Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ഇറാന്‍ പിടിച്ചെടുത്ത കപ്പലില്‍ തന്റെ മകളും ഉണ്ടെന്ന് ആന്റസയുടെ പിതാവ്; മുഖ്യമന്ത്രിയുടെ കത്തില്‍ മകളെ ഒഴിവാക്കിയതില്‍ വിഷമമുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2024, 03:41 am IST
in News

കോട്ടയം: ഇറാന്‍ പിടിച്ചെടുത്ത ഇസ്രായേലി കപ്പലില്‍ മലയാളി യുവതിയും. തൃശ്ശൂര്‍ വെളുത്തൂര്‍ സ്വദേശികളും കോട്ടയം വാഴൂരില്‍ താമസക്കാരുമായ പുതുമന വീട്ടില്‍ ബിജു എബ്രഹാമിന്റെയും ബീനയുടെയും മകള്‍ ആന്റസ ജോസഫ് (21) ആണ് കപ്പലിലുള്ളത്.

കുടുംബം കൊടുങ്ങൂര്‍ കാപ്പുകാട്ട് താമസത്തിനെത്തിയത് ശനിയാഴ്ചയാണ്. പുതിയ വീട്ടിലെ താമസത്തിന് മകള്‍ എത്താനിരിക്കയാണ് ഇറാന്‍ സൈന്യം കപ്പല്‍ പിടിച്ചെടുത്തത്തെന്നു അച്ഛന്‍ ബിജു എബ്രഹാം പറഞ്ഞു. ഒരുവര്‍ഷം മുന്‍പാണ് ആന്റസ മുംബൈയിലെ എംഎസ്‌സി ഷിപ്പിങ് കമ്പനിയില്‍ ജോലിക്ക് പ്രവേശിച്ചത്.

ട്രെയിനിങ്ങിന്റെ ഭാഗമായി ഒന്‍പതു മാസമായി കപ്പലില്‍ ജോലി ചെയ്തു വരികയായിരുന്ന മകള്‍ തിരിച്ചു വരും വഴിയാണ് കപ്പല്‍ പിടിച്ചെടുത്തതെന്നു അച്ഛന്‍ പറഞ്ഞു.

വെള്ളിയാഴ്ച രാത്രിയാണ് അവസാനം സംസാരിച്ചത്. അത് കഴിഞ്ഞ് ബന്ധപ്പെടാന്‍ സാധിച്ചില്ല. ഇന്ന് കമ്പനി അധികൃതര്‍ ബന്ധപ്പെട്ടിരുന്നു. മകള്‍ സുരക്ഷിതയാണെന്ന് അറിയിച്ചുവെന്നും പറഞ്ഞു അദ്ദേഹം.

മുഖ്യമന്ത്രി അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിക്ക് അയച്ച കത്തില്‍ മൂന്നു മലയാളികള്‍ എന്നാണ് പറഞ്ഞതെന്നും തന്റെ മകള്‍ കൂടി ഉള്‍പ്പെടെ നാലു പേരാണ് ഉള്ളതെന്നും മകളുടെ കാര്യം വിട്ട് കളഞ്ഞത് മനോവിഷമം ഉണ്ടാക്കിയെന്നും എത്രയും വേഗം എല്ലാവരെയും മോചിപ്പിക്കുവാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും പറഞ്ഞു.

അതേസമയം ഇറാന്‍ പിടിച്ചെടുത്ത, ഇസ്രായേല്‍ ബന്ധമുള്ള എംഎസ്‌സി ഏരീസ് കപ്പലിലെ ഭാരതീയരെ കാണാന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി. വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഇറാന്‍ അധികൃതരുമായി സംസാരിച്ചതിനു പിന്നാലെയാണ് ഇറാനിലെ ഭാരത ഉദ്യോഗസ്ഥര്‍ക്കു ജീവനക്കാരെ കാണാന്‍ അവസരമൊരുക്കുമെന്ന് ഇറാന്‍ അറിയിച്ചത്.

കപ്പലിലെ ജീവനക്കാരായ ഭാരതീയരുടെ മോചനം സംബന്ധിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രി എച്ച്. അമിര്‍ അബ്ദുല്ല ഹെയ്നുമായി സംസാരിച്ചതായി കഴിഞ്ഞ ദിവസം ജയശങ്കര്‍ എക്‌സിലൂടെ അറിയിച്ചിരുന്നു. ഞായറാഴ്ച വൈകിട്ട് ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചെന്നും കപ്പലിലെ 17 പേരുടെ മോചനം സംബന്ധിച്ചും മേഖലയിലെ സ്ഥിതിഗതികളെപ്പറ്റിയും ചര്‍ച്ച ചെയ്തതായും അദ്ദേഹം കുറിച്ചു. ഇസ്രായേല്‍ വിദേശകാര്യമന്ത്രി ഇസ്രായേല്‍ കേറ്റ്സുമായും എസ്. ജയശങ്കര്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു.

ഇറാന്‍ പിടിച്ചെടുത്ത ഇസ്രായേലി ശത കോടീശ്വരന്റെ കപ്പലില്‍ കോഴിക്കോട് രാമനാട്ടുകര സ്വദേശി ശ്യാംനാഥ് തേലംപറമ്പത്ത്, പാലക്കാട് കേരളശ്ശേരി വടശ്ശേരിക്കാരന്‍ സുമേഷ്, വയനാട് കാട്ടിക്കുളം പാല്‍വെളിച്ചം പൊറ്റെങ്ങോട്ട് പി.വി. ധനേഷ്, തൃശ്ശൂര്‍ വെളുത്തൂര്‍ സ്വദേശി ആന്റസ ജോസഫ് എന്നിവരുള്‍പ്പെടെ 17 ഭാരതീയരാണുള്ളത്. കപ്പലില്‍ ആകെ 25 ജീവനക്കാരുണ്ട്. ദുബായ്‌യില്‍ നിന്നു മുംബൈ നവഷേവ തുറമുഖത്തേക്കു വരികയായിരുന്ന എംഎസ്‌സി ഏരീസ് കപ്പല്‍ ഹോര്‍മുസ് കടലിടുക്കിലാണ് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് പിടിച്ചെടുത്തത്. ലണ്ടന്‍ കമ്പനി സോഡിയാക് മാരിടൈമിന്റേതാണ് കപ്പല്‍.

Tags: s jaysankarAntesa's fathership seized by Irankottayam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കുടുംബവഴക്ക്; ഭർത്താവ് ആസിഡൊഴിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു

Kerala

കെ.ആര്‍ നാരായണൻ സ്മാരക ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ച കുട്ടികളെ തടഞ്ഞ എസ്എഫ്ഐക്കാർക്കെതിരെ കേസെടുക്കണം: എൻ. ഹരി

Kottayam

ചോര മണക്കുന്ന തിരുനക്കര ബസ് സ്റ്റാന്റ്; ഒരു നിജവും നിശ്ചയവുമില്ലാതെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ

Kerala

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

Business

​മുതിർന്ന പൗരൻമാർക്കായി കോട്ടയത്ത് വേദാന്ത “ ഈഡൻ ഗാർഡൻസ്

പുതിയ വാര്‍ത്തകള്‍

മന്ത്രി സണ്ണി ജോസഫിന്റെ സഹോദരീ ഭര്‍ത്താവ് ബെന്നി തോമസ് രാജി വച്ചു

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ലണ്ടനില്‍ അപമാനിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി?, ഇത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് അജണ്ട

പിന്തുണയ്‌ക്കാത്തവരുടെ തലയിൽ ചാണകമാണെന്ന് പാറ്റ അനുഭാവി ; രാജ്യവിരുദ്ധരെ പിന്തുണയ്‌ക്കുന്നവരിൽ നിന്ന് നല്ലതൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് വിദ്യാർത്ഥി

പത്തനംതിട്ടയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര പറന്നുപോയി

മമത കാവലുണ്ടാകുമെന്ന് കരുതി : ദരിദ്രർക്കുള്ള ഫണ്ടിൽ കയ്യിട്ടുവാരിയ ടിഎംസി നേതാവിനെ പിടിച്ചു കെട്ടി നാട്ടുകാർ : തലമൊട്ടയടിച്ച് , ചെരിപ്പുമാല അണിയിച്ചു

രാഹുല്‍ഗാന്ധിയുടെ ആരേയും കൂസാത്ത അഹങ്കാരം നിറഞ്ഞ പെരുമാറ്റത്തില്‍ എല്ലാവര്‍ക്കും അമര്‍ഷം, ഇയാള്‍ യുവരാജാവോ എന്ന ചോദ്യം ഉയരുന്നു

സിഎഎയുടെ പേരിൽ കലാപം നടത്തിയവർക്ക് വമ്പൻ പണി ; പൊതുസ്വത്ത് നശിപ്പിച്ചവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ ബംഗാൾ സർക്കാർ : റെയിൽവേയ്‌ക്ക് മാത്രം 93 കോടി

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, കനത്ത മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് 126 പേര്‍ക്ക് ഷിഗെല്ല ബാധിച്ചെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍

ഭരണ-പ്രതിപക്ഷ മുന്നണികളുടെ അനാവശ്യ രാഷ്‌ട്രീയ ചർച്ചകൾ കേരളത്തിന്റെ പുരോഗതിക്ക് തിരിച്ചടി: രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.