കോട്ടയം: പാലാ നഗരസഭയില്‍ തൊഴിലുറപ്പ് തൊഴിലാളിയുടെ വേതനം ലഭിച്ചിട്ട് മാസങ്ങള്‍ പിന്നിട്ടു. ഇതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ നഗരസഭ ഓഫീസില്‍ തടിച്ചുകൂടി. നഗരസഭ ചെയര്മാന് സ്ഥലത്ത് ഇല്ലാതിരുന്നതിനാല്‍ ശക്തമായ സമരപരിപാടികളുമായി വീണ്ടും വരുമെന്ന് മുന്നറിയിപ്പു നല്കി അംഗങ്ങള്‍ പിരിഞ്ഞുപോയി. നഗരസഭയില്‍ 200 പേരാണ് തൊഴിലുറപ്പ് തൊഴിലാളികളായി പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഏഴുമാസം മുമ്പ് ചെയ്ത ജോലികളുടെ തുക പോലും ഇപ്പോഴും നല്‍കിയിട്ടില്ല. 3000 രൂപവരെ പലര്‍ക്കും കിട്ടാനുണ്ട്. നഗരസഭയിലെ ചെത്തിമറ്റം, കിഴതടിയൂര്‍ വാര്‍ഡുകളിലെയും തെക്കേക്കര മേഖലയിലെയും തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് മുഖ്യമായും വേതനം ലഭിക്കാനുള്ളത്. എന്നാല്‍ ബില്ലുകള്‍ തയ്യാറാക്കി ട്രഷറിയില്‍ നല്‍കിയിട്ടുണ്ടെന്നാണ് നഗരസഭ അധികൃതര്‍ പറയുന്നത്. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പോലും വേതനം നല്കാന് കഴിയുന്നില്ലെങ്കില്‍ പദ്ധതി ഉപേക്ഷിക്കുകയാണ് വേണ്ടതെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് സതീഷ് ചൊള്ളാനി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: