Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ദുരിതപ്പെയ്‌ത്ത്: രണ്ടു മരണം കൂടി; റിമാല്‍ നാളെ വീശും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2024, 02:13 am IST
in News
കോഴിക്കോട് മാവൂരില്‍ മഴയത്ത് റോഡ് ഇടിഞ്ഞു വീണപ്പോള്‍

കോഴിക്കോട് മാവൂരില്‍ മഴയത്ത് റോഡ് ഇടിഞ്ഞു വീണപ്പോള്‍

തിരുവനന്തപുരം/തൊടുപുഴ: തുടര്‍ച്ചയായ രണ്ടാം ദിവസവും കേരളം പെരുമഴയില്‍ മുങ്ങിത്താണു. മരം വീണും മണ്ണിടിഞ്ഞും വെള്ളം കയറിയും റോഡുകള്‍ ഇടിഞ്ഞുതാഴ്ന്നും വലിയ നാശമാണ് പലയിടങ്ങളിലുമുണ്ടായത്.

കോട്ടയത്ത് മീന്‍ പിടിക്കാന്‍ പോയ യുവാവ് കാല്‍ വഴുതി വെള്ളത്തില്‍ വീണു മരിച്ചു. നീണ്ടൂര്‍ മൂഴിക്കുളങ്ങര മുട്ടത്തില്‍ മുരളീധരന്‍ നായരുടെ മകന്‍ വിമോദ് (42) ആണ് തോട്ടില്‍ വീണു മരിച്ചത്. റോഡില്‍ വെള്ളം കയറി ബൈക്ക് നിയന്ത്രണം തെറ്റിയുണ്ടായ അപകടത്തില്‍ പാറശ്ശാല, പുത്തന്‍ കട പുതുവല്‍ പുത്തന്‍ വീട്ടില്‍ അശോകന്‍, ബിന്ദു ദമ്പതിമാരുടെ മകന്‍ നന്ദു (22) മരിച്ചു.

പത്തനംതിട്ടയില്‍ വെള്ളത്തില്‍ വീണും മഴയുമായി ബന്ധപ്പെട്ട മറ്റപകടങ്ങളിലുമായി മൂന്നു പേര്‍ ബുധനാഴ്ച മരണമടഞ്ഞിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ വലിയ മഴയ്‌ക്കും മിന്നല്‍ പ്രളയത്തിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു.

സംസ്ഥാനത്ത് താഴ്ന്ന പ്രദേശങ്ങളും ഇവിടങ്ങളിലെ വീടുകളും വെള്ളത്തിലാണ്. വലിയ തോതില്‍ കൃഷിയും നശിച്ചു. ബുധനാഴ്ച ശക്തിയാര്‍ജിച്ച മഴ ഇന്നലെ തോര്‍ന്നിട്ടേയില്ല. എറണാകുളം അക്ഷരാര്‍ഥത്തില്‍ കുളമായി. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനുള്ളില്‍ വെള്ളം കയറി. തൃശ്ശൂര്‍ നഗരത്തിലും വെള്ളക്കെട്ടു രൂപം കൊണ്ടു.

ബംഗാള്‍ ഉള്‍ക്കടലില്‍ ഈ സീസണിലെ ആദ്യ ചുഴലിക്കാറ്റ് നാളെ രാവിലെയോടെ രൂപമെടുക്കുമെന്ന് കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രം അറിയിച്ചു. ഇന്നു മൂന്നു ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും.

തെക്കന്‍ കേരളത്തിലെ അന്തരീക്ഷച്ചുഴി ന്യൂനമര്‍ദമായിട്ടുണ്ട്. ബുധനാഴ്ച രാവിലെയാണ് ബംഗാള്‍ ഉള്‍ക്കടലിന്റെ പടിഞ്ഞാറ് മധ്യമേഖലയിലും തെക്കുമായി ന്യൂനമര്‍ദം രൂപപ്പെട്ടത്. ഇന്നലെ അത് കൂടുതല്‍ ശക്തമായി. നാളെ രാവിലെ പിന്നെയും തീവ്രമായി റിമാല്‍ ചുഴലിക്കാറ്റാകും. റിമാല്‍ എന്നത് ഒമാന്‍ നല്കിയ പേരാണ്. 26ന് വൈകിട്ടു തീവ്രമായി ബംഗ്ലാദേശ്, ബംഗാള്‍ തീരത്തെത്തും. തെക്കന്‍ കേരളത്തിനു സമീപം ബംഗാള്‍ ഉള്‍ക്കടലിലുണ്ടായ അന്തരീക്ഷച്ചുഴി ഇന്നലെ രാവിലെയോടെ ന്യൂനമര്‍ദമായി.

മോശം കാലാവസ്ഥയ്‌ക്കും 55 കി.മീ. വരെ വേഗമുള്ള കാറ്റിനും സാധ്യതയുണ്ട്. മത്സ്യബന്ധനത്തിനു പോകുന്നതിന് നിരോധനം തുടരുന്നു. വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെ തീരത്ത് 3.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരയടിക്കാം. കേന്ദ്ര സമുദ്ര ഗവേഷണ കേന്ദ്രം തീരത്തു യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഇന്നലെ കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് കൂടുതല്‍ മഴ കിട്ടിയത്. ഇന്നു മുതല്‍ മഴ ഗണ്യമായി കുറയുമെങ്കിലും ഇടവേളകളിലെത്തും. നാളെ മുതല്‍ ഉച്ചയ്‌ക്കു ശേഷമാണ് മഴ സാധ്യത. വേനല്‍മഴ ശക്തമായതോടെ മഴക്കുറവിനു പരിഹാരമായി.

Tags: Disasterheavy rainRimal cyclon
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണ്‍സൂണ്‍ പാത സുഗമമായി; തോരാമഴയ്‌ക്ക് കാരണം ജെറ്റ് സ്ട്രീമും എംജെഒയും

Kerala

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു

Kerala

സംസ്ഥാനത്ത് ബുധനാഴ്ച വരെ തീവ്രമഴ; ഓറഞ്ച്, യെല്ലോ അലര്‍ട്ട്

Kerala

സംസ്ഥാനത്ത് ശക്തമായ മഴ; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala

ഇന്നും കനത്ത മഴ, 3 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

പുതിയ വാര്‍ത്തകള്‍

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

ജപ്പാനുമായി 120 ബിസിനസ് കരാറുകള്‍; ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തുക ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയുടെ മുഖച്ഛായമാറ്റുന്ന സംരംഭങ്ങള്‍

പി.ടി പിരീഡില്‍ കളിക്കാന്‍ എത്താത്തതിന് എട്ടാം ക്ലാസുകാരനെ കായികാധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

വ്യാഴാഴ്ച 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സ്വകാര്യ ബാങ്കിലെ എന്‍ആര്‍ഐ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി,തട്ടിപ്പ് മാനേജറും ജീവനക്കാരും ചേര്‍ന്ന്

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതില്‍ മുസ്ലിം ലീഗിന് യോജിപ്പില്ലായിരുന്നു-മന്ത്രി കെ.എം.ഷാജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.