Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആറ് സര്‍വകലാശാലകളിലെ വിസി സെര്‍ച്ച് കമ്മറ്റി; ഗവര്‍ണറും സര്‍ക്കാരും വീണ്ടും പോരിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2024, 02:45 am IST
in Kerala

തിരുവനന്തപുരം: ആറ് സര്‍വകലാശാലകളില്‍ വിസിയെ കണ്ടെത്താനുള്ള സെര്‍ച്ച് കമ്മറ്റി രൂപീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിജ്ഞാപനമിറക്കിയതോടെ പോര്‍മുഖം തുറന്ന് സര്‍ക്കാര്‍.

സര്‍വകലാശാലകള്‍ പ്രതിനിധികളെ നല്‍കാത്തതിനാല്‍ യുജിസിയുടെയും ചാന്‍സലറായ ഗവര്‍ണറുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തിയാണ് സെര്‍ച്ച് കമ്മറ്റി രൂപീകരിച്ചത്. ഇതോടെ വിജ്ഞാപനത്തിനെതിരെ നിയമയുദ്ധത്തിനൊരുങ്ങി സര്‍ക്കാര്‍.

കഴിഞ്ഞദിവസമാണ് കേരള, എംജി., കാര്‍ഷികം, മലയാളം, സാങ്കേതികം, ഫിഷറീസ് സര്‍വകലാശാലകളുടെ വിസിമാരെ നിശ്ചയിക്കാനുള്ള സമിതികള്‍ക്ക് ഗവര്‍ണര്‍ രൂപം കൊടുത്തത്. യുജിസി റെഗുലേറ്ററി ആക്ട് പ്രകാരമാണ് സെര്‍ച്ച് കമ്മിറ്റിയുടെ രൂപീകരണം. സെര്‍ച്ച് കമ്മറ്റി പ്രതിനിധികളെ നല്കാന്‍ സര്‍വകലാശാലകളോട് നിരവധി തവണ ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍വകലാശാല സിന്‍ഡിക്കേറ്റുകള്‍ അനുസരിച്ചിരുന്നില്ല. അതേസമയം ആറ് സെര്‍ച്ച് കമ്മറ്റിയിലേക്കും യുജിസി പ്രതിനിധികളെ നിര്‍ദേശിച്ചു. ഇതോടെയാണ് യുജിസി പ്രതിനിധിയെയും ചാന്‍സലറുടെ പ്രതിനിധിയെയും നിശ്ചയിച്ച് സെര്‍ച്ച് കമ്മറ്റി ഗവര്‍ണര്‍ രൂപീകരിച്ചത്. സര്‍വകലാശാലകള്‍ പ്രതിനിധികളെ പിന്നീട് നിര്‍ദേശിച്ചാല്‍ അവരെ സമിതികളില്‍ ഉള്‍പ്പെടുത്തും എന്ന ഉപാധിവച്ചാണ് സെര്‍ച്ച് കമ്മറ്റി രൂപീകരിച്ചിരിക്കുന്നത്.

ഗവര്‍ണറുടെ നടപടിക്കെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു രംഗത്തെത്തി. ഗവര്‍ണറുടെ നീക്കം ജനാധിപത്യത്തിന്റെ മീതെയുള്ള കടന്നുകയറ്റമാണെമെന്നും സര്‍ക്കാര്‍ അതിന്റെ നിയമസാധുത പരിശോധിക്കുമെന്നും ബിന്ദു പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്തെ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നില്‍ക്കുന്നത് ചാന്‍സലറുടെ ഭാഗത്ത് നിന്നുള്ള ഇടപെടലുകളാണ്. ക്വാളിറ്റി, മെറിറ്റ് ഒന്നും പരിശോധിക്കാതെയാണ് നോമിനേറ്റ് ചെയ്യുന്നത്. എബിവിപി പ്രവര്‍ത്തകര്‍ ആയതുകൊണ്ട് മാത്രം ചില ആളുകളെ നോമിനേറ്റ് ചെയ്തു. കാവിവല്‍ക്കരണ ശ്രമങ്ങളെ നിയമപരമായി പ്രതിരോധിക്കുമെന്നും മന്ത്രി പറഞ്ഞു.

താന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സര്‍വകലാശാലകള്‍ പ്രതിനിധികളെ നല്‍കാന്‍ തയാറായില്ലെന്നും തന്റെ ജോലി കൃത്യമായി നിര്‍വഹിക്കുക മാത്രമാണ് ചെയ്തതെന്നും അതാര്‍ക്കും തടയാനാകില്ലെന്നും ഗവര്‍ണര്‍ തിരിച്ചടിച്ചു. വിസി നിയമനത്തില്‍ തന്റെ ഉത്തരവ് പ്രകാരം സര്‍വകലാശാലകള്‍ ഒരു മാസത്തിനുള്ളില്‍ തങ്ങളുടെ പ്രതിനിധികളെ അയയ്‌ക്കാന്‍ ബാധ്യസ്ഥരാണ്. അല്ലാത്തപക്ഷം ചാന്‍സലര്‍ക്ക് നിയമങ്ങള്‍ക്കും യുജിസി മാനദണ്ഡങ്ങള്‍ക്കുമനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാം. പത്തിലധികം യൂണിവേഴ്‌സിറ്റികളില്‍ ഇപ്പോഴും വിസിമാരില്ല. കഴിഞ്ഞ ഒരു വര്‍ഷമായി പല ഘട്ടങ്ങളിലും സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ നോമിനികളെ നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ടു. കേരള സര്‍വകലാശാലയ്‌ക്ക് മാത്രം ആറ് തവണ നോട്ടീസ് നല്‍കി. കേരളയില്‍ അവസാനം
നടത്തിയ യോഗം വിദ്യാഭ്യാസ മന്ത്രിയെത്തി അലങ്കോലപ്പെടുത്തി. മന്ത്രി ആര്‍. ബിന്ദുവിന്റെ ഇപ്പോഴത്തെ വിമര്‍ശനം അര്‍ത്ഥശൂന്യമായ പരാമര്‍ശമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇരുവരും വാക്‌പോരിലേക്ക് നീങ്ങിയതോടെ സെര്‍ച്ച് കമ്മറ്റി രൂപീകരണവും കോടതി കേറുമെന്ന് ഉറപ്പായി.

Tags: Kerala Governmentvice chancellorGovernor Arif Mohammad KhanUniversity Search Committee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വികസനരാഹിത്യത്തിന്റെ കേരള മാതൃക; അടിമത്തത്തിലേക്കുള്ള ചുവടുവെപ്പ്

Kerala

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

Kerala

സര്‍ക്കാര്‍ പണം അനുവദിക്കുന്നില്ല; പദ്ധതികള്‍ അവതാളത്തില്‍ ആനുകൂല്യങ്ങള്‍ കിട്ടാതെ ജനം വലയുന്നു

Kerala

ലോകായുക്ത നിയമഭേദഗതി ശരിവെച്ച്‌ ഹൈക്കോടതി

Kerala

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

പുതിയ വാര്‍ത്തകള്‍

മരുന്ന് കേസുകളില്‍ നടപടിക്രമം ലംഘിക്കപ്പെടുന്നുവെന്ന് പരാതി; കേസുകള്‍ റദ്ദാക്കണമെന്ന ആവശ്യവുമായി നിയമവിദഗ്ധര്‍

ബംഗാൾ ബിജെപി ഭരിക്കും; ആദ്യ ഘട്ട തെരഞ്ഞെടുപ്പിൽ ബിജെപി 110ലധികം സീറ്റുകൾ നേടും: അമിത് ഷാ

ദളിതർക്കു വേണ്ടി  ഘോര ഘോരം പ്രസംഗിക്കുന്ന രാഹുൽ ഗാന്ധി സീനിയർ നേതാവായ കൊടിക്കുന്നിൽ സുരേഷിനെ പരിഗണിക്കാത്തതെന്ത്?- ടിപി സെൻകുമാർ

അവര്‍ തല്ലിക്കെടുത്തിയത് സ്ത്രീ സമൂഹത്തിന്റെ സ്വപ്നങ്ങള്‍

‘രാഹുലിന്റെ കള്ളം പൊളിഞ്ഞു’; നരവനെയുടെ വിശദീകരണത്തിന് പിന്നാലെ വിമർശനം: തന്നെയും സായുധസേനയേയും രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴയ്‌ക്കരുതെന്ന് നരവനെ

ഗവര്‍ണറുടെ ഇടപെടൽ; സിപാസിന് കൈമാറിയ ആസ്തികള്‍ എംജി സര്‍വ്വകലാശാല തിരികെയെടുക്കും

മൂര്‍ഖനെ സ്‌നേഹിച്ചു, ഇണയെത്തിയപ്പോള്‍ വനംവകുപ്പിന് കൈമാറി

ബംഗാളിന്റെ ആത്മാവിലൂടെ ഗംഗ ഒഴുകുന്നു: ഹൂഗ്ലി നദിയിലൂടെ പ്രധാനമന്ത്രിയുടെ ബോട്ട് യാത്ര, ചിത്രങ്ങൾ പങ്കുവച്ച് മോദി

പാമ്പിനെ പാന്റിന്റെ പോക്കറ്റിലിട്ട് അങ്ങാടിയിലൂടെ നടന്നു: മലപ്പുറത്ത് യുവാവിന് പാമ്പുകടിയേറ്റു

കോടാലിയില്‍ സഹോദരങ്ങള്‍ക്ക് പാമ്പുകടിയേറ്റ വീട്ടില്‍ നിന്ന് അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.