Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാന്ത്വനവുമായി മന്ത്രി സുരേഷ് ഗോപിയെത്തി; സാഹചര്യങ്ങള്‍ വിലയിരുത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2024, 01:06 am IST
inKerala
കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപി ദുരന്തമേഖലയായ മുണ്ടക്കൈ സന്ദര്‍ശിക്കുന്നു

കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപി ദുരന്തമേഖലയായ മുണ്ടക്കൈ സന്ദര്‍ശിക്കുന്നു

ചൂരല്‍മല: ഉരുള്‍പൊട്ടല്‍ ദുരന്തപ്രദേശമായ ചൂരല്‍മലയും മുണ്ടക്കൈയും കേന്ദ്ര ടൂറിസം വകുപ്പു സഹമന്ത്രി സുരേഷ്‌ഗോപി സന്ദര്‍ശിച്ചു. സംഭവത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തോട് പ്രതികരിക്കവേ, നിയമസാധ്യതകള്‍ പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്നലെ രാവിലെ 9 മണിയോടെ വയനാട്ടില്‍ എത്തിയ സുരേഷ്‌ഗോപി മന്ത്രി റിയാസുമായി കൂടിക്കാഴ്‌ച്ച നടത്തി സാഹചര്യങ്ങള്‍ വിലയിരുത്തി. പിന്നീട് ചൂരല്‍മലയിലേയും മുണ്ടക്കൈയിലേയും ദുരന്തബാധിത മേഖല സന്ദര്‍ശിച്ചു. മനുഷ്യ മനസിനെ തകര്‍ക്കുന്ന കാഴ്‌ച്ചയാണ് ചൂരല്‍മലയിലേതെന്നും ദുരന്തം നേരിട്ടറിഞ്ഞ ഇരകളുടെ മാനസിക പുനരധിവാസമാണ് ആദ്യത്തെ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണിത്. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് എല്ലാ സഹായവും ഇനിയും നല്‍കും. ഇതുവരെ ദുരന്തബാധിതരുടെ കണക്കുകള്‍ വ്യക്തമായിട്ടില്ല. ഐഎസ്ആര്‍ഒ ചെയര്‍മാനോട് സംസാരിച്ച് ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ പഠിക്കാന്‍ ആവശ്യപ്പെടും. ദുരിതബാധിതര്‍ക്ക് നമ്മള്‍ കരുതലും സ്‌നേഹവുമാണ് ഇപ്പോള്‍ നല്‍കേണ്ടത്. രാഷ്‌ട്രീയം സംസാരിക്കണ്ട സമയമല്ലിത്. മുന്നറിയിപ്പ് നല്‍കിയില്ല എന്നതിനെ സംബന്ധിച്ചുയരുന്ന വിവാദങ്ങള്‍ക്ക് അമിത് ഷാ പാര്‍ലമെന്റില്‍ മറുപടി പറഞ്ഞു കഴിഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ സ്വന്തം കാര്യസാധ്യത്തിനായി സംസാരിക്കുന്നത് ഖേദകരമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന സൈനിക ഉദ്യോഗസ്ഥരെ നേരിട്ട് കണ്ട് അടുത്ത നടപടികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുകയും സൈന്യത്തേയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായ എല്ലാവരെയും അഭിനന്ദിക്കുകയും ചെയ്തു. തുടര്‍ന്ന് വിംസ് ആശുപത്രിയിലെ ജനറല്‍ വാര്‍ഡും അസ്ഥിരോഗ വാര്‍ഡും സന്ദര്‍ശിച്ച മന്ത്രി പരിക്കേറ്റ് ചികിത്സയിലുള്ളവരെ ആശ്വസിപ്പിക്കുകയും അവരുടെ ആരോഗ്യസ്ഥിതി ഡോക്ടര്‍മാരോട് ചോദിച്ചറിയുകയും ചെയ്തു.

മന്ത്രിയെ കണ്ട് കണ്ണീരോടെ തങ്ങളുടെ അവസ്ഥ അറിയിച്ച എല്ലാവരോടും കൂടെയുണ്ടെന്നും എന്നും ചേര്‍ത്ത് പിടിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. മേപ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന സേവാഭാരതി ചിതാഗ്നി സന്ദര്‍ശിച്ച അദ്ദേഹം മൃതദേഹ സംസ്‌കാരം എന്ന ഉത്തരവാദിത്വം ഏറ്റെടുത്ത് നടത്തുക എന്നത് വലിയ കാര്യമാണെന്നും മാത്യകാപരമായ പ്രവര്‍ത്തനമാണെന്നും പറഞ്ഞു.

മേപ്പാടിയിലെ തന്നെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് ചുമതലക്കാരെയും താമസക്കാരെയും നേരിട്ട് കാണുകയും ചെയ്തു. രണ്ട് മണിയോടെ കല്‍പ്പറ്റ കളക്ടറേറ്റലെത്തിയ മന്ത്രി കളക്ടര്‍ ഡി.ആര്‍. മേഖശ്രീയും മന്ത്രി പി. രാജീവുമായി കൂടിക്കാഴ്‌ച്ച നടത്തുകയും ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയും വരുംദിവസങ്ങളില്‍ ചെയ്യേണ്ട തുടര്‍പ്രവര്‍ത്തനങ്ങളെ കുറിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

Tags: minister suresh gopigreat consolationWayanad landslide DisasterEvaluate the situation
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും

തിരുവനന്തപുരം കൊച്ചുവേളി പ്രകൃതി വാതക കേന്ദ്രത്തില്‍ ശുചിത്വ യജ്ഞ പരിപാടി ഉദ്ഘാടനം ചെയ്ത ശേഷം കേന്ദ്രമന്ത്രി സുരേഷ്‌ഗോപി അമ്മ വി. ജ്ഞാനലക്ഷ്മിയമ്മയുടെ പേരിലുള്ള വൃക്ഷത്തൈ നടുന്നു
Kerala

ഒരുലക്ഷം പ്ലാവിന്‍ തൈകളും തെങ്ങിന്‍ തൈകളും വച്ചുപിടിപ്പിക്കും: സുരേഷ്‌ഗോപി

Main Article

മണ്ണിനടിയില്‍ പുതഞ്ഞ വിയര്‍പ്പ്; കള്ളാടിയിലെ തുരങ്കം കവര്‍ന്നത് തൊഴിലാളികളുടെ ജീവിതം

Kerala

മണ്ണിടിച്ചില്‍ ദുരന്തം: ജില്ലാ ഭരണകൂടത്തിന് വീഴ്ച

അങ്കമാലി ഫിസാറ്റ് എന്‍ജിനീയറിങ് കോളജില്‍ നടന്ന നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ നേതൃത്വത്തിലുള്ള അന്തര്‍ദേശിയ ലാബുകളുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി സുരേഷ് ഗോപി നിര്‍വഹിക്കുന്നു
Kerala

കൂടുതല്‍ നൈപുണ്യ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കും: കേന്ദ്രമന്ത്രി

പുതിയ വാര്‍ത്തകള്‍

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.