Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ദുരിതപ്പെയ്‌ത്ത്: രണ്ടു മരണം കൂടി; റിമാല്‍ നാളെ വീശും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2024, 02:13 am IST
inNews
കോഴിക്കോട് മാവൂരില്‍ മഴയത്ത് റോഡ് ഇടിഞ്ഞു വീണപ്പോള്‍

കോഴിക്കോട് മാവൂരില്‍ മഴയത്ത് റോഡ് ഇടിഞ്ഞു വീണപ്പോള്‍

തിരുവനന്തപുരം/തൊടുപുഴ: തുടര്‍ച്ചയായ രണ്ടാം ദിവസവും കേരളം പെരുമഴയില്‍ മുങ്ങിത്താണു. മരം വീണും മണ്ണിടിഞ്ഞും വെള്ളം കയറിയും റോഡുകള്‍ ഇടിഞ്ഞുതാഴ്ന്നും വലിയ നാശമാണ് പലയിടങ്ങളിലുമുണ്ടായത്.

കോട്ടയത്ത് മീന്‍ പിടിക്കാന്‍ പോയ യുവാവ് കാല്‍ വഴുതി വെള്ളത്തില്‍ വീണു മരിച്ചു. നീണ്ടൂര്‍ മൂഴിക്കുളങ്ങര മുട്ടത്തില്‍ മുരളീധരന്‍ നായരുടെ മകന്‍ വിമോദ് (42) ആണ് തോട്ടില്‍ വീണു മരിച്ചത്. റോഡില്‍ വെള്ളം കയറി ബൈക്ക് നിയന്ത്രണം തെറ്റിയുണ്ടായ അപകടത്തില്‍ പാറശ്ശാല, പുത്തന്‍ കട പുതുവല്‍ പുത്തന്‍ വീട്ടില്‍ അശോകന്‍, ബിന്ദു ദമ്പതിമാരുടെ മകന്‍ നന്ദു (22) മരിച്ചു.

പത്തനംതിട്ടയില്‍ വെള്ളത്തില്‍ വീണും മഴയുമായി ബന്ധപ്പെട്ട മറ്റപകടങ്ങളിലുമായി മൂന്നു പേര്‍ ബുധനാഴ്ച മരണമടഞ്ഞിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ വലിയ മഴയ്‌ക്കും മിന്നല്‍ പ്രളയത്തിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു.

സംസ്ഥാനത്ത് താഴ്ന്ന പ്രദേശങ്ങളും ഇവിടങ്ങളിലെ വീടുകളും വെള്ളത്തിലാണ്. വലിയ തോതില്‍ കൃഷിയും നശിച്ചു. ബുധനാഴ്ച ശക്തിയാര്‍ജിച്ച മഴ ഇന്നലെ തോര്‍ന്നിട്ടേയില്ല. എറണാകുളം അക്ഷരാര്‍ഥത്തില്‍ കുളമായി. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനുള്ളില്‍ വെള്ളം കയറി. തൃശ്ശൂര്‍ നഗരത്തിലും വെള്ളക്കെട്ടു രൂപം കൊണ്ടു.

ബംഗാള്‍ ഉള്‍ക്കടലില്‍ ഈ സീസണിലെ ആദ്യ ചുഴലിക്കാറ്റ് നാളെ രാവിലെയോടെ രൂപമെടുക്കുമെന്ന് കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രം അറിയിച്ചു. ഇന്നു മൂന്നു ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും.

തെക്കന്‍ കേരളത്തിലെ അന്തരീക്ഷച്ചുഴി ന്യൂനമര്‍ദമായിട്ടുണ്ട്. ബുധനാഴ്ച രാവിലെയാണ് ബംഗാള്‍ ഉള്‍ക്കടലിന്റെ പടിഞ്ഞാറ് മധ്യമേഖലയിലും തെക്കുമായി ന്യൂനമര്‍ദം രൂപപ്പെട്ടത്. ഇന്നലെ അത് കൂടുതല്‍ ശക്തമായി. നാളെ രാവിലെ പിന്നെയും തീവ്രമായി റിമാല്‍ ചുഴലിക്കാറ്റാകും. റിമാല്‍ എന്നത് ഒമാന്‍ നല്കിയ പേരാണ്. 26ന് വൈകിട്ടു തീവ്രമായി ബംഗ്ലാദേശ്, ബംഗാള്‍ തീരത്തെത്തും. തെക്കന്‍ കേരളത്തിനു സമീപം ബംഗാള്‍ ഉള്‍ക്കടലിലുണ്ടായ അന്തരീക്ഷച്ചുഴി ഇന്നലെ രാവിലെയോടെ ന്യൂനമര്‍ദമായി.

മോശം കാലാവസ്ഥയ്‌ക്കും 55 കി.മീ. വരെ വേഗമുള്ള കാറ്റിനും സാധ്യതയുണ്ട്. മത്സ്യബന്ധനത്തിനു പോകുന്നതിന് നിരോധനം തുടരുന്നു. വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെ തീരത്ത് 3.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരയടിക്കാം. കേന്ദ്ര സമുദ്ര ഗവേഷണ കേന്ദ്രം തീരത്തു യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഇന്നലെ കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് കൂടുതല്‍ മഴ കിട്ടിയത്. ഇന്നു മുതല്‍ മഴ ഗണ്യമായി കുറയുമെങ്കിലും ഇടവേളകളിലെത്തും. നാളെ മുതല്‍ ഉച്ചയ്‌ക്കു ശേഷമാണ് മഴ സാധ്യത. വേനല്‍മഴ ശക്തമായതോടെ മഴക്കുറവിനു പരിഹാരമായി.

Tags: Disasterheavy rainRimal cyclon
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

Kerala

കുതിരാൻ തുരങ്കത്തിൽ മണ്ണിടിച്ചിൽ; ആശങ്കയ്‌ക്ക് ആക്കം കൂട്ടി കനത്ത മഴ, വിദഗ്‌ദ്ധർ സ്ഥലത്തെത്തി

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Kerala

പെരുമഴ: നാളെ വ്യാഴാഴ്ച ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർമാർ

Kerala

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 20 കാരിയെ കാമുകൻ തന്നെ കൊലപ്പെടുത്തി : മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച ശേഷം സ്ഥലം വിട്ടു

ഇന്‍ഫാന്റീനോ… ലോകം രണ്ട് ധ്രുവങ്ങളിലോ ?

അബ്ദുറഹിമാന് വേണ്ടി ഇ-മെയിൽ ഇടപാടുകൾ നടത്തിയത് പൊന്നാനി കോളജ് അധ്യാപിക അമീറ ; മന്ത്രിയെ പരിചയപ്പെട്ടത് ഭർത്താവിന്റെ സുഹൃത്ത് വഴി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.