Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നീറ്റ് പരീക്ഷാ ഫലം: സൈലം സുപ്രീംകോടതിയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2024, 10:44 pm IST
in Kerala

കോഴിക്കോട്: ഈ വര്‍ഷത്തെ നീറ്റ് പരീക്ഷാഫലത്തിനെതിരെ എന്‍ട്രന്‍സ് കോച്ചിങ് സ്ഥാപനമായ സൈലം സുപ്രീംകോടതിയെ സമീപിക്കുന്നു. പരീക്ഷയില്‍ മാര്‍ക്ക് ദാനവും അട്ടിമറിയും നടന്നതായി സംശയിക്കുന്ന സാഹചര്യത്തില്‍ ഉത്തരപേപ്പര്‍ പുനര്‍മൂല്യനിര്‍ണയം നടത്തി പുതിയ റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിക്കുന്നത്.

ഗ്രേസ് മാര്‍ക്ക് നല്കി റാങ്ക് ലിസ്റ്റില്‍ ഒട്ടേറെ പേര്‍ക്ക് അവസരം നല്കി. ഒന്നാം റാങ്ക് ഒന്നോ രണ്ടോ പേര്‍ക്ക് കിട്ടുന്നതിനു പകരം 67 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചു. ഇതില്‍ 47 പേര്‍ ഗ്രേസ് മാര്‍ക്കിലാണ് റാങ്ക് ലഭിച്ചതെന്ന് സൈലം ഡയറക്ടര്‍ ലിജീഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മുന്‍കൂട്ടി അറിയിപ്പ് ഒന്നുമില്ലാതെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ദിവസമാണ് നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്. പരീക്ഷയില്‍ വലിയ തോതില്‍ തിരിമറി നടന്നുവെന്ന ആക്ഷേപം രാജ്യത്താകെ ഉയര്‍ന്നിട്ടുണ്ട്. ലക്ഷക്കണക്കിനു കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. 180 ചോദ്യങ്ങളാണ് ഉത്തരമെഴുതാന്‍ നീറ്റ് ചോദ്യപേപ്പറില്‍ ഉള്ളത്. നാലുമാര്‍ക്കു വീതം 720 മാര്‍ക്കാണ് മുഴുവന്‍ ഉത്തരങ്ങളും ശരിയായി എഴുതുന്ന കുട്ടിക്ക് ലഭിക്കുക. ഒരു ചോദ്യം കുട്ടി ഒഴിവാക്കിയാല്‍ നാലു മാര്‍ക്ക് കുറഞ്ഞ് 716 ആകും. ഒരു ചോദ്യത്തിന് തെറ്റായ ഉത്തരമാണ് എഴുതുന്നതെങ്കില്‍ നെഗറ്റീവ് മാര്‍ക്കുകൂടി കുറച്ച് 715 മാര്‍ക്കാണ് ലഭിക്കുക. അതായത് 720 മാര്‍ക്ക് കിട്ടാത്ത സാഹചര്യത്തില്‍ തൊട്ടടുത്ത മാര്‍ക്ക് 716 അല്ലെങ്കില്‍ 715 മാത്രമേ വരികയുള്ളു. എന്നാല്‍, ഈ വര്‍ഷത്തെ നീറ്റ് റാങ്ക് പട്ടികയില്‍ ചരിത്രത്തില്‍ ആദ്യമായി 719 ഉം 718 ഉം ഒക്കെ മാര്‍ക്കുകള്‍ കുട്ടികള്‍ക്ക് ലഭിച്ചു. ഇതു ഗ്രേസ് മാര്‍ക്കാണെന്നാണ് പരീക്ഷ നടത്തിയ എന്‍ടിഎ പറയുന്നത്.

ഇത്തരമൊരു ഗ്രേസ് മാര്‍ക്ക് നീറ്റ് പരീക്ഷയുടെ ചരിത്രത്തില്‍ ഇതുവരെ നല്കിയിട്ടില്ല. ഗ്രേസ് മാര്‍ക്കിനുള്ള സാധ്യത മുന്‍കൂട്ടി ഒരിക്കല്‍പോലം എന്‍ടിഎ പ്രഖ്യാപിച്ചിട്ടില്ല. ഹരിയാനയിലെ ഒരു എന്‍ട്രന്‍സ് കോച്ചിങ് സെന്ററിലെ എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് 720 മാര്‍ക്കു ലഭിച്ചിട്ടുണ്ട്. ഇവരെല്ലാം ഗ്രേസ് മാര്‍ക്ക് ലഭിച്ചവരാണ്. തൊട്ടടുത്ത സീരിയല്‍ നമ്പറുകാരുമാണ്. രാജ്യത്തെ ചില ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ മാത്രമാണ് ഈ മാര്‍ക്കുകള്‍ ഒന്നിച്ചുവന്നിരിക്കുന്നത്. പരീക്ഷയ്‌ക്കു മുമ്പ് ചില ടെലിഗ്രാം ചാനലുകളില്‍ ചോദ്യപേപ്പര്‍ ഉണ്ടായിരുന്നു.

പരീക്ഷ നടന്നുകൊണ്ടിരിക്കുമ്പോള്‍ വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ ചോദ്യപേപ്പര്‍ കണ്ടതായ വാര്‍ത്തയുമെല്ലാം സംശയങ്ങള്‍ ജനിപ്പിക്കുന്നതാണ്. എന്‍സിആര്‍ടി പാഠപുസ്തകത്തിലെ ഉത്തരത്തിന്റെ പിഴവാണ് ഗ്രേസ് മാര്‍ക്ക് എന്നാണ് എന്‍ടിഎയുടെ ആദ്യ വിശദീകരണം.

പരീക്ഷ വൈകി ആരംഭിച്ച സ്ഥലങ്ങളില്‍ കുട്ടികള്‍ക്ക് നഷ്ടപ്പെട്ട സമയത്തിനു പകരമാണ് ഇതെന്നാണ് രണ്ടാമത്തെ വിശദീകരണം. 600 മാര്‍ക്കിനു മുകളില്‍ എത്തുന്ന കുട്ടികള്‍ക്ക് സാധാരണ നിലയില്‍ എംബിബിഎസിനു പ്രവേശനം ലഭിക്കുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. ഈ വര്‍ഷം 660 മാര്‍ക്കിനു മുകളില്‍ എത്താന്‍ കഴിഞ്ഞവര്‍ക്കു മാത്രമേ പ്രവേശനം കിട്ടുകയുള്ളു എന്ന നിലയിലേക്ക് എത്തിയതായി അദ്ദേഹം പറഞ്ഞു. അക്കാമിക് ഹെഡ് ഗീതാപ്രസാദ്, അക്കാദമിക് മാനേജര്‍ എ.പി. മുഹമ്മദ് ജാബിര്‍, സൈലം ലേണിംഗ് ആപ്ലിക്കേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഫമീല്‍ മുഹമ്മദ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: Supreme CourtNEET ResultXylem
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഇതൊരു മുന്നറിയിപ്പാണ്, അയോധ്യ രാമ ക്ഷേത്ര ഫണ്ട് തട്ടിപ്പ് രാഷ്‌ട്രീയവത്ക്കരിക്കരുത് ‘ : സുപ്രീംകോടതി

India

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

India

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

India

പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ ഹര്‍ജികള്‍ ആഗസ്റ്റില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി

India

‘മഹാപ്രഭു ജഗന്നാഥി’ന്റെ റിലീസ് രഥയാത്ര ആഘോഷങ്ങളുടെ സമാപനത്തിനുശേഷം മതിയെന്ന് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

ഷാജി കൈലാസിന്റെ വരവ് സിനിമയുടെ സെറ്റില്‍ 16 മൊബൈല്‍ ഫോണുകള്‍ എറിഞ്ഞുടച്ചു….ജോജു ജോര്‍ജിനെക്കുറിച്ച് ശാന്തിവിള ദിനേശ്

ആ സമയത്താണ് ഞാനും റഹീമും, വി. ശിവദാസൻ എം.പിയും എത്തിയത് ; ഞങ്ങൾ പൊലീസിനെ വക വയ്‌ക്കാതെ വാഹനം തുറന്ന് അവരെ രക്ഷിച്ചു

ഇറാനിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ മാറ്റിവയ്‌ക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

കെ സി വേണുഗോപാലിനെ ടാര്‍ജറ്റ് ചെയ്യുന്നത് ഏത് ഉന്നതനായാലും പുറത്തുകൊണ്ടുവരണമെന്ന് ഡിസിസി പ്രസിഡന്‌റ്

റോഡുകൾ നടക്കാനുള്ളതാണ്, കൻവാർ ഘോഷയാത്രകൾക്കുള്ളതല്ല ; ഹിന്ദു വിരുദ്ധ പ്രസ്താവനയുമായി ഉത്തർപ്രദേശ് എഐഎംഐഎം പ്രസിഡൻ്റ് ഷൗക്കത്ത് അലി

നിതിന്‍ രാജിന്റെ മരണം: കോടതി വിട്ടയച്ച ഡോ റാമിനെ വീണ്ടും കസ്റ്റഡിയിലെടുത്തു

ഒരു ഒളിഞ്ഞുനോട്ടവുമില്ല, ക്രമസമാധാന പാലനത്തിനുള്ള റെക്കോഡിംഗ് മാത്രമെന്ന് പാറ്റ പാര്‍ട്ടി സമരത്തില്‍ ദല്‍ഹി പോലീസ്

ചർച്ച നടത്തണമെന്ന് അപേക്ഷിച്ചത് പാറ്റകൾ ; സംസാരിച്ച് നിവേദനം നൽകി മടങ്ങിയെന്ന് നദ്ദ : ചർച്ചയ്‌ക്ക് മുൻകൈ എടുത്തത് സർക്കാരെന്ന ദിപ്കെയുടെ വാദം പൊളിഞ്ഞു

സോനം വാങ് ചുക്കും രാഹുല്‍ ഗാന്ധിയും ഒരേ തൂവല്‍ പക്ഷികള്‍..രണ്ടുപേരും ജോര്‍ജ്ജ് സോറോസ്, ഡീപ് സ്റ്റേറ്റ് പ്രതിനിധികള്‍; ലക്ഷ്യം ജെന്‍സീ കലാപം

പൂജയ്‌ക്കെന്ന പേരില്‍ മദ്യം നല്‍കി മയക്കി യുവതിയെ പീഡിപ്പിച്ചു, കുമളി സ്വദേശി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.