Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അടിയന്തരാവസ്ഥയുടെ 49ാം വാര്‍ഷികം: കോണ്‍ഗ്രസ് ഭരണ കൂടത്തിന്റെ ജനാധിപത്യ ധ്വംസനത്തിന്റെ ഇരുണ്ട നാളുകളെ തുറന്നു കാട്ടി സെമിനാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2024, 11:18 am IST
in Kerala

കണ്ണൂര്‍: അടിയന്തരാവസ്ഥയുടെ 49ാം വാര്‍ഷികത്തോടനുബന്ധിച്ച് അസോസിയേഷന്‍ ഓഫ് എമര്‍ജന്‍സി വിക്ടിംസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉത്തര മേഖലാ സെമിനാര്‍ സംഘടിപ്പിച്ചു. കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഓഡിറ്റോറിയത്തില്‍ (മാരാര്‍ജി നഗര്‍) ‘അടിയന്തരാവസ്ഥയും ജനാധിപത്യവും’ എന്ന വിഷയത്തിലായിരുന്നു സെമിനാര്‍. കോണ്‍ഗ്രസ് ഭരണ കൂടത്തിന്റെ ജനാധിപത്യ ധ്വംസനത്തിന്റെ ഇരുണ്ട നാളുകളെ തുറന്നു കാട്ടുന്നതായി സെമിനാര്‍ മാറി.  ചടങ്ങ് ആര്‍എസ്എസ് പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

അടിയന്തരാവസ്ഥ വാര്‍ഷികം ഭരണകൂട ഭീകരതയുടെ ഓര്‍മ്മപ്പെടുത്തലാണെന്ന് ആര്‍എസ് എസ് ഉത്തര പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം പറഞ്ഞു. സെമിനാര്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. മനസാക്ഷിയുളള ഒരാള്‍ക്കും കോണ്‍ഗ്രസ് സര്‍ക്കാര്‍ നടത്തിയ കിരാത വാഴ്ചയെ മറക്കാനാവില്ല. ഇന്നലെ ലോക്‌സഭയില്‍ സ്പീക്കര്‍ അവതരിപ്പിച്ച അടിയന്തരാവസ്ഥ വിരുദ്ധ പ്രമേയത്തെ മനസാക്ഷിയുളള ഒരാള്‍ക്കും എതിർക്കാനാവില്ലെന്നും അതാണ് കോണ്‍ഗ്രസ് ഇതര ഇന്‍ഡി സഖ്യ അംഗങ്ങള്‍ പ്രതിഷേധിക്കാത്തതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയിലെ 38മുതല്‍ 42 വരെയുളള ഭാഗങ്ങള്‍ ഭേദഗതി വരുത്തിയതിലൂടെ കോണ്‍ഗ്രസ് ഭരണഘടനയെ ചവിട്ടിമെതിക്കുകയായിരുന്നു. അവരാണ് ഇപ്പോള്‍ ഭരണഘടനയുടെ അപ്പോത്സുകന്മാരായി രംഗത്ത് വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കറുത്ത അധ്യായം സൃഷ്ടിക്കുകയായിരുന്നു അന്നത്തെ ഭരണകൂടം. ജനാധിപത്യത്തിന്റെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട കളങ്കമായിരുന്നു അടിയന്തരാവസ്ഥ. നിരവധി പേര്‍ ജീവന്‍ കൊടുത്തും തടവറയില്‍ കഴിഞ്ഞും നേടിയെടുത്ത ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ഓരോ പൗരനും എന്നും പ്രതിജ്ഞ ബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ സി.കെ. പത്മനാഭന്‍ വിഷയാ വരണം നടത്തി. ജനാധിപത്യ മൂല്യങ്ങളെ കുറിച്ച് പുതിയ സമൂഹത്തിന് അവബോധം നല്‍കാന്‍ സാധിക്കണമെന്ന് വിഷയാവതരണം നടത്തി കൊണ്ട് അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ അവബോധം നല്‍കാന്‍ സാധിച്ചാല്‍ അടിയന്തരാവസ്ഥയുടെ ഓര്‍മ്മകള്‍ സ്വാര്‍ത്ഥകമാവും. ഭരണഘടനാ സ്ഥാപനങ്ങളെ മൂകസാക്ഷിയാക്കി പൗരസ്വാതന്ത്ര്യം നിഷേധിച്ച് നടപ്പാക്കിയ അടിയന്തരാവസ്ഥയുടെ മുഖം അതിഭീകരമായിരുന്നു. അമിതാധികാരത്തിന്റെ അഹങ്കാരം തലക്ക് പിടിച്ചപ്പോഴാണ് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. നാട്ടിലെ ഓരോ പൗരനും ജനാധിപത്യം സംരക്ഷിക്കുന്നതിൽ ജാഗ്രത വേണം.

അടിയന്തരാവസ്ഥയ്‌ക്ക് സമാനമായ സാഹചര്യം കേരളത്തിൽ ചിലയിടങ്ങളിൽ സിപിഎം സേച്ഛാധിപത്യം നടപ്പിലാക്കുകയാണ്. കഴിഞ്ഞ ദിവസം കരിവെളളൂരിൽ കണ്ടത് അതാണ്. സിപിഎമ്മിന് ജനാധിപത്യ ബോധമില്ല. ഏകാധിപതിയായ മുഖ്യമന്ത്രിയുടെ കീഴിൽ പാര്‍ട്ടിയും കേരള ജനതയും വീര്‍പ്പുമുട്ടുകയാണ്. സിപിഎം അതിക്രമത്തെ എന്ത് വില കൊടുത്തും നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ പൗരാവകാശങ്ങള്‍ക്ക് സംരക്ഷണം നൽകുകയെന്നത് ഭരണകൂടത്തിന്റെ കടമയാണെന്നത് അടിയന്തരാവസ്ഥ വാര്‍ഷികം നമ്മേ ഓര്‍മ്മിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു,

സേച്ഛയ്‌ക്കെതിരായ പോരാട്ടംഓരോരുത്തരുടേയും ഉളളില്‍ ഉണ്ടാവേണ്ടതുണ്ടെന്ന് സെമിനാറില്‍ സംസാരിച്ച സ്വാതന്ത്ര ചിന്തകന്‍ എ.പി. അഹമ്മദ് അഭിപ്രായപ്പെട്ടു. സേച്ഛയ്‌ക്കെതിരെ പൊരുതിയവരാണ് സ്വാതന്ത്ര്യ സമര പോരാളികളും അടിയന്തരാവസ്ഥ പോരാളികളും. സിപിഎം എന്നത് കഠോരമായ മതസംഘടനയാണെന്നും അതാണ് അവരുടെ കൊലപാതക-അക്രമ-അസഹിഷ്ണുതകള്‍ കാണിക്കുന്നത്. എല്ലാത്തിനേയും ഒരുപോലെ കാണാനായാല്‍ സ്വതന്ത്രനാവാം. മുസ്ലീം സ്വതന്ത്രനാവണമെങ്കില്‍ ദേശീയ മനുഷ്യനാവണം. ദേശത്തിന്റെ പുണ്യത്തെ, മഹത്വത്തെ ഓരോരുത്തരും തിരിച്ചറിയണം. എല്‍ഡിഎഫ്-യുഡിഎഫ് ദ്വന്ദ്വം ഉണ്ടാക്കുന്ന വിരസതയാണ് കേരളത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കണ്ടത്. 2026ല്‍ ഒന്നു ശ്രമിച്ചാല്‍ ത്രികോണ മത്സരം ഉണ്ടാകുമെന്നും അത് കേരളത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കുമെന്നുറപ്പാണെന്നും അഹമ്മദ് പറഞ്ഞു. വീര സവര്‍ക്കര്‍ അതുല്യമായ സമര പോരാട്ടം നടത്തിയ മനുഷ്യനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ പ്രതിപക്ഷ നേതാവായി സ്ഥാനം ഏറ്റെടുത്ത വ്യക്തി തന്റെ മുത്തശ്ശി കാണിച്ചത് തെറ്റായിരുന്നുവെന്ന് തിരുത്താന്‍ തയ്യാറാകണമെന്നും മഹത്തായ രാഷ്‌ട്ര നിര്‍മ്മാണ പ്രക്രിയയാണ് അസോസിയേഷന്‍ ഓഫ് എമര്‍ജന്‍സി വിക്ടിംസ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്വതന്ത്ര്യം നഷ്ടപ്പെടുകയെന്നാല്‍ എല്ലാം നഷ്ടപ്പെട്ടുവെന്നാണ് അര്‍ത്ഥം. സെമിനാറിൽ സംസാരിച്ച മാധ്യമ സംവാദകൻ ഷാജി പാണ്ട്യാല പറഞ്ഞു. അതാണ് അടിയന്തരാവസ്ഥയില്‍ സംഭവിച്ചത്. ജനങ്ങളുടെ സർവ്വ മൗലികാവകാശങ്ങളും ഭരണകൂടം നിഷേധിച്ചു.

അടിയന്തരാവസ്ഥ കാലഘട്ടത്തില്‍ കമ്മ്യൂണിസ്റ്റുകള്‍ ഒന്നും ചെയ്തില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അടിയന്തരാവസ്ഥ വിരുദ്ധ സമരത്തില്‍ ഇവര്‍ പങ്കാളിയായിരുന്നില്ല. എല്ലാകാലത്തും കമ്മ്യൂണിസ്റ്റുകാര്‍ക്ക് സാര്‍വ്വദേശീയ സങ്കല്‍പ്പം മാത്രമായിരുന്നു. ദേശീയ ബോധം ഇല്ലാത്തതിനാല്‍ തൊട്ടടുത്തുളളവനെ പോലും ഇവര്‍ക്ക് തിരിച്ചറിഞ്ഞില്ല. ഇപ്പോഴും ഇന്‍ഡ്യ എന്താണെന്ന് ഇവര്‍ക്ക് അറിയില്ല. സവര്‍ക്കറെ പഠിക്കേണ്ടതുണ്ടെന്നാണ് കമ്മ്യൂണിസ്റ്റ് നേതാവ് പി.സി. ജോഷി പോലും പറഞ്ഞിട്ടുണ്ടെന്നും പാണ്ട്യാല പറഞ്ഞു.ബിജെപി ജില്ല പ്രസിഡന്റ് എന്‍. ഹരിദാസ്, ദേശീയ സമിതി അംഗം സി. രഘുനാഥ്, മഹിളാമോര്‍ച്ച ദേശീയ നിര്‍വ്വാഹക സമിതി അംഗം എം.എല്‍. അശ്വിനി തുടങ്ങിയവന്‍ സംസാരിച്ചു.

അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍. മോഹനന്‍, എ.കെ. ഗോവിന്ദന്‍, ആര്‍. കെ. ഗിരിധരന്‍, യു. മോഹന്‍ദാസ് എന്നിവര്‍ ‘സംബന്ധിച്ചു. അസോസിയേഷന്‍ ഓഫ് എമര്‍ജന്‍സി വിക്ടിംസ് സംസ്ഥാന പ്രസിഡന്റ് കെ. ശിവദാസ് അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് വി. രവീന്ദ്രന്‍ ആമുഖഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് എ.ദാമോദരന്‍ സ്വാഗതവും ജില്ല പ്രസിഡന്റ് കെ.എന്‍. നാരായണന്‍ നന്ദിയും പറഞ്ഞു.
.

Tags: emergencycongressRSSAdv. K.K. BalaramVictim
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോൺഗ്രസുമായി ഡീൽ ഉണ്ടാക്കാൻ മോദിക്ക് വേറെ പണിയില്ലേ; റെയ്ഡ് രാഷ്‌ട്രീയപ്രേരിതമാണെന്ന് ആരോപണം പരിഹാസ്യം: വി.മുരളീധരൻ

India

സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും, ഡി കെ ശിവകുമാറിനായി ഒഴിഞ്ഞ് നല്‍കണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടെന്ന് സൂചന

India

ഭാരതം സനാതന രാഷ്‌ട്രം, ഭാരതത്തിന്റെ ദേശീയത ഋഷിപാരമ്പര്യത്തില്‍ നിന്നും രൂപപ്പെട്ടത്: അരുണ്‍കുമാര്‍

India

‘ എനിക്ക് തോന്നുന്നതെന്തും ഞാൻ ചെയ്യും  ‘ ; മോഹൻ ഭാഗവതുമായുള്ള കൂടിക്കാഴ്‌ച്ചയെ വിമർശിച്ചവർക്ക് അദ്നാൻ സാമിയുടെ മറുപടി

India

കർണാടക കോൺഗ്രസ് സംഘർഷം രൂക്ഷമാകുന്നു , സിദ്ധരാമയ്യയെയും ശിവകുമാറിനെയും ദൽഹിയിലേക്ക് വിളിപ്പിച്ചു, നാളെ ഹൈക്കമാൻഡ് യോഗം

പുതിയ വാര്‍ത്തകള്‍

ആഭ്യന്തരമന്ത്രി രമേശിനും ചെന്നിത്തലപ്പോലീസിനും ഇത് ‘വാട്ടർലൂ’; ചോദ്യം ചെയ്തത് അഭിമാനവും വിശ്വാസ്യതയും

ഒന്നിലേറെ വിവാഹം കഴിച്ചാൽ ഏഴുവർഷം തടവ് ; അസമിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കി ഹിമന്ത ബിശ്വ ശർമ്മ സർക്കാർ ; പ്രതിപക്ഷത്തിന്റെ എതിർപ്പ് ഫലിച്ചില്ല

‘മുഖ്യമന്ത്രി’ മമതയക്ക് കിട്ടിയത് പ്രഹരം, പ്രതിപക്ഷ നേതാവ് പിണറായിക്ക് വരുന്നത് ‘ഇടിത്തീ’യോ

ഇഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ച് സിപിഎം പ്രവർത്തകർ ; എം എ ബേബി അടക്കം അറസ്റ്റിൽ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിൽ കേന്ദ്രം നടപടി തുടങ്ങി

കാണാനില്ലെന്ന് പരാതി നൽകിയ ഭർത്താവ് 50,000 രൂപയ്‌ക്ക് കൂട്ടുകാർക്ക് വിറ്റു; 10 ദിവസം കൂട്ടബലാത്സംഗത്തിനിരയായി, പോലീസ് കണ്ടെത്തിയത്..

രാജ്യത്തെ ഞെട്ടിച്ച ലഹരിവേട്ട! പാകിസ്ഥാനിൽ നിന്നെത്തിയ 1,150 കോടിയുടെ രാസലഹരി പിടിച്ചെടുത്ത് ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡും

ബിജെപി/എൻഡിഎ നിയമസഭാ കക്ഷി നേതാവായി ബി ബി ഗോപകുമാർ എംഎൽഎ, അഭിനന്ദനങ്ങളുമായി രാജീവ് ചന്ദ്രശേഖർ

മതപ്രീണനം മൂലം മമതയുടെ പതനം പൂർത്തിയായി: തൃണമൂലിന്റെ 50 എംഎൽഎമാരും 20 എംപിമാരും ബിജെപിയിലേക്ക് വരാൻ തയ്യാർ

പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡിനെ അപലപിച്ച് എം.കെ സ്റ്റാലിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.