Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എസ്‌സിഇആര്‍ടിയില്‍ ‘ശില്‍പശാലക്കൊള്ള’; ഒത്താശ ചെയ്ത് മന്ത്രിയുടെ ഓഫീസ്

അനീഷ് അയിലം by അനീഷ് അയിലം
Jun 9, 2024, 02:39 am IST
in Kerala

തിരുവനന്തപുരം: പാഠപുസ്തക ശില്‍പശാലയുടെ മറവില്‍ എസ്‌സിഇആര്‍ടി ഉദ്യോഗസ്ഥര്‍ വെട്ടിച്ചത് ലക്ഷങ്ങള്‍. ശില്‍പശാലയുടെ ചെലവുകണക്കില്‍ വ്യാജ ബില്ലുകള്‍. രണ്ടു പേരുടെ താമസത്തിന് അര ലക്ഷത്തിന്റെ ബില്‍. വെട്ടിപ്പു കണ്ടെത്തിയിട്ടും നടപടിയെടുക്കാതെ ഒത്താശ ചെയ്ത് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി.

2023ല്‍ പാഠപുസ്തകം തയാറാക്കാന്‍ നടത്തിയ ശില്‍പശാലയുടെ മറവിലാണ് ഉദ്യോഗസ്ഥര്‍ ലക്ഷങ്ങള്‍ പോക്കറ്റിലാക്കിയത്. ഓരോ ശില്‍പശാലയ്‌ക്കും ഓരോ ക്ലാര്‍ക്കിനാണ് ചുമതല. വിദഗ്ധരുടെയും അദ്ധ്യാപകരുടെയും താമസം, ഭക്ഷണം മുതല്‍ പേന വരെ വാങ്ങാന്‍ ഒരു ലക്ഷം മുതലുള്ള തുകകളാണ് ഉദ്യോഗസ്ഥരെ ഏല്‍പിക്കുന്നത്. ശില്‍പശാലയില്‍ പങ്കെടുക്കുന്നവര്‍ കൂടുന്നതനുസരിച്ച് ലക്ഷങ്ങളും വര്‍ധിക്കും. ഉദ്യോഗസ്ഥന്‍ നല്കുന്ന ബില്‍ പാസാക്കുകയാണു പതിവ്. എന്നാല്‍ ഇത്തവണ ഫിനാന്‍സ് ഓഫീസറുടെ പരിശോധനയില്‍ വെട്ടിപ്പു പുറത്താകുകയായിരുന്നു.

2023 മാര്‍ച്ച് മൂന്നു മുതല്‍ ആറു വരെ തിരൂര്‍ മലയാളം യൂണിവേഴ്‌സിറ്റിയിലും സമീപത്തെ ഹോട്ടലിലുമായി പാഠപുസ്തക രചന ശില്‍പശാല നടത്തിയ സെക്ഷന്‍ ക്ലാര്‍ക്കിന്റെ വെട്ടിപ്പാണ് പുറത്തായത്. ഹോട്ടലില്‍ അദ്ധ്യാപകര്‍ താമസിച്ചതിന് 50,000 രൂപയുടെ ബില്ലാണ് ഉദ്യോഗസ്ഥന്‍ നല്കിയത്. 20,000 രൂപയുടെ വീതം രണ്ടു ബില്ലുകളും 10,000 രൂപയുടെ ഒരു ബില്ലും. ഹോട്ടലില്‍ താമസിച്ചതാകട്ടെ രണ്ടു പേരും. സംശയം തോന്നിയ ഫിനാന്‍സ് ഓഫീസര്‍ ഹോട്ടലുമായി ബന്ധപ്പെട്ടതോടെ വെട്ടിപ്പു പുറത്തായി. അവിടത്തെ ബില്‍ കോപ്പിയിലുള്ളത് 2000 രൂപ മാത്രം. ഇതോടെ ഫിനാന്‍സ് ഓഫീസര്‍ വിശദീകരണം ചോദിച്ചു. വിശദീകരണം തൃപ്തികരമല്ലെന്നു ഫയലില്‍ കുറിച്ച് സൂപ്രണ്ടിനയച്ചു. വെട്ടിപ്പു നടത്തിയ ക്ലാര്‍ക്ക് എന്‍ജിഒ യൂണിയന്‍ ഭാരവാഹിയുടെ ബന്ധുവാണ്. സൂപ്രണ്ട് എന്‍ജിഒ പ്രവര്‍ത്തകനും. ഇതോടെ ഫിനാന്‍സ് ഓഫീസറുടെ കുറിപ്പ് സൂപ്രണ്ട് തള്ളിക്കളഞ്ഞു.

സംഭവം വിവാദമായതോടെ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് ഇടപെട്ടു. ഫയല്‍ മന്ത്രിയുടെ ഓഫീസിലേക്കു വരുത്തി. പക്ഷേ മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല. എന്‍ജിഒ യൂണിയന്‍ സംസ്ഥാന ഭാരവാഹി ഇടപെട്ട് സംഭവം ഒതുക്കിത്തീര്‍ക്കുകയാണെന്ന് എസ്‌സിഇആര്‍ടി ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു.

വെട്ടിപ്പു നടത്തിയ ക്ലാര്‍ക്ക് 2023ല്‍ കരിക്കുലം പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതിനു ശേഷം മാസത്തില്‍ കുറഞ്ഞത് നാലു ശില്‍പശാലകള്‍ നടത്തിയിട്ടുണ്ട്. അതിലെല്ലാം വെട്ടിപ്പുണ്ടെന്നാണ് സൂചന. മാത്രമല്ല, പാഠ പുസ്തക നിര്‍മാണം, കരിക്കുലം തയാറാക്കല്‍ തുടങ്ങി എസ്‌സിഇആര്‍ടി നടത്തുന്ന ഒട്ടുമിക്ക ശില്‍പശാലകളിലും സമാന രീതിയിലുള്ള വെട്ടിപ്പു നടക്കുന്നെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്. പുറത്തായ വെട്ടിപ്പില്‍ നടപടിയുണ്ടായാല്‍ എന്‍ജിഒ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ ശില്പശാലകളിലെ വെട്ടിപ്പും പുറത്താകും. ഇതാണ് മന്ത്രി ഫയലില്‍ നടപടിയെടുക്കാത്തതിനു പിന്നിലെന്നാണ് ആക്ഷേപം.

Tags: Kerala GovernmentEducation DepartmentWorkshop robberySCERT Workshop
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല യുവതീപ്രവേശനത്തിൽ മലക്കം മറിഞ്ഞ് സംസ്ഥാനസർക്കാർ, നിലപാട് വ്യക്തമാക്കാതെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം

അടിസ്ഥാന സൗകര്യങ്ങള്‍ പോലും പൂര്‍ത്തിയാക്കാതെ തിരുവനന്തപുരത്ത് ഉദ്ഘാടനം നടത്തിയ കായികഭവന്‍
Kerala

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പണി പൂര്‍ത്തിയാക്കാതെ കായികഭവന്‍ ഉദ്ഘാടനം ചെയ്തു

Kerala

ഇറാൻ- ഗൾഫ് സംഘർഷം : മുഖ്യമന്ത്രിയും പ്രതിപക്ഷവും ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികളെ കൈയൊഴിഞ്ഞു; ബിജെപി പ്രവാസികള്‍ക്കൊപ്പമെന്ന് രാജീവ് ചന്ദ്രശേഖര്‍

Editorial

ഹിന്ദുക്കളെ കബളിപ്പിക്കാന്‍ മറ്റൊരു മലക്കം മറിച്ചില്‍

Kerala

കോടികളുടെ ഡേറ്റ കച്ചവടം: സര്‍ക്കാര്‍ കോടതി കയറും, സിപിഎമ്മിന് തലവേദന

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.