തായ്പേയ്: തായ്വാന് ഹുവാലിയന് കൗണ്ടിയിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി. ആയിരത്തിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. 300 ഓളം തുടര്‍ചലനങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അവശിഷ്ടങ്ങളില്‍ കുടുങ്ങിയാണ് ഭൂരിഭാഗം ആളുകള്‍ക്കും പരിക്കേറ്റത്. 690 ആളുകള്‍ കൂടി അവശിഷ്ടങ്ങളില്‍ കുടുങ്ങി കിടക്കുന്നുണ്ട്. രക്ഷാ പ്രവര്‍ത്തനം നടന്നു വരികയാണ്.
അവശിഷ്ടങ്ങള്‍ റോഡില്‍ നിറഞ്ഞതിനാല്‍ സുഹുവ ഹൈവേയിലൂടെയുള്ള ഗതാഗതം താത്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഭൂചലനത്തിന് പിന്നാലെ മണ്ണിടിച്ചിലും വലിയ പാറകള്‍ നിരത്തിലേക്ക് പതിച്ചതിനെയും തുടര്‍ന്ന് പ്രദേശത്തെ ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്. ഹോന്സുവിന്റെ കിഴക്കന്‍ തീരത്തും, ജപ്പാന്, തായ്വാന് എന്നിവിടങ്ങളിലും സുനാമിക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
ദുരന്തത്തില്‍ കാണാതായവരില്‍ രണ്ട് ഭാരതീയരുമുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇവര്‍ സുരക്ഷിതരാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: