തൃശൂര്‍: കസ്റ്റഡിയില്‍ നിന്നും ചാടി പോയ പ്രതിയെ പൊലീസ് പിടികൂടി.വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിലാണ് സംഭവം.തൃശൂര്‍ തളിക്കുളം പത്താം കല്ല് സ്വദേശി കോപ്പൂര് വീട്ടില്‍ അഭിഷേകിനെയാണ് (25) വീണ്ടും പിടികൂടിയത്.
ഞായറാഴ്ച വെളുപ്പിന് 5.30ഓടെയാണ് അഭിഷേക് പൊലീസുകാരുടെ കണ്ണുവെട്ടിച്ച് സ്റ്റേഷനിലെ ലോക്കപ്പില്‍ നിന്ന് ഓടിപ്പോയത്. ഇതര സംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ചതിനാണ് ഇയാളെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് സ്റ്റേഷനിലെത്തിച്ച ലോക്കപ്പിലാക്കി.
പുലര്‍ച്ചെ ഇയാള്‍ സ്റ്റേഷനിലുണ്ടായിരുന്ന പൊലീസുകാരനോട് വെള്ളം ചോദിച്ചു. പൊലീസുകാരന് വെള്ളം എടുക്കാന്‍ പോയ തക്കത്തിന് ലോക്കപ്പിന്റെ കുറ്റി നീക്കിയ ഇയാള്‍ ഇറങ്ങി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് പൊലീസ് വെളിപ്പെടുത്തിയത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഉച്ചക്ക് ഒരു മണിയോടെ ഇയാളെ പിടികൂടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: