതല്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന പോഷകാഹാര മാസാചരണത്തിലൂടെ രാജ്യത്തെ കോടിക്കണക്കിന് കുട്ടികളിലേക്കും സ്ത്രീകളിലേക്കും ആരോഗ്യപ്രവര്‍ത്തകരുടെ സേവനങ്ങളെത്തും.

ജനങ്ങളുടെ പോഷകാഹാരക്കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പോഷണ്‍ അഭിയാന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരാനാണ് എല്ലാ വര്‍ഷവും സപ്തംബര്‍ 1 മുതല്‍ 30 വരെ പോഷകാഹാര മാസമായി ആചരിക്കുന്നത്. എല്ലാ ദിവസവും നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഈ യജ്ഞത്തിലൂടെ കൂടുതല്‍ ഊര്‍ജ്ജം കൈവരുമെന്ന് പ്രധാനമന്ത്രി പറയുന്നു.

പോഷകാഹാര മാസാചരണത്തിന്റെ ഭാഗമായി അനീമിയ, വളര്‍ച്ചാ നിരീക്ഷണം, സൗജന്യ ഭക്ഷണ വിതരണം തുടങ്ങിയ നിരവധി പരിപാടികളാണ് രാജ്യവ്യാപകമായി നടപ്പാക്കുന്നത്. രാജ്യത്തെ പത്തുകോടി പേരിലേക്ക് പോഷണ്‍ അഭിയാന്റെ സേവനങ്ങളെത്തും. സാമൂഹിക ഇടപെടലുകളും ഗുണഭോക്താക്കളുടെയും വിവിധ വിഭാഗങ്ങളുടേയും ശാക്തീകരണവും പോഷണ്‍ അഭിയാന്റെ ലക്ഷ്യമാണ്. മാര്‍ച്ച് മാസത്തില്‍ രണ്ടാഴ്ച നീളുന്ന പോഷണ്‍ പാക്ഷിക പരിപാടിയും സപ്തംബറില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന പോഷണ്‍ മാസാചരണവും 2018 മുതല്‍ രാജ്യത്ത് നടന്നുവരുന്നു. ആറു വര്‍ഷത്തിനിടെ നൂറു കോടിയിലധികം പോഷകാഹാര കേന്ദ്രീകൃത പ്രവര്‍ത്തനങ്ങളും നടന്നു. 20 കേന്ദ്രസര്‍ക്കാര്‍ മന്ത്രാലയങ്ങളും വകുപ്പുകളും വിവിധ വിഭാഗങ്ങളും ഉദ്യോഗസ്ഥരും പ്രാദേശിക ആരോഗ്യ പ്രവര്‍ത്തകരുമെല്ലാം പോഷണ്‍ മാസത്തിന്റെ പ്രവര്‍ത്തനത്തിലുണ്ട്.

അനീമിയ അഥവാ വിളര്‍ച്ച ഗുരുതര ആരോഗ്യപ്രശ്നമാണ്. ചെറിയ കുട്ടികള്‍, കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, അമ്മമാരാവാന്‍ തയ്യാറെടുക്കുന്ന സ്ത്രീകള്‍ എന്നിവരിലെല്ലാം വിളര്‍ച്ച കാണാറുണ്ട്. കൗമാര കാലത്താണ് വിളര്‍ച്ചയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങള്‍ക്കും ശരിയായ പരിഹാരം കാണേണ്ടതെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

വിളര്‍ച്ചയുമായി ബന്ധപ്പെട്ട് എട്ടുകോടി കേസുകളാണ് പോഷണ്‍ അഭിയാന്റെ ഭാഗമായി കണ്ടെത്തിയിട്ടുള്ളത്. 69 ലക്ഷം ഗര്‍ഭിണികള്‍ക്കും 43 ലക്ഷം മുലയൂട്ടുന്ന അമ്മമാര്‍ക്കും 14-18 വയസ്സിനിടയില്‍ പ്രായമായ കൗമാരപ്രായക്കാരായ 22 ലക്ഷം പെണ്‍കുട്ടികള്‍ക്കും പോഷണ്‍ അഭിയാന്റെ ഭാഗമായുള്ള സേവനങ്ങള്‍ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമങ്ങള്‍. വിളര്‍ച്ചാമുക്ത ഭാരതം എന്നതാണ് കേന്ദ്രവനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ പ്രഥമ ലക്ഷ്യമായി മുന്നോട്ട് വയ്‌ക്കുന്നത്.

പ്രതിമാസ നിരീക്ഷണത്തിലൂടെ കുട്ടികളുടെ വളര്‍ച്ചാ നിരക്ക് കണക്കാക്കുക എന്നതാണ് പോഷണ്‍ 2.0ന്റെ പ്രധാന ലക്ഷ്യം. ലോകാരോഗ്യ സംഘടനയുടെ വളര്‍ച്ചാ പട്ടികയുടെ അടിസ്ഥാനത്തിലുള്ള മാനദണ്ഡങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ട്. പോഷണ്‍ ട്രാക്കര്‍ സംവിധാനങ്ങളടക്കം ക്രമീകരിച്ചാണ് പോഷണ്‍ അഭിയാന്‍ നടക്കുന്നത്. പോഷണ്‍ മാസാചരണത്തിലൂടെ ആറുവയസ്സുവരെയുള്ള 8.9 കോടി കുട്ടികളെ നിരീക്ഷിക്കുന്നു. കഴിഞ്ഞ മാസം 8.57 കോടി കുട്ടികളെയാണ് രാജ്യത്ത് സമാന നിരീക്ഷണത്തിന് വിധേയമാക്കിയത്. ആറുവയസ്സുവരെയുള്ള കുട്ടികള്‍ക്ക് ആവശ്യമായ പോഷകാഹാരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഉറപ്പുവരുത്തുന്നുണ്ട്. മുലകുടിക്കുന്ന കുട്ടികള്‍ക്ക് മുലപ്പാല്‍ നിര്‍ബന്ധമായും നല്‍കുന്നതില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സവിശേഷ ശ്രദ്ധ നല്‍കുന്നു. മറ്റു കുട്ടികള്‍ക്ക്് അങ്കണവാടികളിലൂടെയും മറ്റും പോഷകാഹാര സമ്പുഷ്ടമായ ഭക്ഷണം ഉറപ്പാക്കുന്നു. ശുചിത്വ ബോധം കുട്ടികളിലും സ്ത്രീകളിലും വര്‍ധിപ്പിക്കാനുള്ള ബോധവത്കരണ പരിപാടികളും പോഷണ്‍ മാസാചരണത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്.

Tags: പോഷണ്‍ അഭിയാന്‍Narendra ModiNutrition Yajnapotion proudlyPOSHAN ABHIYAN
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മോദിയുടെ ഗുജറാത്ത് താമരക്കുമ്പിളില്‍

India

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

India

“യുവ സുഹൃത്തുക്കൾക്കൊപ്പം” ഫുട്‌ബോൾ കളിച്ച് പ്രധാനമന്ത്രി; സിക്കിമിൽ പ്രഖ്യാപിച്ചത് 4,000 കോടി രൂപയുടെ വികസന പദ്ധതികൾ

നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബാരക്പൂരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു
India

ഭാരതത്തിന്റെ വികസനത്തിന് ബംഗാളിന്റെ പുരോഗതി അനിവാര്യം: നരേന്ദ്ര മോദി

India

കുടുംബവാഴ്ചയല്ല, വികസനമാണ് വലുത്; രാഹുൽ ഗാന്ധിയെ തള്ളി മോദിക്ക് മാർക്കിട്ട് ഗ്രോക്ക് എഐ

പുതിയ വാര്‍ത്തകള്‍

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

ബംഗാളിലെ ഡയമണ്ട് ഹാര്‍ബറിലും മഗ്രഹത് പശ്ചിമിലും ബിജെപിയുടെ താമര ചിഹ്നം ടേപ്പൊട്ടിച്ച് മറച്ച് തൃണമൂല്‍ ഗുണ്ടകള്‍. ബിജെപി വോട്ടര്‍മാര്‍ വോട്ടിംഗ് യന്ത്രത്തില്‍ താമര ചിഹ്നം കാണാത്തതിനെ തുടര്‍ന്ന് പരാതിപ്പെട്ടപ്പോള്‍ വീണ്ടും ശനിയാഴ്ച വോട്ടെടുപ്പ്.

ബിജെപി ചിഹ്നത്തിന് മുകളില്‍ കറുത്ത ടേപ്പൊട്ടിച്ചതുള്‍പ്പെടെ പരാതി; ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ശനിയാഴ്ച റീപോളിംഗ്.

ഭഗവാന്‍ രാമനെ ഭാരതത്തിന്‍റെ ആത്മീയ നേതാവ് എന്ന അര്‍ത്ഥത്തില്‍ ഇമാം-ഇ-ഹിന്ദ് എന്ന് വിശേഷിപ്പിച്ച പാകിസ്ഥാന്‍ കവി മുഹമ്മദ് ഇഖ്ബാല്‍ (ഇടത്ത്) ഇന്ത്യക്കാരായ എല്ലാവര്‍ക്കും ശിവഭഗവാന്‍റെ ഡിഎന്‍എ ആണുള്ളതെന്ന് പറഞ്ഞ ജാമിയ മിലിയ ഇസ്ലാമിയ വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

‘മുഹമ്മദ് ഇഖ്ബാൽ പോലും ഭഗവാൻ രാമനെ “ഇമാം-ഇ-ഹിന്ദ്” എന്നാണ് വിശേഷിപ്പിച്ചത്; ഇന്ത്യക്കാര്‍ക്കെല്ലാം ശിവഭഗവാന്റെ ഡിഎന്‍എ ആണെന്നത് ശരി’

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

മുസ്ലിമാണ്, പേര് മസ്ഹര്‍ ആസിഫ് എന്നാണ്, ഭാരതീയതത്വചിന്ത പറയുന്ന ജാമിയ മിലിയ വിസി മുസ്ലിങ്ങള്‍ക്ക് തലവേദന, ആര്‍എസ്എസെന്ന് ആരോപണം.

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

ഗ്രേറ്റ് നിക്കോബാർ പദ്ധതിയെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന അസംബന്ധം ; രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യാജപ്രചാരണം നടത്തരുത് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.