Monday, May 12, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാത്ത് ലാബ് അടച്ചുപൂട്ടിയത് അധികൃതരുടെ ഗുരുതരവീഴ്ച

Janmabhumi Online by Janmabhumi Online
Aug 19, 2024, 01:00 pm IST
in Thiruvananthapuram
FacebookTwitterWhatsAppTelegramLinkedinEmail

മെഡിക്കല്‍ കോളേജ്: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെഎച്ച്ആര്‍ഡബ്ല്യുഎസ്സിന്റെ നിയന്ത്രണത്തിലുള്ള കാര്‍ഡിയോളജി കാത്ത് ലാബ് അടച്ചുപൂട്ടിയത് അധികൃതരുടെ വന്‍ വീഴ്ച. ലാബില്‍ പ്രവര്‍ത്തിച്ചിരുന്ന ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി ചെയ്യുന്ന മെഷീനുകളുടെ കാലപ്പഴക്കം അധികൃതര്‍ക്ക് അറിയാമായിരുന്നിട്ടും യഥാക്രമം പുതിയവ സ്ഥാപിക്കാത്തതാണ് വീഴ്ചയ്‌ക്ക് കാരണം. മാത്രവുമല്ല, അടച്ചുപൂട്ടുന്നതിന് മുമ്പായി നടത്തിയിട്ടുള്ള ചികിത്സകള്‍ ശരിയായ രീതിയിലാണോ നടത്തിയിട്ടുള്ളതെന്ന സംശയത്തിനും വഴിയൊരുക്കിയിരിക്കുകയാണ്.

കഴിഞ്ഞ 10നാണ് മെഷീനുകളുടെ കാലപ്പഴക്കം ചൂണ്ടിക്കാട്ടി കെഎച്ച്ആര്‍ഡബ്ല്യുഎസ്സിന്റെ കാര്‍ഡിയോളജി കാത്ത് ലാബ് അടച്ചുപൂട്ടിയത്. 2009 ല്‍ കേന്ദ്രസര്‍ക്കാരിന്റെ ഫണ്ടിലാണ് മെഷീനുകള്‍ സ്ഥാപിച്ചത്. പത്ത് വര്‍ഷമാണ് മെഷീനുകളുടെ കാലാവധി. എന്നാല്‍ നാല് വര്‍ഷത്തോളമാണ് ഈ മെഷീനുകള്‍ അധികമായി ഉപയോഗിച്ചിരിക്കുന്നത്. കെഎച്ച്ആര്‍ഡബ്ല്യുഎസ്സിന്റെ കാത്ത് ലാബ് പൂട്ടിയതോടെ പകരമായി എച്ച്ഡിഎസ്സിന്റെ കാത്ത് ലാബിന് പുറമെ ന്യൂറോളജി, റേഡിയോളജി വിഭാഗങ്ങളിലെ കാത്ത് ലാബില്‍ വേണ്ട സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന വാദം ആശുപത്രി അധികൃതര്‍ ഉയര്‍ത്തിയെങ്കിലും ഇതില്‍ ന്യൂറോളജി, റേഡിയോളജി എന്നിവിടങ്ങളിലെ കാത്ത് ലാബുകള്‍ പ്രായോഗികമല്ലെന്ന വസ്തുതയാണുള്ളത്.

ന്യൂറോളജി വിഭാഗത്തില്‍ തലച്ചോറിലെ രക്തക്കുഴല്‍ സംബന്ധമായ പരിശോധനയും രക്തക്കുഴലുകളിലെ തടസങ്ങള്‍ മാറ്റുന്നതിനുവേണ്ട നടപടികളാണ് നടക്കുന്നത്. റേഡിയോളജി വിഭാഗത്തില്‍ ഹൃദയം, തലച്ചോറ് ഒഴികെയുള്ള അവയവങ്ങളുടെ രക്തക്കുഴലുകളുടെ ചികിത്സയാണുള്ളത്. ഇവയില്‍ ഹൃദയസംബന്ധമായ ചികിത്സ നടത്തണമെങ്കില്‍ ഇതു സംബന്ധിച്ച സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. 25 ലക്ഷത്തോളം രൂപയാണ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനായിട്ടുള്ള ചെലവ് വരുന്നത്. മാത്രവുമല്ല ഇത്തരത്തില്‍ മാറ്റം വരുത്തിയാല്‍ നിലവില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കാനും കഴിയില്ല. ഇതിനു പുറമെ ന്യൂറോളജി, റേഡിയോളജി ചികിത്സകളും തടസ്സപ്പെടും. കെഎച്ച്ആര്‍ഡബ്ല്യുബ്ലിയുഎസ്സിന്റെ കാര്‍ഡിയോളജി കാത്ത് ലാബ് അടച്ചുപൂട്ടിയതിലുള്ള പകരം സംവിധാനത്തില്‍ തെറ്റായ വിവരമാണ് അധികൃതര്‍ പുറത്ത് വിട്ടിരിക്കുന്നതെന്നാണ് ജീവനക്കാരും പറയുന്നത്.

ഇപ്പോള്‍ എച്ച്ഡിഎസ്സിന്റെ കാത്ത് ലാബ് മാത്രമാണ് പ്രായോഗികമായിട്ടുള്ളത്. ഇവിടെ ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി ചികിത്സയ്‌ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് അനവധി പേരാണ്. ചികിത്സയ്‌ക്കായി മാസങ്ങള്‍ കാത്തിരിക്കേണ്ട സ്ഥിതിയാണ് രജിസ്റ്റര്‍ ചെയ്ത രോഗികള്‍ക്കുള്ളത്. ഈ സാഹചര്യത്തില്‍ കെഎച്ച്ആര്‍ഡബ്ല്യുഎസ്സിലെ രോഗികളെ ഇവിടേക്ക് മാറ്റുമ്പോള്‍ സ്ഥിതിഗതികള്‍ വഷളാകുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. സാമ്പത്തികമുള്ള രോഗികള്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടാന്‍ കഴിയും എന്നാല്‍ നിര്‍ധനരോഗികള്‍ക്ക് അതിന് കഴിയില്ല. ഇവര്‍ യഥാസമയം വിദഗ്ധ ചികിത്സ കിട്ടാതെ മരണത്തിന് കീഴടങ്ങേണ്ടി വരും. കെഎച്ച്ആര്‍ഡബ്ല്യുഎസ് കാത്ത് ലാബിന്റെ പുനര്‍സംവിധാനം വൈകിപ്പിച്ചത് സ്വകാര്യ ആശുപത്രികള്‍ക്ക് വേണ്ടിയാണോയെന്നും സംശയിക്കപ്പെടുകയാണ്. സംഭവത്തില്‍ വിശദ അന്വേഷണം നടത്തി അടിയന്തരമായി പുതിയ മെഷീനുകള്‍ സ്ഥാപിച്ച് കെഎച്ച്ആര്‍ഡബ്ല്യുഎസ് കാത്ത് ലാബ് സജ്ജമാക്കണമെന്നാവശ്യപ്പെട്ട് വാര്‍ഡ് മുന്‍ കൗണ്‍സിലര്‍ ജി.എസ്. ശ്രീകുമാര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

 

Tags: Medical CollegeThiruvanananthapuramCath Lab
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും തീപിടുത്തം

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അപകടം: സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ രോഗിക്ക് 42,000 രൂപയുടെ ബില്ല്

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജ് :ബ്ലോക്ക് പഴയ പടിയാകാന്‍ സമയം എടുക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മരണം: ഹൃദയാഘാതമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പുക : മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞത്ത് തുരങ്കപാത പുരോഗമിക്കുന്നു: എസ്. അനന്തരാമന്‍

തിരുവനന്തപുരം വിമാനത്താവളത്തില്‍ സീ എയര്‍ കാര്‍ഗോ പദ്ധതി: രാഹുല്‍ ഭട്‌കോട്ടി

നടപ്പാതകളില്ലാത്തത് അപകടങ്ങള്‍ കൂട്ടും: വി.എസ്. സഞ്ജയ്കുമാര്‍

ആ ഓട്ടോഗ്രാഫ് ഇനിയും കിട്ടിയില്ല

വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട സെമിനാറില്‍ സോഹന്‍ റോയ് സംസാരിക്കുന്നു. കിഷോര്‍കുമാര്‍ സമീപം

വിഴിഞ്ഞം വരയ്‌ക്കുന്ന സാമ്പത്തിക ഭൂപടം; നമുക്കൊരുമിച്ച് ഈ തുറമുഖത്തെ ലോകോത്തരമാക്കാം: സോഹന്‍ റോയ്

വിഴിഞ്ഞം തുറമുഖം തലസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റും: പ്രദീപ് ജയരാമന്‍

ജന്മഭൂമി സുവര്‍ണജൂബിലി യുടെ ഭാഗമായി പൂജപ്പുരയില്‍ സംഘടിപ്പിച്ച പ്രദര്‍ശിനിയില്‍ നിന്ന്‌

ജന്മഭൂമി സുവര്‍ണജയന്തി: മികച്ച പവലിയനുകള്‍; ഓവറോള്‍ പെര്‍ഫോമന്‍സ് റെയില്‍വേയ്‌ക്ക്

ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷം: ‘വിജയത്തില്‍ എല്ലാവര്‍ക്കും നന്ദി’

ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍ സംസാരിക്കുന്നു

ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷം: ‘ജനകീയ വിഷയങ്ങള്‍ ഒരുവേദിയില്‍’

ലോകാഃ സമസ്താ സുഖിനോ ഭവന്തു....  ജന്മഭൂമി ലെജന്റ് ഓഫ് കേരള പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം പദ്മഭൂഷണ്‍ കെ.എസ്. ചിത്ര സദസ്സിനെ അഭിവാദ്യം ചെയ്യുന്നു

ജന്മഭൂമി സുവര്‍ണജൂബിലി: സാനന്ദം സംതൃപ്തം…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies