Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആരോപണങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്തിയാൽ ഏതു തുറന്ന സംവാദത്തിനും തയാർ: രാജീവ് ചന്ദ്രശേഖർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2024, 08:09 pm IST
in Kerala, News

തിരുവനന്തപുരം: തിരുവനന്തപുരത്തിന്റെ വികസനത്തെക്കുറിച്ചുള്ള ഏതു തുറന്ന ചർച്ചക്കും താൻ തയ്യാറാണ്. ആരുടെ വെല്ലുവിളിയും ഇക്കാര്യത്തിൽ സ്വീകരിക്കുന്നതിന് തടസ്സമില്ലെന്ന് കേന്ദ്ര മന്ത്രിയും എൻ ഡി എ സ്ഥാനാർത്ഥിയുമായി രാജീവ് ചന്ദ്രശേഖർ. കവടിയാർ ഉദയ കൺവെൻഷൻ സെന്ററിൽ യുവജനങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നട്ടാൽ കുരുക്കാത്ത നുണ പറഞ്ഞും പ്രചരിപ്പിച്ചും ചില സമുദായ സംഘടനകളെ ഇരുട്ടിൽ നിർത്തി ഭിന്നിപ്പുണ്ടാക്കുകയും വ്യക്തി എന്ന നിലയിൽ തന്നെ അപമാനിക്കാനും ശ്രമിക്കുന്നവർ അതിന്റെ നിജസ്ഥിതി വെളിപ്പെടുത്തിയാൽ തിരുവനന്തപുരത്തിന്റെ വികസനത്തെക്കുറിച്ചുള്ള തുറന്ന ചർച്ചക്ക് തയ്യാറാണെന്ന് അദ്ദേഹം ആവർത്തിച്ചു. വെറുതെ ആരോപണങ്ങൾ ഉന്നയിച്ചു മാത്രം ആർക്കും മുന്നോട്ടു പോകാൻ കഴിയില്ല. ഉന്നയിക്കുന്ന വസ്തുതകൾ ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ചങ്കൂറ്റം ‘ ആരോപണമുന്നയിക്കുന്നവർ കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഐ.എൻ.ഡി.ഐ.എ മുന്നണിയായി മറ്റു സംസ്ഥാനങ്ങളിൽ ഒന്നിച്ചു നിൽക്കുന്ന കോൺഗ്രസ്-ഇടതുപക്ഷം ഇവിടെ എതിർ ചേരിയിലാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകകയാണ്. ഇരുവരും ഒന്നായി നിന്ന് ജനങ്ങളെ പറ്റിക്കുകയാണ്. കഴിഞ്ഞ 15 വർഷമായി യാതൊരു വികസനവും നടക്കാത്ത തിരുവനന്തപുരത്തെ വികസിപ്പിക്കുന്നതിനല്ല ഇവരുടെ ശ്രമം. മറിച്ച് അനാവശ്യ വിവാദങ്ങളുണ്ടാക്കി തങ്ങളുടെ വീഴ്ചയിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നത്.

നിലവിൽ വികസനം വഴിമുട്ടി നിൽക്കുന്ന തിരുവനന്തപുരത്തെ പുരോഗതിയിലേക്ക് നയിക്കാൻ ഒരു എൻഡിഎ എം പിയെയാണ് തലസ്ഥാനത്തിന് വേണ്ടത്. കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ഉറപ്പാണ്. കേന്ദ്ര സർക്കാരിന്റെ വികസന പരിപാടികൾ തിരുവനന്തപുരത്തിന് നേരിട്ട് ലഭിക്കാൻ ഭരിക്കുന്ന പാർട്ടിയുടെ ഒരു എം പി ഉണ്ടായാൽ കഴിഞ്ഞ കാലങ്ങളിലെ പോലെ വികസന മുരടിപ്പ് ഈ മണ്ഡലത്തിന് ഉണ്ടാകില്ല. വിഴിഞ്ഞം തുറമുഖ പദ്ധതി വരുമ്പോൾ നമുക്ക് നമ്മുടെ നാട്ടിൽ വ്യവസായ സ്ഥാപനങ്ങൾ ഉണ്ടാകുന്നത് കൊണ്ട് ഇരട്ടി പ്രയോജനമാണ് ലഭിക്കുക. ഒരു ട്രാൻസ്‌ഷിപ്‌മെൻറ് പോർട്ട് ഉണ്ടാകുമ്പോൾ നമ്മുടെ യുവാക്കൾക്ക് തൊഴിൽ കൊടുക്കാൻ കഴിയുന്ന സ്വകാര്യ നിക്ഷേപങ്ങളും വ്യവസായ സ്ഥാപനങ്ങളും ഇല്ലെങ്കിൽ പോർട്ടിന്റെ പ്രയോജനം ലഭിക്കുക മറ്റുള്ളവർക്കാകും.

തിരുവനന്തപുരത്തെ യുവജനങ്ങൾ, മറ്റു ജന വിഭാഗങ്ങൾ മൽസ്യത്തൊഴിലാളികൾ തുടങ്ങി എല്ലാവരെയും ഉൾച്ചേർത്തുള്ള വികസന പദ്ധതികളാണ് ഞാൻ വിഭാവനം ചെയ്യുന്നത്. പ്രചാരണത്തിന്റെ ആദ്യ ഘട്ടം മുതൽ ഉയർത്തി കൊണ്ട് വരുന്നതും ഇത്തരം വിഷയങ്ങളാണ്. മറ്റുള്ളവരെ അപമാനിക്കാനോ പ്രതിക്കൂട്ടിലാക്കി മൂന്നാം കിട രാഷ്‌ട്രീയം കളിക്കാനോ എനിക്ക് താല്പര്യമില്ല. എന്റെ വരുമാനത്തെക്കുറിച്ചു വേവലാതിപെടുന്നവർ ഇത്തരം വിഷയങ്ങളാണ് ജനങ്ങളോട് പറയേണ്ടത്. കഴിഞ്ഞ 18 വർഷമായി പൊതുപ്രവർത്തനം നടത്തുകയാണ്. എനിക്ക് എം പിയെന്ന നിലയിലുള്ള വരുമാനം മാത്രമാണ് ഇപ്പോൾ ഉള്ളത്. അത് തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഞാൻ നൽകിയിട്ടുമുണ്ട്. ജനങ്ങളോടല്ലാതെ മറ്റാരോടും ഇക്കാര്യത്തിൽ എനിക്ക് വിശദീകരണം നൽകേണ്ടതില്ല.
തിരുവനന്തപുരത്തിന് വേണ്ടത് ദീർഘ വീക്ഷണത്തോടെയുള്ള വികസന സമീപനമാണ്. പൊള്ളത്തരങ്ങളും കപട വാഗ്ദാനങ്ങളുമല്ല. വർഷങ്ങൾക്ക് മുൻപേ കാലഹരണപ്പെട്ട മാർക്സിയൻ വികസന സമീപനം അല്ല നമുക്ക് വേണ്ടത്. കാലാനുസൃതമായ ആധുനിക നഗരമാക്കി തിരുവന്തപുരത്തെ മാറ്റാൻ കഴിയുന്ന ഇച്ഛാശക്തിയുള്ള ഒരു നേതൃത്വമാണ് നമുക്ക് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Tags: Rajeev ChandrashekharModiyude Guarantee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിപ്പോർട്ടർ ടിവിക്കെതിരെ രാജീവ് ചന്ദ്രശേഖർ 100 കോടിയുടെ മാനനഷ്ടക്കേസ് നൽകി ; ആന്റോ, അരുൺ, സ്മൃതി, ജിമ്മി ജയിംസ്, ടി.വി. പ്രസാദ് പ്രതികൾ

Kerala

നാലുമാസം നമുക്ക് അധ്വാനിക്കാം; വികസിത കേരളത്തിനായി ബിജെപി അധികാരത്തിൽ വരണം, ആഹ്വാനം ചെയ്ത് രാജീവ് ചന്ദ്രശേഖർ

Kerala

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കേരളത്തിലെ ജനതയ്‌ക്ക് മേൽ അടിച്ചേൽപ്പിച്ചത് , വോട്ടർമാർ ആഗ്രഹിച്ചതല്ല ഉപതിരഞ്ഞെടുപ്പ് : രാജീവ്‌ ചന്ദ്രശേഖർ

Kerala

കമ്മ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് പ്രശ്നമെങ്കിൽ ഡോക്ടറെ കാണട്ടെ; വരുന്നകാലത്ത് ഇനിയും സങ്കടപ്പെടേണ്ടി വരും: രാജീവ് ചന്ദ്രശേഖർ

Kerala

ഇന്‍വെസ്റ്റ് കേരള അന്താരാഷ്‌ട്ര സംഗമം: നിക്ഷേപകർക്ക് സ്വാഗതം; സർക്കാർ സമീപനം മാറണം – രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.