പട്ടാമ്പി: സംസ്കൃത വിദ്യാഭ്യാസം അലങ്കോലമാകുന്ന സാഹചര്യത്തില്‍ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്കാന് കേരള സംസ്കൃതാധ്യാപക ഫെഡറേഷന് തീരുമാനിച്ചു.
സ്പെഷ്യല്‍ ഓഫീസര്‍, എസ്സിആര്‍ടി, റിസര്‍ച്ച് ഓഫീസര്‍, കരിക്കുലം കമ്മിറ്റി മെമ്പര്‍ എന്നീ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഇതുമൂലം പാഠപുസ്തക പ്രവര്‍ത്തനങ്ങളും സംസ്കൃത അക്കാദമിക് കൗണ്‍സില്‍ പ്രവര്‍ത്തനവും അവതാളത്തിലായിരിക്കുന്നു. ഇത്തവണ പ്ലാന്‍ ഫണ്ടും സര്‍ക്കാര്‍ വെട്ടിക്കുറച്ചതായി യോഗം ചൂണ്ടിക്കാട്ടി.
സംസ്ഥാന നേതൃത്വക്യാമ്പ് വി. വിജയന് പട്ടാമ്പി ഉദ്ഘാടനം ചെയ്തു. സി.പി. സനല്‍ ചന്ദ്രന് അധ്യക്ഷത വഹിച്ചു. ഡോ. പി. പത്മനാഭന്, ജയരാജ് കൊട്ടാരം, സുരേഷ്കുമാര്‍, ബാബുരാജ് എഴുവന്തല, ടി.കെ. സന്തോഷ്കുമാര്‍ ക്ലാസെടുത്തു. സമാപന സമ്മേളനം ഡോ. പി.വി. രാമന്‍കുട്ടി ഉദ്ഘാടനം ചെയ്തു. സി. സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സി.പി. സുരേഷ് ബാബു, ഡോ. വി.കെ. രാജകൃഷ്ണന് സംസാരിച്ചു. ഡോക്ടറേറ്റ് ലഭിച്ച പി. പത്മനാഭനേയും സംസ്കൃത സേവാ പുരസ്കാരം ലഭിച്ച ഡോ. എം.വി. വിവേകിനേയും ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: