ന്യൂദല്‍ഹി: കോണ്‍ഗ്രസില്‍ അഞ്ച് അധികാര കേന്ദ്രങ്ങളാണ് ഉള്ളതെന്ന് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച മുതിര്‍ന്ന നേതാവ് സഞ്ജയ് നിരുപം. സോണിയ, രാഹുല്‍, പ്രിയങ്ക, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കെ.സി. വേണുഗോപാല്‍ എന്നിവരാണ് ഈ അധികാര കേന്ദ്രങ്ങള്‍. ഇംഗഌീഷോ ഹിന്ദിയോ പോലും അറിയാത്ത നേതാവാണ് വേണുഗോപാല്ജിയെന്നും അദ്ദേഹത്തിന്റെ വിമര്‍ശനം.
എല്ലാവരും സ്വന്തം നിലയ്ക്കാണ് രാഷ്ട്രീയം കളിക്കുന്നത്. ഇതിനിടയില്‍ തന്നെപ്പോലെയുള്ള ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ കുടുങ്ങിക്കിടക്കുകയാണ്. താഴെത്തട്ടില്‍ ഒരു ബന്ധവുമില്ലാത്ത ഒരുപറ്റം നേതാക്കളാണ് രാഹുലിനെ നയിക്കുന്നത്. നേതാക്കള്‍ എല്ലാം അഹങ്കാരികളാണ്, കോണ്‍ഗ്രസിന് ഭാവിയുമില്ല. ആകെ ചിതറിത്തെറിച്ച പാര്‍ട്ടിയാണ് അതിന്ന്. പാര്‍ട്ടിയുടെ ആദര്‍ശത്തിന് ദിശാബോധമില്ല. ഇപ്പോള്‍ പാര്‍ട്ടിയും പലതായി ചിതറി. സമൂഹത്തില്‍ മതത്തിന് ഒരു സ്ഥാനവും നല്‍കാത്ത നെഹ്റൂവിയില് സോഷ്യലിസം കാലഹരണപ്പെട്ടു. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് ശിവസേന (ഉദ്ധവ്) ക്ക് അടിയറ വച്ചതായും മുന്‍ ശിവസേനാ നേതാവു കൂടിയായ നിരുപം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: