Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ദുരിതപ്പെയ്‌ത്ത്: രണ്ടു മരണം കൂടി; റിമാല്‍ നാളെ വീശും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2024, 02:13 am IST
in News
കോഴിക്കോട് മാവൂരില്‍ മഴയത്ത് റോഡ് ഇടിഞ്ഞു വീണപ്പോള്‍

കോഴിക്കോട് മാവൂരില്‍ മഴയത്ത് റോഡ് ഇടിഞ്ഞു വീണപ്പോള്‍

തിരുവനന്തപുരം/തൊടുപുഴ: തുടര്‍ച്ചയായ രണ്ടാം ദിവസവും കേരളം പെരുമഴയില്‍ മുങ്ങിത്താണു. മരം വീണും മണ്ണിടിഞ്ഞും വെള്ളം കയറിയും റോഡുകള്‍ ഇടിഞ്ഞുതാഴ്ന്നും വലിയ നാശമാണ് പലയിടങ്ങളിലുമുണ്ടായത്.

കോട്ടയത്ത് മീന്‍ പിടിക്കാന്‍ പോയ യുവാവ് കാല്‍ വഴുതി വെള്ളത്തില്‍ വീണു മരിച്ചു. നീണ്ടൂര്‍ മൂഴിക്കുളങ്ങര മുട്ടത്തില്‍ മുരളീധരന്‍ നായരുടെ മകന്‍ വിമോദ് (42) ആണ് തോട്ടില്‍ വീണു മരിച്ചത്. റോഡില്‍ വെള്ളം കയറി ബൈക്ക് നിയന്ത്രണം തെറ്റിയുണ്ടായ അപകടത്തില്‍ പാറശ്ശാല, പുത്തന്‍ കട പുതുവല്‍ പുത്തന്‍ വീട്ടില്‍ അശോകന്‍, ബിന്ദു ദമ്പതിമാരുടെ മകന്‍ നന്ദു (22) മരിച്ചു.

പത്തനംതിട്ടയില്‍ വെള്ളത്തില്‍ വീണും മഴയുമായി ബന്ധപ്പെട്ട മറ്റപകടങ്ങളിലുമായി മൂന്നു പേര്‍ ബുധനാഴ്ച മരണമടഞ്ഞിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ വലിയ മഴയ്‌ക്കും മിന്നല്‍ പ്രളയത്തിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു.

സംസ്ഥാനത്ത് താഴ്ന്ന പ്രദേശങ്ങളും ഇവിടങ്ങളിലെ വീടുകളും വെള്ളത്തിലാണ്. വലിയ തോതില്‍ കൃഷിയും നശിച്ചു. ബുധനാഴ്ച ശക്തിയാര്‍ജിച്ച മഴ ഇന്നലെ തോര്‍ന്നിട്ടേയില്ല. എറണാകുളം അക്ഷരാര്‍ഥത്തില്‍ കുളമായി. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനുള്ളില്‍ വെള്ളം കയറി. തൃശ്ശൂര്‍ നഗരത്തിലും വെള്ളക്കെട്ടു രൂപം കൊണ്ടു.

ബംഗാള്‍ ഉള്‍ക്കടലില്‍ ഈ സീസണിലെ ആദ്യ ചുഴലിക്കാറ്റ് നാളെ രാവിലെയോടെ രൂപമെടുക്കുമെന്ന് കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രം അറിയിച്ചു. ഇന്നു മൂന്നു ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും.

തെക്കന്‍ കേരളത്തിലെ അന്തരീക്ഷച്ചുഴി ന്യൂനമര്‍ദമായിട്ടുണ്ട്. ബുധനാഴ്ച രാവിലെയാണ് ബംഗാള്‍ ഉള്‍ക്കടലിന്റെ പടിഞ്ഞാറ് മധ്യമേഖലയിലും തെക്കുമായി ന്യൂനമര്‍ദം രൂപപ്പെട്ടത്. ഇന്നലെ അത് കൂടുതല്‍ ശക്തമായി. നാളെ രാവിലെ പിന്നെയും തീവ്രമായി റിമാല്‍ ചുഴലിക്കാറ്റാകും. റിമാല്‍ എന്നത് ഒമാന്‍ നല്കിയ പേരാണ്. 26ന് വൈകിട്ടു തീവ്രമായി ബംഗ്ലാദേശ്, ബംഗാള്‍ തീരത്തെത്തും. തെക്കന്‍ കേരളത്തിനു സമീപം ബംഗാള്‍ ഉള്‍ക്കടലിലുണ്ടായ അന്തരീക്ഷച്ചുഴി ഇന്നലെ രാവിലെയോടെ ന്യൂനമര്‍ദമായി.

മോശം കാലാവസ്ഥയ്‌ക്കും 55 കി.മീ. വരെ വേഗമുള്ള കാറ്റിനും സാധ്യതയുണ്ട്. മത്സ്യബന്ധനത്തിനു പോകുന്നതിന് നിരോധനം തുടരുന്നു. വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെ തീരത്ത് 3.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരയടിക്കാം. കേന്ദ്ര സമുദ്ര ഗവേഷണ കേന്ദ്രം തീരത്തു യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഇന്നലെ കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് കൂടുതല്‍ മഴ കിട്ടിയത്. ഇന്നു മുതല്‍ മഴ ഗണ്യമായി കുറയുമെങ്കിലും ഇടവേളകളിലെത്തും. നാളെ മുതല്‍ ഉച്ചയ്‌ക്കു ശേഷമാണ് മഴ സാധ്യത. വേനല്‍മഴ ശക്തമായതോടെ മഴക്കുറവിനു പരിഹാരമായി.

Tags: Rimal cyclonDisasterheavy rain
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വർഷങ്ങളായുള്ള പല പദ്ധതികളും പ്രയോജനം കാണാത്തിടത്ത് 48 മണിക്കൂർ കൊണ്ട് ഡൽഹിയിൽ മികച്ച വായു നിലവാരം: ഈ വർഷത്തെ ഏറ്റവും മികച്ച ‘ഗുഡ് എയർ ഡേ’

Kerala

ന്യൂനമർദം: സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; അടുത്ത മൂന്ന് മണിക്കൂറിൽ 10 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

Kerala

പെരുമഴ ഇന്നും തുടരും; മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി, 5 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala

ശക്തമായ മഴ; പശ്ചിമ റെയിൽവേ പാതയിൽ ഗതാഗതം താറുമാറായി, കേരളത്തിലേക്കുള്ള ട്രെയിനുകളെല്ലാം വഴിതിരിച്ച് വിടുന്നു

Kerala

വയനാട് ദുരന്തത്തിന് പിന്നാലെ സംസ്ഥാനത്ത് അതീവ ജാഗ്രത, 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ്; 2 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പുതിയ വാര്‍ത്തകള്‍

റെയില്‍വേ: ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ വേണം – അശ്വിനി വൈഷ്ണവ്

ശത്രു അന്തര്‍വാഹിനികളുടെ ഘാതകന്‍ നാവികസേനയുടെ ഭാഗമായി; ഐഎന്‍എസ് മാല്‍വന്‍ കമ്മീഷന്‍ ചെയ്തു;

രാമായണ അറിവുകള്‍: മഹാഭാരതത്തിലെ രാമായണ കഥ

റെയില്‍വെ വൈദ്യുതീകരണം; ഭാരതം രണ്ടാമതെത്തി

മൂന്നാംദിവസം സഭയില്‍ നിലപാട് മാറ്റി; ചര്‍ച്ചയാവാമെന്ന് സര്‍ക്കാര്‍, വേണ്ടെന്ന് പ്രതിപക്ഷം

വ്ളോഗര്‍ പുറത്ത് വിട്ട കോക്രോച്ച് സമരത്തിന്റെ സമൂഹമാധ്യമ പ്രചാരണത്തിനായി പണം വാഗ്ദാനം ചെയ്തുള്ള ഇ മെയില്‍

മാധ്യമങ്ങളെ വിലയ്‌ക്കെടുത്തു? … പാറ്റക്കലാപത്തില്‍ ഷഹീന്‍ബാഗ് അക്രമികളുടെ സാന്നിദ്ധ്യം

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.