Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജനങ്ങള്‍ക്ക് മുന്നില്‍ വിയര്‍ത്ത ആര്യാ രാജേന്ദ്രനെയും ഭര്‍ത്താവിനെയും വെളളപൂശാന്‍ സി പി എം, ഡ്രൈവറെ കുടുക്കാന്‍ നീക്കം? കോടതിയെ സമീപിച്ച് യദു

ഈ പശ്ചാത്തലത്തിലാണ് നടി റോഷ്ന ആന്‍ റോയി സാമൂഹ്യമാധ്യമത്തിലൂടെ യദുവിനെതിരെ രംഗത്തെത്തിയത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2024, 05:33 pm IST
in Kerala

തിരുവനന്തപുരം : മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും കുടുംബാംഗങ്ങളും സഞ്ചരിച്ച കാറിന് സൈഡ് നല്‍കിയില്ലെന്നാരോപിച്ച് കെ എസ് ആര്‍ ടി സി താത്കാലിക ഡ്രൈവര്‍ യദുവുമായി ബസ് തടഞ്ഞിട്ട് വാക്കേറ്റം നടത്തിയതിനെ തുടര്‍ന്ന സി പി എമ്മിന്റെ നോട്ടപ്പുളളിയായിരിക്കുകയാണ് ഡ്രൈവര്‍. തന്റെ സ്വകാര്യ കാറിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച മേയര്‍ പിന്നീട് യദു അശ്ലീല ആംഗ്യം കാട്ടിയതിനാണ് ബസ് തടഞ്ഞതെന്ന് നിലപാട് മാറ്റി.

ഏതായാലും സംഭവത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനെ സൈബറിടങ്ങളിലും ചാനലുകളിലും വളഞ്ഞിട്ടാക്രമിക്കുന്നതാണ് പിന്നീട് കണ്ടത്. കോര്‍പ്പറേഷന്‍ കൗണ്‍സിലിലും ബി ജെ പി ഉള്‍പ്പെടെ മേയറുടെ രാജി ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസുകാര്‍ തെരുവിലും പ്രതിഷേധിച്ചു. അധികാരത്തിന്റെ ഹുങ്കാണ് മേയറും ഭര്‍ത്താവും കാട്ടിയതെന്ന വാദത്തിനായിരുന്നു പ്രാമുഖ്യം.നില്‍ക്കളളിയില്ലാതായതോടെ ഡി വൈ എഫ് ഐ പ്രതിരോധത്തിനിറങ്ങി. ഇതോടെ പാര്‍ട്ടിയുടെ പതിവ് രീതിയായ എതിരാളിയെ വേട്ടയാടുക എന്ന ശൈലി സ്വീകരിച്ചു.ഇതിന്റെ ഭാഗമായി യദുവിന്റെ പൂര്‍വ ചതിത്രം തിരഞ്ഞ് തുടങ്ങി പാര്‍ട്ടി. യദുവിന്റെ പേരില്‍ മുമ്പ് സ്ത്രീക്ക് നേരെ അശ്ലീലം കാട്ടിയതിനും അടിപിടി കേസുകളുണ്ടെന്നും പാര്‍ട്ടി കണ്ടെത്തിയതാണ് അങ്ങനെയാണ്. എന്നാല്‍ ഇതൊക്കെ വൈരാഗ്യം വച്ച് ഉണ്ടാക്കിയതാണെന്നും തന്നെ കോടതി വെറുതെ വിട്ടിട്ടുളളതാണെന്നും യദു വ്യക്തമാക്കി.

ഈ പശ്ചാത്തലത്തിലാണ് നടി റോഷ്ന ആന്‍ റോയി സാമൂഹ്യമാധ്യമത്തിലൂടെ യദുവിനെതിരെ രംഗത്തെത്തിയത്. ഒരു വര്‍ഷത്തോളം മുമ്പ് യദുവില്‍ നിന്നും മോശം അനുഭവമുണ്ടായെന്നാണ് നടിയുടെ പരാതി. കഴിഞ്ഞ വര്‍ഷം ജൂണ്‍ 19 ന് എറണാകുളത്തേക്കുള്ള യാത്രാ മധ്യേ കുന്നംകുളത്തിനടുത്തു വച്ചു യദു ഓടിച്ചിരുന്ന കെഎസ്ആര്‍ടിസി ബസ് അമിതവേഗതയില്‍ വന്നുവെന്നും ചോദ്യം ചെയ്തപ്പോള്‍ അസഭ്യം വിളിച്ചുവെന്നുമായിരുന്നു റോഷ്നയുടെ ആരോപണം. ഇതോടെ കച്ചിത്തുരുമ്പ് കിട്ടിയ മേയര്‍ സാമൂഹ്യ മാധ്യമത്തിലൂടെ പ്രതികരിക്കുകയും ചെയ്തു.

ബസ് തടഞ്ഞതിന് മേയര്‍ക്കെതിരെ പരാതിയില്ലാത്ത കെ എസ് ആര്‍ ടി സി നടിയുടെ വെളിപ്പെടുത്തലോടെ സടകുടഞ്ഞെഴുന്നേറ്റു. വണ്ടിയോടിച്ചത് യദു തന്നെയെന്നാണ് കെ എസ് ആര്‍ ടി സി ആഭ്യന്തര വിജിലന്‍സ് പ്രാഥമിക റിപ്പോര്‍ട്ടിലുളളത്.ഗതാഗത മന്ത്രിക്കാണ് കെഎസ്ആര്‍ടിസി ആഭ്യന്തര വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്. കണ്ടക്ടറുടെ മൊഴി ഉടന്‍ രേഖപ്പെടുത്തും. സംഭവത്തില്‍ അന്തിമ റിപ്പോര്‍ട്ട് ഉടന്‍ നല്‍കുമെന്നാണറിയുന്നത്. എന്നാല്‍ നടി ഉന്നയിച്ച ആരോപണം സംബന്ധിച്ച് ഓര്‍മ്മയില്ലെന്നാണ് യദു പറയുന്നത്.

യദുവിന്റെ പൂര്‍വചരിത്രമൊക്കെ സി പി എം പ്രവര്‍ത്തകര്‍ ചികഞ്ഞുകൊണ്ടിരിക്കുകയാണെന്നാണ് ഇതില്‍ നിന്നൊക്കെ അനുമാനിക്കാനാകുന്നത്. ജനങ്ങള്‍ക്ക് മുന്നില്‍ ആകെ വിയര്‍ത്ത് നില്‍ക്കുന്ന മേയറെയും എം എല്‍ എയെയും എങ്ങനെയും വെളളപൂശിയെടുത്തേ പറ്റൂവെന്ന അവസ്ഥയാണ് നിലവിലുളളത്. നേരത്തേ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മേയറെ ന്യായീകരിച്ചിരുന്നു.

തിരുവനന്തപുരത്തുണ്ടായ തര്‍ക്കം സംബന്ധിച്ച് ,മേയറുടെ ഒപ്പം ഉണ്ടായിരുന്നയാള്‍ അച്ഛന്റെ വകയാണോ റോഡെന്ന് ചോദിച്ചെന്നും അപ്പോള്‍ താനും അതേനാണയത്തില്‍ മറുപടി നല്‍കിയെന്നും യദു വെളിപ്പെടുത്തുകയുണ്ടായി.പാളയം സാഫല്യം കോംപ്ലക്‌സിന് മുന്നില്‍ റെഡ് സിഗ്നല്‍ ഉണ്ടായിരുന്നപ്പോള്‍ കാര്‍ പാര്‍ക്ക് ചെയ്തിട്ടാണ് അശ്ലീല ആംഗ്യം കാട്ടിയതിനെ ചോദ്യം ചെയ്തതെന്നാണ് മേയര്‍ പറഞ്ഞത്. എന്നാല്‍ പച്ച സിഗ്നല്‍ ഉളളതിനാല്‍ മറ്റ് വാഹനങ്ങള്‍ കടന്നുപോകുന്നതും മേയറുടെ കാര്‍ റോഡിന് മധ്യത്തില്‍ സീബ്ര ലൈനില്‍ ബസിന് കുറുകെ ഇട്ടിരിക്കുന്നതും ക്യാമറാ ദൃശ്യങ്ങളില്‍ വ്യക്തമാണ്.

മേയര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഡ്രൈവറെ രാത്രി തന്നെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയും പരിശോധനയില്‍ യദു ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് തെളിയുകയും ചെയ്തു. എന്നാല്‍ ബസ് തടഞ്ഞ് ട്രിപ്പ് മുടക്കിയെന്ന് കാട്ടി ഡ്രൈവര്‍ മേയര്‍ക്കെതിരെ പരാതി നല്‍കിയെങ്കിലും അത് കൗണ്ടര്‍ പെറ്റീഷനാണെന്ന് നിസാരവത്കരിച്ച് കേസെടുക്കാന്‍ പൊലീസ് കൂട്ടാക്കിയുമില്ല. തുടര്‍ന്ന് പൊലീസ് കമ്മീഷണര്‍ക്കും ഡി ജിപിക്കും ഒക്കെ പരാതി നല്‍കിയപ്പോഴാണ് അന്വേഷണത്തിനെങ്കിലും തയാറായത്. മനുഷ്യാവകാശ കമ്മീഷനും ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് ദൃശ്യങ്ങള്‍ക്കായി ബസിലെ ക്യാമറ പരിശോധിക്കാനെത്തിയപ്പോഴേക്കും അതിലെ മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായിരുന്നു!.അശ്ലീല ആംഗ്യം കാട്ടിയിട്ടില്ലെന്ന ഡ്രൈവറുടെ വാദം തെളിയിക്കുന്നതിന് മെമ്മറി കാര്‍ഡ് നിര്‍ണായകമാണ്. തര്‍ക്കത്തിനിടെ മേയറുടെ ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എ ബസിനുളളില്‍ കയറിയതും സംശയകരമാണെന്ന് വാദമുയര്‍ന്നിട്ടുണ്ട്.

ഏതായാലും മേയര്‍ക്കും ഭര്‍ത്താവിനുമെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് യദു എന്നതാണ് ഒടുവിലത്തെ വിവരം.

 

Tags: mayorarya rajendranyadusachidev mlacpmbjpcongressdriverKSRTC
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

Kerala

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

Kerala

കെഎസ്ആർടിസി സൗജന്യയാത്ര; ആദ്യ ഘട്ടം ഓർഡിനറി സർവീസുകളിൽ, എപിഎൽ, ബിപിഎൽ വ്യത്യാസം ഉണ്ടാകില്ല: മന്ത്രി സി.പി ജോൺ

India

ഇന്‍ഡി സഖ്യത്തിന്റെ ‘ഇന്ത്യ ജന്‍ബന്ധന്‍’ പ്രഹസനമാകും, പങ്കെടുക്കില്ലെന്ന് ഡിഎംകെ, സിപിഎം, ജെഎംഎം

Kerala

പിണറായി  നനഞ്ഞ കോഴി, ഇടത്തോട്ട് മുണ്ടുടുത്താല്‍ ഇടതുപക്ഷം ആകില്ല,കോണ്‍ഗ്രസ് കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ മതനിരപേക്ഷ പാര്‍ട്ടി ലീഗ്: ജി സുധാകരന്‍

പുതിയ വാര്‍ത്തകള്‍

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി

വാരണാസിയിലെ മാംസം, മത്സ്യക്കടകൾ നഗരത്തിന് പുറത്തേക്ക്; പദ്ധതിയുടെ രൂപരേഖ തയാർ, ആദ്യ ഘട്ടത്തിൽ അഞ്ച് സ്ഥലങ്ങൾ

അനാഥത്വത്തില്‍ നിന്നും കൈപിടിച്ചുകയറ്റി; മാതൃകയായി ഒരു നാട്, ശിഖയെ ചേർത്ത് പിടിച്ച് ആകാശ്

മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്ക; വറുതിയുടെ തീരത്തേക്ക് ട്രോളിംഗ് നിരോധനവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.